HOME
DETAILS

പുനത്തില്‍ വിടപറഞ്ഞിട്ട് ഇന്നൊരാണ്ട്: അനുസ്മരിക്കാന്‍ ആരുമില്ല

  
backup
October 27, 2018 | 10:00 AM

549649814984654

#അഷറഫ് ചേരാപുരം

കോഴിക്കോട്: കേരളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരന്‍മാരില്‍ ഒരാളുടെ ചരമ വാര്‍ഷികമാണിന്ന്. കുറേ വര്‍ഷങ്ങളായിട്ടില്ല, ഒന്നാം ചരമ വാര്‍ഷികം. പക്ഷെ അത് അധികമാരും ഗൗനിക്കാതെ കടന്നുപോകുന്നു എന്നതാണ് കാര്യം.

മലയാള സാഹിത്യ ലോകത്തിന് മറക്കാനാവാത്ത, പ്രിയപ്പെട്ടവര്‍ കുഞ്ഞിക്കയെന്ന് വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ചരമ വാര്‍ഷികമാണ് അധികമാരും അറിയാതെ കടന്നുപോകുന്നത്. കുഞ്ഞബ്ദുല്ലയുടെ ജന്മനാടായ വടകരയില്‍ ശനിയാഴ്ച നടക്കുന്ന ഒരനുസ്മരണ പരിപാടിയൊഴിച്ചാല്‍ കാര്യമായൊന്നുമില്ല.

ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ കൊണ്ടാടിയിരുന്നവരില്‍ ഭൂരിഭാഗവും കുഞ്ഞിക്കയെ മറന്ന മട്ടാണ്. സംഘടനകളും പാര്‍ട്ടിക്കാരും ആസ്വാദകരും മാധ്യമങ്ങളും ചാനലുകാരുമെല്ലാം കുഞ്ഞബ്ദുല്ലയുടെ ചരമവാര്‍ഷികം ബോധപൂര്‍വം മറന്നിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെക്കൊണ്ട് എന്തെങ്കിലും പറയിക്കാനും വിവാദമാക്കാനുമൊക്കെ മെനക്കെട്ടവര്‍ മടപ്പള്ളി കാരക്കാട് പള്ളിയിലെ ഖബറിലേക്ക് പോയി ഒരാണ്ട് മാത്രം പിന്നിടുമ്പോഴെക്കും ഓര്‍മകളെയും മറവിയുടെ മണ്ണിട്ടു മൂടി.

പുനത്തിലിന്റെ അവസാനകാല ജീവിതം പലരും കരുതിയതില്‍ നിന്നും വ്യത്യസ്തമായതാവാം ഇങ്ങിനെ ഒരു മറവിക്ക് കാരണമെന്ന് കരുതുന്നവരുണ്ട്. സ്വന്തം ജനിച്ചുവളര്‍ന്ന മതത്തെയും വിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞ് കുടുംബത്തില്‍ നിന്നു മാറി കുഞ്ഞബ്ദുല്ലയ്ക്കുണ്ടായിരുന്ന കുറച്ചുകാലത്തെ ജീവിതവും പിന്നീട് അവസാനകാലത്ത് വിശ്വാസത്തിലേക്കും മക്കളിലേക്കുമുള്ള തിരിച്ചുവരവും ചര്‍ച്ചയായിരുന്നു. കുഞ്ഞബ്ദുല്ലയെ മക്കള്‍ ബന്ദിയാക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അവസാനകാലത്ത് തന്റെ വിശ്വാസക്കൂറ് കാണിച്ച് അദ്ദേഹം എഴുതാന്‍ തുടങ്ങിയ യാ ഇലാഹി എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

സാഹിത്യകാരനും കര്‍മ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല. 1940 ഏപ്രില്‍ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയില്‍ സൈനയുടേയും മമ്മുവിന്റേയും മകനായാണ് ജനിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്നു ബിരുദവും അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയില്‍നിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സഊദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയില്‍ അല്‍മാ ഹോസ്പിറ്റല്‍ നടത്തി. 2017 ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ 7:40ന് കോഴിക്കോടുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സ്മാരകശിലകളാണ് അബ്ദുല്ലയുടെ ഏറ്റവും പ്രശസ്തമായ കൃതി. ഇതിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; ഉച്ചയ്ക്ക് ശേഷം കേരളത്തിൽ മഴയെത്തിയേക്കും

Weather
  •  5 days ago
No Image

ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് സൂചന നൽകി അമേരിക്ക; ഉപരോധം തകർത്ത വ്യാപാരത്തിന് പച്ചക്കൊടി

International
  •  6 days ago
No Image

മലയാളികളെ വലയിട്ട് വൻ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേരിൽനിന്ന് നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ, കൊച്ചിയിൽ നഷ്ടം 3 കോടി!

Kerala
  •  6 days ago
No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  6 days ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  6 days ago
No Image

സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി

Kerala
  •  6 days ago
No Image

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല

National
  •  6 days ago
No Image

'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ

Kerala
  •  6 days ago
No Image

ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ

Kerala
  •  6 days ago
No Image

മക്കയില്‍ മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം; അഞ്ച് പ്രവാസികള്‍ പിടിയില്‍

Saudi-arabia
  •  6 days ago