HOME
DETAILS

പുനത്തില്‍ വിടപറഞ്ഞിട്ട് ഇന്നൊരാണ്ട്: അനുസ്മരിക്കാന്‍ ആരുമില്ല

  
backup
October 27, 2018 | 10:00 AM

549649814984654

#അഷറഫ് ചേരാപുരം

കോഴിക്കോട്: കേരളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരന്‍മാരില്‍ ഒരാളുടെ ചരമ വാര്‍ഷികമാണിന്ന്. കുറേ വര്‍ഷങ്ങളായിട്ടില്ല, ഒന്നാം ചരമ വാര്‍ഷികം. പക്ഷെ അത് അധികമാരും ഗൗനിക്കാതെ കടന്നുപോകുന്നു എന്നതാണ് കാര്യം.

മലയാള സാഹിത്യ ലോകത്തിന് മറക്കാനാവാത്ത, പ്രിയപ്പെട്ടവര്‍ കുഞ്ഞിക്കയെന്ന് വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ചരമ വാര്‍ഷികമാണ് അധികമാരും അറിയാതെ കടന്നുപോകുന്നത്. കുഞ്ഞബ്ദുല്ലയുടെ ജന്മനാടായ വടകരയില്‍ ശനിയാഴ്ച നടക്കുന്ന ഒരനുസ്മരണ പരിപാടിയൊഴിച്ചാല്‍ കാര്യമായൊന്നുമില്ല.

ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ കൊണ്ടാടിയിരുന്നവരില്‍ ഭൂരിഭാഗവും കുഞ്ഞിക്കയെ മറന്ന മട്ടാണ്. സംഘടനകളും പാര്‍ട്ടിക്കാരും ആസ്വാദകരും മാധ്യമങ്ങളും ചാനലുകാരുമെല്ലാം കുഞ്ഞബ്ദുല്ലയുടെ ചരമവാര്‍ഷികം ബോധപൂര്‍വം മറന്നിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെക്കൊണ്ട് എന്തെങ്കിലും പറയിക്കാനും വിവാദമാക്കാനുമൊക്കെ മെനക്കെട്ടവര്‍ മടപ്പള്ളി കാരക്കാട് പള്ളിയിലെ ഖബറിലേക്ക് പോയി ഒരാണ്ട് മാത്രം പിന്നിടുമ്പോഴെക്കും ഓര്‍മകളെയും മറവിയുടെ മണ്ണിട്ടു മൂടി.

പുനത്തിലിന്റെ അവസാനകാല ജീവിതം പലരും കരുതിയതില്‍ നിന്നും വ്യത്യസ്തമായതാവാം ഇങ്ങിനെ ഒരു മറവിക്ക് കാരണമെന്ന് കരുതുന്നവരുണ്ട്. സ്വന്തം ജനിച്ചുവളര്‍ന്ന മതത്തെയും വിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞ് കുടുംബത്തില്‍ നിന്നു മാറി കുഞ്ഞബ്ദുല്ലയ്ക്കുണ്ടായിരുന്ന കുറച്ചുകാലത്തെ ജീവിതവും പിന്നീട് അവസാനകാലത്ത് വിശ്വാസത്തിലേക്കും മക്കളിലേക്കുമുള്ള തിരിച്ചുവരവും ചര്‍ച്ചയായിരുന്നു. കുഞ്ഞബ്ദുല്ലയെ മക്കള്‍ ബന്ദിയാക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അവസാനകാലത്ത് തന്റെ വിശ്വാസക്കൂറ് കാണിച്ച് അദ്ദേഹം എഴുതാന്‍ തുടങ്ങിയ യാ ഇലാഹി എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

സാഹിത്യകാരനും കര്‍മ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല. 1940 ഏപ്രില്‍ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയില്‍ സൈനയുടേയും മമ്മുവിന്റേയും മകനായാണ് ജനിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്നു ബിരുദവും അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയില്‍നിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സഊദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയില്‍ അല്‍മാ ഹോസ്പിറ്റല്‍ നടത്തി. 2017 ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ 7:40ന് കോഴിക്കോടുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സ്മാരകശിലകളാണ് അബ്ദുല്ലയുടെ ഏറ്റവും പ്രശസ്തമായ കൃതി. ഇതിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടൽക്ഷോഭവും കനത്ത മഴയും; ദുബൈ - ഷാർജ ഫെറി സർവിസുകൾ നിർ‍ത്തിവെച്ച് ആർടിഎ

uae
  •  13 days ago
No Image

''പരാതിപ്പെട്ടത് എന്റെ തെറ്റ്; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ'': അതിജീവിത

Kerala
  •  13 days ago
No Image

ഒമാനിൽ നിറഞ്ഞൊഴുകുന്ന വാദി മുറിച്ചുകടക്കാൻ ശ്രമം; വാഹനം ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ

uae
  •  13 days ago
No Image

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്റെ ദേഹം മുഴുവന്‍ അടിയേറ്റ പാടുകള്‍; രണ്ട് മക്കളുണ്ട്, കുടുംബം പോറ്റാനാണ് വന്നതെന്ന് ബന്ധുക്കള്‍

Kerala
  •  13 days ago
No Image

രക്തസാക്ഷികളുടെ പേരില്‍ ഡി.എസ്.യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ; ചടങ്ങ് റദ്ദാക്കി വി.സി

Kerala
  •  13 days ago
No Image

അസ്ഥിര കാലാവസ്ഥ: താമസക്കാർക്കും സന്ദർശകർക്കും ജാഗ്രതാ നിർദ്ദേശവുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  13 days ago
No Image

'ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഡി.എം.കെ തമിഴ്‌നാടിനെ സംരക്ഷിക്കും; സംസ്ഥാനത്തിന്റെ മതേതരത്വം നിലനിര്‍ത്തും'  ഉദയനിധി 

National
  •  13 days ago
No Image

മോശം കാലാവസ്ഥ: ദുബൈ - ഷാർജ, അജ്മാൻ ബസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ച് ആർടിഎ

uae
  •  13 days ago
No Image

ദുബൈ വസൽ ഗ്രീൻ പാർക്കിലും ഇനി പെയ്ഡ് പാർക്കിംഗ്; നിരക്കുകൾ പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

എലപ്പുള്ളി ബ്രൂവറിയില്‍ സര്‍ക്കാരിന് തിരിച്ചടി; കമ്പനിക്ക് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  13 days ago