HOME
DETAILS

അബൂലൈസിന്റെ പിതാവില്‍ നിന്നും 50 ലക്ഷം വാങ്ങിയെന്ന ആരോപണത്തിനു മറുപടിയുമായി നജീബ് കാന്തപുരം

  
backup
November 28, 2018 | 12:09 PM

najeeb-kathapuram-replay-to-allegation

 

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൊഫെ പോസെ ചുമത്തുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ യൂത്ത്‌ലീഗ് നേതാവ് നജീബ് കാന്തപുരം വഴി 50 ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തല്‍. കേസിലെ രണ്ടാം പ്രതി കൊടുവള്ളി സ്വദേശി അബുലൈസിന്റെ പിതാവ് എന്‍.പി.സി നാസറിന്റെതാണ് വെളിപ്പെടുത്തല്‍. കൊഫെ പോസെ ഒഴിവാക്കാന്‍ യു.ഡി.എഫ് ഭരണ കാലത്തു അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലക്കു അപേക്ഷ നല്‍കിയെങ്കിലും ഒഴിവാക്കിയില്ലെന്നും നാസര്‍ പറയുന്നു. 50 ലക്ഷം വാങ്ങിയവര്‍ ഇപ്പോഴും അതു തിരിച്ചു തന്നിട്ടില്ലെന്നും നാസര്‍ പറഞ്ഞു. ഞാന്‍ നേരിട്ടു കൊടുത്തിട്ടില്ല, ഏജന്റു വഴിയാണ് നല്‍കിയത്, നജീബ് കാന്തപുരം വഴി പണം ചന്ദ്രിക ഓഫീസിലാണ് നല്‍കിയതെന്നും അതു തിരിച്ചു തരാം എന്നു പറഞ്ഞിരുന്നുവെന്നും നാസര്‍ ന്യൂസ് 18 ചാനലിനോട് പറഞ്ഞു. കേസിലെ പ്രതികളായ കാരാട്ട് ഫൈസലും അഷ്‌റഫും രാഷട്രീയ സ്വാധീനം കൊണ്ട് കൊഫെ പോസെ ഒഴിവാക്കിയെന്നും നാസര്‍ ആരോപിച്ചു.

50 രൂപ കൈക്കൂലി ജീവിതത്തില്‍ ആരുടേയെങ്കിലും കൈകളില്‍ നിന്നും കൈപ്പറ്റിയതായി തെളിയിച്ചാല്‍ മുസ്ലിം യൂത്ത്‌ലീഗിന്റെ സ്ഥാനവും ഞാനിപ്പോള്‍ വഹിക്കുന്ന ജില്ലാ പഞ്ചായത്തു മെമ്പര്‍ സ്ഥാനവും രാജിവച്ചു വീട്ടിലിരിക്കുമെന്ന് നജീബ് കാന്തപുരം പറഞ്ഞു.
അബൂലൈസിന്റെ കൊഫെ പോസെ ഒഴിവാക്കാന്‍ ഇടതും എം.എല്‍.എമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും ആഭ്യന്തര വകുപ്പിനു കത്തു നല്‍കിയിരുന്നു. എന്നാല്‍ ഒരു രക്ഷിതാവ് നല്‍കിയ കത്തു ആഭ്യന്തര വകുപ്പിന് കൈമാറുക മാത്രമാണ് ചെയ്തതെന്നായിരുന്നു എം.എല്‍.എമാരുടെ മറുപടി. പി.ടി.എ റഹീമിന്റെ മകന്‍ സഊദിയില്‍ അറസ്റ്റു ചെയ്യപ്പെട്ടതാണ് വീണ്ടും ഹവാല കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകല്‍ പുറത്തു വരാന്‍ കാരണം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് 88 അംഗ പണ്ഡിതസഭ; നിലവിലെ സാഹചര്യത്തിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

International
  •  a day ago
No Image

ഇറാനിലെ ജനാധിപത്യം അട്ടിമറിക്കുന്ന അമേരിക്കൻ കഥ

International
  •  a day ago
No Image

വിട, പ്രിയപ്പെട്ട റഹ്ബാർ; ആക്രമണം അവഗണിച്ചും ഖാംനഇയുടെ വസതിയിലേക്ക് ഒഴുകി ജനക്കൂട്ടം

International
  •  a day ago
No Image

നാലാം വർഷം എന്തുചെയ്യും? ബിരുദം നാലു വർഷത്തിലേക്ക് മാറ്റിയപ്പോൾ അവസാന വർഷത്തെ പഠനം എങ്ങനെയെന്നതിൽ ഇനിയും വ്യക്തതയില്ല 

Kerala
  •  a day ago
No Image

700 സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസിൻ്റെ റഡാറിൽ; അഴിമതിക്കാരെ പൊക്കാൻ ഇനി എഐയും

Kerala
  •  a day ago
No Image

ആക്രമണത്തില്‍ പങ്കുചേര്‍ന്ന് ഹിസ്ബുല്ലയും; ലബനാനില്‍ ഇസ്‌റാഈല്‍ ബോംബിങ്, യു.എ.ഇയിലെ സ്റ്റോക്ക് മാര്‍ക്കറ്റ് അടച്ചു | Israel, US Attack on Iran Live Updates

International
  •  a day ago
No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം; സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

National
  •  a day ago
No Image

ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തു; ബാക്കിയുള്ള കപ്പലുകളും വൈകാതെ മുക്കും; ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

മിഡിൽ ഈസ്റ്റിലെ സംഘർഷം: റൊണാൾഡോയുടെ അൽ-നാസറിന്റെ മത്സരം മാറ്റിവെച്ചു; ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഷെഡ്യൂളുകൾ താളംതെറ്റുന്നു

Football
  •  a day ago
No Image

സ്വയം പ്രതിരോധത്തിന് പരിധികളില്ല; രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി അബ്ബാസ് അരാഗ്‌ചി

International
  •  a day ago