HOME
DETAILS

വരാനിരിക്കുന്ന നാളുകള്‍ ഇനി ജാഥകളുടെ കാലം

  
backup
November 07, 2018 | 5:41 AM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കാഞ്ഞങ്ങാട് : വരാനിരിക്കുന്ന നാളുകള്‍ കാസര്‍കോട് ജില്ലയെ സംബന്ധിച്ചെടുത്തോളം ജാഥയുടെ പെരുമഴക്കാലമാണ്. മൂന്നു പ്രധാനപ്പെട്ട രാഷ്ട്രീയ ജാഥകളാണ് കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട് നിന്നും ആരംഭിക്കാന്‍ പോകുന്നത്.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയാണ് ഒന്ന്. കാസര്‍കോട് പെര്‍ളയില്‍ നിന്നും ആരംഭിക്കുന്ന സുധാകരന്റെ യാത്ര വരുന്ന 8ന് ഉദ്ഘാടനം ചെയ്യുന്നത് കെ.പി.സി.സിയുടെ മുന്‍ പ്രസിഡന്റ് എം.എം ഹസനാണ്. ഈ ജാഥ പതിവിന് വിപരീതമായി കാഞ്ഞങ്ങാട് നഗരം തൊടാതെയാണ് കടന്നു പോകുന്നത്. അന്ന് തന്നെ വൈകിട്ട് കാസര്‍കോട് വച്ച് സ്വീകരണം നല്‍കപ്പെടുന്ന സുധാകരന്റെ ജാഥക്ക് അടുത്ത സ്വീകരണം പിറ്റേ ദിവസം രാവിലെ പെരിയയിലാണ്. വൈകിട്ട് തൃക്കരിപ്പൂരിലും .
നവംബര്‍ 8ന് തന്നെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണത്തിനായുള്ള രഥ യാത്രയും തുടങ്ങുന്നത്.
കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തു നിന്നാണ് ഇതിന്റെ തുടക്കം. ഈ ജാഥയുടെ സ്വീകരണം കാസര്‍കോട് കഴിഞ്ഞാല്‍ പിന്നെ നീലേശ്വരത്താണ്. മലബാറിലെ യാത്രക്ക് ശേഷം ശബരിമലയില്‍ അവസാനിക്കുന്ന തരത്തിലാണ് ജാഥ ക്രമീകരിച്ചിട്ടുള്ളത്. സ്വീകരണ പരിപാടികളില്‍ ഒട്ടേറെ കേന്ദ്ര മന്ത്രിമാരെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നു.
ഇങ്ങനെ വിശ്വാസ സംരക്ഷണ യാത്രയും രഥയാത്രയും കടന്നു പോയതിന് ശേഷമാണ് മുസ്‌ലിം യൂത്ത് ലീഗിന്റെ ജാഥ ആരംഭിക്കുന്നത്. നവംബര്‍ 24 നാണ് ഇതിന്റെ തുടക്കം. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളാണ് ഇത് നയിക്കുന്നത്. ഇതിന്റെ തുടക്കം വടക്കേ അറ്റമായ ഉപ്പളയില്‍ നിന്നും തുടങ്ങി തിരുവനന്തപുരം അവസാനിക്കും. പാണക്കാട് കുടുംബത്തില്‍ നിന്നും ഒരാള്‍ നയിക്കുന്ന യാത്ര എന്ന വിശേഷണവും ഇതിനുണ്ട്.
അതുകൊണ്ട് തന്നെ ഇത് വിജയകരമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. 26ന് വൈകിട്ട് പുതിയകോട്ട ടൗണ്‍ ഹാള്‍ പരിസരത്താണ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥക്കുള്ള കാഞ്ഞങ്ങാട്ടെ സ്വീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൂട്ട് കെട്ടാൻ ഒരുങ്ങി ഫുട്‌ബോൾ ഇതിഹാസങ്ങൾ; 2026 ലോകകപ്പ് ഒരു യുഗത്തിന്റെ വിടവാങ്ങൽ വേദിയാകുമോ?

Football
  •  6 days ago
No Image

പ്രവാസികൾക്കും സഞ്ചാരികൾക്കും സന്തോഷവാർത്ത; ദുബൈ ടൂറിസ്റ്റ് വിസ ഇനി 48 മണിക്കൂറിനുള്ളിൽ ലഭിക്കും

uae
  •  6 days ago
No Image

'ഞങ്ങൾ കുറ്റവാളികളല്ല, ഫുട്ബോൾ താരങ്ങളാണ്!' സെനഗൽ,ഉസ്ബെക്കിസ്താൻ കളിക്കാരെ നായ്ക്കളെ വിട്ട് പരിശോധിപ്പിച്ചു; അമേരിക്കയിൽ പന്തുരുളും മുൻപേ വിവാദം

Football
  •  6 days ago
No Image

'ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ല': തുടര്‍നടപടി പരിശോധിച്ച ശേഷമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  6 days ago
No Image

മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ഫണ്ടിൽ വെട്ടിപ്പ്: ദുരന്തബാധിതർക്കുള്ള പണം വകമാറ്റി എൽഡിഎഫ് സർക്കാർ സെക്രട്ടേറിയറ്റിലേക്ക് ലക്ഷങ്ങളുടെ ഉപകരണങ്ങൾ വാങ്ങി

Kerala
  •  6 days ago
No Image

അന്ന് ഒരു സ്റ്റേഡിയത്തേക്കാൾ കുറഞ്ഞ ജനസംഖ്യ: ഇന്ന് ലോകത്തിന്റെ കായിക തലസ്ഥാനം; ദുബൈ ഭരണാധികാരിയെ അത്ഭുതപ്പെടുത്തിയ 1966-ലെ ആ ഫുട്ബോൾ മാമാങ്കം

uae
  •  6 days ago
No Image

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: നാളെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

ഐ.പി.എല്ലിലെ 'വിസ്മയം' ഇന്ത്യ എ ടീമിൽ മിന്നിയില്ല; നിരാശയോടെ മടങ്ങി 15-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  6 days ago
No Image

ഖത്തര്‍ വ്യോമപാത അടച്ചെന്ന പ്രചാരണം വ്യാജം; സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങള്‍ തള്ളി അധികൃതര്‍

qatar
  •  6 days ago
No Image

തോൽവിയിൽ 'പുതുവഴികൾ' തേടി സി.പി.എം; വീഴ്ചകൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; പൊതുജനങ്ങൾക്ക് വാട്സാപ്പിലൂടെയും ഇമെയിലിലൂടെയും അഭിപ്രായം അറിയിക്കാം

Kerala
  •  6 days ago