HOME
DETAILS

ഒടുവില്‍ സൂക്കി റാഖൈനില്‍ എത്തി: കലാപം വേണ്ടെന്ന് ആഹ്വാനം

  
backup
November 03, 2017 | 1:18 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b1%e0%b4%be%e0%b4%96%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d


നെയ്പിദോ: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കുനേരെ അതിക്രമം നടക്കുന്ന മ്യാന്‍മറിലെ റാഖൈന്‍ പ്രദേശം മ്യാന്‍മര്‍ ഭരണാധികാരി ഓങ്‌സാന്‍ സൂക്കി സന്ദര്‍ശിച്ചു. കടുത്ത വംശീയ അതിക്രമങ്ങളെ തുടര്‍ന്ന് ഒട്ടേറെപേര്‍ പലായനംചെയ്ത സംഭവം ഉണ്ടായതിനുശേഷം ആദ്യമായാണ് ഇവിടെ സൂക്കി സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇവിടുത്തെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കുനേരെ മ്യാന്‍മര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും അതിക്രമം തുടങ്ങിയത്. ക്രൂരമായ പീഡനങ്ങളാല്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. പീഡനങ്ങളെ തുടര്‍ന്ന് ആറുലക്ഷത്തോളം പേരാണ് ഇതുവരെ രാഖെയ്‌നില്‍നിന്നു ബംഗ്ലാദേശിലേക്കും മറ്റുമായി പലായനം ചെയ്തത്.
രണ്ടു ഹെലികോപ്റ്ററുകളിലായി ഇന്നലെയാണ് സൂക്കിയും ഇരുപതോളം പേരടങ്ങുന്ന ഉദ്യോഗസ്ഥസംഘവും റാഖൈനിലെത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. റാഖൈനില്‍ അവശേഷിക്കുന്ന കുടുംബങ്ങളെകണ്ട സൂക്കി, കലാപം വേണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അവര്‍ ഗ്രാമവാസികള്‍ക്ക് ഉറപ്പുനല്‍കി.
നൊബേല്‍ സമ്മാന ജേതാവ് കൂടിയായ സൂക്കി അക്രമങ്ങളെ സാമാന്യവല്‍ക്കരിച്ച് രംഗത്തെത്തിയതു നേരത്തേ വിവാദമായിരുന്നു. റോഹിംഗ്യകള്‍ക്കെതിരായ ആക്രമണത്തെ ഐക്യരാഷ്ട്രസഭയടക്കം വിമര്‍ശിച്ചപ്പോഴും നിലപാട് കടുപ്പിക്കാന്‍ സൂക്കി തയാറായിരുന്നില്ല. ഇക്കാര്യത്തില്‍ ഇവര്‍ക്കെതിരേ പ്രതിഷേധവും ശക്തമായിരുന്നു.എന്നാല്‍, പലായനം ചെയ്തവരെക്കുറിച്ചോ കൊല്ലപ്പെട്ടവരെക്കുറിച്ചോ സന്ദര്‍ശനത്തിനിടെ സൂക്കി സംസാരിച്ചിട്ടില്ലെന്നാണ് വിവരം. നിലവില്‍ റാഖൈനില്‍ കഴിയുന്നവരുടെ പുനരധിവാസത്തെക്കുറിച്ചും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെലികോം കമ്പനികളുടെ '28' ദിന റീചാര്‍ജ്ജ് പ്ലാന്‍ അവസാനിക്കുന്നു;  വാലിഡിറ്റി ഇനി മുതല്‍  30 ദിവസം, നിരന്തരം ഉയര്‍ത്തിയ ആവശ്യം ഫലം കണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി 

National
  •  18 hours ago
No Image

എല്‍.പി.ജിയുമായി ഒരു കപ്പല്‍ കൂടി ഇന്ത്യയിലെത്തി 

International
  •  19 hours ago
No Image

തെഹ്‌റാന്റെ 'അഭ്യര്‍ഥന' മാനിച്ച് ഇറാനിയന്‍ ഊര്‍ജ്ജ മേഖലക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് നിര്‍ത്തിവെച്ചെന്ന് ട്രംപ്; വിട്ടുവീഴ്ചയില്ലെന്നാവര്‍ത്തിച്ച് ഇറാന്‍ 

International
  •  20 hours ago
No Image

'മോദിയുടെ ഗ്യാസ് വാഗ്ദാനം ഗ്യാസ് ആയി തുടരുന്നു'  സ്വയം പര്യാപ്തത നേടുമെന്ന വീമ്പൊക്കെ എവിടെയെന്ന് പരിഹസിച്ച് ജയറാം രമേശ്

National
  •  21 hours ago
No Image

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ അറസ്റ്റിൽ

Kerala
  •  21 hours ago
No Image

ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍, പാണക്കാട്ടെത്തി അംഗത്വമെടുത്തു

Kerala
  •  21 hours ago
No Image

ഇന്ത്യയിലെ മുസ്‌ലിംകൾ സുരക്ഷിതരെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ

National
  •  21 hours ago
No Image

ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തില്‍ എന്ത് നടപടിയെടുത്തു? തെരഞ്ഞെടുപ്പ് കമ്മിഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Kerala
  •  21 hours ago
No Image

 'ചില്ലറ വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല'; അസംബന്ധം പറയാന്‍ സതീശന് ഒരു മടിയുമില്ലെന്ന് മുഖ്യമന്ത്രി; ഡീല്‍ ആരോപണത്തില്‍ വാക്‌പോര്

Kerala
  •  a day ago
No Image

ലോക്ഡൗണ്‍ ഇല്ല; പ്രചാരണം തള്ളി കേന്ദ്രം

National
  •  a day ago