HOME
DETAILS

ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റണമെന്ന് ന്യൂനപക്ഷ കമ്മിഷന്‍

  
backup
September 14 2017 | 04:09 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b7%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

 

കോഴിക്കോട്: വീടിനടുത്ത് അനധികൃതമായി സ്ഥാപിച്ച ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവിട്ടു. പെരുവയല്‍ പഞ്ചായത്തിലെ പള്ളിത്താഴത്ത് സ്ഥാപിച്ച ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാനാണ് ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവിട്ടത്. വീടിന് മുന്നിലെ രണ്ടു ബസ് ഷെല്‍ട്ടറുകളിലൊന്നു മാറ്റണമെന്നാവശ്യപ്പെട്ട് പള്ളിത്താഴം അലി മന്‍സിലില്‍ കെ.എം റുഖിയയാണ് കമ്മിഷന് മുന്നില്‍ പരാതിയുമായെത്തിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്നു പൊളിക്കാന്‍ എത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചു തടസപ്പെടുത്തുകയായിരുന്നുവെന്നു പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്മിഷനു റിപ്പോര്‍ട്ട് നല്‍കി. പൊതുമരാമത്ത് വകുപ്പിനു പൊലിസ് സംരക്ഷണം നല്‍കാന്‍ മെഡിക്കല്‍ കോളജ് സി.ഐയോടും കമ്മിഷന്‍ നിര്‍ദേശിച്ചു.
നാദാപുരം തൂണേരിയിലെ ഷിബിന്‍ വധത്തിനു പിന്നാലെ അക്രമം തടയാന്‍ പൊലിസ് ആവശ്യമായ സുരക്ഷ ഒരുക്കിയിരുന്നുവെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കമ്മിഷനെ അറിയിച്ചു. ഡി.ജി.പിക്കു വേണ്ടി കോഴിക്കോട് റൂറല്‍ എസ്.പിയാണു കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അക്രമം തടയാന്‍ പൊലിസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കല്ലാച്ചിയിലെ അഭിഭാഷകനായ മുസ്തഫ കുന്നുമ്മല്‍ നല്‍കിയ പരാതിയില്‍ കമ്മിഷന്‍ പൊലിസിനോടു വിശദീകരണം തേടിയിരുന്നു. ജില്ലാ പൊലിസ് മേധാവി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണു കമ്മിഷന്‍ ഡി.ജി.പിയോടു വിശദീകരണം തേടിയിരുന്നത്. 100 വര്‍ഷം പഴക്കമുള്ള പുതിയറ സി.എസ്.ഐ ദേവാലയത്തിനു കീഴിലുള്ള ശ്മശാനഭൂമി പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന ദേവാലയ സെക്രട്ടറിയുടെ പരാതി രേഖകള്‍ ഹാജരാക്കാനായി അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. ഇന്നലെ കമ്മിഷന്‍ പരിഗണിച്ച 33 കേസുകളില്‍ 12 എണ്ണം തീര്‍പ്പാക്കി. നാല് പുതിയ പരാതികളും ലഭിച്ചു. അടുത്ത സിറ്റിങ് നവംബര്‍ രണ്ടിനു നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  12 days ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  12 days ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  12 days ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  12 days ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  12 days ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  12 days ago
No Image

സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്ന് 10 ദശലക്ഷം ദിര്‍ഹം തട്ടിയ രണ്ടുപേര്‍ ദുബൈയില്‍ പിടിയില്‍; കവര്‍ച്ചയിലും വമ്പന്‍ ട്വിസ്റ്റ്‌

uae
  •  12 days ago
No Image

ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്

Football
  •  12 days ago
No Image

കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു

Kerala
  •  12 days ago
No Image

കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ഒരുക്കത്തിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു

latest
  •  12 days ago