HOME
DETAILS

ചളിക്കുളമായി കുറ്റ്യാടി ബസ് സ്റ്റാന്‍ഡ്: എം.എസ്.എഫ് കടലാസ് തോണി ഒഴുക്കി പ്രതിഷേധിച്ചു

  
backup
June 14, 2017 | 8:58 PM

%e0%b4%9a%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf

 


തൊട്ടില്‍പ്പാലം: കാല്‍നട പോലും ദുസ്സഹമായ സ്ഥിതിയില്‍ ചളിക്കുളമായ കുറ്റ്യാടി പുതി ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥക്കെതിരേ എം.എസ്.എഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി ചെളിക്കുളത്തില്‍ കടലാസ് തോണി ഒഴുക്കി പ്രതിഷേധിച്ചു.
ദിനേനെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന സ്റ്റാന്‍ഡിന്റെ നിലവിലെ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് വിദ്യാര്‍ഥികള്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡില്‍ മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമാക്കുന്നത്.
വേനല്‍കാലത്ത് പൊടിശല്യം കൊണ്ട് വീര്‍പ്പുമുട്ടിയ സ്റ്റാന്‍ഡില്‍ മഴക്കാലമെത്തിയതോടെ ചെളിശല്യം കൊണ്ടാണ് ബസ് ജീവനക്കാരും യാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് ഒരു കോടി രൂപ ചിലവഴിച്ച് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത്. ഭാഗിക നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.
എന്നാല്‍ ചില സാങ്കേതിക തടസ്സം മൂലം സ്റ്റാന്‍ഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനായില്ല. പിന്നീട് ഭരണത്തിലെത്തിയ എല്‍.ഡി.എഫ് ഭരണസമിതിയാണ് ആറു മാസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ജങ്ഷനോടടുത്ത പഴയ സ്റ്റാന്‍ഡില്‍ നിരന്തരം ബസുകള്‍ കയറി ഇറങ്ങുന്നത് മൂലമുണ്ടായിരുന്ന ശക്തമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണമായിരുന്നു നിര്‍മാണം പാതിവഴിയിലായിട്ടും ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുക്കേണ്ടി വന്നത്.
നേരത്തെ ചതുപ്പ് നിലമായിരുന്ന സ്ഥലം മണ്ണിട്ടു നികത്തി സ്റ്റാന്‍ഡ്് പണിയുമ്പോള്‍ കഴിഞ്ഞ ഭരണസമിതി വേണ്ടത്ര തയ്യാറെടുപ്പും, ശാസ്ത്രീയതയും ഇല്ലാതെ നിര്‍മിച്ചതിനാലാണ് സ്റ്റാന്‍ഡിന്റെ നിലവിലെ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് എല്‍.ഡി.എഫ് ഭരണസമിതി ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ യാര്‍ഡിന്റെ അശാസ്ത്രീയ നിര്‍മാണം മഴക്കാലത്തിന് ശേഷമേ പരിഹരിക്കാനാവൂ എന്നാണ് നിലവിലെ ഭരണസമിതി പറയുന്നത്.
മഴ കനത്തതോടെ സ്റ്റാന്‍ഡിന്റെ അവസ്ഥ ദിനംപ്രതി വഷളായി. സ്വകാര്യ ബസ് ജീവനക്കാര്‍ സ്റ്റാന്‍ഡ് ബഹിഷ്‌ക്കരിക്കാനൊരുങ്ങവേ പരിഹാരമാര്‍ഗമായി കോറി വെയിസ്റ്റ് ഉപയോഗിച്ചിരുന്നു. എന്നിട്ടും മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് എം.എസ്.എഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
എത്രയും വേഗം പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ രംഗത്തിറക്കി ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
പ്രതിഷേധ സംഗമം എം.എസ്.എഫ് മണ്ഡലം ജന.സെക്രട്ടറി മുഹമ്മദലി കൂമുള്ളി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ്, ഷമീല്‍, റഊഫുദ്ധീന്‍, ഫൈസല്‍, ഹാഫിസ് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് മൂന്ന് വർഷം കൊണ്ടുണ്ടായത് വമ്പൻ നേട്ടം; പുതിയ ട്രെൻഡായി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, വിപണി കീഴടക്കാൻ 'ജെൻ സി' തലമുറയും

uae
  •  a day ago
No Image

ടീമിലെ രണ്ട് താരങ്ങള്‍ക്ക് പരുക്ക്; മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി

Football
  •  a day ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ശാപം! ഒരു ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തി ആന്ദ്രെ എസ്‌കോബാറിന്റെ ജീവനെടുത്ത ആ സെൽഫ് ​ഗോൾ; In-Depth Story

Football
  •  a day ago
No Image

ദുബൈയിൽ വീണ്ടുമൊരു വിസ്മയ നഗരം; 200 ബില്യൺ ദിർഹത്തിന്റെ വമ്പൻ മാസ്റ്റർപ്ലാനുമായി ഇമാർ പ്രോപ്പർട്ടീസ്

uae
  •  a day ago
No Image

കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ അവസാന ഫോൺ വിളിയിൽ പറഞ്ഞത്- "അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് കപ്പൽ ഹോർമുസിലേക്ക് നീങ്ങി"; അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

National
  •  a day ago
No Image

നിപ:കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര: ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

Kerala
  •  a day ago
No Image

കങ്കാരുക്കളെ കടിച്ചുകീറി ബംഗ്ലാ കടുവകൾ; 23 വർഷമായി ആരും തൊടാത്ത ആ മഹാ നാണക്കേട് ഒടുവിൽ ഓസ്ട്രേലിയക്ക്; ഏകദിന ചരിത്രം മാറ്റിമറിച്ച് ബംഗ്ലാദേശ്!

Cricket
  •  a day ago
No Image

"കാറല്ല, കിണറാണ് താരം"; ജലക്ഷാമം മാറ്റിയെഴുതുന്ന ഉത്തർപ്രദേശിലെ വിവാഹ സങ്കൽപ്പങ്ങൾ

National
  •  a day ago
No Image

ദുബൈയിൽ വ്യാജ ബാങ്ക് ആപ്പ് തട്ടിപ്പ്; പ്രവാസിയുടെ 8 ലക്ഷം ദിർഹം ലോൺ തുക കവർന്നു, പോലീസ് മുന്നറിയിപ്പ്

uae
  •  a day ago