ബീരാന്‍കുട്ടി മുസ്‌ലിയാര്‍: വിജ്ഞാനത്തിന്റെ ഉന്നതിയിലും വിനയം കാത്തുസൂക്ഷിച്ച മഹാപണ്ഡിതന്‍
എ.ആര്‍ നഗര്‍: ചെപ്പിയാലം മണക്കടവന്‍ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ (ബീരാന്‍കുട്ടി ഹസ്‌റത്ത്) വിയോഗത്തോടെ നാടിനു നഷ്ടമായത് വിജ്ഞാനത്തിന്റെ ഉന്നതിയിലെത്തിയിട്ടും വിനയം കാത്തുസൂക്ഷിച്ച മഹാ പണ്ഡിതനെ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തെക്കന്‍ കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് സജീവസാനിധ്യമായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യകാല ഉര്‍ദുഭാഷാ പ്രചാരകനും അറബി, ഉര്‍ദു, ഇംഗ്ലീഷ്, പാഴ്‌സി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന പഴയകാല മതപണ്ഡിതരില്‍ പ്രമുഖനുമാണ്.
ഹദീസിലെ അവഗാഹം കൊണ്ട് ശൈഖുല്‍ ഹദീസ് എന്നാണ് അദ്ദേഹം തെക്കന്‍ കേരളത്തില്‍ അറിയപ്പെടുന്നത്. 20 വര്‍ഷമായി വര്‍ക്കല മന്നാനിയ കോളജില്‍ പ്രൊഫസറായിരുന്ന അദ്ദേഹം സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗമാണ്. സമസ്ത പ്രസിഡന്റായിരുന്ന കണ്ണിയത്ത് ഉസ്താദിന്റെ കൂടെ നാദാപുരം ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്‌ലാമിയ്യ കോളജില്‍ സഹാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മണ്‍മറഞ്ഞ സമസ്തയുടെ മറ്റു ഉന്നത നേതാക്കളുമായും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള സമകാലിക നേതാക്കളുമായും അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുകയും മതപരമായ വിഷയങ്ങളില്‍ അഭിപ്രായം തേടുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തോടെ നാടിന് നഷ്ടമാകുന്നത് സ്വന്തം അത്താണിയെയാണ്.
മല ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, ഇരിങ്ങല്ലൂര്‍ അബ്ദുറഹ്മാന്‍കുട്ടി മുസ്‌ലിയാര്‍, ഒ.കെ.എം ബാപ്പു മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. ഉത്തരേന്ത്യയിലെ ദയൂബന്ത് കോളജിലാണ് ഉപരിപഠനം നടത്തിയത്.
ഊരകം നെല്ലിപറമ്പ്, സ്വദേശമായ ചെപ്പിയാലം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. 15 വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ച അദ്ദേഹം സഊദിയില്‍ പ്രമുഖ ലോക പണ്ഡിതന്‍ മുഹമ്മദ് അലി മാലികിയുടെ ക്ലാസില്‍ സ്ഥിരം പഠിതാവായിരുന്നു. വിജ്ഞാനം പകര്‍ന്നു നല്‍കുന്നതില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പ്രായാധിക്യവും അവശതയും വകവയ്ക്കാതെ മരണത്തിന് ആഴ്ചകള്‍ക്കു മുന്‍പ് വരെ പ്രബോധന രംഗത്തുണ്ടായിരുന്നു. മുസ്‌ലിം ലീഗിന്റെ അഭ്യുദയകാംക്ഷിയായിരുന്നു. കേരളത്തിലും പുറത്തും അറിയപ്പെടുന്ന നിരവധി പണ്ഡിതരും പ്രഭാഷകരും വിദ്യാഭ്യാസ വിചക്ഷണരുമടക്കം അനേകം ശിഷ്യഗണങ്ങളുടെ ഗുരുവര്യന്‍ കൂടിയാണദ്ദേഹം. നാട്ടുകാരുടെ ആത്മീയ നേതൃത്വമായിരുന്ന മുസ്‌ലിയാരുടെ വിയോഗം നാടിന് തീരാനഷ്ടമായി.
ഇന്നലെ രാവിലെ പത്തരയോടെ മരണപ്പെട്ട അദ്ദേഹത്തിന്റെ ജനാസ രാത്രി 11.30ഓടെ ചെപ്പിയാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ജനാസ നിസ്‌കാരങ്ങളില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, നന്തി അറബിക് കോളജ് പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്‌റത്ത്, എ. നജീബ് മൗലവി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ എന്നിവര്‍ ജനാസ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ
Kerala
• 6 days ago10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ
uae
• 6 days agoബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ
National
• 6 days agoയുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു
uae
• 6 days agoഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ
uae
• 6 days agoവോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം
Kerala
• 6 days agoസായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ
uae
• 6 days agoകോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല
Kerala
• 6 days agoഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പരാതി; മുൻ ഉടമയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
Kerala
• 6 days agoസുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു
Kerala
• 6 days agoസംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 6 days agoയുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന
International
• 6 days agoബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ
latest
• 6 days agoഇവിഎമ്മിന് കാവല്‍ നില്ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര
National
• 6 days agoവരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി
National
• 6 days ago500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍
Kerala
• 6 days agoബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ്
National
• 6 days ago5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Kerala
• 6 days agoവനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story
'പച്ച സ്വർണ്ണം' എന്ന് വിളിക്കപ്പെടുന്ന കെണ്ടു ഇലകൾ (ബീഡി ഇല) സ്വതന്ത്രമായി ശേഖരിക്കാനും വിൽക്കാനുമുള്ള തങ്ങളുടെ നിയമപരമായ അധികാരം സർക്കാർ അട്ടിമറിക്കുമ്പോൾ അതിനെതിരെ പോരാടുകയാണ് ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ....