HOME
DETAILS

ജാമിയ മില്ലിയയിലേക്ക് പൊലിസ് വെടിവെപ്പ്; സംഘര്‍ഷം വ്യാപിപ്പിക്കാന്‍ പൊലിസ് ആസൂത്രിത നീക്കം നടത്തുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

  
backup
December 15, 2019 | 11:48 AM

3-buses-set-on-fire-in-delhis-jamia-nagar

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ വ്യാപക പ്രതിഷേധം നടക്കുന്ന ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷം. സര്‍വകലാശാലയിലേക്ക് ഡല്‍ഹി പൊലിസ് വെടിയുതിര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം സംഘര്‍ഷം വ്യാപിപ്പിക്കാന്‍ പൊലിസ് നീക്കം നടത്തുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. സര്‍വകലാശാല പരിസരത്ത് വച്ച് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഒരു ബസിന് തീവക്കാനായി പൊലിസ് ശ്രമം നടത്തുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഇന്ന് വൈകീട്ട് അഞ്ചോടെയാണ് ഇവിടെ പ്രക്ഷോഭം രൂക്ഷമായത്. നിരവധി സര്‍ക്കാര്‍, സ്വകാര്യ ബസുകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. സര്‍വകലാശാലക്ക് പുറത്ത് നടത്തിവന്നിരുന്ന സമരമാണ് സംഘര്‍ഷഭരികമായത്. പൗരത്വനിയമ ഭേദഗതിക്കെതിരേ വിദ്യാര്‍ഥികള്‍ ഇന്ന് ജന്ദര്‍മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. വൈകീട്ടോടെ മാര്‍ച്ച് ആരംഭിക്കാനിരിക്കേ പൊലിസെത്തി ഇവരെ തടയുകയായിരുന്നു. ഈ നീക്കമാണ് വലിയ സംഘര്‍ഷത്തിലേക്ക് വഴിവച്ചത്.

പൊലിസും സമരക്കാരും തമ്മില്‍ വാഗ്വാദമുണ്ടായതിന് പിന്നാലെ പൊലിസ് ടിയര്‍ ഗാസ് ഷെല്ലുകളും ലാത്തിച്ചാര്‍ജ്ജും പ്രയോഗിച്ചു. അല്‍പ നേരത്തെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം പൊലിസ് പിന്‍തിരിഞ്ഞതോടെ പ്രതിഷേധക്കാര്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ നാലോളം ബസുകള്‍ അഗ്നിക്കിരയാക്കുകയായിരുന്നു. തീയണക്കാനെത്തിയ അഗ്നിരക്ഷാ സേനയുടെ രണ്ട് വാഹനങ്ങള്‍ക്കും തീവച്ചു. സംഭവത്തില്‍ രണ്ട് അഗ്നിസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സൂര്യവിഹാര്‍, ഫ്രണ്ട്‌സ് കോളനി എ്ന്നീ സ്ഥലങ്ങളിലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായത്. സ്ഥലത്ത് ഇപ്പോഴും അക്രമം തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാര്‍ഥികളുടെ പ്രക്ഷോഭം പരാജയപ്പെടുത്താനായി ജനവരി അഞ്ച് വരെ അധികൃതര്‍ സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കവച്ചുവച്ചുള്ള പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ നടത്തുന്നത്. അതേസമയം പ്രതിഷേധത്തിന്റെ മറവില്‍ അക്രമങ്ങള്‍ നടത്തുന്നത് പുറത്തുനിന്നുള്ളവരാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

 

Read more at: അവധി കൊടുത്തിട്ടും പിരിയാതെ ജാമിഅ വിദ്യാര്‍ഥികള്‍; സമരത്തില്‍ പങ്കെടുത്ത് നാട്ടുകാരും, കൂടെ എം.എല്‍.എയും 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ

National
  •  3 minutes ago
No Image

കൊച്ചിയിൽ സദാചാര ഗുണ്ടാക്രമണം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ക്രൂരമായി മർദ്ദിച്ചു; 6 പേർക്കെതിരെ കേസ്

crime
  •  39 minutes ago
No Image

മുടങ്ങുന്നത് 4500 കോടിയുടെ ബിസിനസ്; ഇന്ത്യ-പാക് പോരാട്ടം ഇല്ലാത്ത ലോകകപ്പ് ക്രിക്കറ്റിന് താങ്ങാനാവുമോ? In-Depth Story

Cricket
  •  an hour ago
No Image

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ഇരട്ടജീവപര്യന്തം

Kerala
  •  an hour ago
No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  2 hours ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  2 hours ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  2 hours ago
No Image

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

National
  •  2 hours ago
No Image

മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം;  'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

Kerala
  •  3 hours ago
No Image

കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം; കലഞ്ഞൂരിൽ ദമ്പതികളെ ആക്രമിച്ച 23-കാരൻ പിടിയിൽ

crime
  •  3 hours ago