HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ രോഗികള്‍ക്കു ദുരിതം

  
backup
August 17, 2016 | 11:45 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85


തളിപ്പറമ്പ് : വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു രോഗികള്‍ എത്തുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിനു സൗകര്യമില്ലെന്ന് ആക്ഷേപം. ശിശുരോഗ വിഭാഗം-2, ജനറല്‍ മെഡിസിന്‍ 1, പ്രസവ സ്ത്രീരോഗം-3, അനസ്‌തേഷ്യ -1, ശസ്ത്രക്രിയ-1, ദന്തരോഗം-1, ഇ.എന്‍.ടി-1, നെഞ്ച് രോഗം-1, എന്നിങ്ങനെ ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ബോര്‍ഡിലുണ്ടെങ്കിലും ഒ.പിയില്‍ ലഭ്യമാകുന്നത് ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെ നാലു ഡോക്ടര്‍മാരുടെ സേവനമാണ്. കണ്ണ് രോഗവിഭാഗമുള്‍പ്പെടെ നാല് ഡോക്ടര്‍മാരുടെ ഒഴിവാണ് ഇവിടെയുള്ളത്.
രാവിലെ 8.30ന് ആരംഭിക്കുന്ന ഒപിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനാല്‍ തിരക്ക് വൈകുന്നേരം വരെ നീളുന്നതും കുറവല്ല. ഇരുനൂറിലേറെ പേര്‍ പ്രഷര്‍ പ്രമേഹ പരിശോധനകള്‍ക്കായി ഇവിടെ എത്താറുണ്ട്. എന്നാല്‍ ഒരാള്‍മാത്രമാണ് ഇവിടെ പരിശോധനയ്ക്കുള്ളത്.                
ഡോക്ടര്‍മാരുടെ ഒഴിവ് നികത്തിയാല്‍ മാത്രം തീരുന്നതല്ല ഇവിടെയുള്ള പ്രശ്‌നങ്ങള്‍. ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഇടുങ്ങിയ ഇടനാഴികളില്‍ രോഗികള്‍ ശ്വാസം മുട്ടുകയാണ്. പഴയ ഒ.പി കെട്ടിടത്തില്‍ സ്ഥല പരിമിതി മൂലം രോഗികള്‍ ബുദ്ധിമുട്ടുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പുതിയ കെട്ടിടം പണിതത്. എന്നാല്‍, അവിടെയും പഴയ അവസ്ഥ തന്നെയെന്നു രോഗികള്‍ പറയുന്നു.
 രണ്ടാംനിലയിലെ വിശാലമായ ഹാളില്‍ സൗകര്യമൊരുക്കിയാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്ന് പറയുന്ന അധികൃതര്‍ രണ്ടാം നിലയിലേക്ക് അവശരായ രോഗികളെ എത്തിക്കാനുള്ള ലിഫ്റ്റ് സൗകര്യമൊരുക്കുന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ആശുപത്രി കോമ്പൗണ്ടില്‍ തന്നെ പുതിയതായി പണി കഴിപ്പിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് പണി പൂര്‍ത്തിയാകുന്നതോടെ കുട്ടികളുടെയും സ്ത്രീകളുടെയും ഒ.പി അതിലേക്കു മാറുമെന്നുമാണ് അധികൃതര്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടും ചൂട്; മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

അധ്യാപകനെ ഇടിച്ച് പത്താം ക്ലാസുകാരൻ; പ്രകോപനം അമ്മയെ അസഭ്യം പറഞ്ഞതിഞ്ഞെന്ന് വിദ്യാർത്ഥി, വീഡിയോ വൈറൽ

National
  •  a month ago
No Image

എരമല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ചു വന്‍ അപകടം; 40 പേര്‍ക്ക് പരിക്ക്, പലരുടെയും നില ഗുരുതരം

Kerala
  •  a month ago
No Image

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്: ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ വെറുതെ വിട്ട് ഹൈക്കോടതി 

National
  •  a month ago
No Image

ഉത്സവപ്പറമ്പുകൾ ലക്ഷ്യമിട്ട് ലഹരിവിൽപന; പത്തിയൂരിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി മുൻ പ്രവാസി പിടിയിൽ

crime
  •  a month ago
No Image

അൽ-നാസറിന് കനത്ത തിരിച്ചടി; പരിക്ക് ഗുരുതരം, ക്രിസ്റ്റ്യാനോ റൊണാൾഡോ ചികിത്സയ്ക്കായി സ്പെയിനിലേക്ക്

Football
  •  a month ago
No Image

ബുംറയില്ലെങ്കിൽ ഇംഗ്ലണ്ട് ജയിച്ചേനെ'; ലോകകപ്പ് സെമിയിലെ ഇന്ത്യൻ വിജയത്തിന് പിന്നാലെ ബുംറയെ വാനോളം പുകഴ്ത്തി ഡെയ്ൽ സ്റ്റെയ്ൻ

Cricket
  •  a month ago
No Image

എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങിന് നിയന്ത്രണം; ഇനി 21 ദിവസത്തെ 'ലോക്ക്ഇന്‍ പിരീഡ്', വിലയും വര്‍ധിച്ചു

Kerala
  •  a month ago
No Image

സഊദിക്ക് നേരെ വന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണം: ഷൈബ എണ്ണപ്പാടവും വ്യോമതാവളവും ലക്ഷ്യമിട്ടെത്തിയ 16 ഡ്രോണുകള്‍ തകര്‍ത്തു | Iran - US- Israel War Live

Saudi-arabia
  •  a month ago
No Image

ഭൂട്ടാൻ വാഹനക്കടത്ത്: മുഖ്യസൂത്രധാരൻ കൊച്ചിയിൽ അറസ്റ്റിൽ; ഭീകരബന്ധം സംശയിച്ച് എൻഐഎയും രംഗത്ത്

crime
  •  a month ago