HOME
DETAILS

ന്യൂജെന്‍ ആകര്‍ഷണം അനിവാര്യം; കൈതയോല ഉല്‍പ്പന്നങ്ങള്‍ വിസ്മൃതിയിലേക്ക്

  
backup
October 28, 2018 | 4:42 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%9c%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be

ഹരിപ്പാട്: പ്ലാസ്റ്റിക്കിന് പകരമായി മുന്‍കാലങ്ങളില്‍ നിത്യേനയെന്നോണം മനുഷൃര്‍ ഉപയോഗിച്ചിരുന്ന കൈതച്ചെടിയുടെ ഉല്പന്നങ്ങളായ പായ് ,കുട്ട,വട്ടി,കുട, തൊപ്പി എന്നിവ ഇന്ന് നാടുനീങ്ങുന്നു.കടളില്‍ നിന്നും സാധനങ്ങളുംമറ്റും വാങ്ങിയിരുന്നത്കുട്ടയിലും,വട്ടിയിലുമായിരുന്നു. കൂടാതെ നാട്ടിന്‍പുറങ്ങളിലെ അന്തി ചന്തകളില്‍ കൈതയോല ഉത്പ്പന്നങ്ങളായ തഴപ്പായ്,ചിക്കുപായ്,മെത്തപായ്,വട്ടി,വിതവട്ടി എന്നിവ സുലഭമായി ലഭിച്ചിരുന്നു.
വാതരോഗങ്ങളുള്ളവര്‍ക്ക് പായ് ആശ്വാസം പകരുന്നതായി പഴമക്കാര്‍ പറയുന്നു. ഒരു കാലത്ത് പ്ലാസ്റ്റിക് പടുതാക്ക് പകരം തഴകൊണ്ടുള്ള ചിക്കു പായയിലായിരുന്നു നെല്‍കറ്റകള്‍ പാടത്ത് നിന്ന് കൊയ്തു കൊണ്ടുവന്ന് കൂട്ടിയിരുന്നതും മെതിച്ചെടുത്തിരുന്നതും. മാരകമായ രോഗങ്ങള്‍ക്ക് ഹേതുവാകുന്ന പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്ന പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പ്രകൃതിക്ക് ദോഷംചെയ്യാത്ത വരും തലമുറക്കുപോലും ഗുണകരമായ കൈതച്ചെടികളെ സംരക്ഷിക്കാന്‍ പദ്ധതികള്‍മാത്രമില്ല.നാട്ടിന്‍പുറത്തെ പുഴക്കരയിലും തോട്ടുവരമ്പിലും,പാടശേഖരങ്ങളുടെ ഓരത്തും,കുളങ്ങളിലുമൊക്കെ ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന കൈതകളാണിന്ന് ആവശ്യക്കാര്‍ ഇല്ലാതെയും ,സംരക്ഷണമില്ലാതെയും നാമമാത്രമായി കാണുന്നത്. കേരളത്തിന്റെ ജൈവ വൈവിധ്യപ്പെരുമയിലെ വഴിയോരക്കാഴ്ചയാണ് കൈതച്ചെടി. തീരപ്രദേശങ്ങളിലാണ് ഇത് കൂട്ടമായി വളര്‍ന്നിരുന്നത്. ഊന്നുവേരുകള്‍ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന തടിയുടെ അഗ്രഭാഗത്തായി കൂട്ടംകൂടി ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ നിറഞ്ഞ ഈ സവിശേഷ സസ്യം ആറ്റിറമ്പിലെ ഹരിതഭംഗിയായിരുന്നു. 'ആറ്റുകൈത' എന്നും 'സ്‌ക്രൂപൈന്‍' എന്നും ഇതിന് പേരുണ്ട്.
രണ്ടുമീറ്റര്‍വരെ ഉയരത്തില്‍ ഇത് വളരും. മുള്ളരികുകളോടെ, വീതികുറഞ്ഞ് ഏതാണ്ട് അരമീറ്റര്‍ നീളമുള്ള കൈതയിലകള്‍ നാരുസമൃദ്ധമാണ്. കൈതയോലയുടെ മുള്ളുകളഞ്ഞ് ഉണക്കിയെടുക്കുന്നതാണ് 'തഴ'. കൈതയോലകൊണ്ട് നെയ്‌തെടുക്കുന്ന തഴപ്പായയ്ക്ക് എന്നും വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്.കൈതയുടെ ആണ്‍പൂക്കള്‍ക്ക് സ്വര്‍ണമഞ്ഞനിറവും നല്ല വാസനയുമാണ്. ചെറുതും വലുതുമായ കൂട്ടങ്ങളായി ഇലയിടുക്കുകളിലാണ് ഇവ തലനീട്ടുക. ആണ്‍പൂങ്കുലകളെ പൊതിഞ്ഞിരിക്കുന്ന മഞ്ഞനിറം കലര്‍ന്ന ഇലപോലുള്ള ഭാഗമാണ് സുപരിചിതമായ 'താഴമ്പൂ'. ഇതില്‍നിന്ന് പരിമളതൈലം വേര്‍തിരിച്ചെടുക്കുന്നു.
ചെടി പൂക്കാന്‍ നാലഞ്ചുവര്‍ഷം വേണം. 40-50 വര്‍ഷംവരെ പുഷ്പിക്കും. ഒരുവര്‍ഷം ഒരു ചെടിയില്‍നിന്ന് 50 പൂക്കള്‍വരെ കിട്ടും. ഒരാണ്‍പൂവ് വിളയാന്‍ 15 ദിവസം വേണം. അതിരാവിലെയാണ് പൂക്കളിറുക്കേണ്ടത്. ശേഖരിക്കുന്ന പൂക്കള്‍ രാവിലെ വലിയ ചെമ്പുപാത്രത്തിലാക്കി പുഷ്പതൈലം വേര്‍തിരിക്കാന്‍ സ്വേദനത്തിന് വിധേയമാക്കുന്നു. 60 ലിറ്റര്‍ വെള്ളം നിറച്ച ചെമ്പുപാത്രത്തില്‍ ഒരുസമയം ആയിരം പൂക്കള്‍ 4-5 മണിക്കൂര്‍കൊണ്ട് സ്വേദനം നടത്തിയെടുക്കാന്‍ കഴിയും. ഈ തൈലം അമൂല്യവും അത്തര്‍ നിര്‍മാണത്തില്‍ അവിഭാജ്യ ചേരുവയുമാണ്. കൈതയോലയ്ക്കും താഴമ്പൂവിനും ഇതര ഉപയോഗങ്ങളുമേറെ.
ചോറ്, കറി, പുഡ്ഡിങ് ഇവയ്ക്ക് സുഗന്ധം പകരാന്‍ ഇത് ഉപയോഗിക്കുന്നു. സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം (തിരുവനന്തപുരം) പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നേരത്തേ തഴപ്പായ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുണ്ടായിരുന്നു.നാടു നീങ്ങുന്ന കൈതയോല ഉത്പ്പന്നങ്ങള്‍ സംരക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍ കയ്യെടുത്ത് പദ്ധതികള്‍ ആവീഷ്‌ക്കരിക്കുകയും സ്വയംതൊഴില്‍ സംരഭത്തില്‍ ഉള്‍പ്പെടുത്തി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിച്ച് പുതുതലമുറയെ ഈ മേഖലയില്‍ നിലനിര്‍ത്തണമെന്നാവശ്യം ശക്തമാകുകയാണ് .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




Advertisement
No Image

ജനങ്ങളെ ദുരിതത്തിലാഴ്ത്തി വോട്ടർ പട്ടിക പരിഷ്കരണം; കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മമത ബാനർജി

National
  •  4 hours ago
No Image

കടക്ക് പുറത്ത്: രണ്ടാം പിണറായി സർക്കാരിനെതിരെ കോൺഗ്രസിന്റെ പടയൊരുക്കം; പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം

Kerala
  •  4 hours ago
No Image

'ഭയപ്പെടരുത്, നീ ഒരു സിംഹമാണ്'; ബജ്റംഗ് ദളിനെ വെല്ലുവിളിച്ച ദീപക്കിന് കൈയടിയുമായി രാഹുൽ ഗാന്ധി

National
  •  5 hours ago
No Image

ബൈ, ബൈ പാകിസ്ഥാൻ; കണക്ക് തീർത്ത് ഇന്ത്യൻ കൗമാരപ്പട; പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ

Cricket
  •  5 hours ago
No Image

നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോ​ഗ്രാം പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം; സുരേഷ് ഗോപിയുടെ എയിംസ് എവിടെപ്പോയി? കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

Kerala
  •  5 hours ago
No Image

'നിനക്കൊരു സമ്മാനമുണ്ട്'; അമ്മയുടെ മൃതദേഹം കാണിച്ച് അനിയത്തിയെയും കഴുത്തറുത്തു കൊന്നു; നാടിനെ നടുക്കിയ കൂട്ടക്കൊല

crime
  •  5 hours ago
No Image

യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് മുകളിൽ ഇറാന്റെ യുദ്ധവിമാനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും നേർക്കുനേർ

International
  •  5 hours ago
No Image

എയിംസ്: സംസ്ഥാനം ഭൂമി നൽകിയില്ലെന്ന വാദം പച്ചക്കള്ളം, കേന്ദ്രത്തെ തള്ളി മന്ത്രി വീണാ ജോർജ്

Kerala
  •  5 hours ago
No Image

തിയേറ്റർ ഓഫ് ഡ്രീംസ് ഉണരുന്നു! കാരിക്കിന്റെ തന്ത്രങ്ങളിൽ പഴയ വീര്യം വീണ്ടെടുത്ത് 'റെഡ് ഡെവിൾസ്'; In-Depth Story

Football
  •  6 hours ago