HOME
DETAILS

ഓഖി: രക്ഷാപ്രവര്‍ത്തനം തുടരുന്നു, 2400 മത്സ്യത്തൊഴിലാളികള്‍ കടലില്‍, 150 പേരെ രക്ഷപ്പെടുത്തി- 10 UPDATES

  
backup
December 01, 2017 | 9:23 AM

ockhi-heavy-rain-evacuation-kerala


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റും കനത്ത മഴയും കടല്‍ക്ഷോഭവും കാരണം കടലില്‍പ്പെട്ടത് 2400 ലേറെ മത്സ്യത്തൊഴിലാളികള്‍. രണ്ടു ദിവസം മുമ്പ് കടലില്‍ പോയ 150 പേരെയാണ് ഇതിനകം രക്ഷപ്പെടുത്തിയത്. 250 ലേറെ ബോട്ടുകള്‍ കടലില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.


  1. തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ കാണാതായത്. രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്നാരോപിച്ച് ഇവിടെ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിക്കുകയാണ്. തിരുവല്ല ഭാഗത്തേക്കുള്ള ദേശീയപാത സ്തംഭിച്ച അവസ്ഥയിലാണ്. [caption id="attachment_458152" align="alignnone" width="630"] രക്ഷപ്പെടുത്തിയവരെ സ്ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റുന്നു[/caption]
  2. അധികൃതര്‍ വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്നും കലക്ടര്‍ പോലും എത്തിയില്ലെന്നും പറഞ്ഞ് രാവിലെ മുതല്‍ പൂന്തുറക്കാര്‍ പ്രതിഷേധത്തിലാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് സ്ഥലത്ത് നേരിട്ടെത്തിയത്.

    [video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2017/12/VID-20171201-WA0114.mp4"][/video]

  3. അതേസമയം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കാന്‍ ദൗത്യ സംഘത്തിനൊപ്പം കപ്പലില്‍ കടലിലേക്ക് തിരിച്ചിട്ടുണ്ട്.
  4. ഹെലികോപ്റ്റര്‍ വഴിയാണ് കടലില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ എത്തിക്കുന്നത്. തുടര്‍ന്ന് സജ്ജമാക്കി നിര്‍ത്തിയ ആംബുലന്‍സുകളില്‍ ആശുപത്രിയിലെത്തിക്കുന്നു. രാവിലെ മുതല്‍ മൂന്ന് ഹെലികോപ്റ്ററുകൡലായി നൂറിലധികം പേരെ ഇങ്ങനെ എത്തിച്ചു. [caption id="attachment_458151" align="alignnone" width="630"] പൂന്തുറയില്‍ റോഡ് ഉപരോധിക്കുന്ന മത്സ്യത്തൊഴിലാളികള്‍[/caption]
  5. കേരളാ കപ്പല്‍പാതയിലൂടെ പോവുകയായിരുന്നു ജപ്പാനീസ് ചരക്കുകപ്പലില്‍ 60 മത്സ്യത്തൊഴിലാളികളെ കൊണ്ടുവരുന്നുണ്ട്. പുറം കടലില്‍ തകര്‍ന്നുകിടക്കുന്ന ബോട്ടിലുള്ളവരെയാണ് ജപ്പാനീസ് കപ്പലില്‍ രക്ഷപ്പെടുത്തി കൊണ്ടുവരുന്നത്. ഇവരെ വിഴിഞ്ഞം തുറമുഖത്തെത്തിക്കും. [caption id="attachment_458160" align="alignnone" width="630"] ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരന്‍ എന്നിവർ പൂന്തുറയില്‍ എത്തിയപ്പോള്‍[/caption] [caption id="attachment_458161" align="alignnone" width="630"] പരുക്കേറ്റയാള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നു[/caption]
  6. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ തീരങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനകം 281 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 18 ക്യാംപുകളിലേക്കാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്.
  7. എയര്‍ഫോഴ്‌സിന്റെ രണ്ടു വിമാനം, നേവിയുടെ രണ്ടു ഹോലികോപ്റ്റര്‍, കോയമ്പത്തൂരില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടു ഹോലികോപ്റ്റര്‍ എന്നീ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. പക്ഷെ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകള്‍ക്ക് പറക്കാനാവുന്നില്ല. ഏഴു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. [caption id="attachment_458150" align="alignnone" width="630"] വിലപിക്കുന്ന ബന്ധുക്കള്‍[/caption]
  8. ഇതേ നില ഇനിയും തുടരുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. കടല്‍ത്തീരങ്ങളിലും ആശുപത്രികളിലും ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശവും പുറപ്പെടുവിച്ചു.
  9. കേരളാ തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് ഭാഗത്തേക്ക് അടുത്തു. ദ്വീപ് തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായതോടെ, കല്‍പേനി, മിനിക്കോയ് തീരങ്ങളില്‍ നിന്ന് 160 പേരെ മാറ്റിപാര്‍പ്പിച്ചു. കവരത്തിയില്‍ അഞ്ചു ബോട്ടുകള്‍ മുങ്ങി. ഇവിടെ ഹെലിപാഡില്‍ വെള്ളം കയറിയത് രക്ഷാപ്രവര്‍ത്തനത്തിന് ആശങ്കയുണ്ടാക്കുന്നു. ബോട്ടുകള്‍ കാണാതായതായി വിവരമില്ല. [caption id="attachment_458161" align="alignnone" width="630"] പരുക്കേറ്റയാള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നു[/caption]
  10. തിരുവനന്തപുരത്ത് നിന്ന് 250 കിലോ മീറ്റര്‍ മാറിയാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ പോക്ക്. മിനിക്കോയ് ദ്വീപിന്റെ 100 കിലോ മീറ്റര്‍ അടുത്തെത്തി. ദ്വീപ് ഭാഗത്തേക്കു തന്നെയാണ് ചുഴലിക്കാറ്റിന്റെ ദിശ. 70 കിലോ മീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നത്.

ചിത്രങ്ങളും വീഡിയോയും- കെ.എം ശ്രീകാന്ത്

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  23 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  23 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  23 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  23 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  23 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  23 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  23 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  23 days ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  23 days ago