HOME
DETAILS

ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയില്‍

  
backup
December 14, 2018 | 6:54 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae

 

കൊച്ചി: സൊമാലിയന്‍ തീരത്ത് ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയില്‍. കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക ആസ്ഥാനത്തുനിന്ന് പട്രോളിങ്ങിന് നിയോഗിച്ച എ.എന്‍.എസ് സുനൈന കപ്പലിലെ നാവികരാണ് സൊമാലിയന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ സംശയാസ്പദമായ നിലയില്‍കണ്ട മത്സ്യബന്ധന ബോട്ടില്‍ പരിശോധന നടത്തി ആയുധ ശേഖരം പിടിച്ചെടുത്തത്.
എ.കെ 47 ഉള്‍പ്പെടെ അഞ്ച് തോക്കുകളും 471 തിരകളുമാണ് പിടിച്ചെടുത്തത്. ഏദന്‍ കടലിടുക്കില്‍ പട്രോളിങ് നടത്തുന്ന ദക്ഷിണ നാവിക സേന ആസ്ഥാനത്തു നിന്നുള്ള സംഘമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തോക്കുകള്‍ കസ്റ്റഡിയിലെടുത്തു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സൊമായിയന്‍ തീരത്തിനടുത്ത് മത്സ്യ ബന്ധന ബോട്ടില്‍നിന്ന് ആയുധങ്ങള്‍ പിടികൂടുന്നത്.
ഇതേ മേഖലയില്‍നിന്ന് ഈ മാസം ഏഴിന് ആയുധ ശേഖരവുമായി മറ്റൊരു ബോട്ട് ഐ.എന്‍.എസ് സുനൈന പിടികൂടിയിരുന്നു. നാല് എ.കെ 47 തോക്കുകളും ഒരു ലൈറ്റ് മെഷീന്‍ ഗണ്ണും അടക്കമുള്ള ആയുധങ്ങളാണ് അന്ന് പിടിച്ചെടുത്തത്. ഏദന്‍ കടലിടുക്കില്‍ ഒക്ടോബര്‍ ആറ് മുതല്‍ പട്രോളിങില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഐ.എന്‍.എസ് സുനൈന. കടല്‍മാര്‍ഗമുള്ള സഞ്ചാരം സുരക്ഷിതമാക്കുന്നതിനാണ് നാവിക സേന കനത്ത സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുള്ളത്. ഗള്‍ഫില്‍ നിന്നടക്കം വാണിജ്യ ആവശ്യങ്ങള്‍ക്കായി സൊമാലിയന്‍ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായതോടെയായിരുന്നു സ്ഥിരം സംഘത്തെ മേഖലയില്‍ നിയോഗിച്ചത്.
കടല്‍ക്കൊള്ളക്കാരുടെ ആക്രമണം നേരിടാന്‍ ഇന്ത്യ, ചൈന, ജപ്പാന്‍, യു.എസ്, റഷ്യ, പാകിസ്താന്‍, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ സുരക്ഷാ നടപടികള്‍ ചെയ്തുവരുന്നുണ്ട്. യു.എന്‍.എസ്.സി.ആര്‍ അനുവദിച്ച അധികാരത്തിനു കീഴിലാണ് ഇവയുടെ പ്രവര്‍ത്തനം.
നിയമ വിരുദ്ധവും അനിയന്ത്രിതവുമായിട്ടുള്ള മത്സ്യബന്ധനവും കടല്‍ക്കൊള്ളക്കാരുമായുള്ള ബന്ധവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങള്‍ പിടികൂടിയശേഷം ബോട്ട് വിട്ടയച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  10 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  10 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  10 days ago
No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  10 days ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  10 days ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  10 days ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  10 days ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  10 days ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  10 days ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  10 days ago