HOME
DETAILS

പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം ഏറ്റവും വലിയ കൊള്ളയെന്ന് ചെന്നിത്തല, തീരുമാനം റവന്യൂ മന്ത്രിയെ ഇരുട്ടില്‍നിര്‍ത്തി, മറുപടി പറയേണ്ടത് മുഖ്യമന്ത്രി

  
backup
September 06, 2019 | 1:16 PM

new-mining-kwari-order-against-chennithala

തിരുവനന്തപുരം: ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ഈ വിഷയത്തില്‍ സി.പിഐ അഭിപ്രായം വ്യക്തമാക്കണം. കഴിഞ്ഞ പ്രളയത്തിന് ശേഷം 119 ക്വാറികള്‍ക്കാണ് അനുമതി നല്‍കിയത്. കേരളം പുനര്‍ നിര്‍മിക്കുകയല്ല കേരളം പൊട്ടിച്ചു വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ നാലാം ചട്ടത്തില്‍ ഭേദഗതി വരുത്തി രണ്ട് ഉപചട്ടങ്ങള്‍ കൂട്ടി ചേര്‍ത്താണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. 2019 മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. ഇതനുസരിച്ച് ജിയോളജിസ്റ്റ്, കൃഷി ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ ചേര്‍ന്നാല്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ എവിടെയും ഖനാനുമതി നല്‍കാമെന്ന സ്ഥിതിയാണ്.
നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സര്‍ക്കാര്‍, യഥേഷ്ടം അനുവദിക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ നടത്തിയത്. ഇതിനു പിന്നില്‍ വന്‍ അഴിമതിയും തീവെട്ടിക്കൊള്ളയുമാണെന്നും ഇതില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പതിച്ച് നല്‍കിയ ഭൂമിയില്‍ ഖനം അനുവദിക്കാനുള്ള തീരുമാനം ക്വാറി മാഫിയക്ക് വേണ്ടിയാണ്. റവന്യൂ മന്ത്രിയുടെ അധികാരത്തില്‍പെടുന്ന വിഷയത്തില്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയാണ് ഔട്ട് ഓഫ് അജന്‍ഡയായി ഭേദഗതി കൊണ്ടുവന്നത്. 48 മണിക്കൂറിനകം സര്‍ക്കാരിന്റെ ഉത്തരവും പുറത്തിറങ്ങി. എന്നാല്‍ അതേ ദിവസം തീരുമാനിച്ച കര്‍ഷകരുടെ മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ തുടര്‍ തീരുമാനമുണ്ടായില്ല. ഇത് സംശയാസ്പദമാണ്. 2019 മാര്‍ച്ച് എട്ടിന് ഉത്തരവ് ഇറങ്ങിയെങ്കിലും നോട്ടിഫിക്കേഷന്‍ ഇറങ്ങാത്തത് സംശയകരമാണ്.
റവന്യൂ മന്ത്രിയെ ഇരുട്ടില്‍നിര്‍ത്തിയത് എന്തിനെന്നത് ദുരൂഹമാണ്. കിട്ടിയ മുതല്‍ പങ്കുവയ്ക്കുന്നതിലുള്ള അഭിപ്രായ ഭിന്നതയാണോ ഇതിനു പിന്നിലുള്ളത്. ഇക്കാര്യം റവന്യൂ മന്ത്രി അറിഞ്ഞില്ലെങ്കില്‍ ക്വാറി മാഫിയയെ സഹായിക്കാനുള്ള പരസ്യമായ തീരുമാനമെടുത്തത് ആരാണ്. ക്വാറി മാഫിയയില്‍നിന്നും പണം പിരിക്കുന്നുണ്ട്. ഈ പണം ആര്‍ക്കാണ് കിട്ടിയത്. ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടാണോ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയത്.
ആരുടെ കൈയിലാണ് ഈ ഫയലുള്ളത്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. ഫയല്‍ പുറത്ത് വിടാന്‍ തയാറകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേ സമയം ക്വാറി മാഫിയയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. 1964 ലെ നിയമം ഭേദഗതി ചെയ്ത് ക്വാറിക്ക് അനുമതി കൊടുക്കാന്‍ തീരുമാനം എടുത്തിട്ടില്ല. നിയമം ഭേദഗതി ചെയ്യാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത നടപടി തടഞ്ഞത് താനാണെന്നും മന്ത്രി പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  2 days ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

തൃണമൂൽ കോൺ​ഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി; മമതയെ ഞെട്ടിച്ച് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമതർ പിടിച്ചെടുത്തു

National
  •  2 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അബുദബി പൊലിസ്

uae
  •  2 days ago
No Image

ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

National
  •  2 days ago
No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  2 days ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  2 days ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 days ago


No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  2 days ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  2 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  2 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  2 days ago