HOME
DETAILS

ലഹരിയും പ്രകൃതി വിരുദ്ധ പീഡനവും; കൊണ്ടോട്ടി മേഖലയിലെ വിദ്യാര്‍ഥികളെ സാമൂഹ്യവിരുദ്ധര്‍ ചൂഷണം ചെയ്യുന്നു

  
backup
October 26 2018 | 05:10 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7

കൊണ്ടോട്ടി: മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനും ലഹരിക്കും ഇരയാക്കുന്ന സംഘം പിടിമുറുക്കുന്നു. കൊണ്ടോട്ടി പരിധിയിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കഞ്ചാവ്, മദ്യം, മറ്റു ലഹരിവസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നവരും കരിയര്‍മാരാകുന്നവരും വിദ്യാര്‍ഥികളാണ്.
ജില്ലയില്‍ അടുത്തിടെ നടന്ന ലഹരി വേട്ടയിലും കഞ്ചാവ് കേസുകളിലും തുടരന്വേഷണത്തിലാണ് പൊലിസിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. വിദ്യാര്‍ഥികളെ ലഹരിക്ക് അടിമകളാക്കുന്ന സംഘം ഇവരെ പിന്നീട് കരിയര്‍മാരായും ഉപയോഗിക്കുന്നു.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് തലം വരെ ലഹരി മാഫിയ പിടിമുറക്കിയിരിക്കുകയാണ്. സംശയമുള്ള വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ബോധവല്‍ക്കരണം നടത്തുകയാണ്. ഒരു വിദ്യാലയത്തിലെ അധ്യാപകന് തോന്നിയ സംശയത്തില്‍ പൊലിസും സ്‌കൂള്‍ അധികൃതരും നടത്തിയ പരിശോധനയിലാണ് മേഖലയിലെ ലഹരി കച്ചവടവും ഉപയോഗവും ബോധ്യമായത്.
പിന്നീട് മേഖലയിലെ മിക്ക വിദ്യാലയങ്ങളും കലാലയങ്ങളും ലഹരി മാഫിയയുടെ ഇടത്താവളമാണെന്ന് കണ്ടെത്തി. മേഖലയില്‍നിന്ന് മാത്രം നാലു പേരെയാണ് കഴിഞ്ഞ ദിവസം ലഹരി വില്‍പനക്കിടെ പിടികൂടിയത്.
സ്‌കൂള്‍ വിദ്യാര്‍ഥികളെ പണവും മറ്റും നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കിടെ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനില്‍ മാത്രം 21 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രകൃതിവിരുദ്ധ പീഡന കേസുകളില്‍ 22 പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഒഴുകൂര്‍ ഉള്ളാട്ടുതൊടി ഫാസില്‍ അറസ്റ്റിലായതോടെയാണ് വിദ്യാര്‍ഥികള്‍ ചൂഷണത്തിനിരയാകുന്നത് സംബന്ധിച്ച് പൊലിസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മൂന്ന് വിദ്യാര്‍ഥികളാണ് പരാതിയുമായെത്തിയത്.

 

അധ്യാപകന്‍ മുതല്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ വരെ പ്രതികള്‍

 

കൊണ്ടോട്ടി: പ്രകൃതിവിരുദ്ധ പീഡനകേസില്‍ ഉള്‍പ്പെട്ടത് അധ്യാപകന്‍ മുതല്‍ പ്രാദേശിക രാഷ്ട്രീയ നേതാവ് വരെ. കൊണ്ടോട്ടി മേഖലയില്‍ പൊലിസിന് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ 22 പ്രതികളുണ്ട്. ഇതില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് ജയിലിലാണ്. പത്താം ക്ലാസ്, പ്ലസ്ടു വിദ്യാര്‍ഥികളില്‍നിന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കാണ് പീഡനത്തിരയാക്കിയവരുടെ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
അധ്യാപകനായ മുക്കം സ്വദേശി മോഹന്‍ദാസ്, പൂക്കോട്ടൂര്‍ സ്വദേശിയും പ്രാദേശിക രാഷ്ട്രീയ നേതാവുമായ അലവി, കരുവാങ്കല്ല് സ്വദേശി മൊയ്തീന്‍കുട്ടി, മുസ്‌ലിയാരങ്ങാടി പുളിക്കത്തൊടി അബ്ദുറസാഖ് എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് മുതല്‍ എട്ട് വരെ കേസുകള്‍ ചുമത്തിയ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. എസ്.എസ്.ടി പ്രാകാരവും കേസെടുത്തിട്ടുണ്ട്. മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഈ കേസ് അന്വേഷിക്കുന്നത്. 2016 മുതല്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം

National
  •  a month ago
No Image

മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്

Kerala
  •  a month ago
No Image

ട്രക്ക് ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി: വീണ്ടും വാർത്തയിൽ ഇടപിടിച്ച് വിവാദ മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ

crime
  •  a month ago
No Image

വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്

uae
  •  a month ago
No Image

ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം

National
  •  a month ago
No Image

മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  a month ago
No Image

ലൈംഗികാതിക്രമ കേസ്; മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതേവിട്ടു

Kerala
  •  a month ago
No Image

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

Kerala
  •  a month ago
No Image

കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?

Kerala
  •  a month ago