യമനില്‍ വീണ്ടും ആക്രമണം; 58 പേര്‍ കൊല്ലപ്പെട്ടു
സന്‍ആ: യമനിലെ ഹുദൈദയില്‍ സഖ്യസേന പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ആക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടു. 47 വിമതരും 11 സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തിലാണ് വിമതര്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ അധീന പ്രദേശത്തുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
യമനിലേക്കുള്ള വാണിജ്യ ഇടപാടുകളുടെ 70 ശതമാനവും നടക്കുന്ന ഹുദൈദ തുറമുഖത്ത് ആക്രമണം നടത്തുന്നതിനെതിരേ സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തു മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും ജനസംഖ്യയുടെ പകുതിയായ 14 മില്യന്‍ ജനങ്ങള്‍ പട്ടിണിയിലാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അറിയിച്ചിരുന്നു. ഹുദൈദയിലെ ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടു സന്നദ്ധ സംഘടനകള്‍ ഇന്നലെ ആവശ്യപ്പെട്ടു.
ആക്രമണങ്ങള്‍ അസഹനീയമാണെന്നും ചുറ്റും വ്യോമാക്രമണങ്ങളാണെന്നും ഹുദൈദയിലെ ഹൂതി നിയന്ത്രണത്തിലുള്ള അല്‍ ഒലാഫി ആശുപത്രിയിലെ നഴ്‌സ് വഫ അബ്ദുല്ല സ്വലാഹ് പറഞ്ഞു. ആശുപത്രിയിലെത്തുന്നവര്‍ക്കു നല്‍കാനുള്ള ആവശ്യമായ ഭക്ഷണങ്ങളില്ല. വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. മരുന്നുകളുടെ അപര്യാപ്തതയുണ്ടെന്നും അവര്‍ പറഞ്ഞു.
ഹുദൈദയില്‍ ആക്രമണങ്ങള്‍ നടത്തരുതെന്നു യു.എന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സഖ്യസേന കഴിഞ്ഞയാഴ്ച വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനാണ് ആക്രമണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ
Kerala
• 5 days agoവിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു
Football
• 5 days agoവളർത്തു മൃഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്
uae
• 5 days agoസൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം
crime
• 5 days ago'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ
Football
• 5 days agoലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു
uae
• 5 days agoമച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
Kerala
• 5 days agoജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്
uae
• 5 days agoഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ
National
• 5 days agoഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു
International
• 5 days agoഎസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും
Kerala
• 5 days agoഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി
crime
• 5 days agoഹെയ്ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം
Cricket
• 5 days agoവജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ
Saudi-arabia
• 5 days agoഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ
uae
• 5 days agoസീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Kerala
• 5 days agoരാഹുലിന്റെ പേഴ്സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍
Kerala
• 5 days agoകൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്
Kerala
• 5 days agoരാഹുല്‍ ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും
- ഫോണ്‍ ഓണായതായി റിപ്പോര്‍ട്ട്
- അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്