HOME
DETAILS

അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഭാര്യയ്ക്ക് കാൻസർ കണ്ടെത്തി; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് മാറ്റാൻ 6.5 ലക്ഷം രൂപ ഈടാക്കി വിമാനക്കമ്പനി, ഒടുവിൽ മാപ്പ് പറച്ചിൽ

  
backup
March 05, 2024 | 4:54 AM

couple-charged-rs-6-5-lakh-for-flight-change-after-wifes-cancer-diagnosis

അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഭാര്യയ്ക്ക് കാൻസർ കണ്ടെത്തി; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് മാറ്റാൻ 6.5 ലക്ഷം രൂപ ഈടാക്കി വിമാനക്കമ്പനി, ഒടുവിൽ മാപ്പ് പറച്ചിൽ

യുഎസിൽ നിന്നുള്ള ദമ്പതികൾക്ക് ന്യൂസിലാൻഡിൽ നിന്ന് മടങ്ങാനുള്ള വിമാനം മാറ്റിയതിന് 13,000 ന്യൂസിലാൻഡ് ഡോളർ (6.5 ലക്ഷം രൂപ) ഈടാക്കിയാതായി റിപ്പോർട്ട്. എയർ ന്യൂസിലാൻഡ് ആണ് കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ടിക്കറ്റ് മാറ്റാൻ ആവശ്യപ്പെട്ട ദമ്പതികളോട് വൻതുക ആവശ്യപ്പെട്ടത്. പുതിയ സീറ്റുകൾക്ക് അവർ ഇതിനകം പണമടച്ച പഴയ സീറ്റുകളേക്കാൾ 100 ഡോളർ മാത്രം വില അധികമുള്ളിടത്താണ് 13,000 ഡോളർ അടക്കണമെന്ന് ആവശ്യപ്പെട്ടത്.

അറുപതുകാരനായ ടോഡും 75കാരിയായ പട്രീഷ്യ കെറെക്‌സും അറ്റോറോവയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. ജനുവരിയിൽ, എയർ ന്യൂസിലാൻഡിൽ ന്യൂയോർക്കിൽ നിന്ന് ഓക്ക്‌ലൻഡിലേക്ക് അവർ ബിസിനസ് ക്ലാസ് വിമാനത്തിൽ ഏപ്രിൽ വരെ തങ്ങാനായാണ് എത്തിയത്. ഇതിനിടയിലാണ് സങ്കടകരമായ വാർത്ത അവരെ തേടി എത്തിയത്. ഭാര്യ പട്രീഷ്യ കെറെക്‌സിന് പിത്തസഞ്ചിയിൽ കാൻസർ ഉണ്ടെന്ന് ആയിരുന്നു ആ വാർത്ത. ഇനി നാലു മാസമേ അവർക്ക് ആയുസ്സ് ബാക്കിയുള്ളൂ എന്നായിരുന്നു അവളോട് വിദഗ്ദർ നൽകിയ ഉപദേശം. ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങാൻ ശസ്ത്രക്രിയാ വിദഗ്ധൻ നിർദ്ദേശിച്ചപ്പോൾ 60-കാരൻ അവരുടെ മടക്കയാത്ര ഷെഡ്യൂൾ ചെയ്യാൻ എയർലൈനുകളെ വിളിച്ചു.

“എൻ്റെ ഭാര്യ ഗുരുതരാവസ്ഥയിലാണെന്നും ഞങ്ങൾ അവധിയിലാണെന്നും ഞങ്ങൾക്ക് പെട്ടെന്ന് വീട്ടിലേക്ക് മടങ്ങണമെന്നും ആദ്യത്തെ കോളിൽ തന്നെ ഞാൻ അവരോട് പറഞ്ഞു” അദ്ദേഹം പറഞ്ഞു. പക്ഷെ ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം അവർ നൽകിയ മറുപടി എന്നെ സ്തംഭിപ്പിക്കുന്നതായിരുന്നു. 13,000 ഡോളർ അധികമായി അടക്കണെമെന്ന് അവർ പറഞ്ഞു. പഴയ സീറ്റുകളേക്കാൾ 100 ഡോളർ മാത്രം വില അധികം നൽകേണ്ടിടത്താണ് അതിന്റെ പല മടങ്ങ് എന്നോട് ആവശ്യപ്പെട്ടത്. - അദ്ദേഹം പറയുന്നു.

എന്നിരുന്നാലും, എയർലൈൻ തന്നോട് പ്രത്യേകിച്ച് പരുഷമായി പെരുമാറിയില്ലെന്നും ടോഡ് കൂട്ടിച്ചേർത്തു. "അവർ പരുഷമായോ ദയയില്ലാത്തവരോ ആയിരുന്നില്ല, പക്ഷേ അവർ ഇങ്ങനെയായിരുന്നു' - ടോഡ് പറയുന്നു. 'നോക്കൂ, ഇതാണ് വഴി ഇതിനെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.' ഞാൻ ഉണ്ടായിരുന്ന ഒരു സാഹചര്യത്തിൽ അവർക്ക് എന്നെ സഹായിക്കാൻ കഴിയാത്തത് എന്നെ അത്ഭുതപ്പെടുത്തി," അദ്ദേഹം പറഞ്ഞു.

സംഭവം വാർത്തയായതിനു പിന്നലെ, വിഷയത്തിൽ എയർ ന്യൂസിലാൻഡ് ഇടപെട്ടു. ഒരു പ്രസ്താവനയിൽ, എയർലൈനിൻ്റെ ജനറൽ മാനേജർ അലിഷ ആംസ്‌ട്രോംഗ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സമ്മതിച്ചു. സംഭവത്തിൽ മാപ്പ് പറഞ്ഞ അവർ, ദമ്പതികൾക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുമെന്നും അറിയിച്ചു.

ഫെബ്രുവരി 26 ന് ദമ്പതികൾ ന്യൂയോർക്കിലേക്ക് തിരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  5 days ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  5 days ago
No Image

യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി

uae
  •  5 days ago
No Image

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

uae
  •  5 days ago
No Image

കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി 

Kerala
  •  5 days ago
No Image

കെ.സിയെ പോലെ ദീർഘദൃഷ്ടിയുള്ള നേതാവിനെ കേരളത്തിന് ആവശ്യമുണ്ട്; കെ.സി വേണു​ഗോപാലിനെ പുകഴ്ത്തി കെ സുധാകരൻ

Kerala
  •  5 days ago
No Image

യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി

International
  •  5 days ago
No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  5 days ago
No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  5 days ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  5 days ago