HOME
DETAILS

വരാനിരിക്കുന്ന നാളുകള്‍ ഇനി ജാഥകളുടെ കാലം

  
backup
November 07, 2018 | 5:41 AM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കാഞ്ഞങ്ങാട് : വരാനിരിക്കുന്ന നാളുകള്‍ കാസര്‍കോട് ജില്ലയെ സംബന്ധിച്ചെടുത്തോളം ജാഥയുടെ പെരുമഴക്കാലമാണ്. മൂന്നു പ്രധാനപ്പെട്ട രാഷ്ട്രീയ ജാഥകളാണ് കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട് നിന്നും ആരംഭിക്കാന്‍ പോകുന്നത്.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയാണ് ഒന്ന്. കാസര്‍കോട് പെര്‍ളയില്‍ നിന്നും ആരംഭിക്കുന്ന സുധാകരന്റെ യാത്ര വരുന്ന 8ന് ഉദ്ഘാടനം ചെയ്യുന്നത് കെ.പി.സി.സിയുടെ മുന്‍ പ്രസിഡന്റ് എം.എം ഹസനാണ്. ഈ ജാഥ പതിവിന് വിപരീതമായി കാഞ്ഞങ്ങാട് നഗരം തൊടാതെയാണ് കടന്നു പോകുന്നത്. അന്ന് തന്നെ വൈകിട്ട് കാസര്‍കോട് വച്ച് സ്വീകരണം നല്‍കപ്പെടുന്ന സുധാകരന്റെ ജാഥക്ക് അടുത്ത സ്വീകരണം പിറ്റേ ദിവസം രാവിലെ പെരിയയിലാണ്. വൈകിട്ട് തൃക്കരിപ്പൂരിലും .
നവംബര്‍ 8ന് തന്നെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണത്തിനായുള്ള രഥ യാത്രയും തുടങ്ങുന്നത്.
കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തു നിന്നാണ് ഇതിന്റെ തുടക്കം. ഈ ജാഥയുടെ സ്വീകരണം കാസര്‍കോട് കഴിഞ്ഞാല്‍ പിന്നെ നീലേശ്വരത്താണ്. മലബാറിലെ യാത്രക്ക് ശേഷം ശബരിമലയില്‍ അവസാനിക്കുന്ന തരത്തിലാണ് ജാഥ ക്രമീകരിച്ചിട്ടുള്ളത്. സ്വീകരണ പരിപാടികളില്‍ ഒട്ടേറെ കേന്ദ്ര മന്ത്രിമാരെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നു.
ഇങ്ങനെ വിശ്വാസ സംരക്ഷണ യാത്രയും രഥയാത്രയും കടന്നു പോയതിന് ശേഷമാണ് മുസ്‌ലിം യൂത്ത് ലീഗിന്റെ ജാഥ ആരംഭിക്കുന്നത്. നവംബര്‍ 24 നാണ് ഇതിന്റെ തുടക്കം. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളാണ് ഇത് നയിക്കുന്നത്. ഇതിന്റെ തുടക്കം വടക്കേ അറ്റമായ ഉപ്പളയില്‍ നിന്നും തുടങ്ങി തിരുവനന്തപുരം അവസാനിക്കും. പാണക്കാട് കുടുംബത്തില്‍ നിന്നും ഒരാള്‍ നയിക്കുന്ന യാത്ര എന്ന വിശേഷണവും ഇതിനുണ്ട്.
അതുകൊണ്ട് തന്നെ ഇത് വിജയകരമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. 26ന് വൈകിട്ട് പുതിയകോട്ട ടൗണ്‍ ഹാള്‍ പരിസരത്താണ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥക്കുള്ള കാഞ്ഞങ്ങാട്ടെ സ്വീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

International
  •  4 days ago
No Image

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  4 days ago
No Image

ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; ബോട്ടിലുണ്ടായിരുന്നത് ജീവനക്കാര്‍ ഉള്‍പെടെ 359പേര്‍

International
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്; റെക്കോര്‍ഡില്‍ തന്നെ

Kerala
  •  4 days ago
No Image

'എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം'; ഐക്യത്തില്‍ നിന്നുള്ള  എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

Kerala
  •  4 days ago
No Image

22ാം വയസ്സിൽ ലോക റെക്കോർഡ്; കിരീടം നഷ്‌ടമായ മത്സരത്തിൽ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  4 days ago
No Image

പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍

Kerala
  •  4 days ago
No Image

ഐക്യം പ്രായോഗികമല്ല; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്നും പിന്മാറി എൻഎസ്എസ്

Kerala
  •  4 days ago
No Image

'ഏത് പട്ടിക്ക് വേണം പത്മഭൂഷണ്‍, എനിക്ക് വേണ്ട, തന്നാലും ഞാന്‍ വാങ്ങില്ല....അതൊക്കെ പണം കൊടുത്താല്‍ കിട്ടുന്നതല്ലേ' സോഷ്യല്‍ മീഡിയയില്‍ വൈറലായി വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം

Kerala
  •  4 days ago