HOME
DETAILS

ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയില്‍

  
backup
December 14, 2018 | 6:54 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae

 

കൊച്ചി: സൊമാലിയന്‍ തീരത്ത് ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയില്‍. കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക ആസ്ഥാനത്തുനിന്ന് പട്രോളിങ്ങിന് നിയോഗിച്ച എ.എന്‍.എസ് സുനൈന കപ്പലിലെ നാവികരാണ് സൊമാലിയന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ സംശയാസ്പദമായ നിലയില്‍കണ്ട മത്സ്യബന്ധന ബോട്ടില്‍ പരിശോധന നടത്തി ആയുധ ശേഖരം പിടിച്ചെടുത്തത്.
എ.കെ 47 ഉള്‍പ്പെടെ അഞ്ച് തോക്കുകളും 471 തിരകളുമാണ് പിടിച്ചെടുത്തത്. ഏദന്‍ കടലിടുക്കില്‍ പട്രോളിങ് നടത്തുന്ന ദക്ഷിണ നാവിക സേന ആസ്ഥാനത്തു നിന്നുള്ള സംഘമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തോക്കുകള്‍ കസ്റ്റഡിയിലെടുത്തു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സൊമായിയന്‍ തീരത്തിനടുത്ത് മത്സ്യ ബന്ധന ബോട്ടില്‍നിന്ന് ആയുധങ്ങള്‍ പിടികൂടുന്നത്.
ഇതേ മേഖലയില്‍നിന്ന് ഈ മാസം ഏഴിന് ആയുധ ശേഖരവുമായി മറ്റൊരു ബോട്ട് ഐ.എന്‍.എസ് സുനൈന പിടികൂടിയിരുന്നു. നാല് എ.കെ 47 തോക്കുകളും ഒരു ലൈറ്റ് മെഷീന്‍ ഗണ്ണും അടക്കമുള്ള ആയുധങ്ങളാണ് അന്ന് പിടിച്ചെടുത്തത്. ഏദന്‍ കടലിടുക്കില്‍ ഒക്ടോബര്‍ ആറ് മുതല്‍ പട്രോളിങില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഐ.എന്‍.എസ് സുനൈന. കടല്‍മാര്‍ഗമുള്ള സഞ്ചാരം സുരക്ഷിതമാക്കുന്നതിനാണ് നാവിക സേന കനത്ത സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുള്ളത്. ഗള്‍ഫില്‍ നിന്നടക്കം വാണിജ്യ ആവശ്യങ്ങള്‍ക്കായി സൊമാലിയന്‍ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായതോടെയായിരുന്നു സ്ഥിരം സംഘത്തെ മേഖലയില്‍ നിയോഗിച്ചത്.
കടല്‍ക്കൊള്ളക്കാരുടെ ആക്രമണം നേരിടാന്‍ ഇന്ത്യ, ചൈന, ജപ്പാന്‍, യു.എസ്, റഷ്യ, പാകിസ്താന്‍, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ സുരക്ഷാ നടപടികള്‍ ചെയ്തുവരുന്നുണ്ട്. യു.എന്‍.എസ്.സി.ആര്‍ അനുവദിച്ച അധികാരത്തിനു കീഴിലാണ് ഇവയുടെ പ്രവര്‍ത്തനം.
നിയമ വിരുദ്ധവും അനിയന്ത്രിതവുമായിട്ടുള്ള മത്സ്യബന്ധനവും കടല്‍ക്കൊള്ളക്കാരുമായുള്ള ബന്ധവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങള്‍ പിടികൂടിയശേഷം ബോട്ട് വിട്ടയച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  10 minutes ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  31 minutes ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  an hour ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  2 hours ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  2 hours ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  2 hours ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  2 hours ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  3 hours ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  3 hours ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  4 hours ago