HOME
DETAILS

കശ്മീരിലെ അവസ്ഥ ഒട്ടും ആശ്വാസ്യമല്ല, മാറ്റം അനിവാര്യം- അംഗലെ മെര്‍ക്കല്‍

  
backup
November 02, 2019 | 3:23 AM

national-situation-of-kashmiri-people-unsustainable-angela-merkel-02-11-2019

ന്യൂഡല്‍ഹി: കശ്മീരിലെ ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയറിയിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗലെ മെര്‍ക്കല്‍. കശ്മീരിലെ നിലവിലെ അവസ്ഥ ഒട്ടും ആശ്വസ്യകരമല്ലെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ പ്രദേശത്ത് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയെ പിന്തുണക്കാനാവില്ലെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ജര്‍മന്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു അംഗലെ മെര്‍ക്കലിന്റെ പ്രതികരണം.

'വളരെ മോശം സാഹചര്യമാണ് കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് മെച്ചപ്പെടേണ്ടതുണ്ട്.- അവര്‍ പറഞ്ഞു. മോദിയുമായുള്ള നിയന്ത്രിത കൂടിക്കാഴ്ചയില്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് കശ്മീരിന്‍മേലുള്ള വികാരം മനസ്സിലാക്കുന്നുവെന്നും പാകിസ്താനുമിയ വിഷയത്തിലുള്ള തര്‍ക്കം ശ്രദ്ധയിലുണ്ടെന്നും അവര്‍ വ്യക്തമാക്കി. പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ മോദി എന്താണ് തീരുമാനിച്ചതെന്നതിനെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്ന് അവര്‍ പറഞ്ഞു.

അതേസമയം തീവ്രവാദത്തെ ഒരുമിച്ച് നേരിടാന്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തമാക്കുമെന്നും വിവിധ അന്താരാഷ്ട്ര ഫോറങ്ങളില്‍ ഇന്ത്യയുടെ അംഗത്വത്തിന് ശക്തമായ പിന്തുണ നല്‍കിയതിന് ജര്‍മ്മനിയോട് നന്ദിയറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച്ചക്ക് ശേഷം പറഞ്ഞു.

കൂടിക്കാഴ്ചയില്‍ സാമ്പത്തിക, വ്യാപാര മേഖലകള്‍ക്കും, ഡിജിറ്റല്‍ സഹകരണത്തിനും കാലാവസ്ഥാ സംരക്ഷണത്തിനും ഊന്നല്‍ നല്‍കുമെന്ന് ബെര്‍ലിനിലുള്ള ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയുടെ യൂറോപ്പില്‍ നിന്നുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ജര്‍മനി. 1700 ജര്‍മന്‍ കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  13 hours ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  14 hours ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  14 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  14 hours ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  14 hours ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  14 hours ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  15 hours ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  15 hours ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  15 hours ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  15 hours ago