HOME
DETAILS

ഐപിഎല്ലില്‍ നിന്ന് പിന്‍മാറി ഇംഗ്ലീഷ് സൂപ്പര്‍ താരം

  
Web Desk
March 14, 2024 | 5:08 AM

harrybrook decided to quit ipl2024

ഡല്‍ഹി കാപ്പിറ്റല്‍സിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി ബ്രൂക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പിന്മാറി. ഈകഴിഞ്ഞ ലേലത്തില്‍ ഡല്‍ഹി 4 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് ബാറ്ററെ ടീമില്‍ എത്തിച്ചത്. ഐ.പി.എല്‍ തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ബ്രൂക്കിന്റെ തീരുമാനം ഡല്‍ഹിയെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ ഇംഗ്ലണ്ട് ടീമില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ആദ്യഘട്ടം ടീമിനൊപ്പം ചേര്‍ന്നിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്‍മാറി. 'ബ്രൂക്ക് ഈ സമയം കുടുംബത്തോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ സ്വകാര്യത ഞങ്ങള്‍ മാനിക്കുന്നു.' ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ജനുവരിയില്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇംഗ്ലീഷ് താരങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കരാറില്‍ നിന്ന് പിന്മാറുന്ന പ്രവണത ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കിടയില്‍ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. പെട്ടന്നുള്ള ഇത്തരം പിന്‍വാങ്ങലുകള്‍ ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് ടീമുകള്‍ ബി.സി.സി.ഐ യെ അറിയിച്ചത്. 'കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അവര്‍ അവരുടെ പ്രതിബദ്ധതയെ മാനിക്കണം. അത് നിഷേധിക്കുന്നത് പ്രൊഫഷണലിസമല്ല, ബിസിസിഐ ഇതില്‍ നടപടിയെടുക്കണം,' ടീമുടമകള്‍ പറയുന്നു.

മാര്‍ച്ച് 22 ന് മുന്‍പായി പകരക്കാരനെ തേടാനുള്ള തിരക്കിലാണ് ഡല്‍ഹി. 2023 സീസണില്‍ ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയെങ്കിലും, 21 എന്ന താഴ്ന്ന ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. തല്‍ഫലമായി, ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി അദ്ദേഹത്തെ വിട്ടയച്ചു, അതിനു ശേഷം ഡല്‍ഹി കാപിറ്റല്‍സ് അദ്ദേഹത്തെ 4 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരിപ്പിന് വിരാമം;  നേരിട്ട് കേരളത്തിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് 

bahrain
  •  11 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ വളർച്ച തടയാൻ യുഡിഎഫിനെ പിന്തുണയ്ക്കും; എൽഡിഎഫ് സംഘ്പരിവാറിനെ സഹായിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി

Kerala
  •  11 days ago
No Image

കനത്ത മഴ; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കും ഉള്ള ബസ് സർവീസുകൾ നിർത്തിവെച്ചു

uae
  •  11 days ago
No Image

കേരളത്തിൽ സിപിഎം-ബിജെപി ഡീൽ: ഒത്തുകളി സ്ഥാനാർഥി നിർണ്ണയത്തിൽ വ്യക്തമെന്ന് കെ.സി. വേണുഗോപാൽ എംപി

Kerala
  •  11 days ago
No Image

'ദുബൈ സുരക്ഷിതം, കിംവദന്തികൾ വിശ്വസിക്കരുത്'; വ്യാജ വാർത്തകൾക്കെതിരെ കർശന മുന്നറിയിപ്പുമായി മീഡിയ ഓഫീസ്

uae
  •  11 days ago
No Image

എലത്തൂരിൽ ട്വിസ്റ്റ്: മൂന്ന് വട്ടം തുണച്ച ചിഹ്നം പിടിച്ചെടുത്ത് അജിത് പവാർ വിഭാഗം സ്ഥാനാർഥി; എ.കെ ശശീന്ദ്രന് കനത്ത തിരിച്ചടി

Kerala
  •  11 days ago
No Image

ഇനി ലണ്ടനും ന്യൂയോർക്കിനുമൊപ്പം; ലോകത്തെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളിൽ വമ്പൻ കുതിപ്പുമായി ദുബൈ

uae
  •  11 days ago
No Image

ബിജെപി സീൽ പതിഞ്ഞ സർക്കുലർ: 'ഉദ്യോഗസ്ഥ പിഴവെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല', തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

ഒമാനിൽ കനത്ത മഴ; വാദിയിൽ വാഹനം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

oman
  •  11 days ago
No Image

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ നമ്പർ പ്ലേറ്റുകളുടെ നിര, നഷ്ടപ്പെട്ടവർ എന്തുചെയ്യണം? നടപടിക്രമങ്ങൾ അറിയാം

uae
  •  11 days ago

No Image

കുട്ടനാട്ടില്‍ കോണ്‍ഗ്രസിന് ആശ്വാസം; വിമത സ്ഥാനാര്‍ത്ഥി സജി ജോസഫ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു

Kerala
  •  11 days ago
No Image

ഇറാന്റെ തിരിച്ചടിയില്‍ യു.എസിനുണ്ടായത് ചില്ലറ നഷ്ടമല്ല; മിഡില്‍ ഈസ്റ്റിലെ 13 സൈനികത്താവളങ്ങള്‍ 'നാമാവശേഷമായ'തായി റിപ്പോര്‍ട്ട്, സൈനികര്‍ ഹോട്ടലുകളില്‍ അഭയം തേടി

International
  •  11 days ago
No Image

ഇറാനെ തകർക്കാൻ 1987ൽ തന്നെ പത്രപരസ്യം നൽകി ട്രംപ്; നാല് പതിറ്റാണ്ട് മുമ്പ് 95,000 ഡോളർ ചെലവിട്ട് നൽകിയ പരസ്യം വീണ്ടും ചർച്ചയാകുന്നു ┃in-depth

International
  •  11 days ago
No Image

ഇതൊക്കെ കഴിച്ചാല്‍ ആളുകള്‍ കൊല്ലപ്പെടുമല്ലോ!'; റെയ്ഡില്‍ കണ്ടെത്തിയത് ചീഞ്ഞ മുട്ടയും രാസവസ്തുക്കളും; ഹൈദരാബാദില്‍ വ്യാജ ബേക്കറി യൂനിറ്റ് പൂട്ടിച്ചു

Kerala
  •  11 days ago