HOME
DETAILS

മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്നു; തൃത്താലയില്‍ ഫയര്‍ സ്റ്റേഷന്‍ അത്യാവശ്യം

  
backup
November 06, 2018 | 6:44 AM

%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%95

കൂറ്റനാട്: തൃത്താലമേഖലയില്‍ മുങ്ങിമരണം ഉള്‍പ്പടെയുള്ള അപകടങ്ങള്‍ വര്‍ധിച്ചതോടെ തൃത്താലയിലെ ഫയര്‍ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാവുന്നു. ഒന്നര വര്‍ഷത്തിനിടെ തൃത്താല മേഖലയില്‍ മാത്രം പുഴയിലും മറ്റു ജലാശയങ്ങളിലുമായി അവസാനിച്ചത് പത്തോളം ജീവനുകളാണ്. മിക്ക അപകടങ്ങളിലും ഫയര്‍ഫോഴ്‌സ് അധികൃതര്‍ക്ക് സംഭവസ്ഥലത്തേക്കെത്തുവാനുള്ള ദൂരമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നത്.
നിലവില്‍ തൃത്താല നിയോജക മണ്ഡലത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ പൊന്നാനി, കുന്നംകുളം, ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേന എത്തുന്നത്. ഏതാണ്ട് 30 കിലോമീറ്ററോളം ദൂരം പിന്നിട്ട് സേന രക്ഷാപ്രവര്‍ത്തനത്തിനെത്തുമ്പോഴേക്കും നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിരിക്കും. മിക്ക സമയങ്ങളിലും സുരക്ഷാ സംവിധാനങ്ങളോ വേണ്ടത്ര മുന്‍കരുതലോ ഇല്ലാതെയാണ് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍. ഇത് അപകടത്തില്‍പെട്ടവര്‍ക്ക് പുറമെ രക്ഷിക്കാനിറങ്ങുന്ന നാട്ടുകാരുടെയും ജീവന് ഏറെ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
നിലവില്‍ വെള്ളിയാങ്കല്ല് തടയണക്ക് പുറമെ കൂട്ടക്കടവ് തടയണകൂടി യാഥാര്‍ഥ്യമാവുന്നതോടെ ഭാരതപ്പുഴ പൂര്‍ണമായും വെള്ളം നിറഞ്ഞ് കിടക്കുന്ന അവസ്ഥ സംജാതമാവും. ഈ സാഹചര്യത്തില്‍ പുഴ കേന്ദ്രീകരിച്ചുള്ള മരണങ്ങള്‍ ഇനിയും വര്‍ധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
കേരളത്തില്‍ പുതിയ അഗ്‌നിരക്ഷാ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സര്‍വേ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്ന റിസ്‌ക് മാനേജ്‌മെന്റ് സൊല്യൂഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലും തൃത്താല മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ അനിവാര്യമെന്ന് കണ്ടെത്തിയിരുന്നു. ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി കൂറ്റനാട് മല റോഡ് പരിസരത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു.
ഫയര്‍ സ്റ്റേഷനും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും സ്ഥാപിക്കുന്നതിന് വേണ്ട ഒരേക്കര്‍ ഭൂമി പൊതുമരാമത്ത് വകുപ്പില്‍നിന്ന് അഗ്‌നിരക്ഷാ വകുപ്പിലേക്ക് കൈമാറുന്നതിനായുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അഗ്‌നി സംബന്ധമായ അപകടങ്ങള്‍ക്ക് പുറമെ മുങ്ങിമരണങ്ങള്‍ ഉള്‍പടെയുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റവന്യൂ വകുപ്പില്‍നിന്ന് അഗ്‌നി രക്ഷാ വകുപ്പിലേക്ക് സ്ഥലം കൈമാറിക്കിട്ടുന്ന നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുകയാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം അഗ്‌നിരക്ഷാ വകുപ്പ് ഡയരക്ടര്‍ ജനറല്‍ ഹേമചന്ദ്രന്‍ ഐ.പി.എസുമായി വിഷയം സംസാരിച്ചു. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും എം.എല്‍.എ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  7 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  7 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  7 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  7 days ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  7 days ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  7 days ago
No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  7 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്

Kerala
  •  7 days ago
No Image

പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള: പലരിലേക്കും അന്വേഷണം എത്തിയിട്ടില്ല; കെസി വേണുഗോപാൽ

Kerala
  •  7 days ago