HOME
DETAILS

അനധികൃത മത്സ്യബന്ധനം; ബോട്ടുകള്‍ പിടിച്ചെടുത്തു

  
backup
October 24, 2018 | 7:29 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%ac%e0%b5%8b-2

കാസര്‍കോട്: ദൂരപരിധി വ്യവസ്ഥകള്‍ ലംഘിച്ച് കരയോടുചേര്‍ന്ന് മത്സ്യബന്ധനം നടത്തുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള അഞ്ചു മത്സ്യബന്ധന ബോട്ടുകള്‍ മഞ്ചേശ്വരം ഹൊസബെട്ടു, അഴിത്തല ഭാഗങ്ങളില്‍ നിന്നുമായി ഫിഷറിസ് വകുപ്പ് തീരദേശ പൊലിസിന്റെ സഹായത്തോടെ പിടിച്ചെടുത്തു. നാലുബോട്ടുകള്‍ ഫിഷറിസ് വകുപ്പ് ഇമ്പൗണ്ടിങ് ഓഫിസറായ ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറിസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.വി സുരേന്ദ്രന്‍, ഫിഷറിസ് ജീവനക്കാരായ കെ. മോഹനന്‍, അഹമ്മദ് ഷഫീഖ് എന്നിവര്‍ കസ്റ്റഡിയില്‍ എടുത്തു. ഇവയില്‍നിന്നു മത്സ്യം പിടിച്ചെടുത്ത് ലേലം ചെയ്ത വകയില്‍ 70,000 രൂപയും പിഴയായി ബോട്ട് ഒന്നിന് 2.50 ലക്ഷം രൂപ തോതില്‍ 10 ലക്ഷം രൂപയും അഡ്ജ്യൂഡിക്കേഷന്‍ ഓഫിസര്‍ കൂടിയായ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അജിത പിഴ ചുമത്തി.
അഴിത്തലയില്‍ നിന്നു കോസ്റ്റല്‍ പൊലിസ് എ.എസ്.ഐമാരായ രാമചന്ദ്രന്‍, രാജന്‍ എന്നിവരുടെ നേതൃത്വത്തിലുളള പട്രോളിങ് സംഘം കര്‍ണാടക രജിസ്‌ട്രേഷനിലുള്ളഒരു ബോട്ട് പിടിച്ചെടുത്തു. ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറിസ് എക്‌സ്റ്റെന്‍ഷന്‍ ഓഫിസര്‍ കെ.വി സുരേന്ദ്രന്‍, ഫിഷറിസ് ജീവനക്കാരായ കെ. മോഹനന്‍, അഹമ്മദ് ഷഫീഖ്, കോസ്റ്റല്‍ റസ്‌ക്യൂ ഗാര്‍ഡുമാരായ മനു, ധനീഷ് എന്നിവരായിരുന്നു ഫിഷറിസ് പട്രോളിങ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഫിഷറിസ് വകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ ബോട്ടിന് അനധികൃത മത്സ്യ ബന്ധനത്തിന്റെ പിഴയായി 2,50,000 രൂപയും മത്സ്യം ലേലം ചെയ്തതിന്റെ വിലയായ 62,000 രൂപയടക്കം 3,12,000 രൂപ ഒടുക്കിയ ശേഷം ബോട്ട് വിട്ടുനല്‍കി.
അനധികൃത മത്സ്യബന്ധനത്തിന്റെ ഭാഗമായി ഒറ്റ ദിവസം തന്നെ പിഴയിനത്തില്‍ 13,82,000 രൂപ സര്‍ക്കാരിലേക്ക് ഒടുക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വണ്ടർകിഡ്' കാബ്രാളിൻ്റെ ഗോൾഡൻ ടച്ചിൽ ചരിത്രം കുറിച്ച് പോർച്ചുഗൽ; ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം പറങ്കിപ്പടക്ക്

Football
  •  3 days ago
No Image

14-കാരിയോട് ലൈംഗികാതിക്രമം, പ്രതിക്ക് 4 വർഷം കഠിനതടവ്

crime
  •  3 days ago
No Image

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

Kerala
  •  3 days ago
No Image

5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്

National
  •  3 days ago
No Image

ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍ 

Kerala
  •  3 days ago
No Image

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

National
  •  3 days ago
No Image

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ': 50-ന് മുകളിൽ മരണം, 25 പേരെ കാണാതായി; ഇന്ത്യൻ തീരങ്ങളിൽ അതീവജാഗ്രത

International
  •  3 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി; നിർബന്ധിത ഗർഭഛിദ്രം ഡോക്ടറുടെ സഹായമില്ലാതെ; മരുന്ന് എത്തിച്ചത് സുഹൃത്ത് വഴി

crime
  •  3 days ago
No Image

എസ്.ഐ.ആർ; നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നടപ്പാക്കാൻ അധികാരമില്ലെന്ന് ഹരജിക്കാർ

National
  •  3 days ago
No Image

മൂന്ന് അഴിമതി കേസുകൾ; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് 21 വർഷം കഠിന തടവ്

International
  •  3 days ago