HOME
DETAILS

ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം; ശ്ശോ... മഴയെടുത്തു

  
backup
September 04, 2019 | 7:50 PM

india-south-africa-4th-one-day-match

 

 

ആദില്‍ ആറാട്ടുപുഴ
തിരുവനന്തപുരം: കാര്യവട്ടം മൈതാനം മഴ കവര്‍ന്നതോടെ ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം ഇന്നത്തേക്ക് നീട്ടി. 50 ഓവര്‍ മത്സരം 25 ഓവറാക്കി വെട്ടിച്ചുരുക്കിയിട്ടും മഴ 'കളി' തുടര്‍ന്നതോടെയാണ് റിസര്‍വ് ദിനമായ ഇന്നത്തേക്ക് നീട്ടാന്‍ തീരുമാനിച്ചത്. സീനിയര്‍ താരം ശിഖര്‍ ധവാന്റെയും മലയാളികളായ സഞ്ജുവിന്റെയും ശ്രേയസ്സ് അയ്യറുടെയും മികച്ച ഇന്നിങ്‌സ് കാണാനായി സ്‌പോര്‍ട്‌സ് ഹബ്ബിലെത്തിയ ആരാധകര്‍ക്ക് മഴ വില്ലനായെത്തുകയായിരുന്നു.
പല തവണ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 193 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എ പിന്തുടരുന്നതിനിടെ 7.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ വില്ലനായത്. 17.2 ഓവറും ഒന്‍പതു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യയ്ക്കു വിജയത്തിലേക്ക് 137 റണ്‍സ് കൂടി വേണം. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (21 പന്തില്‍ 34), പ്രശാന്ത് ചോപ്ര (16 പന്തില്‍ ആറ്) എന്നിവരാണ് ക്രീസില്‍.
നാളെ രാവിലെ ഒന്‍പതിന് ഇന്ത്യന്‍ ഇന്നിങ്‌സ് തുടരും.21 പന്തുകള്‍ നേരിട്ട ധവാന്‍ ആറു ബൗണ്ടറി സഹിതമാണ് 34 റണ്‍സെടുത്തത്. താളം കണ്ടെത്താന്‍ വിഷമിച്ച പ്രശാന്ത് ചോപ്ര 16 പന്തിലാണ് ആറു റണ്‍സ് നേടിയത്. ഒന്‍പതു പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 12 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് നഷ്ടമായത്.
മഴമൂലം പതിവുപോലെ ഇന്നലെയും വൈകിയാണ് മത്സരം തുടങ്ങിയത്. 43 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനം തെറ്റിച്ചുകൊണ്ട് ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണിങ് സഖ്യം അടിത്തറ പാകി. ഒന്‍പതാം ഓവറിലെ അവസാന പന്തില്‍ രാഹുല്‍ ചഹറിന്റെ പന്തില്‍ തുഷാര്‍ ദേശ്പാണ്ഡേയ്ക്ക് വിക്കറ്റ് നല്‍കി മാത്യൂ ബ്രീസ്‌കെ (31 പന്തില്‍ 25 ) മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 10 ഓവറില്‍ 58. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ടെംബ ബാവ്മ (39 പന്തില്‍ 28 )യെ കൂട്ടുപിടിച്ച് റീസാ ഹെന്റിക്‌സ് (70 പന്തില്‍ 60 റണ്‍സ്) മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തു. 22-ാം ഓവര്‍ പൂര്‍ത്തിയാക്കി സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന് 108 റണ്‍സ് എന്ന നിലയില്‍.
മൂന്ന് മണിക്കൂറോളം മഴ മുടക്കിയ മത്സരം വീണ്ടും പുനഃരാരംഭിക്കുമ്പോഴേക്കും വൈകിട്ട് മൂന്ന് മണി കഴിഞ്ഞിരുന്നു. 25 ഓവറാക്കി നിശ്ചയിച്ച് തുടങ്ങിയ മത്സരത്തിലേക്ക് ക്യാപ്റ്റന്‍ ടെംബ ബാവുമ റിട്ടയര്‍ ചെയ്ത് പകരം കൂറ്റനടിക്കാരന്‍ ഹെന്റിച്ച് ക്ലാസന്‍ (12 പന്തില്‍ മൂന്നു സിക്‌സ് സഹിതം 21 റണ്‍സ്) ഇറങ്ങിയതോടെ ആരാധകരും ആവേശത്തിലായി. കൂറ്റനടികള്‍ ലക്ഷ്യമിട്ട് കളിച്ച ദക്ഷിണാഫ്രിക്കയെ അവസാന ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡേ പിടിച്ചു നിര്‍ത്തി. ഒരു റണ്‍ മാത്രമാണ് അവസാന ഓവറില്‍ വിട്ടുനല്‍കിയത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം മഴനിയമപ്രകാരം ഇന്ത്യക്ക് മുന്നില്‍ 25 ഓവറില്‍ 193 റണ്‍സായി ഉയര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  7 days ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  7 days ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  7 days ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  7 days ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  7 days ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  7 days ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  7 days ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  7 days ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  7 days ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  7 days ago