HOME
DETAILS

യമനില്‍ വീണ്ടും ആക്രമണം; 58 പേര്‍ കൊല്ലപ്പെട്ടു

  
backup
November 08, 2018 | 7:45 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-58

 

സന്‍ആ: യമനിലെ ഹുദൈദയില്‍ സഖ്യസേന പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ആക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടു. 47 വിമതരും 11 സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തിലാണ് വിമതര്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ അധീന പ്രദേശത്തുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
യമനിലേക്കുള്ള വാണിജ്യ ഇടപാടുകളുടെ 70 ശതമാനവും നടക്കുന്ന ഹുദൈദ തുറമുഖത്ത് ആക്രമണം നടത്തുന്നതിനെതിരേ സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തു മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും ജനസംഖ്യയുടെ പകുതിയായ 14 മില്യന്‍ ജനങ്ങള്‍ പട്ടിണിയിലാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അറിയിച്ചിരുന്നു. ഹുദൈദയിലെ ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടു സന്നദ്ധ സംഘടനകള്‍ ഇന്നലെ ആവശ്യപ്പെട്ടു.
ആക്രമണങ്ങള്‍ അസഹനീയമാണെന്നും ചുറ്റും വ്യോമാക്രമണങ്ങളാണെന്നും ഹുദൈദയിലെ ഹൂതി നിയന്ത്രണത്തിലുള്ള അല്‍ ഒലാഫി ആശുപത്രിയിലെ നഴ്‌സ് വഫ അബ്ദുല്ല സ്വലാഹ് പറഞ്ഞു. ആശുപത്രിയിലെത്തുന്നവര്‍ക്കു നല്‍കാനുള്ള ആവശ്യമായ ഭക്ഷണങ്ങളില്ല. വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. മരുന്നുകളുടെ അപര്യാപ്തതയുണ്ടെന്നും അവര്‍ പറഞ്ഞു.
ഹുദൈദയില്‍ ആക്രമണങ്ങള്‍ നടത്തരുതെന്നു യു.എന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സഖ്യസേന കഴിഞ്ഞയാഴ്ച വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനാണ് ആക്രമണം ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  4 days ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  4 days ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  4 days ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  4 days ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  4 days ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  4 days ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  4 days ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  4 days ago
No Image

രാഗം തീയറ്റർ ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണം: ക്വട്ടേഷൻ ആണെന്ന് സൂചന, പ്രവാസി വ്യവസായി സംശയത്തിൽ

Kerala
  •  4 days ago