HOME
DETAILS

ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയില്‍

  
backup
December 14, 2018 | 6:54 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae

 

കൊച്ചി: സൊമാലിയന്‍ തീരത്ത് ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയില്‍. കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക ആസ്ഥാനത്തുനിന്ന് പട്രോളിങ്ങിന് നിയോഗിച്ച എ.എന്‍.എസ് സുനൈന കപ്പലിലെ നാവികരാണ് സൊമാലിയന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ സംശയാസ്പദമായ നിലയില്‍കണ്ട മത്സ്യബന്ധന ബോട്ടില്‍ പരിശോധന നടത്തി ആയുധ ശേഖരം പിടിച്ചെടുത്തത്.
എ.കെ 47 ഉള്‍പ്പെടെ അഞ്ച് തോക്കുകളും 471 തിരകളുമാണ് പിടിച്ചെടുത്തത്. ഏദന്‍ കടലിടുക്കില്‍ പട്രോളിങ് നടത്തുന്ന ദക്ഷിണ നാവിക സേന ആസ്ഥാനത്തു നിന്നുള്ള സംഘമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തോക്കുകള്‍ കസ്റ്റഡിയിലെടുത്തു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സൊമായിയന്‍ തീരത്തിനടുത്ത് മത്സ്യ ബന്ധന ബോട്ടില്‍നിന്ന് ആയുധങ്ങള്‍ പിടികൂടുന്നത്.
ഇതേ മേഖലയില്‍നിന്ന് ഈ മാസം ഏഴിന് ആയുധ ശേഖരവുമായി മറ്റൊരു ബോട്ട് ഐ.എന്‍.എസ് സുനൈന പിടികൂടിയിരുന്നു. നാല് എ.കെ 47 തോക്കുകളും ഒരു ലൈറ്റ് മെഷീന്‍ ഗണ്ണും അടക്കമുള്ള ആയുധങ്ങളാണ് അന്ന് പിടിച്ചെടുത്തത്. ഏദന്‍ കടലിടുക്കില്‍ ഒക്ടോബര്‍ ആറ് മുതല്‍ പട്രോളിങില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഐ.എന്‍.എസ് സുനൈന. കടല്‍മാര്‍ഗമുള്ള സഞ്ചാരം സുരക്ഷിതമാക്കുന്നതിനാണ് നാവിക സേന കനത്ത സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുള്ളത്. ഗള്‍ഫില്‍ നിന്നടക്കം വാണിജ്യ ആവശ്യങ്ങള്‍ക്കായി സൊമാലിയന്‍ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായതോടെയായിരുന്നു സ്ഥിരം സംഘത്തെ മേഖലയില്‍ നിയോഗിച്ചത്.
കടല്‍ക്കൊള്ളക്കാരുടെ ആക്രമണം നേരിടാന്‍ ഇന്ത്യ, ചൈന, ജപ്പാന്‍, യു.എസ്, റഷ്യ, പാകിസ്താന്‍, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ സുരക്ഷാ നടപടികള്‍ ചെയ്തുവരുന്നുണ്ട്. യു.എന്‍.എസ്.സി.ആര്‍ അനുവദിച്ച അധികാരത്തിനു കീഴിലാണ് ഇവയുടെ പ്രവര്‍ത്തനം.
നിയമ വിരുദ്ധവും അനിയന്ത്രിതവുമായിട്ടുള്ള മത്സ്യബന്ധനവും കടല്‍ക്കൊള്ളക്കാരുമായുള്ള ബന്ധവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങള്‍ പിടികൂടിയശേഷം ബോട്ട് വിട്ടയച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

Kerala
  •  3 days ago
No Image

ഇനി 'കേരളം'; സേവാ തീര്‍ഥിലെ ആദ്യ തീരുമാനം; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Kerala
  •  3 days ago
No Image

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റേഷനുകള്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  3 days ago
No Image

സി.സി.ടിവി ദൃശ്യം തെളിവായി; വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ

International
  •  3 days ago
No Image

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മോട്ടിവേഷന്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; ' ദ കേരള സ്‌റ്റോറി 2' കാണാന്‍ ഹൈക്കോടതി 

Kerala
  •  3 days ago
No Image

എട്ട് ലക്ഷം ലോണെടുത്തു, കടം വാങ്ങി; വിദഗ്ധ ചികിത്സക്കായുള്ള യാത്ര തുടങ്ങും മുന്‍പേ അവസാനിച്ചു, ജാര്‍ഖണ്ഡ് എയര്‍ ആംബുലന്‍സ് ദുരന്തത്തില്‍ തീരാവേദനയുമായി സഞ്ജയിന്റെ കുടുംബം   

National
  •  3 days ago
No Image

യുപിയിൽ കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത വിമാനത്താവളങ്ങളിൽ ഏഴിൽ ആറും പൂട്ടിക്കെട്ടി; വെള്ളത്തിലായത് കോടികൾ

National
  •  3 days ago
No Image

നവകേരള സര്‍വേയില്‍ എന്താണ് അപാകതയെന്ന് സുപ്രിംകോടതി; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ, സര്‍ക്കാരിന് ആശ്വാസം

Kerala
  •  3 days ago