HOME
DETAILS

ഹൃദയ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളുടെ മരണം കൂടുന്നു

  
backup
November 03, 2018 | 3:08 AM

%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af-%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%81%e0%b4%9e

കോഴിക്കോട്: ഹൃദയ വൈകല്യങ്ങളുമായി പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. യഥാക്രമം രോഗം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ഇതുമൂലമുള്ള മരണങ്ങളും കൂടുകയാണ്.
പീഡിയാട്രിക് കാര്‍ഡിയോളജിയില്‍ പരിശീലനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ കേരളത്തില്‍ വളരെ കുറവാണ്. പ്രസവം കഴിഞ്ഞാലുടന്‍ നവജാത ശിശു വിദഗ്ധരോ ശിശു വിദഗ്ധരോ കുഞ്ഞുങ്ങളെ വിശദമായി പരിശോധിക്കുന്ന രീതിയും കുറഞ്ഞു വരികയാണ്. കുട്ടികളുടെ ഹൃദയശസ്ത്രക്രിയ നടത്താന്‍ സംവിധാനങ്ങളുള്ള ആശുപത്രികളും കുറവാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത ചെലവും മാതാപിതാക്കളുടെ അജ്ഞതയുമാണ് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതെന്ന് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഹിതേഷ് കൃഷ്ണന്‍ സുപ്രഭാതത്തോട് പറഞ്ഞു.
കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്നത് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളാണ്. മുപ്പതിലധികം രോഗങ്ങളെ ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ട്. ആയിരം കുഞ്ഞുങ്ങളില്‍ എട്ടു പേര്‍ക്ക് ജന്മനാലുള്ള ഹൃദയ വൈകല്യങ്ങള്‍ ഉണ്ടാകുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം 1,30,000 മുതല്‍ 2,70,000 വരെ കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നുണ്ട്. ഇതു പഴയ കണക്കാണ്. കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നതിന്റെ കാരണം പലപ്പോഴും അവ്യക്തമാണ്. പത്തു ശതമാനത്തോളം പ്രശ്‌നങ്ങള്‍ക്കു മാത്രമേ കാരണം തിരിച്ചറിയാനാവൂ. പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയൊക്കെ കാരണമാകുന്നുണ്ട്.
ജനിച്ച ശേഷവും കുട്ടികളില്‍ പലതരം ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. വാതപ്പനി മൂലമൂണ്ടാകുന്ന വാല്‍വിന്റെ അപചയമാണ് പ്രധാനപ്പെട്ടത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങള്‍ അപകടകാരികളാണ്. വാതപ്പനി ഹൃദയ വാല്‍വുകളെ തകരാറിലാക്കുന്നു. സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയയാണ് വാതപ്പനിക്ക് കാരണം. ആന്റിബയോട്ടിക് ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന രോഗമാണിത്. വികസിത രാജ്യങ്ങളില്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി മോശമാണ്. അദ്ദേഹം പറയുന്നു.
പത്ത് പതിനഞ്ച് വയസ്സിന് ഇടയിലുള്ള കുട്ടികളിലാണ് വാതപ്പനി സാധാരണ കണ്ടുവരുന്നത്. ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കിയാല്‍ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനാവും. എന്നാല്‍ വാല്‍വുകള്‍ക്ക് വൈകല്യം സംഭവിച്ചുകഴിഞ്ഞാല്‍ ഔഷധചികിത്സഫലം ചെയ്യില്ല.
കുട്ടികളിലെ ഹൃദ്രോഗം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. രോഗം വേഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണാവശ്യം. ഔഷധങ്ങളും ശസ്ത്രക്രിയകളും ഇതിനായി ഉപയോഗിക്കുന്നു. ഇവയെല്ലാം പൂര്‍ണമായി സുഖപ്പെടുത്താന്‍ ശേഷിയുള്ളവയാണ്. ആധുനിക ചികിത്സാ രീതിയില്‍ പല ശസ്ത്രക്രിയകള്‍ക്കും പകരം നില്‍ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും നേരത്തെ തിരിച്ചറിയപ്പെടാതെ പോകുന്ന അവസ്ഥ കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്; 73 കാറുകളും 25 ബൈക്കുകളും കണ്ടുകെട്ടി

uae
  •  7 days ago
No Image

ബൈക്ക് അപകടത്തിൽ ചോരവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി

Kerala
  •  7 days ago
No Image

'രാഷ്ട്രീയ ഭേദമന്യേ ചേര്‍ത്തു നിര്‍ത്തിയവരാണ് നിങ്ങള്‍, എന്റെ അമ്മയെ പോലെയാണ് എനിക്കീ വാര്‍ഡ്' പൊട്ടിക്കരഞ്ഞ് യാത്രപറഞ്ഞ് കൗണ്‍സിലര്‍, വിതുമ്പി നാട് 

Kerala
  •  7 days ago
No Image

അടുത്ത രണ്ടു വർഷത്തിനുള്ളിൽ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് സർവിസ് പുനരാരംഭിക്കാൻ ഫ്ലൈദുബൈ

uae
  •  7 days ago
No Image

5 ലക്ഷം കൈക്കൂലി കേസ്: അഡീഷണൽ സെഷൻസ് ജഡ്ജി ഒളിവില്‍; 'ഇടനിലക്കാരൻ മാത്രമായിരുന്നു ഞാൻ', ഞെട്ടിക്കുന്ന മൊഴി നൽകി ക്ലാർക്ക്

crime
  •  7 days ago
No Image

കേരളത്തിലെ എസ്.ഐ.ആര്‍ നീട്ടില്ല; ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Kerala
  •  7 days ago
No Image

കോഴിക്കോട് വാഹനാപകടം: പരീക്ഷയ്ക്ക് പോയ കോളേജ് വിദ്യാർഥിനി മിനിവാനിടിച്ച് മരിച്ചു

Kerala
  •  7 days ago
No Image

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

uae
  •  7 days ago
No Image

മുളകുപൊടി എറിഞ്ഞ് അംഗന്‍വാടി അധ്യാപികയുടെ മാല പൊട്ടിച്ചു; പരിചയക്കാരിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും പിടിയിൽ

crime
  •  7 days ago
No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  7 days ago