HOME
DETAILS

ഹൃദയ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളുടെ മരണം കൂടുന്നു

  
backup
November 03, 2018 | 3:08 AM

%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af-%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%81%e0%b4%9e

കോഴിക്കോട്: ഹൃദയ വൈകല്യങ്ങളുമായി പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. യഥാക്രമം രോഗം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ഇതുമൂലമുള്ള മരണങ്ങളും കൂടുകയാണ്.
പീഡിയാട്രിക് കാര്‍ഡിയോളജിയില്‍ പരിശീലനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ കേരളത്തില്‍ വളരെ കുറവാണ്. പ്രസവം കഴിഞ്ഞാലുടന്‍ നവജാത ശിശു വിദഗ്ധരോ ശിശു വിദഗ്ധരോ കുഞ്ഞുങ്ങളെ വിശദമായി പരിശോധിക്കുന്ന രീതിയും കുറഞ്ഞു വരികയാണ്. കുട്ടികളുടെ ഹൃദയശസ്ത്രക്രിയ നടത്താന്‍ സംവിധാനങ്ങളുള്ള ആശുപത്രികളും കുറവാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത ചെലവും മാതാപിതാക്കളുടെ അജ്ഞതയുമാണ് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതെന്ന് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഹിതേഷ് കൃഷ്ണന്‍ സുപ്രഭാതത്തോട് പറഞ്ഞു.
കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്നത് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളാണ്. മുപ്പതിലധികം രോഗങ്ങളെ ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ട്. ആയിരം കുഞ്ഞുങ്ങളില്‍ എട്ടു പേര്‍ക്ക് ജന്മനാലുള്ള ഹൃദയ വൈകല്യങ്ങള്‍ ഉണ്ടാകുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം 1,30,000 മുതല്‍ 2,70,000 വരെ കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നുണ്ട്. ഇതു പഴയ കണക്കാണ്. കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നതിന്റെ കാരണം പലപ്പോഴും അവ്യക്തമാണ്. പത്തു ശതമാനത്തോളം പ്രശ്‌നങ്ങള്‍ക്കു മാത്രമേ കാരണം തിരിച്ചറിയാനാവൂ. പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയൊക്കെ കാരണമാകുന്നുണ്ട്.
ജനിച്ച ശേഷവും കുട്ടികളില്‍ പലതരം ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. വാതപ്പനി മൂലമൂണ്ടാകുന്ന വാല്‍വിന്റെ അപചയമാണ് പ്രധാനപ്പെട്ടത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങള്‍ അപകടകാരികളാണ്. വാതപ്പനി ഹൃദയ വാല്‍വുകളെ തകരാറിലാക്കുന്നു. സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയയാണ് വാതപ്പനിക്ക് കാരണം. ആന്റിബയോട്ടിക് ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന രോഗമാണിത്. വികസിത രാജ്യങ്ങളില്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി മോശമാണ്. അദ്ദേഹം പറയുന്നു.
പത്ത് പതിനഞ്ച് വയസ്സിന് ഇടയിലുള്ള കുട്ടികളിലാണ് വാതപ്പനി സാധാരണ കണ്ടുവരുന്നത്. ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കിയാല്‍ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനാവും. എന്നാല്‍ വാല്‍വുകള്‍ക്ക് വൈകല്യം സംഭവിച്ചുകഴിഞ്ഞാല്‍ ഔഷധചികിത്സഫലം ചെയ്യില്ല.
കുട്ടികളിലെ ഹൃദ്രോഗം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. രോഗം വേഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണാവശ്യം. ഔഷധങ്ങളും ശസ്ത്രക്രിയകളും ഇതിനായി ഉപയോഗിക്കുന്നു. ഇവയെല്ലാം പൂര്‍ണമായി സുഖപ്പെടുത്താന്‍ ശേഷിയുള്ളവയാണ്. ആധുനിക ചികിത്സാ രീതിയില്‍ പല ശസ്ത്രക്രിയകള്‍ക്കും പകരം നില്‍ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും നേരത്തെ തിരിച്ചറിയപ്പെടാതെ പോകുന്ന അവസ്ഥ കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഐ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും, നിർണായക യോഗങ്ങൾ ഇന്ന്; തൃശൂരിൽ സിനിമാതാരം ജയരാജ് വാര്യർക്ക് സാധ്യത 

Kerala
  •  13 minutes ago
No Image

മലപ്പുറം - ഊട്ടി യാത്ര ഇനി പുത്തൻ ബസ്സിൽ; കെഎസ്ആർടിസി പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവിസിന് തുടക്കമായി

Kerala
  •  33 minutes ago
No Image

എറണാകുളത്ത് വെച്ച് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം തുടങ്ങി

Kerala
  •  44 minutes ago
No Image

അയല, മത്തി, ചൂര... ജയിലുകളിൽ ഇനി മത്സ്യവിഭവം വിളമ്പും; ഹാർബറിൽ നിന്ന് മത്സ്യഫെഡ് നേരിട്ട് മത്സ്യമെത്തിക്കും

Kerala
  •  an hour ago
No Image

'300 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന റഡാര്‍ സിസ്റ്റം ഇറാന്‍ തകര്‍ത്തു' ഒടുവില്‍ സമ്മതിച്ച് യു.എസ്; പ്രതിരോധ സംവിധാനം ദുര്‍ബലപ്പെടാന്‍ സാധ്യതയെന്ന് ഔദ്യോഗിക വക്താവ് 

International
  •  an hour ago
No Image

സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി സര്‍ക്കുലര്‍

Kerala
  •  an hour ago
No Image

ഇറാൻ യുദ്ധം: ക്രൂഡ് ഓയിൽ വില രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ; 93 ഡോളർ കടന്നു

qatar
  •  2 hours ago
No Image

വിദേശിയെന്ന് മുദ്രകുത്തി ജയിലിലടച്ചു; ഒടുവിൽ സി.എ.എ വഴി 60 കാരിക്ക് ഇന്ത്യൻ പൗരത്വം

National
  •  2 hours ago
No Image

ഇറാന് റഷ്യയുടെ രഹസ്യ ഇന്റലിജൻസ് സഹായം; ഗൾഫിലെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ കൃത്യമായ വിവരം കൈമാറി; റിപ്പോർട്ടുമായി വാഷിങ്ടൺ പോസ്റ്റ്

International
  •  2 hours ago
No Image

തെലങ്കാനയില്‍ എ.കെ 47-ഉം ഗ്രനേഡ് ലോഞ്ചറുകളുമായി 130 മാവോയിസ്റ്റുകൾ കീഴടങ്ങി; പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി

National
  •  2 hours ago