HOME
DETAILS

ഓഖി: രക്ഷാപ്രവര്‍ത്തനം തുടരുന്നു, 2400 മത്സ്യത്തൊഴിലാളികള്‍ കടലില്‍, 150 പേരെ രക്ഷപ്പെടുത്തി- 10 UPDATES

  
Web Desk
December 01 2017 | 09:12 AM

ockhi-heavy-rain-evacuation-kerala


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റും കനത്ത മഴയും കടല്‍ക്ഷോഭവും കാരണം കടലില്‍പ്പെട്ടത് 2400 ലേറെ മത്സ്യത്തൊഴിലാളികള്‍. രണ്ടു ദിവസം മുമ്പ് കടലില്‍ പോയ 150 പേരെയാണ് ഇതിനകം രക്ഷപ്പെടുത്തിയത്. 250 ലേറെ ബോട്ടുകള്‍ കടലില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.


  1. തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ കാണാതായത്. രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്നാരോപിച്ച് ഇവിടെ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിക്കുകയാണ്. തിരുവല്ല ഭാഗത്തേക്കുള്ള ദേശീയപാത സ്തംഭിച്ച അവസ്ഥയിലാണ്. [caption id="attachment_458152" align="alignnone" width="630"] രക്ഷപ്പെടുത്തിയവരെ സ്ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റുന്നു[/caption]
  2. അധികൃതര്‍ വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്നും കലക്ടര്‍ പോലും എത്തിയില്ലെന്നും പറഞ്ഞ് രാവിലെ മുതല്‍ പൂന്തുറക്കാര്‍ പ്രതിഷേധത്തിലാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് സ്ഥലത്ത് നേരിട്ടെത്തിയത്.

    [video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2017/12/VID-20171201-WA0114.mp4"][/video]

  3. അതേസമയം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കാന്‍ ദൗത്യ സംഘത്തിനൊപ്പം കപ്പലില്‍ കടലിലേക്ക് തിരിച്ചിട്ടുണ്ട്.
  4. ഹെലികോപ്റ്റര്‍ വഴിയാണ് കടലില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ എത്തിക്കുന്നത്. തുടര്‍ന്ന് സജ്ജമാക്കി നിര്‍ത്തിയ ആംബുലന്‍സുകളില്‍ ആശുപത്രിയിലെത്തിക്കുന്നു. രാവിലെ മുതല്‍ മൂന്ന് ഹെലികോപ്റ്ററുകൡലായി നൂറിലധികം പേരെ ഇങ്ങനെ എത്തിച്ചു. [caption id="attachment_458151" align="alignnone" width="630"] പൂന്തുറയില്‍ റോഡ് ഉപരോധിക്കുന്ന മത്സ്യത്തൊഴിലാളികള്‍[/caption]
  5. കേരളാ കപ്പല്‍പാതയിലൂടെ പോവുകയായിരുന്നു ജപ്പാനീസ് ചരക്കുകപ്പലില്‍ 60 മത്സ്യത്തൊഴിലാളികളെ കൊണ്ടുവരുന്നുണ്ട്. പുറം കടലില്‍ തകര്‍ന്നുകിടക്കുന്ന ബോട്ടിലുള്ളവരെയാണ് ജപ്പാനീസ് കപ്പലില്‍ രക്ഷപ്പെടുത്തി കൊണ്ടുവരുന്നത്. ഇവരെ വിഴിഞ്ഞം തുറമുഖത്തെത്തിക്കും. [caption id="attachment_458160" align="alignnone" width="630"] ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരന്‍ എന്നിവർ പൂന്തുറയില്‍ എത്തിയപ്പോള്‍[/caption] [caption id="attachment_458161" align="alignnone" width="630"] പരുക്കേറ്റയാള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നു[/caption]
  6. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ തീരങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനകം 281 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 18 ക്യാംപുകളിലേക്കാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്.
  7. എയര്‍ഫോഴ്‌സിന്റെ രണ്ടു വിമാനം, നേവിയുടെ രണ്ടു ഹോലികോപ്റ്റര്‍, കോയമ്പത്തൂരില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടു ഹോലികോപ്റ്റര്‍ എന്നീ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. പക്ഷെ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകള്‍ക്ക് പറക്കാനാവുന്നില്ല. ഏഴു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. [caption id="attachment_458150" align="alignnone" width="630"] വിലപിക്കുന്ന ബന്ധുക്കള്‍[/caption]
  8. ഇതേ നില ഇനിയും തുടരുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. കടല്‍ത്തീരങ്ങളിലും ആശുപത്രികളിലും ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശവും പുറപ്പെടുവിച്ചു.
  9. കേരളാ തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് ഭാഗത്തേക്ക് അടുത്തു. ദ്വീപ് തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായതോടെ, കല്‍പേനി, മിനിക്കോയ് തീരങ്ങളില്‍ നിന്ന് 160 പേരെ മാറ്റിപാര്‍പ്പിച്ചു. കവരത്തിയില്‍ അഞ്ചു ബോട്ടുകള്‍ മുങ്ങി. ഇവിടെ ഹെലിപാഡില്‍ വെള്ളം കയറിയത് രക്ഷാപ്രവര്‍ത്തനത്തിന് ആശങ്കയുണ്ടാക്കുന്നു. ബോട്ടുകള്‍ കാണാതായതായി വിവരമില്ല. [caption id="attachment_458161" align="alignnone" width="630"] പരുക്കേറ്റയാള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നു[/caption]
  10. തിരുവനന്തപുരത്ത് നിന്ന് 250 കിലോ മീറ്റര്‍ മാറിയാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ പോക്ക്. മിനിക്കോയ് ദ്വീപിന്റെ 100 കിലോ മീറ്റര്‍ അടുത്തെത്തി. ദ്വീപ് ഭാഗത്തേക്കു തന്നെയാണ് ചുഴലിക്കാറ്റിന്റെ ദിശ. 70 കിലോ മീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നത്.

ചിത്രങ്ങളും വീഡിയോയും- കെ.എം ശ്രീകാന്ത്

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  3 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  3 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  3 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  3 days ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  3 days ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  3 days ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  3 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  3 days ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  3 days ago