HOME
DETAILS

വിഭജനം പാതിവഴിയില്‍; വീര്‍പ്പുമുട്ടി ചെര്‍ക്കള വൈദ്യുതി സെക്ഷന്‍

  
backup
September 19, 2017 | 6:28 AM

%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0


ബോവിക്കാനം: കെ.എസ്.ഇ.ബി ണ്ടെചണ്ടണ്ടണ്ടര്‍ക്കള സെക്ഷന്‍ ഓഫിസ് വിഭജണ്ടിണ്ടക്കണമെന്ന ആവശ്യം നടപ്പിലായില്ല. 25000ത്തിലധികം ഉപഭോക്താക്കളാണ് ഈ സെക്ഷനു കീഴിലുള്ളത്. ചെര്‍ക്കള സെക്ഷന്‍ വിഭജിച്ചു ബോവിക്കാനം ആസ്ഥാനമായി പുതിയ സെക്ഷന്‍ തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഫയല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ ഉറങ്ങുകയാണ്. ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ താല്‍പര്യമില്ലായ്മയാണു വിഭജനം നീളാന്‍ കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളും ചെമ്മനാട്, ബദിയഡുക്ക പഞ്ചായത്തുകളുടെ കുറച്ചു ഭാഗങ്ങളും ഉള്‍പ്പെട്ടതാണു ചെര്‍ക്കള സെക്ഷന്‍ പരിധി. ഇത്രയും കൂടുതല്‍ പ്രവര്‍ത്തന പരിധിയുള്ള സെക്ഷന്‍ ജില്ലയില്‍ വേറെയുണ്ടാവില്ല.
സംസ്ഥാനത്തെ മറ്റു പല ഭാഗങ്ങളിലും 10000 ഉപഭോക്താക്കള്‍ക്ക് ഒരു സെക്ഷന്‍ ഓഫിസ് എന്ന നിലയിലാണു പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഇവിടെ ഉപഭോക്താക്കളുടെ എണ്ണം 25000 ത്തിലധികം ഉള്ളതിനാല്‍ ഓഫിസ് ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. മുളിയാര്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വനത്തിലൂടെയാണു വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നത്. മരം ഒടിഞ്ഞു വീണു വൈദ്യുതി മുടങ്ങുന്നതും ഇവിടെ നിത്യസംഭവമാണ്.
ഉപഭോക്താക്കളുടെ എണ്ണത്തിനുസരിച്ചു ചെര്‍ക്കള സെക്ഷനില്‍ ജീവനക്കാരില്ലാത്തതു കാരണം ഈ ഭാഗങ്ങളിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ഇതേ തുടര്‍ന്നാണു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബോവിക്കാനത്ത് പുതിയ സെക്ഷന്‍ ഓഫിസ് ആരംഭിക്കാനുള്ള ഉത്തരവുണ്ടായത്. ഇതിന്റെ ഭാഗമായി പ്രപ്പോസല്‍ തയാറാക്കുകയും ഓഫിസ് തുടങ്ങാനുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം വീണ്ടും ബോര്‍ഡ് അധികൃതര്‍ ഇതിന്റെ നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ കണക്കെടുപ്പുകളും മറ്റും നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടു രണ്ടു മാസം പിന്നിട്ടെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുദർശനത്തിന് ഖാംനഇയുടെ 14 മാസം പ്രായമായ പേരക്കുട്ടിയുടെ കുഞ്ഞുമയ്യിത്തും

International
  •  5 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; ഇന്ത്യൻ സംഘത്തെ സ്വാഗതംചെയ്യുമ്പോൾ പാരായണം ചെയ്തത് ആലു ഇംറാൻ അധ്യായത്തിലെ സൂക്തം

International
  •  5 days ago
No Image

സ്വകാര്യ ഗ്രൂപ്പുകൾക്ക് 52,507 ഹജ്ജ്ക്വാട്ട, അപേക്ഷ ക്ഷണിച്ചു

Kerala
  •  5 days ago
No Image

രാമക്ഷേത്ര കാണിക്കക്കൊള്ള; തട്ടിപ്പിന്റെ കടലെന്ന് എസ്.ഐ.ടി; പ്രതിദിനം 8 ലക്ഷം രൂപയോളം കടത്തി

National
  •  5 days ago
No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുദ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  5 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  5 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  5 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  6 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  6 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  6 days ago