HOME
DETAILS

സമസ്ത ബഹ്‌റൈന്‍ മദ്‌റസ ദശവാര്‍ഷികത്തിന് ഉജ്ജ്വല തുടക്കം

  
backup
September 27, 2017 | 8:54 AM

bahrain-27-09-17-noushad-baqavi

മനാമ: സന്മാര്‍ഗത്തില്‍ വിശ്വാസദൈര്‍ഢ്യത നേടിയവരെ പീഢനങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ലെന്ന് ഉസ്താദ് എ.എം.നൗഷാദ് ബാഖവി ബഹ്‌റൈനില്‍ പ്രസ്താവിച്ചു. സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുദൈബിയ മദ്‌റസയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് ഇല്‍മ്-1439 എന്ന ശീര്‍ഷകത്തില്‍ ആരംഭിച്ച ദ്വിദിന മതപ്രഭാഷണ പരമ്പരയില്‍ ആദ്യദിനം മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹു ഹിദായത്ത് (സന്മാര്‍ഗം) നല്‍കാന്‍ ഉദ്ദേശിച്ച ഒരു വ്യക്തിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയാല്‍ പോലും അവരെ സന്മാര്‍ഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഖുര്‍ആനിലും ഹദീസിലും ഇത്തരം നിരവധി സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്.

അതേ സമയം ഹിദായത്ത് നിലനിര്‍ത്താന്‍ ഉദ്ദേശിക്കപ്പെടാത്ത ഒരു വ്യക്തിയെ ചെറിയ ഒരു ഭയം കൊണ്ടോ ഭീഷണി കൊണ്ടോ വാഗ്ദാനങ്ങള്‍ കൊണ്ടോ സന്മാര്‍ഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയും. ഹിദായത്ത് നിലനില്‍ക്കാന്‍ 'റബ്ബനാ ലാ തുസിഅ് ഖുലൂബനാ ബഅദ ഇദ് ഹദൈയ്ത്തനാ..', 'യാ മുഖല്ലിബല്‍ ഖുലൂബ് സബ്ബിത് ഖുലൂബനാ..' തുടങ്ങിയ പ്രത്യേക പ്രാര്‍ത്ഥനകളും ദിക്‌റുകളും പതിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യപാനം പോലുള്ള തിന്മകളില്‍ വ്യാപൃതരാകുന്നത് ഹിദായത്ത് നഷ്ടപ്പെടാനിടയാക്കുമെന്നും പ്രവാസ ലോകത്ത് അധികരിച്ചു വരുന്ന ആഭാസങ്ങളിലധിഷ്ഠിതമായ ആഘോഷങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും തന്റെ ഹിദായത്ത് നഷ്ട്‌പ്പെടുമെന്ന് ഭയന്ന് ജീവിതത്തില്‍ പൊട്ടിച്ചിരിക്കാത്ത വ്യക്തിയായിരുന്നു മഹാനായ ഖലീഫ ഉസ്മാന്‍(റ) എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജീവിതത്തില്‍ ഒരു സന്ദര്‍ഭത്തിലും അല്ലാഹുവിലുള്ള പ്രതീക്ഷ കൈവിടരുത്. ഭര്‍ത്താവും മക്കളും ക്രൂരമായി കൊല്ലപ്പെട്ടിട്ടും ആത്മഹത്യ ചെയ്യാതെ അല്ലാഹുവില്‍ പ്രതീക്ഷ അര്‍പ്പിച്ച് ജീവിക്കുന്ന റോഹിംഗ്യയിലെ നൂറ ആഇശയുടെ ജീവിതം പുതിയ കാലത്തെ വിശ്വാസദൈര്‍ഢ്യതയുടെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങ് പ്രമുഖ ബഹ്‌റൈനി പണ്ഡിതന്‍ ശൈഖ് മാസിന്‍ ബിന്‍ മഹ്മൂദ് അല്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ഹാഷിം പി.പി വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അന്‍സാര്‍ അന്‍വരി കൊല്ലം പ്രാര്‍ത്ഥന നടത്തി. എസ്.എം അബ്ദുള്‍ വാഹിദ്, സി.കെ അബ്ദുറഹ്മാന്‍, ചെംബന്‍ ജലാല്‍ ആശംസകളര്‍പ്പിച്ചു.അബ്ദുള്‍ റസാഖ് നദ്‌വി സ്വാഗതവും സനാഫ് റഹ്മാന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  4 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  4 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  4 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  4 days ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  4 days ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  4 days ago
No Image

പനവൂരില്‍ ഒന്നര വയസ്സുകാരന്റെ മരണം ക്രൂരമര്‍ദനം മൂലം; ശരീരത്തില്‍ 51 പരിക്കുകള്‍, അമ്മയും സുഹൃത്തും അറസ്റ്റില്‍

Kerala
  •  4 days ago
No Image

സ്വന്തം വീടിനു മുന്നില്‍ ഇറച്ചിപ്പൊതി കൊണ്ടുവെച്ച് പരാതി നല്‍കി ഹിന്ദു യുവാവ്; വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; സത്യം പുറത്തു കൊണ്ടു വന്ന് സിസിടിവി, താക്കീത് നല്‍കി വിട്ടയച്ച് പൊലിസ് 

National
  •  4 days ago
No Image

ഐ.പി.എൽ ഫൈനൽ ഇന്ന്; ബംഗളൂരുവും ഗുജറാത്തും നേർക്കുനേർ

Cricket
  •  4 days ago