HOME
DETAILS

കാറഡുക്കയില്‍ അഞ്ച് കൃഷി ഓഫിസുകളില്‍ ഓഫിസര്‍മാരില്ല

  
backup
August 08, 2017 | 9:52 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b4%a1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf

മുള്ളേരിയ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക ഭൂമിയുള്ള ബ്ലോക്കുകളിലൊന്നായിട്ടും കാറഡുക്ക ബ്ലോക്ക് പരിധിയിലെ അഞ്ചു കൃഷിഭവനുകളില്‍ കൃഷി ഓഫിസര്‍മാരില്ല. വിവിധ കൃഷിപ്പണികള്‍ ആരംഭിക്കേണ്ട സമയത്ത് കൃഷി ഓഫിസര്‍മാരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നതു കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. 

മുളിയാര്‍, ബെള്ളൂര്‍, ദേലംപാടി, കുറ്റിക്കോല്‍, ബേഡഡുക്ക കൃഷിഭവനുകളിലാണ് ഓഫിസര്‍മാരില്ലാതെ കര്‍ഷകര്‍ നട്ടം തിരിയുന്നത്. മഴക്കാലമായതോടെ പല കൃഷികളും തുടങ്ങുന്ന സമയമാണിത്. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന വിത്ത്, തൈ, വളം തുടങ്ങിയവ വിതരണം നടത്തുന്നുണ്ട്. എന്നാല്‍ കൃഷി ഓഫിസര്‍മാരിലാത്തതു കാരണം ഈ പഞ്ചായത്തുകളിലെ കാര്‍ഷിക പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കു പുറമെ പഞ്ചായത്ത് ആസൂത്രണം ചെയ്യുന്ന പദ്ധതികളും നടപ്പാക്കേണ്ടത് കൃഷി ഓഫിസര്‍മാരാണ്.
താല്‍ക്കാലികമായി മറ്റു കൃഷിഭവനുകളിലെ കൃഷി ഓഫിസര്‍മാര്‍ക്ക് ഇവിടങ്ങളിലെ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും അമിതമായ ജോലിഭാരം കാരണം ഇത് ഇരു ഓഫിസുകളിലെയും പ്രവര്‍ത്തനത്തെ ഏറെ ബാധിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. കര്‍ഷകര്‍ക്കു ലഭ്യമാകേണ്ട സഹായങ്ങള്‍ക്കെല്ലാം കാലതാമസം നേരിടുന്നതിനൊപ്പം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പലതും ലഭിക്കാന്‍ പോലും പല തവണ ഓഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്.
കൃഷി പ്രധാന വരുമാനമാര്‍ഗമായ മേഖലയായിട്ടു പോലും ഇവിടെത്തെ കൃഷിഭവനുകളില്‍ സ്ഥിരം കൃഷി ഓഫിസര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണു കര്‍ഷകരുടെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ഈ ലോക കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു: ഗംഭീർ

Cricket
  •  4 days ago
No Image

പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  4 days ago
No Image

ഫുജൈറ ഓയിൽ ടാങ്ക് മേഖലയിൽ തീപിടുത്തം; പ്രദേശത്ത് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ട്

uae
  •  4 days ago
No Image

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പരി​ഗണനയിൽ; ഇന്ന് 50 സർവീസുകൾ നടത്തും

uae
  •  4 days ago
No Image

തകർന്നു പോയ സമയങ്ങളിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  4 days ago
No Image

ഉത്സവപ്പറമ്പിലെ തല്ലിനിടെ തലക്ക് അടിയേറ്റ യുവാവ് മരിച്ചു; കൊലപാതകമെന്ന് നിഗമനം, വഴിത്തിരിവ്

crime
  •  4 days ago
No Image

'തെരഞ്ഞെടുത്തത് യു.എസിന്റെ അനുമതിയില്ലാതെ, മുജ്തബ ഖാംനഈയെ അധികകാലം വാഴിക്കില്ല' ഭീഷണി ആവര്‍ത്തിച്ച് ട്രംപ്; ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എപ്സ്റ്റീന്‍ സംഘമല്ലെന്ന് ഇറാന്‍ സ്പീക്കര്‍ 

International
  •  4 days ago
No Image

ഏത് തരത്തിലുമുള്ള പ്രകോപനവും നേരിടാൻ സൈന്യം സജ്ജം, സംഘർഷം വർദ്ധിച്ചാൽ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കുമെന്നും സഊദി അറേബ്യയുടെ മുന്നറിയിപ്പ്

Saudi-arabia
  •  4 days ago
No Image

പാർലമെന്റ് സമ്മേളനത്തിന് തുടക്കം; ഭരണപക്ഷത്തിന്റെ നാവായ സ്പീക്കറെ മാറ്റാൻ 118 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട പ്രമേയം ഇന്ന് ചർച്ചക്ക്, പശ്ചിമേഷ്യൻ സംഘർഷവും സഭയിൽ

National
  •  4 days ago
No Image

മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചെന്ന സഊദി വാർത്ത നിഷേധിച്ച് റിയാദിലെ ഇന്ത്യൻ എംബസി

Saudi-arabia
  •  4 days ago