HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ രോഗികള്‍ക്കു ദുരിതം

  
backup
August 17, 2016 | 11:45 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85


തളിപ്പറമ്പ് : വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു രോഗികള്‍ എത്തുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിനു സൗകര്യമില്ലെന്ന് ആക്ഷേപം. ശിശുരോഗ വിഭാഗം-2, ജനറല്‍ മെഡിസിന്‍ 1, പ്രസവ സ്ത്രീരോഗം-3, അനസ്‌തേഷ്യ -1, ശസ്ത്രക്രിയ-1, ദന്തരോഗം-1, ഇ.എന്‍.ടി-1, നെഞ്ച് രോഗം-1, എന്നിങ്ങനെ ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ബോര്‍ഡിലുണ്ടെങ്കിലും ഒ.പിയില്‍ ലഭ്യമാകുന്നത് ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെ നാലു ഡോക്ടര്‍മാരുടെ സേവനമാണ്. കണ്ണ് രോഗവിഭാഗമുള്‍പ്പെടെ നാല് ഡോക്ടര്‍മാരുടെ ഒഴിവാണ് ഇവിടെയുള്ളത്.
രാവിലെ 8.30ന് ആരംഭിക്കുന്ന ഒപിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനാല്‍ തിരക്ക് വൈകുന്നേരം വരെ നീളുന്നതും കുറവല്ല. ഇരുനൂറിലേറെ പേര്‍ പ്രഷര്‍ പ്രമേഹ പരിശോധനകള്‍ക്കായി ഇവിടെ എത്താറുണ്ട്. എന്നാല്‍ ഒരാള്‍മാത്രമാണ് ഇവിടെ പരിശോധനയ്ക്കുള്ളത്.                
ഡോക്ടര്‍മാരുടെ ഒഴിവ് നികത്തിയാല്‍ മാത്രം തീരുന്നതല്ല ഇവിടെയുള്ള പ്രശ്‌നങ്ങള്‍. ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഇടുങ്ങിയ ഇടനാഴികളില്‍ രോഗികള്‍ ശ്വാസം മുട്ടുകയാണ്. പഴയ ഒ.പി കെട്ടിടത്തില്‍ സ്ഥല പരിമിതി മൂലം രോഗികള്‍ ബുദ്ധിമുട്ടുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പുതിയ കെട്ടിടം പണിതത്. എന്നാല്‍, അവിടെയും പഴയ അവസ്ഥ തന്നെയെന്നു രോഗികള്‍ പറയുന്നു.
 രണ്ടാംനിലയിലെ വിശാലമായ ഹാളില്‍ സൗകര്യമൊരുക്കിയാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്ന് പറയുന്ന അധികൃതര്‍ രണ്ടാം നിലയിലേക്ക് അവശരായ രോഗികളെ എത്തിക്കാനുള്ള ലിഫ്റ്റ് സൗകര്യമൊരുക്കുന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ആശുപത്രി കോമ്പൗണ്ടില്‍ തന്നെ പുതിയതായി പണി കഴിപ്പിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് പണി പൂര്‍ത്തിയാകുന്നതോടെ കുട്ടികളുടെയും സ്ത്രീകളുടെയും ഒ.പി അതിലേക്കു മാറുമെന്നുമാണ് അധികൃതര്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാംസ്‌ക്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്; ഹിന്ദുക്ഷേത്രം നവീകരിച്ച് പാകിസ്താന്‍, പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി 

International
  •  6 hours ago
No Image

ഉയിർത്തെഴുന്നേൽപ്പിന് സഞ്ജു; കിവികൾക്കെതിരെ വിജയം തുടരാൻ ഇന്ത്യ കളത്തിൽ

Cricket
  •  6 hours ago
No Image

സംസ്ഥാന ബജറ്റ് നാളെ; 'മാജിക്' ഇല്ല, ജനക്ഷേമം മുൻനിർത്തിയുള്ള പദ്ധതികളെന്ന് ധനമന്ത്രി; പ്രതിസന്ധി കഴിഞ്ഞു, ഇനി വളർച്ചയുടെ കാലമെന്നും പ്രതികരണം

Kerala
  •  7 hours ago
No Image

പ്രവാസി വോട്ട്; പുതിയ പാസ്പോർട്ടുള്ളവർക്ക് പേര് ചേർക്കുന്നതിലെ പ്രശ്നത്തിന് പരിഹാരം

Kerala
  •  7 hours ago
No Image

ഒഡിഷയിലും ക്രമക്കേട് നടത്തിയാണോ ബി.ജെ.പി അധികാരത്തില്‍ വന്നത്? ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് ബി.ജെ.ഡി

National
  •  7 hours ago
No Image

പുതിയ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ആര്‍.ബി.ഐ ഒരുങ്ങുന്നു; ലൈസന്‍സിന് കടുപ്പമേറിയ നിബന്ധനകള്‍

National
  •  7 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  8 hours ago
No Image

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും

National
  •  8 hours ago
No Image

കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക്: ഓസ്‌ട്രേലിയൻ മാതൃകയിൽ ഗോവയും നിയന്ത്രണത്തിലേക്ക്

National
  •  15 hours ago
No Image

'സഞ്ജുവിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, വരാനിരിക്കുന്നത് വെടിക്കെട്ട്'; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി മോണി മോർക്കൽ

Cricket
  •  16 hours ago