HOME
DETAILS

കാറഡുക്കയില്‍ അഞ്ച് കൃഷി ഓഫിസുകളില്‍ ഓഫിസര്‍മാരില്ല

  
backup
August 08, 2017 | 9:52 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b4%a1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf

മുള്ളേരിയ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക ഭൂമിയുള്ള ബ്ലോക്കുകളിലൊന്നായിട്ടും കാറഡുക്ക ബ്ലോക്ക് പരിധിയിലെ അഞ്ചു കൃഷിഭവനുകളില്‍ കൃഷി ഓഫിസര്‍മാരില്ല. വിവിധ കൃഷിപ്പണികള്‍ ആരംഭിക്കേണ്ട സമയത്ത് കൃഷി ഓഫിസര്‍മാരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നതു കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. 

മുളിയാര്‍, ബെള്ളൂര്‍, ദേലംപാടി, കുറ്റിക്കോല്‍, ബേഡഡുക്ക കൃഷിഭവനുകളിലാണ് ഓഫിസര്‍മാരില്ലാതെ കര്‍ഷകര്‍ നട്ടം തിരിയുന്നത്. മഴക്കാലമായതോടെ പല കൃഷികളും തുടങ്ങുന്ന സമയമാണിത്. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന വിത്ത്, തൈ, വളം തുടങ്ങിയവ വിതരണം നടത്തുന്നുണ്ട്. എന്നാല്‍ കൃഷി ഓഫിസര്‍മാരിലാത്തതു കാരണം ഈ പഞ്ചായത്തുകളിലെ കാര്‍ഷിക പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കു പുറമെ പഞ്ചായത്ത് ആസൂത്രണം ചെയ്യുന്ന പദ്ധതികളും നടപ്പാക്കേണ്ടത് കൃഷി ഓഫിസര്‍മാരാണ്.
താല്‍ക്കാലികമായി മറ്റു കൃഷിഭവനുകളിലെ കൃഷി ഓഫിസര്‍മാര്‍ക്ക് ഇവിടങ്ങളിലെ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും അമിതമായ ജോലിഭാരം കാരണം ഇത് ഇരു ഓഫിസുകളിലെയും പ്രവര്‍ത്തനത്തെ ഏറെ ബാധിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. കര്‍ഷകര്‍ക്കു ലഭ്യമാകേണ്ട സഹായങ്ങള്‍ക്കെല്ലാം കാലതാമസം നേരിടുന്നതിനൊപ്പം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പലതും ലഭിക്കാന്‍ പോലും പല തവണ ഓഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്.
കൃഷി പ്രധാന വരുമാനമാര്‍ഗമായ മേഖലയായിട്ടു പോലും ഇവിടെത്തെ കൃഷിഭവനുകളില്‍ സ്ഥിരം കൃഷി ഓഫിസര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണു കര്‍ഷകരുടെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.പി.ജി ക്ഷാമം രൂക്ഷം; പൊറോട്ടയ്ക്ക് വിലകൂടി, ചായയ്ക്കും; കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി

Kerala
  •  3 days ago
No Image

'അലി വീട്ടിലില്ലെങ്കില്‍ എനിക്ക് എന്റെ കൈകള്‍ അറുത്തുമാറ്റപ്പെട്ട പോലെയാണ്' കൊല്ലപ്പെട്ട ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ നേതാവ് അലി ലാരിജാനിയെ കുറിച്ച് പ്രിയതമ ഫരീദയുടെ വാക്കുകള്‍

International
  •  3 days ago
No Image

വര്‍ക്കലയില്‍ വി. ജോയിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു: പൊലീസില്‍ പരാതി നല്‍കി സി.പി.എം

Kerala
  •  3 days ago
No Image

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ ഉൾപ്പെടെ മരണം 4 ആയി; കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു

oman
  •  3 days ago
No Image

സഊദി എയർപോർട്ടുകൾ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു; ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ

Saudi-arabia
  •  3 days ago
No Image

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷയിൽ മാറ്റം: ജനനത്തീയതി തെളിയിക്കാൻ അധിക രേഖ; പുതിയ നിബന്ധനകൾ അറിയാം

National
  •  3 days ago
No Image

പാചകവാതകക്ഷാമത്തിന് ആശ്വാസമായി 'പിക്സിസ് പയനിയർ'; 47,000 ടൺ എൽപിജിയുമായി അമേരിക്കൻ കപ്പൽ മംഗളൂരു തുറമുഖത്തെത്തി

National
  •  3 days ago
No Image

കടക്കെണിയിൽ കേരളം: 3700 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ; ഈ വർഷത്തെ ആകെ കടം 49,547 കോടി

Kerala
  •  3 days ago
No Image

ഏപ്രില്‍ 9ന് കേരളത്തില്‍ പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  3 days ago
No Image

യുദ്ധഭീതി: മൂന്നാഴ്ചക്കിടെ എയര്‍ഇന്ത്യ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2500 സര്‍വിസുകള്‍

National
  •  3 days ago