HOME
DETAILS

വിവാദം ഒഴിഞ്ഞു ; ആ ചെങ്കൊടിയും താഴ്ന്നു

  
backup
December 07, 2017 | 1:18 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%86-%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b5%8a%e0%b4%9f

കണ്ണൂര്‍: ഉദ്ഘാടനത്തിന് മുന്‍പേ ഇ.കെ നായനാര്‍ അക്കാദമിയില്‍ പി. ജയരാജന്‍ ചൊങ്കൊടി ഉയര്‍ത്തിയ വിവാദം പാര്‍ട്ടിയില്‍ അവസാനിച്ചതോടെ ഉയര്‍ത്തിയ ചെങ്കൊടിയും താഴ്ന്നു.
ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ ഏഴിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പയ്യാമ്പലം ഗവ.ഗസ്റ്റ് ഹൗസിനു സമീപത്തുള്ള ഇ.കെ നായനാര്‍ അക്കാദമിയുടെ മുന്‍പില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദമില്ലാതെയാണ് അക്കാദമിക്കു മുന്‍പില്‍ കൊടി ഉയര്‍ത്തിയതെന്ന ആരോപണം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് മുന്‍പിലുമെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നായനാര്‍ അക്കാദമിയുടെ ട്രസ്റ്റിന്റെ ചെയര്‍മാന്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിക്കുന്ന അക്കാദമിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അക്കാദമി ഉദ്ഘാടനം ചെയ്യുന്നതിനു മുന്‍പേയാണ് പി ജയരാജന്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കി. അച്ചടക്കലംഘനമാണ് കാട്ടിയതെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ടായി.
സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലം ഇ.കെ നായനാര്‍ അക്കാദമി സ്ഥാപിക്കാനായി ലഭ്യമായത്, എ.കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ സി.പി.എം പൊളിറ്റ്ബ്യൂറോ നടത്തിയ ഇടപെടല്‍ കൊണ്ടാണ്. അക്കാദമിക്കുള്ള 18 കോടിയോളം രൂപ പിരിച്ചെടുത്തതും സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ കണ്ണൂര്‍ നേതൃത്വത്തിലെ ചിലര്‍ ഇതിനെ വ്യക്തിപരമായ നേട്ടമായി കണ്ടതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇത്തരം വിവാദത്തിന് പിന്നാലെയാണ് സംഗീത ആല്‍ബത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിക്ക് തുനിഞ്ഞത്. എന്തായാലും അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും സമിതിയിലും വിഷയം ചര്‍ച്ചയായി. കുറ്റം ഏറ്റുപറഞ്ഞ ജയരാജന് നേതൃത്വം മാപ്പും നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  12 days ago
No Image

ഒമാനിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച

oman
  •  12 days ago
No Image

ലോകത്തെ മികച്ച 10 സർക്കാരുകളുടെ പട്ടികയിൽ ഇടം നേടി യുഎഇ

uae
  •  12 days ago
No Image

മെസ്സിക്ക് റെക്കോർഡ് പ്രതിഫലം, എങ്കിലും റൊണാൾഡോയേക്കാൾ 8 മടങ്ങ് പിന്നിൽ! കാരണം ഇതാണ്

Football
  •  12 days ago
No Image

എംഎസ്‌സി മിക്കോൾ വിഴിഞ്ഞം തുറമുഖത്ത്; നങ്കൂരമിട്ടത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്ന്

Kerala
  •  12 days ago
No Image

കുടജാദ്രി ദർശനം കഴിഞ്ഞ് മടങ്ങിയ മലയാളികളുടെ ജീപ്പിൽ ലോറിയിടിച്ചു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 8 പേർക്ക് പരിക്ക്

Kerala
  •  12 days ago
No Image

മസ്‌കത്ത്-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് 13 മണിക്കൂർ; യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കി

uae
  •  12 days ago
No Image

യുഡിഎഫിൽ വീണ്ടും വകുപ്പ് തർക്കം! 'വൈദ്യുതിയെങ്കിൽ ചുമതലയേൽക്കാനില്ല', കടുത്ത അതൃപ്തിയുമായി കെ. മുരളീധരൻ

Kerala
  •  12 days ago
No Image

യുഎഇക്ക് നേരെ ഡ്രോൺ ആക്രമണ ശ്രമം; രണ്ട് ഡ്രോണുകൾ തകർത്തു, അന്വേഷണം ആരംഭിച്ച് പ്രതിരോധ മന്ത്രാലയം

uae
  •  12 days ago