HOME
DETAILS

വരാനിരിക്കുന്ന നാളുകള്‍ ഇനി ജാഥകളുടെ കാലം

  
backup
November 07 2018 | 05:11 AM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കാഞ്ഞങ്ങാട് : വരാനിരിക്കുന്ന നാളുകള്‍ കാസര്‍കോട് ജില്ലയെ സംബന്ധിച്ചെടുത്തോളം ജാഥയുടെ പെരുമഴക്കാലമാണ്. മൂന്നു പ്രധാനപ്പെട്ട രാഷ്ട്രീയ ജാഥകളാണ് കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട് നിന്നും ആരംഭിക്കാന്‍ പോകുന്നത്.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയാണ് ഒന്ന്. കാസര്‍കോട് പെര്‍ളയില്‍ നിന്നും ആരംഭിക്കുന്ന സുധാകരന്റെ യാത്ര വരുന്ന 8ന് ഉദ്ഘാടനം ചെയ്യുന്നത് കെ.പി.സി.സിയുടെ മുന്‍ പ്രസിഡന്റ് എം.എം ഹസനാണ്. ഈ ജാഥ പതിവിന് വിപരീതമായി കാഞ്ഞങ്ങാട് നഗരം തൊടാതെയാണ് കടന്നു പോകുന്നത്. അന്ന് തന്നെ വൈകിട്ട് കാസര്‍കോട് വച്ച് സ്വീകരണം നല്‍കപ്പെടുന്ന സുധാകരന്റെ ജാഥക്ക് അടുത്ത സ്വീകരണം പിറ്റേ ദിവസം രാവിലെ പെരിയയിലാണ്. വൈകിട്ട് തൃക്കരിപ്പൂരിലും .
നവംബര്‍ 8ന് തന്നെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണത്തിനായുള്ള രഥ യാത്രയും തുടങ്ങുന്നത്.
കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തു നിന്നാണ് ഇതിന്റെ തുടക്കം. ഈ ജാഥയുടെ സ്വീകരണം കാസര്‍കോട് കഴിഞ്ഞാല്‍ പിന്നെ നീലേശ്വരത്താണ്. മലബാറിലെ യാത്രക്ക് ശേഷം ശബരിമലയില്‍ അവസാനിക്കുന്ന തരത്തിലാണ് ജാഥ ക്രമീകരിച്ചിട്ടുള്ളത്. സ്വീകരണ പരിപാടികളില്‍ ഒട്ടേറെ കേന്ദ്ര മന്ത്രിമാരെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നു.
ഇങ്ങനെ വിശ്വാസ സംരക്ഷണ യാത്രയും രഥയാത്രയും കടന്നു പോയതിന് ശേഷമാണ് മുസ്‌ലിം യൂത്ത് ലീഗിന്റെ ജാഥ ആരംഭിക്കുന്നത്. നവംബര്‍ 24 നാണ് ഇതിന്റെ തുടക്കം. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളാണ് ഇത് നയിക്കുന്നത്. ഇതിന്റെ തുടക്കം വടക്കേ അറ്റമായ ഉപ്പളയില്‍ നിന്നും തുടങ്ങി തിരുവനന്തപുരം അവസാനിക്കും. പാണക്കാട് കുടുംബത്തില്‍ നിന്നും ഒരാള്‍ നയിക്കുന്ന യാത്ര എന്ന വിശേഷണവും ഇതിനുണ്ട്.
അതുകൊണ്ട് തന്നെ ഇത് വിജയകരമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. 26ന് വൈകിട്ട് പുതിയകോട്ട ടൗണ്‍ ഹാള്‍ പരിസരത്താണ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥക്കുള്ള കാഞ്ഞങ്ങാട്ടെ സ്വീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  3 days ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  3 days ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  3 days ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  3 days ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  3 days ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  3 days ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  3 days ago