HOME
DETAILS

ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയില്‍

  
backup
December 14 2018 | 18:12 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae

 

കൊച്ചി: സൊമാലിയന്‍ തീരത്ത് ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയില്‍. കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക ആസ്ഥാനത്തുനിന്ന് പട്രോളിങ്ങിന് നിയോഗിച്ച എ.എന്‍.എസ് സുനൈന കപ്പലിലെ നാവികരാണ് സൊമാലിയന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ സംശയാസ്പദമായ നിലയില്‍കണ്ട മത്സ്യബന്ധന ബോട്ടില്‍ പരിശോധന നടത്തി ആയുധ ശേഖരം പിടിച്ചെടുത്തത്.
എ.കെ 47 ഉള്‍പ്പെടെ അഞ്ച് തോക്കുകളും 471 തിരകളുമാണ് പിടിച്ചെടുത്തത്. ഏദന്‍ കടലിടുക്കില്‍ പട്രോളിങ് നടത്തുന്ന ദക്ഷിണ നാവിക സേന ആസ്ഥാനത്തു നിന്നുള്ള സംഘമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തോക്കുകള്‍ കസ്റ്റഡിയിലെടുത്തു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സൊമായിയന്‍ തീരത്തിനടുത്ത് മത്സ്യ ബന്ധന ബോട്ടില്‍നിന്ന് ആയുധങ്ങള്‍ പിടികൂടുന്നത്.
ഇതേ മേഖലയില്‍നിന്ന് ഈ മാസം ഏഴിന് ആയുധ ശേഖരവുമായി മറ്റൊരു ബോട്ട് ഐ.എന്‍.എസ് സുനൈന പിടികൂടിയിരുന്നു. നാല് എ.കെ 47 തോക്കുകളും ഒരു ലൈറ്റ് മെഷീന്‍ ഗണ്ണും അടക്കമുള്ള ആയുധങ്ങളാണ് അന്ന് പിടിച്ചെടുത്തത്. ഏദന്‍ കടലിടുക്കില്‍ ഒക്ടോബര്‍ ആറ് മുതല്‍ പട്രോളിങില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഐ.എന്‍.എസ് സുനൈന. കടല്‍മാര്‍ഗമുള്ള സഞ്ചാരം സുരക്ഷിതമാക്കുന്നതിനാണ് നാവിക സേന കനത്ത സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുള്ളത്. ഗള്‍ഫില്‍ നിന്നടക്കം വാണിജ്യ ആവശ്യങ്ങള്‍ക്കായി സൊമാലിയന്‍ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായതോടെയായിരുന്നു സ്ഥിരം സംഘത്തെ മേഖലയില്‍ നിയോഗിച്ചത്.
കടല്‍ക്കൊള്ളക്കാരുടെ ആക്രമണം നേരിടാന്‍ ഇന്ത്യ, ചൈന, ജപ്പാന്‍, യു.എസ്, റഷ്യ, പാകിസ്താന്‍, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ സുരക്ഷാ നടപടികള്‍ ചെയ്തുവരുന്നുണ്ട്. യു.എന്‍.എസ്.സി.ആര്‍ അനുവദിച്ച അധികാരത്തിനു കീഴിലാണ് ഇവയുടെ പ്രവര്‍ത്തനം.
നിയമ വിരുദ്ധവും അനിയന്ത്രിതവുമായിട്ടുള്ള മത്സ്യബന്ധനവും കടല്‍ക്കൊള്ളക്കാരുമായുള്ള ബന്ധവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങള്‍ പിടികൂടിയശേഷം ബോട്ട് വിട്ടയച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  2 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  3 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  3 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  3 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  3 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  4 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  4 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  4 hours ago