HOME
DETAILS

പി.എസ്.സി നിയമനം: സ്‌പെഷല്‍ റൂളുകള്‍ സമയബന്ധിതമായി നടപ്പാക്കും: മുഖ്യമന്ത്രി

  
backup
August 09, 2017 | 10:10 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b4%b2%e0%b5%8d

 

തിരുവനന്തപുരം: നിയമനം പി.എസ്.സിക്ക് വിട്ട വകുപ്പുകളില്‍ സമയബന്ധിതമായി സ്‌പെഷല്‍ റൂള്‍സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍ക്ക് പി.എസ്.സിയെ ചുമതലപ്പെടുത്തുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമം പാസാകുന്നതോടെ ട്രൈബ്യൂണലിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നേരിട്ട് നിയമിക്കുന്നതിനുള്ള പട്ടിക പി.എസ്.സി തയാറാക്കും. പി.എസ്.സിയും ട്രൈബ്യൂണലും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും ബില്ലില്‍ പറയുന്നു. നിലവില്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലില്‍ ഡെപ്യൂട്ടേഷന്‍ വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയുമാണ് നിയമനം നടത്തുന്നത്. ഇത് സ്ഥിരനിയമനമാകുന്നതോടെ സംവരണവും മെറിറ്റും പാലിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ ഇത് അട്ടിമറിച്ച് സൂത്രപ്പണിയിലൂടെ ആരെയെങ്കിലും നിയമിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല.
ജോലിഭാരം വര്‍ധിക്കുന്നതിനാല്‍ പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഇപ്പോള്‍ ഉദ്ദേശമില്ല. മുന്‍പ് 14 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 17ഉം തുടര്‍ന്ന് 20 ഉം ആക്കി. പി.എസ്.സിയില്‍ 120 പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. തസ്തികകളിലേക്കുള്ള യോഗ്യത കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിക്കും. ഇപ്പോള്‍ നാലു ജില്ലകളിലുള്ള ഓണ്‍ലൈന്‍ സംവിധാനം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
450 തസ്തികകളിലേക്ക് പരീക്ഷ നടത്തുന്ന കേരള പി.എസ്.സി മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ മികച്ച സ്ഥാപനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി. അബ്ദുല്‍ ഹമീദ്, സി. മമ്മൂട്ടി, പി.ടി തോമസ്, വി.ടി ബല്‍റാം, ചിറ്റയം ഗോപകുമാര്‍, കാരാട്ട് റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  23 days ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  23 days ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  23 days ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  23 days ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  23 days ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  23 days ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  23 days ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  23 days ago
No Image

ചത്തീസ്‌ഗഡിലെ ബീജാപുരിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് വീരമൃത്യു

National
  •  23 days ago
No Image

സ്കോർപ്പിയോ കാറിലെത്തി കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി; അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

crime
  •  23 days ago