HOME
DETAILS

ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റണമെന്ന് ന്യൂനപക്ഷ കമ്മിഷന്‍

  
Web Desk
September 14 2017 | 04:09 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b7%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

 

കോഴിക്കോട്: വീടിനടുത്ത് അനധികൃതമായി സ്ഥാപിച്ച ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവിട്ടു. പെരുവയല്‍ പഞ്ചായത്തിലെ പള്ളിത്താഴത്ത് സ്ഥാപിച്ച ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാനാണ് ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവിട്ടത്. വീടിന് മുന്നിലെ രണ്ടു ബസ് ഷെല്‍ട്ടറുകളിലൊന്നു മാറ്റണമെന്നാവശ്യപ്പെട്ട് പള്ളിത്താഴം അലി മന്‍സിലില്‍ കെ.എം റുഖിയയാണ് കമ്മിഷന് മുന്നില്‍ പരാതിയുമായെത്തിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്നു പൊളിക്കാന്‍ എത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചു തടസപ്പെടുത്തുകയായിരുന്നുവെന്നു പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്മിഷനു റിപ്പോര്‍ട്ട് നല്‍കി. പൊതുമരാമത്ത് വകുപ്പിനു പൊലിസ് സംരക്ഷണം നല്‍കാന്‍ മെഡിക്കല്‍ കോളജ് സി.ഐയോടും കമ്മിഷന്‍ നിര്‍ദേശിച്ചു.
നാദാപുരം തൂണേരിയിലെ ഷിബിന്‍ വധത്തിനു പിന്നാലെ അക്രമം തടയാന്‍ പൊലിസ് ആവശ്യമായ സുരക്ഷ ഒരുക്കിയിരുന്നുവെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കമ്മിഷനെ അറിയിച്ചു. ഡി.ജി.പിക്കു വേണ്ടി കോഴിക്കോട് റൂറല്‍ എസ്.പിയാണു കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അക്രമം തടയാന്‍ പൊലിസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കല്ലാച്ചിയിലെ അഭിഭാഷകനായ മുസ്തഫ കുന്നുമ്മല്‍ നല്‍കിയ പരാതിയില്‍ കമ്മിഷന്‍ പൊലിസിനോടു വിശദീകരണം തേടിയിരുന്നു. ജില്ലാ പൊലിസ് മേധാവി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണു കമ്മിഷന്‍ ഡി.ജി.പിയോടു വിശദീകരണം തേടിയിരുന്നത്. 100 വര്‍ഷം പഴക്കമുള്ള പുതിയറ സി.എസ്.ഐ ദേവാലയത്തിനു കീഴിലുള്ള ശ്മശാനഭൂമി പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന ദേവാലയ സെക്രട്ടറിയുടെ പരാതി രേഖകള്‍ ഹാജരാക്കാനായി അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. ഇന്നലെ കമ്മിഷന്‍ പരിഗണിച്ച 33 കേസുകളില്‍ 12 എണ്ണം തീര്‍പ്പാക്കി. നാല് പുതിയ പരാതികളും ലഭിച്ചു. അടുത്ത സിറ്റിങ് നവംബര്‍ രണ്ടിനു നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  10 hours ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  10 hours ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  10 hours ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  11 hours ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  11 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  11 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  18 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  18 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  19 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  19 hours ago