HOME
DETAILS

ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം; ശ്ശോ... മഴയെടുത്തു

  
backup
September 04, 2019 | 7:50 PM

india-south-africa-4th-one-day-match

 

 

ആദില്‍ ആറാട്ടുപുഴ
തിരുവനന്തപുരം: കാര്യവട്ടം മൈതാനം മഴ കവര്‍ന്നതോടെ ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം ഇന്നത്തേക്ക് നീട്ടി. 50 ഓവര്‍ മത്സരം 25 ഓവറാക്കി വെട്ടിച്ചുരുക്കിയിട്ടും മഴ 'കളി' തുടര്‍ന്നതോടെയാണ് റിസര്‍വ് ദിനമായ ഇന്നത്തേക്ക് നീട്ടാന്‍ തീരുമാനിച്ചത്. സീനിയര്‍ താരം ശിഖര്‍ ധവാന്റെയും മലയാളികളായ സഞ്ജുവിന്റെയും ശ്രേയസ്സ് അയ്യറുടെയും മികച്ച ഇന്നിങ്‌സ് കാണാനായി സ്‌പോര്‍ട്‌സ് ഹബ്ബിലെത്തിയ ആരാധകര്‍ക്ക് മഴ വില്ലനായെത്തുകയായിരുന്നു.
പല തവണ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 193 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എ പിന്തുടരുന്നതിനിടെ 7.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ വില്ലനായത്. 17.2 ഓവറും ഒന്‍പതു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യയ്ക്കു വിജയത്തിലേക്ക് 137 റണ്‍സ് കൂടി വേണം. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (21 പന്തില്‍ 34), പ്രശാന്ത് ചോപ്ര (16 പന്തില്‍ ആറ്) എന്നിവരാണ് ക്രീസില്‍.
നാളെ രാവിലെ ഒന്‍പതിന് ഇന്ത്യന്‍ ഇന്നിങ്‌സ് തുടരും.21 പന്തുകള്‍ നേരിട്ട ധവാന്‍ ആറു ബൗണ്ടറി സഹിതമാണ് 34 റണ്‍സെടുത്തത്. താളം കണ്ടെത്താന്‍ വിഷമിച്ച പ്രശാന്ത് ചോപ്ര 16 പന്തിലാണ് ആറു റണ്‍സ് നേടിയത്. ഒന്‍പതു പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 12 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് നഷ്ടമായത്.
മഴമൂലം പതിവുപോലെ ഇന്നലെയും വൈകിയാണ് മത്സരം തുടങ്ങിയത്. 43 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനം തെറ്റിച്ചുകൊണ്ട് ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണിങ് സഖ്യം അടിത്തറ പാകി. ഒന്‍പതാം ഓവറിലെ അവസാന പന്തില്‍ രാഹുല്‍ ചഹറിന്റെ പന്തില്‍ തുഷാര്‍ ദേശ്പാണ്ഡേയ്ക്ക് വിക്കറ്റ് നല്‍കി മാത്യൂ ബ്രീസ്‌കെ (31 പന്തില്‍ 25 ) മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 10 ഓവറില്‍ 58. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ടെംബ ബാവ്മ (39 പന്തില്‍ 28 )യെ കൂട്ടുപിടിച്ച് റീസാ ഹെന്റിക്‌സ് (70 പന്തില്‍ 60 റണ്‍സ്) മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തു. 22-ാം ഓവര്‍ പൂര്‍ത്തിയാക്കി സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന് 108 റണ്‍സ് എന്ന നിലയില്‍.
മൂന്ന് മണിക്കൂറോളം മഴ മുടക്കിയ മത്സരം വീണ്ടും പുനഃരാരംഭിക്കുമ്പോഴേക്കും വൈകിട്ട് മൂന്ന് മണി കഴിഞ്ഞിരുന്നു. 25 ഓവറാക്കി നിശ്ചയിച്ച് തുടങ്ങിയ മത്സരത്തിലേക്ക് ക്യാപ്റ്റന്‍ ടെംബ ബാവുമ റിട്ടയര്‍ ചെയ്ത് പകരം കൂറ്റനടിക്കാരന്‍ ഹെന്റിച്ച് ക്ലാസന്‍ (12 പന്തില്‍ മൂന്നു സിക്‌സ് സഹിതം 21 റണ്‍സ്) ഇറങ്ങിയതോടെ ആരാധകരും ആവേശത്തിലായി. കൂറ്റനടികള്‍ ലക്ഷ്യമിട്ട് കളിച്ച ദക്ഷിണാഫ്രിക്കയെ അവസാന ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡേ പിടിച്ചു നിര്‍ത്തി. ഒരു റണ്‍ മാത്രമാണ് അവസാന ഓവറില്‍ വിട്ടുനല്‍കിയത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം മഴനിയമപ്രകാരം ഇന്ത്യക്ക് മുന്നില്‍ 25 ഓവറില്‍ 193 റണ്‍സായി ഉയര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത പത്ത് വര്‍ഷങ്ങള്‍, പി.ആർ വർക്കിന് വൈദ്യുതി ബില്ലും; സർക്കാരിനെതിരേ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാംപയിന്‍ കമ്മിറ്റി

Kerala
  •  16 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കാന്‍  പ്രത്യേക അന്വേഷണസംഘം കൂടുതല്‍ സമയം തേടിയേക്കും

Kerala
  •  16 days ago
No Image

അഞ്ച് വാഗ്ദാനങ്ങൾ, 140 മണ്ഡലങ്ങൾ; 'ഇന്ദിര ഗ്യാരണ്ടി' ബസുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ കോൺഗ്രസ്

Kerala
  •  16 days ago
No Image

ഹെല്‍മറ്റില്ലാത്ത യാത്ര; ഒരാഴ്ചക്കിടെ പൊലിസ് പിഴ ഈടാക്കിയത് 2.7 കോടി രൂപ..!

Kerala
  •  16 days ago
No Image

അനുരഞ്ജനം ഫലം കണ്ടു; തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമനയ്ക്കായി ആന്റണി രാജു പ്രചാരണത്തിനിറങ്ങും; ഇന്ന് വഞ്ചിയൂർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

Kerala
  •  16 days ago
No Image

ഒരു നിമിഷം ശ്രദ്ധിച്ചിരുന്നെങ്കിൽ, രാജീവ്.............

Kerala
  •  16 days ago
No Image

ഓട്ടോ ഡ്രൈവര്‍ പത്ത് ലക്ഷം തട്ടിയെന്ന് വയോധിക; പൊലിസ് നോക്കിയപ്പോള്‍ പണം അടുക്കളയില്‍..!

Kerala
  •  16 days ago
No Image

'കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി'യെ പരാജയപ്പെടുത്തണം; രാഹുലിന്റെ അഭാവം നികത്തി, കോഴിക്കോടിനെ ആവേശത്തിലാഴ്ത്തി ഖാർഗെ

Kerala
  •  16 days ago
No Image

ബി.ജെ.പി കേരളത്തിൽ അന്യഗ്രഹ ജീവികൾ; സി.പി.എം-ബി.ജെ.പി അന്തർധാര ജനങ്ങൾ തിരിച്ചറിയുന്നുവെന്ന് ഖാർഗെ

Kerala
  •  16 days ago
No Image

മെഡി.കോളജ് ഐ.സി.യുവിലെ തീപിടിത്തം: രോഗികൾ മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍; 'ഉന്നതതല അന്വേഷണം നടത്തണം

Kerala
  •  16 days ago