HOME
DETAILS

ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റണമെന്ന് ന്യൂനപക്ഷ കമ്മിഷന്‍

  
backup
September 14 2017 | 04:09 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b7%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

 

കോഴിക്കോട്: വീടിനടുത്ത് അനധികൃതമായി സ്ഥാപിച്ച ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവിട്ടു. പെരുവയല്‍ പഞ്ചായത്തിലെ പള്ളിത്താഴത്ത് സ്ഥാപിച്ച ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാനാണ് ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവിട്ടത്. വീടിന് മുന്നിലെ രണ്ടു ബസ് ഷെല്‍ട്ടറുകളിലൊന്നു മാറ്റണമെന്നാവശ്യപ്പെട്ട് പള്ളിത്താഴം അലി മന്‍സിലില്‍ കെ.എം റുഖിയയാണ് കമ്മിഷന് മുന്നില്‍ പരാതിയുമായെത്തിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്നു പൊളിക്കാന്‍ എത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചു തടസപ്പെടുത്തുകയായിരുന്നുവെന്നു പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്മിഷനു റിപ്പോര്‍ട്ട് നല്‍കി. പൊതുമരാമത്ത് വകുപ്പിനു പൊലിസ് സംരക്ഷണം നല്‍കാന്‍ മെഡിക്കല്‍ കോളജ് സി.ഐയോടും കമ്മിഷന്‍ നിര്‍ദേശിച്ചു.
നാദാപുരം തൂണേരിയിലെ ഷിബിന്‍ വധത്തിനു പിന്നാലെ അക്രമം തടയാന്‍ പൊലിസ് ആവശ്യമായ സുരക്ഷ ഒരുക്കിയിരുന്നുവെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കമ്മിഷനെ അറിയിച്ചു. ഡി.ജി.പിക്കു വേണ്ടി കോഴിക്കോട് റൂറല്‍ എസ്.പിയാണു കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അക്രമം തടയാന്‍ പൊലിസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കല്ലാച്ചിയിലെ അഭിഭാഷകനായ മുസ്തഫ കുന്നുമ്മല്‍ നല്‍കിയ പരാതിയില്‍ കമ്മിഷന്‍ പൊലിസിനോടു വിശദീകരണം തേടിയിരുന്നു. ജില്ലാ പൊലിസ് മേധാവി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണു കമ്മിഷന്‍ ഡി.ജി.പിയോടു വിശദീകരണം തേടിയിരുന്നത്. 100 വര്‍ഷം പഴക്കമുള്ള പുതിയറ സി.എസ്.ഐ ദേവാലയത്തിനു കീഴിലുള്ള ശ്മശാനഭൂമി പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന ദേവാലയ സെക്രട്ടറിയുടെ പരാതി രേഖകള്‍ ഹാജരാക്കാനായി അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. ഇന്നലെ കമ്മിഷന്‍ പരിഗണിച്ച 33 കേസുകളില്‍ 12 എണ്ണം തീര്‍പ്പാക്കി. നാല് പുതിയ പരാതികളും ലഭിച്ചു. അടുത്ത സിറ്റിങ് നവംബര്‍ രണ്ടിനു നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  20 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  20 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  20 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  20 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  20 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  20 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  20 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  20 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  20 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  20 days ago