HOME
DETAILS

അനധികൃത മത്സ്യബന്ധനം; ബോട്ടുകള്‍ പിടിച്ചെടുത്തു

  
backup
October 24, 2018 | 7:29 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%ac%e0%b5%8b-2

കാസര്‍കോട്: ദൂരപരിധി വ്യവസ്ഥകള്‍ ലംഘിച്ച് കരയോടുചേര്‍ന്ന് മത്സ്യബന്ധനം നടത്തുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള അഞ്ചു മത്സ്യബന്ധന ബോട്ടുകള്‍ മഞ്ചേശ്വരം ഹൊസബെട്ടു, അഴിത്തല ഭാഗങ്ങളില്‍ നിന്നുമായി ഫിഷറിസ് വകുപ്പ് തീരദേശ പൊലിസിന്റെ സഹായത്തോടെ പിടിച്ചെടുത്തു. നാലുബോട്ടുകള്‍ ഫിഷറിസ് വകുപ്പ് ഇമ്പൗണ്ടിങ് ഓഫിസറായ ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറിസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.വി സുരേന്ദ്രന്‍, ഫിഷറിസ് ജീവനക്കാരായ കെ. മോഹനന്‍, അഹമ്മദ് ഷഫീഖ് എന്നിവര്‍ കസ്റ്റഡിയില്‍ എടുത്തു. ഇവയില്‍നിന്നു മത്സ്യം പിടിച്ചെടുത്ത് ലേലം ചെയ്ത വകയില്‍ 70,000 രൂപയും പിഴയായി ബോട്ട് ഒന്നിന് 2.50 ലക്ഷം രൂപ തോതില്‍ 10 ലക്ഷം രൂപയും അഡ്ജ്യൂഡിക്കേഷന്‍ ഓഫിസര്‍ കൂടിയായ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അജിത പിഴ ചുമത്തി.
അഴിത്തലയില്‍ നിന്നു കോസ്റ്റല്‍ പൊലിസ് എ.എസ്.ഐമാരായ രാമചന്ദ്രന്‍, രാജന്‍ എന്നിവരുടെ നേതൃത്വത്തിലുളള പട്രോളിങ് സംഘം കര്‍ണാടക രജിസ്‌ട്രേഷനിലുള്ളഒരു ബോട്ട് പിടിച്ചെടുത്തു. ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറിസ് എക്‌സ്റ്റെന്‍ഷന്‍ ഓഫിസര്‍ കെ.വി സുരേന്ദ്രന്‍, ഫിഷറിസ് ജീവനക്കാരായ കെ. മോഹനന്‍, അഹമ്മദ് ഷഫീഖ്, കോസ്റ്റല്‍ റസ്‌ക്യൂ ഗാര്‍ഡുമാരായ മനു, ധനീഷ് എന്നിവരായിരുന്നു ഫിഷറിസ് പട്രോളിങ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഫിഷറിസ് വകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ ബോട്ടിന് അനധികൃത മത്സ്യ ബന്ധനത്തിന്റെ പിഴയായി 2,50,000 രൂപയും മത്സ്യം ലേലം ചെയ്തതിന്റെ വിലയായ 62,000 രൂപയടക്കം 3,12,000 രൂപ ഒടുക്കിയ ശേഷം ബോട്ട് വിട്ടുനല്‍കി.
അനധികൃത മത്സ്യബന്ധനത്തിന്റെ ഭാഗമായി ഒറ്റ ദിവസം തന്നെ പിഴയിനത്തില്‍ 13,82,000 രൂപ സര്‍ക്കാരിലേക്ക് ഒടുക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  14 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  14 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  14 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  14 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  14 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  14 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  14 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  14 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  14 days ago