HOME
DETAILS

യമനില്‍ വീണ്ടും ആക്രമണം; 58 പേര്‍ കൊല്ലപ്പെട്ടു

  
backup
November 08, 2018 | 7:45 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-58

 

സന്‍ആ: യമനിലെ ഹുദൈദയില്‍ സഖ്യസേന പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ആക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടു. 47 വിമതരും 11 സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തിലാണ് വിമതര്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ അധീന പ്രദേശത്തുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
യമനിലേക്കുള്ള വാണിജ്യ ഇടപാടുകളുടെ 70 ശതമാനവും നടക്കുന്ന ഹുദൈദ തുറമുഖത്ത് ആക്രമണം നടത്തുന്നതിനെതിരേ സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തു മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും ജനസംഖ്യയുടെ പകുതിയായ 14 മില്യന്‍ ജനങ്ങള്‍ പട്ടിണിയിലാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അറിയിച്ചിരുന്നു. ഹുദൈദയിലെ ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടു സന്നദ്ധ സംഘടനകള്‍ ഇന്നലെ ആവശ്യപ്പെട്ടു.
ആക്രമണങ്ങള്‍ അസഹനീയമാണെന്നും ചുറ്റും വ്യോമാക്രമണങ്ങളാണെന്നും ഹുദൈദയിലെ ഹൂതി നിയന്ത്രണത്തിലുള്ള അല്‍ ഒലാഫി ആശുപത്രിയിലെ നഴ്‌സ് വഫ അബ്ദുല്ല സ്വലാഹ് പറഞ്ഞു. ആശുപത്രിയിലെത്തുന്നവര്‍ക്കു നല്‍കാനുള്ള ആവശ്യമായ ഭക്ഷണങ്ങളില്ല. വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. മരുന്നുകളുടെ അപര്യാപ്തതയുണ്ടെന്നും അവര്‍ പറഞ്ഞു.
ഹുദൈദയില്‍ ആക്രമണങ്ങള്‍ നടത്തരുതെന്നു യു.എന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സഖ്യസേന കഴിഞ്ഞയാഴ്ച വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനാണ് ആക്രമണം ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  a day ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  a day ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  a day ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  a day ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  a day ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  a day ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  a day ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  a day ago