HOME
DETAILS

വിവാദം ഒഴിഞ്ഞു ; ആ ചെങ്കൊടിയും താഴ്ന്നു

  
backup
December 07, 2017 | 1:18 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%86-%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b5%8a%e0%b4%9f

കണ്ണൂര്‍: ഉദ്ഘാടനത്തിന് മുന്‍പേ ഇ.കെ നായനാര്‍ അക്കാദമിയില്‍ പി. ജയരാജന്‍ ചൊങ്കൊടി ഉയര്‍ത്തിയ വിവാദം പാര്‍ട്ടിയില്‍ അവസാനിച്ചതോടെ ഉയര്‍ത്തിയ ചെങ്കൊടിയും താഴ്ന്നു.
ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ ഏഴിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പയ്യാമ്പലം ഗവ.ഗസ്റ്റ് ഹൗസിനു സമീപത്തുള്ള ഇ.കെ നായനാര്‍ അക്കാദമിയുടെ മുന്‍പില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദമില്ലാതെയാണ് അക്കാദമിക്കു മുന്‍പില്‍ കൊടി ഉയര്‍ത്തിയതെന്ന ആരോപണം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് മുന്‍പിലുമെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നായനാര്‍ അക്കാദമിയുടെ ട്രസ്റ്റിന്റെ ചെയര്‍മാന്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിക്കുന്ന അക്കാദമിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അക്കാദമി ഉദ്ഘാടനം ചെയ്യുന്നതിനു മുന്‍പേയാണ് പി ജയരാജന്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കി. അച്ചടക്കലംഘനമാണ് കാട്ടിയതെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ടായി.
സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലം ഇ.കെ നായനാര്‍ അക്കാദമി സ്ഥാപിക്കാനായി ലഭ്യമായത്, എ.കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ സി.പി.എം പൊളിറ്റ്ബ്യൂറോ നടത്തിയ ഇടപെടല്‍ കൊണ്ടാണ്. അക്കാദമിക്കുള്ള 18 കോടിയോളം രൂപ പിരിച്ചെടുത്തതും സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ കണ്ണൂര്‍ നേതൃത്വത്തിലെ ചിലര്‍ ഇതിനെ വ്യക്തിപരമായ നേട്ടമായി കണ്ടതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇത്തരം വിവാദത്തിന് പിന്നാലെയാണ് സംഗീത ആല്‍ബത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിക്ക് തുനിഞ്ഞത്. എന്തായാലും അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും സമിതിയിലും വിഷയം ചര്‍ച്ചയായി. കുറ്റം ഏറ്റുപറഞ്ഞ ജയരാജന് നേതൃത്വം മാപ്പും നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍കുത്തി, എന്നാല്‍ കെ. സുധാകരന്‍ അങ്ങനെയല്ല: സജി ചെറിയാന്‍

Kerala
  •  7 days ago
No Image

മിഷൻ 2027: ഏകദിന ലോകകപ്പിനുള്ള ബിസിസിഐയുടെ 20 അംഗ പട്ടികയിൽ സഞ്ജുവും

Cricket
  •  7 days ago
No Image

ഡോ. വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം,ഒരു ലക്ഷം രൂപ പിഴ

Kerala
  •  7 days ago
No Image

റെക്കോർഡുകൾ വഴിമാറുന്നു, ചരിത്രം തിരുത്തപ്പെടുന്നു; റെഡ് ഡെവിൾസ് ചരിത്രത്തിൽ പുതിയ സിംഹാസനം തീർത്ത് പോർച്ചുഗീസ് മാന്ത്രികൻ; In-Depth Story

Football
  •  7 days ago
No Image

ഉള്ളൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

Kerala
  •  7 days ago
No Image

എറണാകുളം വടുതലയില്‍ വീടിനുള്ളില്‍ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  7 days ago
No Image

കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ ഇറങ്ങിയ നടിയെ അക്രമിച്ച സംഭവം; പ്രതി പിടിയിൽ, കുടുക്കിയത് സോഷ്യൽ മീഡിയയിലെ നിരന്തര ശല്യം

crime
  •  7 days ago
No Image

സഊദി അറേബ്യയിൽ വസന്തകാലത്തിന് തുടക്കമായി; 88 ദിവസം നീണ്ടുനിന്ന ശൈത്യകാലത്തിന് അവസാനമായി

Saudi-arabia
  •  7 days ago
No Image

യുണൈറ്റഡ് ആരാധകർ കട്ട കലിപ്പിൽ; 26-കാരൻ ടീമിന് ബാധ്യത

Football
  •  7 days ago
No Image

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; അഞ്ച് പഞ്ചായത്തുകളിലായി 15,000 പക്ഷികളെ കൊന്നൊടുക്കും

Kerala
  •  7 days ago