HOME
DETAILS

വിഭജനം പാതിവഴിയില്‍; വീര്‍പ്പുമുട്ടി ചെര്‍ക്കള വൈദ്യുതി സെക്ഷന്‍

  
backup
September 19, 2017 | 6:28 AM

%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0


ബോവിക്കാനം: കെ.എസ്.ഇ.ബി ണ്ടെചണ്ടണ്ടണ്ടര്‍ക്കള സെക്ഷന്‍ ഓഫിസ് വിഭജണ്ടിണ്ടക്കണമെന്ന ആവശ്യം നടപ്പിലായില്ല. 25000ത്തിലധികം ഉപഭോക്താക്കളാണ് ഈ സെക്ഷനു കീഴിലുള്ളത്. ചെര്‍ക്കള സെക്ഷന്‍ വിഭജിച്ചു ബോവിക്കാനം ആസ്ഥാനമായി പുതിയ സെക്ഷന്‍ തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഫയല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ ഉറങ്ങുകയാണ്. ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ താല്‍പര്യമില്ലായ്മയാണു വിഭജനം നീളാന്‍ കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളും ചെമ്മനാട്, ബദിയഡുക്ക പഞ്ചായത്തുകളുടെ കുറച്ചു ഭാഗങ്ങളും ഉള്‍പ്പെട്ടതാണു ചെര്‍ക്കള സെക്ഷന്‍ പരിധി. ഇത്രയും കൂടുതല്‍ പ്രവര്‍ത്തന പരിധിയുള്ള സെക്ഷന്‍ ജില്ലയില്‍ വേറെയുണ്ടാവില്ല.
സംസ്ഥാനത്തെ മറ്റു പല ഭാഗങ്ങളിലും 10000 ഉപഭോക്താക്കള്‍ക്ക് ഒരു സെക്ഷന്‍ ഓഫിസ് എന്ന നിലയിലാണു പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഇവിടെ ഉപഭോക്താക്കളുടെ എണ്ണം 25000 ത്തിലധികം ഉള്ളതിനാല്‍ ഓഫിസ് ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. മുളിയാര്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വനത്തിലൂടെയാണു വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നത്. മരം ഒടിഞ്ഞു വീണു വൈദ്യുതി മുടങ്ങുന്നതും ഇവിടെ നിത്യസംഭവമാണ്.
ഉപഭോക്താക്കളുടെ എണ്ണത്തിനുസരിച്ചു ചെര്‍ക്കള സെക്ഷനില്‍ ജീവനക്കാരില്ലാത്തതു കാരണം ഈ ഭാഗങ്ങളിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ഇതേ തുടര്‍ന്നാണു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബോവിക്കാനത്ത് പുതിയ സെക്ഷന്‍ ഓഫിസ് ആരംഭിക്കാനുള്ള ഉത്തരവുണ്ടായത്. ഇതിന്റെ ഭാഗമായി പ്രപ്പോസല്‍ തയാറാക്കുകയും ഓഫിസ് തുടങ്ങാനുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം വീണ്ടും ബോര്‍ഡ് അധികൃതര്‍ ഇതിന്റെ നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ കണക്കെടുപ്പുകളും മറ്റും നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടു രണ്ടു മാസം പിന്നിട്ടെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  15 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  15 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  15 days ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  15 days ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  15 days ago
No Image

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

National
  •  15 days ago
No Image

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

justin
  •  15 days ago
No Image

ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന

oman
  •  15 days ago
No Image

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

National
  •  15 days ago
No Image

പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ

Cricket
  •  15 days ago