HOME
DETAILS

പുനത്തില്‍ വിടപറഞ്ഞിട്ട് ഇന്നൊരാണ്ട്: അനുസ്മരിക്കാന്‍ ആരുമില്ല

  
backup
October 27, 2018 | 10:00 AM

549649814984654

#അഷറഫ് ചേരാപുരം

കോഴിക്കോട്: കേരളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരന്‍മാരില്‍ ഒരാളുടെ ചരമ വാര്‍ഷികമാണിന്ന്. കുറേ വര്‍ഷങ്ങളായിട്ടില്ല, ഒന്നാം ചരമ വാര്‍ഷികം. പക്ഷെ അത് അധികമാരും ഗൗനിക്കാതെ കടന്നുപോകുന്നു എന്നതാണ് കാര്യം.

മലയാള സാഹിത്യ ലോകത്തിന് മറക്കാനാവാത്ത, പ്രിയപ്പെട്ടവര്‍ കുഞ്ഞിക്കയെന്ന് വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ചരമ വാര്‍ഷികമാണ് അധികമാരും അറിയാതെ കടന്നുപോകുന്നത്. കുഞ്ഞബ്ദുല്ലയുടെ ജന്മനാടായ വടകരയില്‍ ശനിയാഴ്ച നടക്കുന്ന ഒരനുസ്മരണ പരിപാടിയൊഴിച്ചാല്‍ കാര്യമായൊന്നുമില്ല.

ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ കൊണ്ടാടിയിരുന്നവരില്‍ ഭൂരിഭാഗവും കുഞ്ഞിക്കയെ മറന്ന മട്ടാണ്. സംഘടനകളും പാര്‍ട്ടിക്കാരും ആസ്വാദകരും മാധ്യമങ്ങളും ചാനലുകാരുമെല്ലാം കുഞ്ഞബ്ദുല്ലയുടെ ചരമവാര്‍ഷികം ബോധപൂര്‍വം മറന്നിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെക്കൊണ്ട് എന്തെങ്കിലും പറയിക്കാനും വിവാദമാക്കാനുമൊക്കെ മെനക്കെട്ടവര്‍ മടപ്പള്ളി കാരക്കാട് പള്ളിയിലെ ഖബറിലേക്ക് പോയി ഒരാണ്ട് മാത്രം പിന്നിടുമ്പോഴെക്കും ഓര്‍മകളെയും മറവിയുടെ മണ്ണിട്ടു മൂടി.

പുനത്തിലിന്റെ അവസാനകാല ജീവിതം പലരും കരുതിയതില്‍ നിന്നും വ്യത്യസ്തമായതാവാം ഇങ്ങിനെ ഒരു മറവിക്ക് കാരണമെന്ന് കരുതുന്നവരുണ്ട്. സ്വന്തം ജനിച്ചുവളര്‍ന്ന മതത്തെയും വിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞ് കുടുംബത്തില്‍ നിന്നു മാറി കുഞ്ഞബ്ദുല്ലയ്ക്കുണ്ടായിരുന്ന കുറച്ചുകാലത്തെ ജീവിതവും പിന്നീട് അവസാനകാലത്ത് വിശ്വാസത്തിലേക്കും മക്കളിലേക്കുമുള്ള തിരിച്ചുവരവും ചര്‍ച്ചയായിരുന്നു. കുഞ്ഞബ്ദുല്ലയെ മക്കള്‍ ബന്ദിയാക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അവസാനകാലത്ത് തന്റെ വിശ്വാസക്കൂറ് കാണിച്ച് അദ്ദേഹം എഴുതാന്‍ തുടങ്ങിയ യാ ഇലാഹി എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

സാഹിത്യകാരനും കര്‍മ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല. 1940 ഏപ്രില്‍ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയില്‍ സൈനയുടേയും മമ്മുവിന്റേയും മകനായാണ് ജനിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്നു ബിരുദവും അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയില്‍നിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സഊദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയില്‍ അല്‍മാ ഹോസ്പിറ്റല്‍ നടത്തി. 2017 ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ 7:40ന് കോഴിക്കോടുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സ്മാരകശിലകളാണ് അബ്ദുല്ലയുടെ ഏറ്റവും പ്രശസ്തമായ കൃതി. ഇതിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷ ഭീഷണി; ഇറാനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ബഹ്‌റൈന്‍ നിര്‍ദേശം

bahrain
  •  4 minutes ago
No Image

ഇറാനിൽ 200 ലേറെ മരണം ; 31 പ്രവിശ്യകളിൽ 24 ഇടത്തും ആക്രമണം

International
  •  29 minutes ago
No Image

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലിസ്; മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

crime
  •  an hour ago
No Image

ഇറാനിലെ പ്രൈമറി സ്‌കൂളില്‍ ഇസ്‌റാഈല്‍ ആക്രമണം; മരണം 85 ആയി

International
  •  an hour ago
No Image

നിര്‍ണായക നീക്കത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും; ഗള്‍ഫ് കപ്പലുകള്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് 

International
  •  2 hours ago
No Image

പല്ലെകെലെയിൽ ഫർഹാൻ ഷോ; പാകിസ്ഥാന് കൂറ്റൻ സ്കോർ, സെമി ലക്ഷ്യമിട്ട് ലങ്കൻ നിരയെ തകർക്കുന്നു

Cricket
  •  2 hours ago
No Image

ഇറാന്റെ തിരിച്ചടി; സുരക്ഷ കൂട്ടി ഇസ്‌റാഈല്‍; ആശുപത്രികള്‍ കൂട്ടത്തോടെ ഒഴിപ്പിച്ചു 

International
  •  2 hours ago
No Image

ഇറാൻ ഒറ്റപ്പെടുന്നു; ഗൾഫ് മേഖലയ്ക്ക് നേരെയുള്ള ആക്രമണം അനുവദിക്കില്ല; ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ജിസിസി രാജ്യങ്ങൾ

International
  •  3 hours ago
No Image

ഇസ്‌റാഈലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍; സെന്‍ട്രല്‍ ഇസ്‌റാഈലിലും, ജെറുസലേമിലും ആക്രമണം 

International
  •  3 hours ago
No Image

ക്ഷേത്രോത്സവത്തിനിടെ തോക്ക് ചൂണ്ടിയ സംഭവം; മെമോ ലഭിച്ചതിന് പിന്നാലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  3 hours ago