HOME
DETAILS

പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം ഏറ്റവും വലിയ കൊള്ളയെന്ന് ചെന്നിത്തല, തീരുമാനം റവന്യൂ മന്ത്രിയെ ഇരുട്ടില്‍നിര്‍ത്തി, മറുപടി പറയേണ്ടത് മുഖ്യമന്ത്രി

  
backup
September 06, 2019 | 1:16 PM

new-mining-kwari-order-against-chennithala

തിരുവനന്തപുരം: ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ഈ വിഷയത്തില്‍ സി.പിഐ അഭിപ്രായം വ്യക്തമാക്കണം. കഴിഞ്ഞ പ്രളയത്തിന് ശേഷം 119 ക്വാറികള്‍ക്കാണ് അനുമതി നല്‍കിയത്. കേരളം പുനര്‍ നിര്‍മിക്കുകയല്ല കേരളം പൊട്ടിച്ചു വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ നാലാം ചട്ടത്തില്‍ ഭേദഗതി വരുത്തി രണ്ട് ഉപചട്ടങ്ങള്‍ കൂട്ടി ചേര്‍ത്താണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. 2019 മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. ഇതനുസരിച്ച് ജിയോളജിസ്റ്റ്, കൃഷി ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ ചേര്‍ന്നാല്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ എവിടെയും ഖനാനുമതി നല്‍കാമെന്ന സ്ഥിതിയാണ്.
നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സര്‍ക്കാര്‍, യഥേഷ്ടം അനുവദിക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ നടത്തിയത്. ഇതിനു പിന്നില്‍ വന്‍ അഴിമതിയും തീവെട്ടിക്കൊള്ളയുമാണെന്നും ഇതില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പതിച്ച് നല്‍കിയ ഭൂമിയില്‍ ഖനം അനുവദിക്കാനുള്ള തീരുമാനം ക്വാറി മാഫിയക്ക് വേണ്ടിയാണ്. റവന്യൂ മന്ത്രിയുടെ അധികാരത്തില്‍പെടുന്ന വിഷയത്തില്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയാണ് ഔട്ട് ഓഫ് അജന്‍ഡയായി ഭേദഗതി കൊണ്ടുവന്നത്. 48 മണിക്കൂറിനകം സര്‍ക്കാരിന്റെ ഉത്തരവും പുറത്തിറങ്ങി. എന്നാല്‍ അതേ ദിവസം തീരുമാനിച്ച കര്‍ഷകരുടെ മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ തുടര്‍ തീരുമാനമുണ്ടായില്ല. ഇത് സംശയാസ്പദമാണ്. 2019 മാര്‍ച്ച് എട്ടിന് ഉത്തരവ് ഇറങ്ങിയെങ്കിലും നോട്ടിഫിക്കേഷന്‍ ഇറങ്ങാത്തത് സംശയകരമാണ്.
റവന്യൂ മന്ത്രിയെ ഇരുട്ടില്‍നിര്‍ത്തിയത് എന്തിനെന്നത് ദുരൂഹമാണ്. കിട്ടിയ മുതല്‍ പങ്കുവയ്ക്കുന്നതിലുള്ള അഭിപ്രായ ഭിന്നതയാണോ ഇതിനു പിന്നിലുള്ളത്. ഇക്കാര്യം റവന്യൂ മന്ത്രി അറിഞ്ഞില്ലെങ്കില്‍ ക്വാറി മാഫിയയെ സഹായിക്കാനുള്ള പരസ്യമായ തീരുമാനമെടുത്തത് ആരാണ്. ക്വാറി മാഫിയയില്‍നിന്നും പണം പിരിക്കുന്നുണ്ട്. ഈ പണം ആര്‍ക്കാണ് കിട്ടിയത്. ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടാണോ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയത്.
ആരുടെ കൈയിലാണ് ഈ ഫയലുള്ളത്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. ഫയല്‍ പുറത്ത് വിടാന്‍ തയാറകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേ സമയം ക്വാറി മാഫിയയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. 1964 ലെ നിയമം ഭേദഗതി ചെയ്ത് ക്വാറിക്ക് അനുമതി കൊടുക്കാന്‍ തീരുമാനം എടുത്തിട്ടില്ല. നിയമം ഭേദഗതി ചെയ്യാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത നടപടി തടഞ്ഞത് താനാണെന്നും മന്ത്രി പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  4 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  4 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  4 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  4 days ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  4 days ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  4 days ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  4 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  4 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  4 days ago