HOME
DETAILS

മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്നു; തൃത്താലയില്‍ ഫയര്‍ സ്റ്റേഷന്‍ അത്യാവശ്യം

  
backup
November 06, 2018 | 6:44 AM

%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%95

കൂറ്റനാട്: തൃത്താലമേഖലയില്‍ മുങ്ങിമരണം ഉള്‍പ്പടെയുള്ള അപകടങ്ങള്‍ വര്‍ധിച്ചതോടെ തൃത്താലയിലെ ഫയര്‍ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാവുന്നു. ഒന്നര വര്‍ഷത്തിനിടെ തൃത്താല മേഖലയില്‍ മാത്രം പുഴയിലും മറ്റു ജലാശയങ്ങളിലുമായി അവസാനിച്ചത് പത്തോളം ജീവനുകളാണ്. മിക്ക അപകടങ്ങളിലും ഫയര്‍ഫോഴ്‌സ് അധികൃതര്‍ക്ക് സംഭവസ്ഥലത്തേക്കെത്തുവാനുള്ള ദൂരമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നത്.
നിലവില്‍ തൃത്താല നിയോജക മണ്ഡലത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ പൊന്നാനി, കുന്നംകുളം, ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേന എത്തുന്നത്. ഏതാണ്ട് 30 കിലോമീറ്ററോളം ദൂരം പിന്നിട്ട് സേന രക്ഷാപ്രവര്‍ത്തനത്തിനെത്തുമ്പോഴേക്കും നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിരിക്കും. മിക്ക സമയങ്ങളിലും സുരക്ഷാ സംവിധാനങ്ങളോ വേണ്ടത്ര മുന്‍കരുതലോ ഇല്ലാതെയാണ് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍. ഇത് അപകടത്തില്‍പെട്ടവര്‍ക്ക് പുറമെ രക്ഷിക്കാനിറങ്ങുന്ന നാട്ടുകാരുടെയും ജീവന് ഏറെ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
നിലവില്‍ വെള്ളിയാങ്കല്ല് തടയണക്ക് പുറമെ കൂട്ടക്കടവ് തടയണകൂടി യാഥാര്‍ഥ്യമാവുന്നതോടെ ഭാരതപ്പുഴ പൂര്‍ണമായും വെള്ളം നിറഞ്ഞ് കിടക്കുന്ന അവസ്ഥ സംജാതമാവും. ഈ സാഹചര്യത്തില്‍ പുഴ കേന്ദ്രീകരിച്ചുള്ള മരണങ്ങള്‍ ഇനിയും വര്‍ധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
കേരളത്തില്‍ പുതിയ അഗ്‌നിരക്ഷാ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സര്‍വേ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്ന റിസ്‌ക് മാനേജ്‌മെന്റ് സൊല്യൂഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലും തൃത്താല മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ അനിവാര്യമെന്ന് കണ്ടെത്തിയിരുന്നു. ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി കൂറ്റനാട് മല റോഡ് പരിസരത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു.
ഫയര്‍ സ്റ്റേഷനും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും സ്ഥാപിക്കുന്നതിന് വേണ്ട ഒരേക്കര്‍ ഭൂമി പൊതുമരാമത്ത് വകുപ്പില്‍നിന്ന് അഗ്‌നിരക്ഷാ വകുപ്പിലേക്ക് കൈമാറുന്നതിനായുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അഗ്‌നി സംബന്ധമായ അപകടങ്ങള്‍ക്ക് പുറമെ മുങ്ങിമരണങ്ങള്‍ ഉള്‍പടെയുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റവന്യൂ വകുപ്പില്‍നിന്ന് അഗ്‌നി രക്ഷാ വകുപ്പിലേക്ക് സ്ഥലം കൈമാറിക്കിട്ടുന്ന നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുകയാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം അഗ്‌നിരക്ഷാ വകുപ്പ് ഡയരക്ടര്‍ ജനറല്‍ ഹേമചന്ദ്രന്‍ ഐ.പി.എസുമായി വിഷയം സംസാരിച്ചു. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും എം.എല്‍.എ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  12 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  12 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  12 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  12 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  12 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  12 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  12 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  12 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  12 days ago