HOME
DETAILS

കശ്മീരിലെ അവസ്ഥ ഒട്ടും ആശ്വാസ്യമല്ല, മാറ്റം അനിവാര്യം- അംഗലെ മെര്‍ക്കല്‍

  
backup
November 02, 2019 | 3:23 AM

national-situation-of-kashmiri-people-unsustainable-angela-merkel-02-11-2019

ന്യൂഡല്‍ഹി: കശ്മീരിലെ ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയറിയിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗലെ മെര്‍ക്കല്‍. കശ്മീരിലെ നിലവിലെ അവസ്ഥ ഒട്ടും ആശ്വസ്യകരമല്ലെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ പ്രദേശത്ത് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയെ പിന്തുണക്കാനാവില്ലെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ജര്‍മന്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു അംഗലെ മെര്‍ക്കലിന്റെ പ്രതികരണം.

'വളരെ മോശം സാഹചര്യമാണ് കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് മെച്ചപ്പെടേണ്ടതുണ്ട്.- അവര്‍ പറഞ്ഞു. മോദിയുമായുള്ള നിയന്ത്രിത കൂടിക്കാഴ്ചയില്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് കശ്മീരിന്‍മേലുള്ള വികാരം മനസ്സിലാക്കുന്നുവെന്നും പാകിസ്താനുമിയ വിഷയത്തിലുള്ള തര്‍ക്കം ശ്രദ്ധയിലുണ്ടെന്നും അവര്‍ വ്യക്തമാക്കി. പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ മോദി എന്താണ് തീരുമാനിച്ചതെന്നതിനെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്ന് അവര്‍ പറഞ്ഞു.

അതേസമയം തീവ്രവാദത്തെ ഒരുമിച്ച് നേരിടാന്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തമാക്കുമെന്നും വിവിധ അന്താരാഷ്ട്ര ഫോറങ്ങളില്‍ ഇന്ത്യയുടെ അംഗത്വത്തിന് ശക്തമായ പിന്തുണ നല്‍കിയതിന് ജര്‍മ്മനിയോട് നന്ദിയറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച്ചക്ക് ശേഷം പറഞ്ഞു.

കൂടിക്കാഴ്ചയില്‍ സാമ്പത്തിക, വ്യാപാര മേഖലകള്‍ക്കും, ഡിജിറ്റല്‍ സഹകരണത്തിനും കാലാവസ്ഥാ സംരക്ഷണത്തിനും ഊന്നല്‍ നല്‍കുമെന്ന് ബെര്‍ലിനിലുള്ള ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയുടെ യൂറോപ്പില്‍ നിന്നുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ജര്‍മനി. 1700 ജര്‍മന്‍ കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് ലോകം ഞെട്ടലില്‍! തീപ്പാറും റെക്കോഡ് വേട്ടയിൽ റബാദയും ഭുവിയും നേര്‍ക്കുനേര്‍; ഫൈനൽ പോരാട്ടത്തിന് അഹമ്മദാബാദ് ഒരുങ്ങി

Cricket
  •  3 days ago
No Image

രാജകുമാരിയായി ആൾമാറാട്ടം നടത്തി 12 മില്യണിന്റെ ഊദ് കവർന്നു; തട്ടിപ്പ് സംഘത്തെ 12 മണിക്കൂറിനുള്ളിൽ പൊക്കി ദുബൈ പൊലിസ്

uae
  •  3 days ago
No Image

യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു; ജൂണിൽ പെട്രോൾ വില 8 ശതമാനം വർദ്ധിച്ചു, നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

uae
  •  3 days ago
No Image

അട്ടപ്പാടി മധു വധക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരേ കുടുംബം സുപ്രിം കോടതിയിലേക്ക്

Kerala
  •  3 days ago
No Image

വാക്കുകളുടെ മിന്നൽപ്പിണർ; പതിനൊന്നാം വയസ്സിൽ ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഷാർജയിലെ ഇന്ത്യൻ വിദ്യാർത്ഥി

uae
  •  3 days ago
No Image

കാലവര്‍ഷം നാല് ദിവസങ്ങള്‍ക്കകം; 2 ദിവസം വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

ഉറുമ്പ് കടിച്ചതാണെന്ന് തെറ്റിദ്ധരിച്ചു; പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു

Kerala
  •  3 days ago
No Image

കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു; ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചു 

Kerala
  •  3 days ago
No Image

ബ്രഹ്‌മോസ് വാങ്ങാന്‍ വിയറ്റ്‌നാമും ഇന്തോനേഷ്യയും; പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം

National
  •  3 days ago
No Image

ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച് ലെബനാന്‍

International
  •  3 days ago


No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  3 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  3 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  3 days ago