HOME
DETAILS

പ്ലാന്റേഷന്‍ കോര്‍പറേഷനിലെ തൊഴിലാളി നിയമനം:കൂടിക്കാഴ്ച കഴിഞ്ഞു രണ്ടു വര്‍ഷം പിന്നിട്ടു; നിയമന ഉത്തരവ് ഫയലില്‍ തന്നെ

  
backup
July 28, 2017 | 10:40 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7-3





ബോവിക്കാനം: ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷനുകളില്‍ നിയമനം കാത്തു നിരവധി തൊഴിലാളികള്‍. രണ്ടു വര്‍ഷം മുമ്പു നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം നിയമനത്തിനായുള്ള വിളിക്കായി ആയിരക്കണക്കിനു തൊഴിലാളികളാണു കാത്തിരിക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എസ്റ്റേറ്റുകളിലേക്കു തൊഴില്‍ ലഭ്യമാക്കുന്നതിനായി നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി പേരാണു നിയമനം ലഭിക്കാതെ അനിശ്ചിതത്വത്തില്‍ കഴിയുന്നത്.
2015 ഓഗസ്റ്റിലാണു പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കാസര്‍കോട്, പെരിയ, ചീമേനി, രാജപുരം എസ്റ്റേറ്റുകളിലേക്കു തൊഴിലാളികളെ നിയമിക്കുന്നതിനു വേണ്ടിയുള്ള കൂടിക്കാഴ്ച നടന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ചെയര്‍മാനായിരുന്ന വര്‍ഗീസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കൂടിക്കാഴ്ചയില്‍ തൊഴിലാളികളുടെ കായിക ക്ഷമത, വൈദ്യപരിശോധന എന്നിവയും നടത്തിയിരുന്നു. നാല് എസ്റ്റേറ്റുകളിലായി നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്ത 3500 ഓളം പേരാണു നിയമനം കാത്തുനില്‍ക്കുന്നത്. ഭരണം മാറിയതോടെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തലപ്പത്തു നടന്ന അഴിച്ചുപണിയാണു നിയമനം നടത്തുന്നതില്‍ വന്ന പ്രതിസന്ധിക്കു കാരണമായതെന്നാണ് സൂചന.
അതിനു പുറമെ അന്നു നടന്ന കൂടിക്കാഴ്ചയുടെ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു വിജിലന്‍സ് അന്വേഷണവും നടന്നു വരികയാണ്.
അന്വേഷണം പൂര്‍ത്തിയാവുമ്പോഴേക്കും രണ്ടു വര്‍ഷം മുമ്പു നടന്ന കൂടിക്കാഴ്ചയുടെ കാലാവധി അവസാനിക്കുക കൂടി ചെയ്താല്‍ നിയമനം കാത്തിരിക്കുന്ന ആയിരങ്ങളുടെ തൊഴില്‍ സാധ്യത ഇല്ലാതാവുമെന്ന ആശങ്ക ഉയരുകയാണ്. അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു നിയമനം കാത്തു നില്‍ക്കുന്ന തൊഴിലാളികള്‍ സംസ്ഥാന സ ര്‍ക്കാരിനു നിവേദനം നല്‍കിയെങ്കിലും അതിനും ഫലമുണ്ടായിട്ടില്ല.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ തലയില്‍ ചക്ക വീണു, സംഭവം മരുന്ന് വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ

Kerala
  •  9 days ago
No Image

മദ്യപാനിയെന്ന് മുദ്രകുത്തി പൊലിസ് തിരിഞ്ഞുനോക്കിയില്ല; പക്ഷാഘാതം വന്ന് റോഡില്‍ വീണ 56കാരന് ദാരുണാന്ത്യം, ചികിത്സാ നിഷേധമെന്ന് പരാതി

Kerala
  •  9 days ago
No Image

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു, ഡൽഹി പൊലിസും ഹിമാചൽ പൊലിസും തമ്മിൽ നടുറോഡിൽ തർക്കം; ഡൽഹി പൊലിസിനെതിരെ കേസ്

National
  •  9 days ago
No Image

ഖത്തറിലും സിംഗപ്പൂരിലും ഡെലിവെറൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; വിപണികളില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഡോര്‍ഡാഷ്

qatar
  •  9 days ago
No Image

മരിച്ചിട്ടും വിടാതെ മെഡിക്കല്‍ കോളജ്..! വയറ്റില്‍ കത്രിക മറന്നുവച്ചു, തെളിവെടുപ്പിന് ഹാജരാകാന്‍ 'പരേതന്' നോട്ടിസ്

Kerala
  •  9 days ago
No Image

ദുബൈയില്‍ എയര്‍ ടാക്‌സി ബുക്കിങ് ഇനി ഉബര്‍ ആപ്പിലൂടെയും | Uber Air App

uae
  •  9 days ago
No Image

വലിയങ്ങാടിയിലെ കെട്ടിടം തകര്‍ന്ന സംഭവം: ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കും, ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിന് സര്‍ക്കാറിന്റെ അനുമതി തേടും- കോഴിക്കോട് മേയര്‍

Kerala
  •  9 days ago
No Image

കൈയില്‍ ബക്കറ്റുമായി രോഗികള്‍ നെട്ടോട്ടത്തില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജലക്ഷാമം രൂക്ഷം, ദുരിതം വിട്ടുമാറാതെ മൂന്നാം ദിനം

Kerala
  •  9 days ago
No Image

നാടകമേ ഉലകം... പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ ഐ.സി.യുവിലാക്കുന്നു' വീണ ജോർജ്ജിനെതിരെ ഹർഷിന 

Kerala
  •  9 days ago
No Image

സൊസൈറ്റികളുടെ അക്കൗണ്ട് ഓഡിറ്റ് നിർബന്ധം; പുതിയ നിയമം പ്രാബല്യത്തിൽ 

Kerala
  •  9 days ago