HOME
DETAILS

വിവാദം ഒഴിഞ്ഞു ; ആ ചെങ്കൊടിയും താഴ്ന്നു

  
backup
December 07, 2017 | 1:18 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%86-%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b5%8a%e0%b4%9f

കണ്ണൂര്‍: ഉദ്ഘാടനത്തിന് മുന്‍പേ ഇ.കെ നായനാര്‍ അക്കാദമിയില്‍ പി. ജയരാജന്‍ ചൊങ്കൊടി ഉയര്‍ത്തിയ വിവാദം പാര്‍ട്ടിയില്‍ അവസാനിച്ചതോടെ ഉയര്‍ത്തിയ ചെങ്കൊടിയും താഴ്ന്നു.
ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ ഏഴിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പയ്യാമ്പലം ഗവ.ഗസ്റ്റ് ഹൗസിനു സമീപത്തുള്ള ഇ.കെ നായനാര്‍ അക്കാദമിയുടെ മുന്‍പില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദമില്ലാതെയാണ് അക്കാദമിക്കു മുന്‍പില്‍ കൊടി ഉയര്‍ത്തിയതെന്ന ആരോപണം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് മുന്‍പിലുമെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നായനാര്‍ അക്കാദമിയുടെ ട്രസ്റ്റിന്റെ ചെയര്‍മാന്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിക്കുന്ന അക്കാദമിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അക്കാദമി ഉദ്ഘാടനം ചെയ്യുന്നതിനു മുന്‍പേയാണ് പി ജയരാജന്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കി. അച്ചടക്കലംഘനമാണ് കാട്ടിയതെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ടായി.
സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലം ഇ.കെ നായനാര്‍ അക്കാദമി സ്ഥാപിക്കാനായി ലഭ്യമായത്, എ.കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ സി.പി.എം പൊളിറ്റ്ബ്യൂറോ നടത്തിയ ഇടപെടല്‍ കൊണ്ടാണ്. അക്കാദമിക്കുള്ള 18 കോടിയോളം രൂപ പിരിച്ചെടുത്തതും സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ കണ്ണൂര്‍ നേതൃത്വത്തിലെ ചിലര്‍ ഇതിനെ വ്യക്തിപരമായ നേട്ടമായി കണ്ടതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇത്തരം വിവാദത്തിന് പിന്നാലെയാണ് സംഗീത ആല്‍ബത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിക്ക് തുനിഞ്ഞത്. എന്തായാലും അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും സമിതിയിലും വിഷയം ചര്‍ച്ചയായി. കുറ്റം ഏറ്റുപറഞ്ഞ ജയരാജന് നേതൃത്വം മാപ്പും നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  2 days ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  2 days ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  2 days ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  2 days ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 days ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  2 days ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  2 days ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  2 days ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  2 days ago