HOME
DETAILS

ഹൃദയ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളുടെ മരണം കൂടുന്നു

  
backup
November 03, 2018 | 3:08 AM

%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af-%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%81%e0%b4%9e

കോഴിക്കോട്: ഹൃദയ വൈകല്യങ്ങളുമായി പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. യഥാക്രമം രോഗം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ഇതുമൂലമുള്ള മരണങ്ങളും കൂടുകയാണ്.
പീഡിയാട്രിക് കാര്‍ഡിയോളജിയില്‍ പരിശീലനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ കേരളത്തില്‍ വളരെ കുറവാണ്. പ്രസവം കഴിഞ്ഞാലുടന്‍ നവജാത ശിശു വിദഗ്ധരോ ശിശു വിദഗ്ധരോ കുഞ്ഞുങ്ങളെ വിശദമായി പരിശോധിക്കുന്ന രീതിയും കുറഞ്ഞു വരികയാണ്. കുട്ടികളുടെ ഹൃദയശസ്ത്രക്രിയ നടത്താന്‍ സംവിധാനങ്ങളുള്ള ആശുപത്രികളും കുറവാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത ചെലവും മാതാപിതാക്കളുടെ അജ്ഞതയുമാണ് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതെന്ന് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഹിതേഷ് കൃഷ്ണന്‍ സുപ്രഭാതത്തോട് പറഞ്ഞു.
കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്നത് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളാണ്. മുപ്പതിലധികം രോഗങ്ങളെ ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ട്. ആയിരം കുഞ്ഞുങ്ങളില്‍ എട്ടു പേര്‍ക്ക് ജന്മനാലുള്ള ഹൃദയ വൈകല്യങ്ങള്‍ ഉണ്ടാകുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം 1,30,000 മുതല്‍ 2,70,000 വരെ കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നുണ്ട്. ഇതു പഴയ കണക്കാണ്. കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നതിന്റെ കാരണം പലപ്പോഴും അവ്യക്തമാണ്. പത്തു ശതമാനത്തോളം പ്രശ്‌നങ്ങള്‍ക്കു മാത്രമേ കാരണം തിരിച്ചറിയാനാവൂ. പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയൊക്കെ കാരണമാകുന്നുണ്ട്.
ജനിച്ച ശേഷവും കുട്ടികളില്‍ പലതരം ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. വാതപ്പനി മൂലമൂണ്ടാകുന്ന വാല്‍വിന്റെ അപചയമാണ് പ്രധാനപ്പെട്ടത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങള്‍ അപകടകാരികളാണ്. വാതപ്പനി ഹൃദയ വാല്‍വുകളെ തകരാറിലാക്കുന്നു. സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയയാണ് വാതപ്പനിക്ക് കാരണം. ആന്റിബയോട്ടിക് ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന രോഗമാണിത്. വികസിത രാജ്യങ്ങളില്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി മോശമാണ്. അദ്ദേഹം പറയുന്നു.
പത്ത് പതിനഞ്ച് വയസ്സിന് ഇടയിലുള്ള കുട്ടികളിലാണ് വാതപ്പനി സാധാരണ കണ്ടുവരുന്നത്. ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കിയാല്‍ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനാവും. എന്നാല്‍ വാല്‍വുകള്‍ക്ക് വൈകല്യം സംഭവിച്ചുകഴിഞ്ഞാല്‍ ഔഷധചികിത്സഫലം ചെയ്യില്ല.
കുട്ടികളിലെ ഹൃദ്രോഗം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. രോഗം വേഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണാവശ്യം. ഔഷധങ്ങളും ശസ്ത്രക്രിയകളും ഇതിനായി ഉപയോഗിക്കുന്നു. ഇവയെല്ലാം പൂര്‍ണമായി സുഖപ്പെടുത്താന്‍ ശേഷിയുള്ളവയാണ്. ആധുനിക ചികിത്സാ രീതിയില്‍ പല ശസ്ത്രക്രിയകള്‍ക്കും പകരം നില്‍ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും നേരത്തെ തിരിച്ചറിയപ്പെടാതെ പോകുന്ന അവസ്ഥ കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  17 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  17 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  17 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  17 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  17 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  17 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  17 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  17 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  17 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  17 days ago