HOME
DETAILS

അണയാതെ 'മഞ്ഞക്കുപ്പായ പ്രക്ഷോഭം'

  
backup
December 15, 2018 | 6:55 PM

%e0%b4%85%e0%b4%a3%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d

 

പാരിസ്: ഫ്രാന്‍സില്‍ തുടര്‍ച്ചയായ അഞ്ചാം വാരത്തിലും പതിനായിരങ്ങള്‍ പങ്കെടുത്ത സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സാമ്പത്തിക നയത്തിലും ഇന്ധന തീരുവ വര്‍ധനയിലും പ്രതിഷേധിച്ചാണ് ആഴ്ചകള്‍ക്കു മുന്‍പ് ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ 'മഞ്ഞക്കുപ്പായ പ്രക്ഷോഭം' എന്ന പേരില്‍ പ്രസിദ്ധമായ പുതിയ സമരപരിപാടികള്‍ക്കു തുടക്കമായത്.
സര്‍ക്കാര്‍ തീരുവ പിന്‍വലിച്ചിട്ടും പ്രക്ഷോഭത്തില്‍നിന്നു പിന്മാറാന്‍ സമരക്കാര്‍ തയാറായിട്ടില്ല. ഇന്നലെ വിവിധ ഫ്രഞ്ച് നഗരങ്ങളിലായി പതിനായിരങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്.
മുന്‍ ആഴ്ചകളിലെ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ രാജ്യത്തുടനീളം വന്‍ സുരക്ഷാ സന്നാഹങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. രാജ്യവ്യാപകമായി സമരക്കാരെ നേരിടാന്‍ വേണ്ടിമാത്രം ഇന്നലെ 69,000ത്തോളം പൊലിസുകാരെ വിന്യസിച്ചിരുന്നു. സ്ട്രാസ്ബര്‍ഗിലെ ക്രിസ്മസ് ചന്തയില്‍ നടന്ന വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സമരം നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇക്കാര്യം മുഖവിലയ്‌ക്കെടുക്കാതെയാണ് സമരക്കാര്‍ ഇന്നലെ തെരുവിലിറങ്ങിയത്. പാരിസില്‍ മാത്രം 3,000ത്തോളം പേരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. രാജ്യവ്യാപകമായി 33,500ഓളം പേരും ഇന്നലെ പ്രക്ഷോഭത്തിന്റെ ഭാഗമായി.സമരം മുന്‍കൂട്ടിക്കണ്ട് ഇന്നലെ നഗരങ്ങളില്‍ മിക്ക കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. പാരിസില്‍ 114 പേരെ തടഞ്ഞുനിര്‍ത്തി പൊലിസ് ചോദ്യംചെയ്തു. ഇന്ധന തീരുവവര്‍ധന ഉന്നയിച്ചുതുടങ്ങിയ സമരം വിദ്യാഭ്യാസ പരിഷ്‌കരണം, പ്രസിഡന്റിന്റെ സാമ്പത്തിക നയങ്ങള്‍ തുടങ്ങിയ മറ്റു പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പ്രധാനമായും ഉന്നയിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം, ഫണ്ട് വെട്ടിപ്പ് പുറത്തുവിട്ട നേതാവിന് ഗതിവരുമോയെന്നാണ് ആശങ്ക' വി.ഡി സതീശന്‍ 

Kerala
  •  22 minutes ago
No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  2 hours ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  2 hours ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കുന്നത് അന്യായമാണ്: അശ്വിൻ

Cricket
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കും, പ്രതിഷേധം ശക്തം

Kerala
  •  3 hours ago
No Image

ഒടുവിൽ അതും നേടി; ഇതിഹാസത്തെ തകർത്തെറിഞ്ഞ് ചരിത്രം കുറിച്ച് റൂട്ട്

Cricket
  •  3 hours ago
No Image

യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെ വെടിവെപ്പ്; 37കാരന്‍ കൊല്ലപ്പെട്ടു, ആഴ്ചകള്‍ക്കിടെ നടന്ന രണ്ടാമത്തെ സംഭവം

International
  •  3 hours ago
No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  4 hours ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  4 hours ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  4 hours ago