HOME
DETAILS

ചളിക്കുളമായി കുറ്റ്യാടി ബസ് സ്റ്റാന്‍ഡ്: എം.എസ്.എഫ് കടലാസ് തോണി ഒഴുക്കി പ്രതിഷേധിച്ചു

  
backup
June 14, 2017 | 8:58 PM

%e0%b4%9a%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf

 


തൊട്ടില്‍പ്പാലം: കാല്‍നട പോലും ദുസ്സഹമായ സ്ഥിതിയില്‍ ചളിക്കുളമായ കുറ്റ്യാടി പുതി ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥക്കെതിരേ എം.എസ്.എഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി ചെളിക്കുളത്തില്‍ കടലാസ് തോണി ഒഴുക്കി പ്രതിഷേധിച്ചു.
ദിനേനെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന സ്റ്റാന്‍ഡിന്റെ നിലവിലെ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് വിദ്യാര്‍ഥികള്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡില്‍ മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമാക്കുന്നത്.
വേനല്‍കാലത്ത് പൊടിശല്യം കൊണ്ട് വീര്‍പ്പുമുട്ടിയ സ്റ്റാന്‍ഡില്‍ മഴക്കാലമെത്തിയതോടെ ചെളിശല്യം കൊണ്ടാണ് ബസ് ജീവനക്കാരും യാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് ഒരു കോടി രൂപ ചിലവഴിച്ച് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത്. ഭാഗിക നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.
എന്നാല്‍ ചില സാങ്കേതിക തടസ്സം മൂലം സ്റ്റാന്‍ഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനായില്ല. പിന്നീട് ഭരണത്തിലെത്തിയ എല്‍.ഡി.എഫ് ഭരണസമിതിയാണ് ആറു മാസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ജങ്ഷനോടടുത്ത പഴയ സ്റ്റാന്‍ഡില്‍ നിരന്തരം ബസുകള്‍ കയറി ഇറങ്ങുന്നത് മൂലമുണ്ടായിരുന്ന ശക്തമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണമായിരുന്നു നിര്‍മാണം പാതിവഴിയിലായിട്ടും ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുക്കേണ്ടി വന്നത്.
നേരത്തെ ചതുപ്പ് നിലമായിരുന്ന സ്ഥലം മണ്ണിട്ടു നികത്തി സ്റ്റാന്‍ഡ്് പണിയുമ്പോള്‍ കഴിഞ്ഞ ഭരണസമിതി വേണ്ടത്ര തയ്യാറെടുപ്പും, ശാസ്ത്രീയതയും ഇല്ലാതെ നിര്‍മിച്ചതിനാലാണ് സ്റ്റാന്‍ഡിന്റെ നിലവിലെ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് എല്‍.ഡി.എഫ് ഭരണസമിതി ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ യാര്‍ഡിന്റെ അശാസ്ത്രീയ നിര്‍മാണം മഴക്കാലത്തിന് ശേഷമേ പരിഹരിക്കാനാവൂ എന്നാണ് നിലവിലെ ഭരണസമിതി പറയുന്നത്.
മഴ കനത്തതോടെ സ്റ്റാന്‍ഡിന്റെ അവസ്ഥ ദിനംപ്രതി വഷളായി. സ്വകാര്യ ബസ് ജീവനക്കാര്‍ സ്റ്റാന്‍ഡ് ബഹിഷ്‌ക്കരിക്കാനൊരുങ്ങവേ പരിഹാരമാര്‍ഗമായി കോറി വെയിസ്റ്റ് ഉപയോഗിച്ചിരുന്നു. എന്നിട്ടും മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് എം.എസ്.എഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
എത്രയും വേഗം പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ രംഗത്തിറക്കി ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
പ്രതിഷേധ സംഗമം എം.എസ്.എഫ് മണ്ഡലം ജന.സെക്രട്ടറി മുഹമ്മദലി കൂമുള്ളി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ്, ഷമീല്‍, റഊഫുദ്ധീന്‍, ഫൈസല്‍, ഹാഫിസ് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  3 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  3 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  3 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  3 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  3 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  3 days ago