HOME
DETAILS

വ്യവസായം തുടങ്ങാന്‍ ഇനി ഡി.എം.ഒയുടെ റിപ്പോര്‍ട്ട് വേണ്ട

  
backup
December 10, 2017 | 11:41 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf


തിരുവനന്തപുരം: വ്യവസായസംരംഭങ്ങള്‍ തുടങ്ങാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ(ഡി.എം.ഒ) റിപ്പോര്‍ട്ട് ആവശ്യമില്ലെന്നതുള്‍പ്പെടെയുള്ള ഭേദഗതികളോടെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. നിയന്ത്രണമില്ലാത്ത ഭൂഗര്‍ഭജല വിനിയോഗം ഉള്‍പ്പെടെ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്.

സംസ്ഥാന, ജില്ലാ, പ്രാദേശികതലങ്ങളില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ സുപ്രധാനമായ പല ഭേദഗതികളും നിയമത്തില്‍ വരുത്തിയിട്ടുണ്ട്.
ഇതിനായി പഞ്ചായത്തിരാജ്, മുനിസിപ്പല്‍ ആക്ടുകളിലും കേരള ഇന്‍ഡസ്ട്രിയല്‍ സിംഗിള്‍വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് ആന്‍ഡ് ടൗണ്‍ഷിപ് ഏരിയ ഡെവലപ്‌മെന്റ് ആക്ട്, കേരള ഗ്രൗണ്ട്‌വാട്ടര്‍(കണ്‍ട്രോള്‍ ആന്‍ഡ് റഗുലേഷന്‍) ആക്ട് എന്നിവയാണ് പൊളിച്ചെഴുതിയത്. അസാധാരണ ഗസറ്റായി ഒക്ടോബര്‍ 20ന് പുറത്തിറക്കിയ ഓര്‍ഡിനന്‍സ് അടുത്ത നിയമസഭാ സമ്മേളത്തില്‍ ബില്‍ ആയി സഭയിലെത്തും.
ബില്‍ നിയമമാകുന്നതോടെ ആശുപത്രികള്‍, അനുബന്ധ സ്ഥാപനങ്ങള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കല്‍, ലബോറട്ടറി, ആരോഗ്യസുരക്ഷാ സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിനു മാത്രമേ ഡി.എം.ഒയുടെ റിപ്പോര്‍ട്ട് വേണ്ടിവരൂ.


വ്യവസായസംരംഭം തുടങ്ങുന്നതിന് അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം യാതൊരു നടപടിയും ഉണ്ടായില്ലെങ്കില്‍ ലൈസന്‍സ് ലഭിച്ചതായി കണക്കാക്കാമെന്നും പിന്നീട് നിയമലംഘനം കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ തദ്ദേശ സ്ഥാപനസെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കുമെന്നും ഓര്‍ഡിനന്‍സിലുണ്ട്. ഒരുതവണ ലൈസന്‍സ് അനുവദിച്ചു കഴിഞ്ഞാല്‍ അതിന് അഞ്ചുവര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും.
കാലാവധി അവസാനിക്കുന്നതിനു 30 ദിവസം മുന്‍പ് നിശ്ചിതഫീസ് അടച്ച് ലൈസന്‍സ് പുതുക്കാം. സര്‍ക്കാര്‍തലത്തിലെ വിവിധ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിവേണം സംസ്ഥാന, ജില്ലാ, പ്രാദേശികതലത്തിലുള്ള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന് രൂപം നല്‍കേണ്ടതെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ട്.


ഓര്‍ഡിനന്‍സില്‍ ഭൂഗര്‍ഭ ജലമൂറ്റുന്നതിനുള്ള വ്യവസ്ഥയില്‍ ഇളവുനല്‍കിയത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകരടക്കമുള്ളവര്‍ ഭയക്കുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഭൂഗര്‍ഭജല അതോറിറ്റി നിശ്ചയിച്ച പരിധിയിലും ഏറെ താഴെയാണ് ജലത്തിന്റെ അളവെങ്കിലും, പെര്‍മിറ്റ് ഇല്ലാതെ ഇഷ്ടംപോലെ ഭൂഗര്‍ഭജലം വിനിയോഗിക്കുന്നതിനുള്ള അനുവാദവും ഭേദഗതിയിലുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  29 minutes ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  35 minutes ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  an hour ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  an hour ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  an hour ago
No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  2 hours ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  2 hours ago
No Image

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ അവധി; ഡിസംബർ 1, 2 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

uae
  •  2 hours ago
No Image

വർക്കല കസ്റ്റഡി മർദനം: പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; തുക എസ്ഐയിൽ നിന്ന് ഈടാക്കും

Kerala
  •  2 hours ago
No Image

ആലപ്പുഴയിൽ ഗവൺമെന്റ് ആശുപത്രിയിൽ സീലിങ് അടർന്ന് വീണ് രോഗിക്ക് പരുക്ക്

Kerala
  •  2 hours ago