HOME
DETAILS

പി.എസ്.സി നിയമനം: സ്‌പെഷല്‍ റൂളുകള്‍ സമയബന്ധിതമായി നടപ്പാക്കും: മുഖ്യമന്ത്രി

  
backup
August 09, 2017 | 10:10 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b4%b2%e0%b5%8d

 

തിരുവനന്തപുരം: നിയമനം പി.എസ്.സിക്ക് വിട്ട വകുപ്പുകളില്‍ സമയബന്ധിതമായി സ്‌പെഷല്‍ റൂള്‍സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍ക്ക് പി.എസ്.സിയെ ചുമതലപ്പെടുത്തുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമം പാസാകുന്നതോടെ ട്രൈബ്യൂണലിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നേരിട്ട് നിയമിക്കുന്നതിനുള്ള പട്ടിക പി.എസ്.സി തയാറാക്കും. പി.എസ്.സിയും ട്രൈബ്യൂണലും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും ബില്ലില്‍ പറയുന്നു. നിലവില്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലില്‍ ഡെപ്യൂട്ടേഷന്‍ വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയുമാണ് നിയമനം നടത്തുന്നത്. ഇത് സ്ഥിരനിയമനമാകുന്നതോടെ സംവരണവും മെറിറ്റും പാലിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ ഇത് അട്ടിമറിച്ച് സൂത്രപ്പണിയിലൂടെ ആരെയെങ്കിലും നിയമിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല.
ജോലിഭാരം വര്‍ധിക്കുന്നതിനാല്‍ പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഇപ്പോള്‍ ഉദ്ദേശമില്ല. മുന്‍പ് 14 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 17ഉം തുടര്‍ന്ന് 20 ഉം ആക്കി. പി.എസ്.സിയില്‍ 120 പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. തസ്തികകളിലേക്കുള്ള യോഗ്യത കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിക്കും. ഇപ്പോള്‍ നാലു ജില്ലകളിലുള്ള ഓണ്‍ലൈന്‍ സംവിധാനം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
450 തസ്തികകളിലേക്ക് പരീക്ഷ നടത്തുന്ന കേരള പി.എസ്.സി മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ മികച്ച സ്ഥാപനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി. അബ്ദുല്‍ ഹമീദ്, സി. മമ്മൂട്ടി, പി.ടി തോമസ്, വി.ടി ബല്‍റാം, ചിറ്റയം ഗോപകുമാര്‍, കാരാട്ട് റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  14 days ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  14 days ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  14 days ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  14 days ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  14 days ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  14 days ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  14 days ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  14 days ago
No Image

ആ പ്രഖ്യാപനം 60 ലക്ഷത്തിൻ്റെ പ്രതീക്ഷ; വയോജനവകുപ്പിൽ നടപ്പാക്കുക ജപ്പാൻ മോഡൽ

Kerala
  •  14 days ago
No Image

അഡ്വ. ടി.ആസഫ് അലി: പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളി

Kerala
  •  14 days ago