HOME
DETAILS

യമനില്‍ വീണ്ടും ആക്രമണം; 58 പേര്‍ കൊല്ലപ്പെട്ടു

  
backup
November 08, 2018 | 7:45 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-58

 

സന്‍ആ: യമനിലെ ഹുദൈദയില്‍ സഖ്യസേന പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ആക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടു. 47 വിമതരും 11 സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തിലാണ് വിമതര്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ അധീന പ്രദേശത്തുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
യമനിലേക്കുള്ള വാണിജ്യ ഇടപാടുകളുടെ 70 ശതമാനവും നടക്കുന്ന ഹുദൈദ തുറമുഖത്ത് ആക്രമണം നടത്തുന്നതിനെതിരേ സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തു മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും ജനസംഖ്യയുടെ പകുതിയായ 14 മില്യന്‍ ജനങ്ങള്‍ പട്ടിണിയിലാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അറിയിച്ചിരുന്നു. ഹുദൈദയിലെ ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടു സന്നദ്ധ സംഘടനകള്‍ ഇന്നലെ ആവശ്യപ്പെട്ടു.
ആക്രമണങ്ങള്‍ അസഹനീയമാണെന്നും ചുറ്റും വ്യോമാക്രമണങ്ങളാണെന്നും ഹുദൈദയിലെ ഹൂതി നിയന്ത്രണത്തിലുള്ള അല്‍ ഒലാഫി ആശുപത്രിയിലെ നഴ്‌സ് വഫ അബ്ദുല്ല സ്വലാഹ് പറഞ്ഞു. ആശുപത്രിയിലെത്തുന്നവര്‍ക്കു നല്‍കാനുള്ള ആവശ്യമായ ഭക്ഷണങ്ങളില്ല. വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. മരുന്നുകളുടെ അപര്യാപ്തതയുണ്ടെന്നും അവര്‍ പറഞ്ഞു.
ഹുദൈദയില്‍ ആക്രമണങ്ങള്‍ നടത്തരുതെന്നു യു.എന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സഖ്യസേന കഴിഞ്ഞയാഴ്ച വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനാണ് ആക്രമണം ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  10 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  11 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  11 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  11 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  11 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  11 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  11 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  11 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  11 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  11 days ago