HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ രോഗികള്‍ക്കു ദുരിതം

  
backup
August 17, 2016 | 11:45 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85


തളിപ്പറമ്പ് : വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു രോഗികള്‍ എത്തുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിനു സൗകര്യമില്ലെന്ന് ആക്ഷേപം. ശിശുരോഗ വിഭാഗം-2, ജനറല്‍ മെഡിസിന്‍ 1, പ്രസവ സ്ത്രീരോഗം-3, അനസ്‌തേഷ്യ -1, ശസ്ത്രക്രിയ-1, ദന്തരോഗം-1, ഇ.എന്‍.ടി-1, നെഞ്ച് രോഗം-1, എന്നിങ്ങനെ ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ബോര്‍ഡിലുണ്ടെങ്കിലും ഒ.പിയില്‍ ലഭ്യമാകുന്നത് ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെ നാലു ഡോക്ടര്‍മാരുടെ സേവനമാണ്. കണ്ണ് രോഗവിഭാഗമുള്‍പ്പെടെ നാല് ഡോക്ടര്‍മാരുടെ ഒഴിവാണ് ഇവിടെയുള്ളത്.
രാവിലെ 8.30ന് ആരംഭിക്കുന്ന ഒപിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനാല്‍ തിരക്ക് വൈകുന്നേരം വരെ നീളുന്നതും കുറവല്ല. ഇരുനൂറിലേറെ പേര്‍ പ്രഷര്‍ പ്രമേഹ പരിശോധനകള്‍ക്കായി ഇവിടെ എത്താറുണ്ട്. എന്നാല്‍ ഒരാള്‍മാത്രമാണ് ഇവിടെ പരിശോധനയ്ക്കുള്ളത്.                
ഡോക്ടര്‍മാരുടെ ഒഴിവ് നികത്തിയാല്‍ മാത്രം തീരുന്നതല്ല ഇവിടെയുള്ള പ്രശ്‌നങ്ങള്‍. ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഇടുങ്ങിയ ഇടനാഴികളില്‍ രോഗികള്‍ ശ്വാസം മുട്ടുകയാണ്. പഴയ ഒ.പി കെട്ടിടത്തില്‍ സ്ഥല പരിമിതി മൂലം രോഗികള്‍ ബുദ്ധിമുട്ടുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പുതിയ കെട്ടിടം പണിതത്. എന്നാല്‍, അവിടെയും പഴയ അവസ്ഥ തന്നെയെന്നു രോഗികള്‍ പറയുന്നു.
 രണ്ടാംനിലയിലെ വിശാലമായ ഹാളില്‍ സൗകര്യമൊരുക്കിയാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്ന് പറയുന്ന അധികൃതര്‍ രണ്ടാം നിലയിലേക്ക് അവശരായ രോഗികളെ എത്തിക്കാനുള്ള ലിഫ്റ്റ് സൗകര്യമൊരുക്കുന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ആശുപത്രി കോമ്പൗണ്ടില്‍ തന്നെ പുതിയതായി പണി കഴിപ്പിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് പണി പൂര്‍ത്തിയാകുന്നതോടെ കുട്ടികളുടെയും സ്ത്രീകളുടെയും ഒ.പി അതിലേക്കു മാറുമെന്നുമാണ് അധികൃതര്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  7 days ago
No Image

ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി; ഉദ്ഘാടനം നാളെ

Kerala
  •  7 days ago
No Image

എന്നെ പ്രചോദിപ്പിച്ച കായിക താരങ്ങൾ അവർ മൂന്ന് പേരുമാണ്: റൊണാൾഡോ

Football
  •  7 days ago
No Image

യുഎഇ ഫുട്‌ബോൾ ഇതിഹാസം ഉമർ അബ്ദുൾറഹ്മാൻ അമൂറി വിരമിച്ചു; 17 വർഷത്തെ കരിയറിന് വിരാമം

uae
  •  7 days ago
No Image

ദുബൈയിലെ യാത്രാദുരിതത്തിന് അറുതിയാകുമോ? 170 ബില്യൺ ദിർഹമിൻ്റെ ഹൈവേ പദ്ധതിക്ക് അംഗീകാരം; ആശ്വാസത്തിൽ യാത്രക്കാർ

uae
  •  7 days ago
No Image

വിരമിച്ച ഇതിഹാസത്തിന്റെ തിരിച്ചുവരവിൽ ഗെയ്ൽ വീണു; ഏഷ്യ കാൽചുവട്ടിലാക്കി സൂപ്പർതാരം

Cricket
  •  7 days ago
No Image

കൊന്നിട്ടും അടങ്ങാത്ത ക്രൂരത; ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിലും കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍, ഗസ്സയിലെത്തുന്നത് ദിനംപ്രതി 171 ട്രക്കുകള്‍ മാത്രം, അനുവദിക്കേണ്ടത് 600 എണ്ണം 

International
  •  7 days ago
No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  7 days ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  7 days ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  7 days ago