HOME
DETAILS

പുനത്തില്‍ വിടപറഞ്ഞിട്ട് ഇന്നൊരാണ്ട്: അനുസ്മരിക്കാന്‍ ആരുമില്ല

  
backup
October 27, 2018 | 10:00 AM

549649814984654

#അഷറഫ് ചേരാപുരം

കോഴിക്കോട്: കേരളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരന്‍മാരില്‍ ഒരാളുടെ ചരമ വാര്‍ഷികമാണിന്ന്. കുറേ വര്‍ഷങ്ങളായിട്ടില്ല, ഒന്നാം ചരമ വാര്‍ഷികം. പക്ഷെ അത് അധികമാരും ഗൗനിക്കാതെ കടന്നുപോകുന്നു എന്നതാണ് കാര്യം.

മലയാള സാഹിത്യ ലോകത്തിന് മറക്കാനാവാത്ത, പ്രിയപ്പെട്ടവര്‍ കുഞ്ഞിക്കയെന്ന് വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ചരമ വാര്‍ഷികമാണ് അധികമാരും അറിയാതെ കടന്നുപോകുന്നത്. കുഞ്ഞബ്ദുല്ലയുടെ ജന്മനാടായ വടകരയില്‍ ശനിയാഴ്ച നടക്കുന്ന ഒരനുസ്മരണ പരിപാടിയൊഴിച്ചാല്‍ കാര്യമായൊന്നുമില്ല.

ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ കൊണ്ടാടിയിരുന്നവരില്‍ ഭൂരിഭാഗവും കുഞ്ഞിക്കയെ മറന്ന മട്ടാണ്. സംഘടനകളും പാര്‍ട്ടിക്കാരും ആസ്വാദകരും മാധ്യമങ്ങളും ചാനലുകാരുമെല്ലാം കുഞ്ഞബ്ദുല്ലയുടെ ചരമവാര്‍ഷികം ബോധപൂര്‍വം മറന്നിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെക്കൊണ്ട് എന്തെങ്കിലും പറയിക്കാനും വിവാദമാക്കാനുമൊക്കെ മെനക്കെട്ടവര്‍ മടപ്പള്ളി കാരക്കാട് പള്ളിയിലെ ഖബറിലേക്ക് പോയി ഒരാണ്ട് മാത്രം പിന്നിടുമ്പോഴെക്കും ഓര്‍മകളെയും മറവിയുടെ മണ്ണിട്ടു മൂടി.

പുനത്തിലിന്റെ അവസാനകാല ജീവിതം പലരും കരുതിയതില്‍ നിന്നും വ്യത്യസ്തമായതാവാം ഇങ്ങിനെ ഒരു മറവിക്ക് കാരണമെന്ന് കരുതുന്നവരുണ്ട്. സ്വന്തം ജനിച്ചുവളര്‍ന്ന മതത്തെയും വിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞ് കുടുംബത്തില്‍ നിന്നു മാറി കുഞ്ഞബ്ദുല്ലയ്ക്കുണ്ടായിരുന്ന കുറച്ചുകാലത്തെ ജീവിതവും പിന്നീട് അവസാനകാലത്ത് വിശ്വാസത്തിലേക്കും മക്കളിലേക്കുമുള്ള തിരിച്ചുവരവും ചര്‍ച്ചയായിരുന്നു. കുഞ്ഞബ്ദുല്ലയെ മക്കള്‍ ബന്ദിയാക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അവസാനകാലത്ത് തന്റെ വിശ്വാസക്കൂറ് കാണിച്ച് അദ്ദേഹം എഴുതാന്‍ തുടങ്ങിയ യാ ഇലാഹി എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

സാഹിത്യകാരനും കര്‍മ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല. 1940 ഏപ്രില്‍ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയില്‍ സൈനയുടേയും മമ്മുവിന്റേയും മകനായാണ് ജനിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്നു ബിരുദവും അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയില്‍നിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സഊദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയില്‍ അല്‍മാ ഹോസ്പിറ്റല്‍ നടത്തി. 2017 ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ 7:40ന് കോഴിക്കോടുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സ്മാരകശിലകളാണ് അബ്ദുല്ലയുടെ ഏറ്റവും പ്രശസ്തമായ കൃതി. ഇതിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പള്ളിമുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

വിഴിഞ്ഞത്തെ കൊലപാതകം: സഹോദരങ്ങളുടെ തര്‍ക്കം മാറ്റാന്‍ ഇടപെട്ട സുഹൃത്തിനെ മര്‍ദിച്ച് കൊന്നു

Kerala
  •  5 days ago
No Image

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയ ബില്ലുകളും ഇന്ന് സഭയിൽ; പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

National
  •  5 days ago
No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  5 days ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  6 days ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  6 days ago
No Image

യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി

uae
  •  6 days ago
No Image

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

uae
  •  6 days ago
No Image

കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി 

Kerala
  •  6 days ago