
കര്‍ഷക സമരത്തില്‍ കേന്ദ്രത്തിന് സുപ്രിംകോടതിയുടെ തിരിച്ചടി
നാല്പത്തിയേഴ് ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും വേണമെങ്കില്‍ കോടതിയെ സമീപിച്ചുകൊള്ളൂവെന്നും പറഞ്ഞ സര്‍ക്കാര്‍ ധിക്കാരത്തിന് സുപ്രിംകോടതി തിരിച്ചടി നല്‍കിയിരിക്കുകയാണ്. വിവാദ നിയമങ്ങള്‍ സ്റ്റേ ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തല്ക്കാലം നടപ്പാക്കരുതെന്നും സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ നേരിട്ട് നിയമങ്ങള്‍ സ്റ്റേ ചെയ്യേണ്ടിവരുമെന്ന് കോടതി താക്കീത് നല്കി.
കൊടും തണുപ്പിലും മഴയിലും സമരം ചെയ്യുകയായിരുന്ന കര്‍ഷകരോട് വേണമെങ്കില്‍ ഭേദഗതിയാകാം നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് പറഞ്ഞു മനോവീര്യം തകര്‍ക്കുന്ന പ്രഹസന ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. സ്റ്റേ ചെയ്യരുതെന്ന നിലപാടില്‍ ഉറച്ചുനിന്ന കേന്ദ്ര സര്‍ക്കാരിന് ഏറ്റ തിരിച്ചടിയാണ് വിധി. പല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നിയമങ്ങള്‍ക്കെതിരേ പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചിരുന്നു. മാത്രമല്ല, ഓരോ ദിവസം പിന്നിടുന്തോറും കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് കര്‍ഷക സംഘടനകള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന നിയമത്തെ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്പോട്ട് കൊണ്ടുപോകുന്നതെന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാരിന് മറുപടിയുണ്ടായിരുന്നില്ല. സമരം നിര്‍ത്താന്‍ കര്‍ഷകരോട് ആവശ്യപ്പെടാനാവില്ലെന്നും സുപ്രിംകോടതി പറയുകയുണ്ടായി. കര്‍ഷക സമരത്തെത്തുടര്‍ന്ന് ഒരുകൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. ഇതിനിടെ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും കര്‍ഷകരെ നീക്കം ചെയ്യണമെന്ന ഹരജിയും കോടതി പരിഗണിക്കുകയുണ്ടായി. നേരത്തെ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകളും കോടതി പരിഗണിച്ചു.
വിവാദമായിത്തീര്‍ന്ന നിയമങ്ങള്‍ നടപ്പാക്കാനാവില്ല. അതിനാല്‍ തല്ക്കാലം നിര്‍ത്തിവയ്ക്കണം. ഈ ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിയ ചര്‍ച്ചകള്‍കൊണ്ട് ഫലം കാണാത്തതിനാല്‍ ഇനിയും സമരം മുന്നോട്ടുകൊണ്ടുപോവാനാവില്ല. അതിനാല്‍ പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങളെല്ലാം പരിഗണിക്കാന്‍ വിദഗ്ധരുടെ സമിതി രൂപീകരിക്കണമെന്ന നിര്‍ദേശവും സുപ്രിംകോടതി മുന്നോട്ടുവച്ചിരിക്കുകയാണ്.
സര്‍ക്കാരിനെതിരേ കോടതി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോഴും നിയമം റദ്ദാക്കുന്ന നടപടികളുമായി കോടതി മുന്പോട്ട് പോകരുതെന്ന വാദം ഉന്നയിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. നിയമത്തില്‍ മനുഷ്യാവകാശ ലംഘനമില്ലാത്തതിനാല്‍ നിയമം സ്റ്റേ ചെയ്യരുതെന്ന് അറ്റോര്‍ണി ജനറലും കോടതിയില്‍ വാദിച്ചെങ്കിലും ഒന്നും വിലപ്പോയില്ല. ഭരണഘടനാ ലംഘനം നിയമത്തില്‍ ഇല്ലെന്നും കര്‍ഷകരുമായി ചര്‍ച്ച തുടരാമെന്നും അദ്ദേഹം വാദിച്ചു. പഴയ സര്‍ക്കാരും ഈ ഭേദഗതി നിയമവുമായി മുന്പോട്ട് പോയിരുന്നുവെന്ന് വാദിച്ചുവെങ്കിലും അത്തരം ന്യായവാദങ്ങളൊന്നും ഈ സര്‍ക്കാരിന്റെ വിവാദ നിയമങ്ങള്‍ക്ക് തുണയാവില്ലെന്ന് കോടതി തീര്‍ത്തു പറയുകയായിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കുകയെന്നതാണ് സ്റ്റേ കൊണ്ട് സുപ്രിം കോടതി ഉദ്ദേശിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിയമ ഭേദഗതി മാത്രമേ നടപ്പിലാക്കാനാകൂവെന്ന് സര്‍ക്കാരും നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തിന്മേല് കര്‍ഷകരും ഉറച്ചുനില്‍ക്കുമ്പോള്‍ എങ്ങനെയാണ് പരിഹാരമുണ്ടാവുക. വിദഗ്ധ സമിതിയെന്ന സുപ്രിംകോടതി നിര്‍ദേശം അംഗീകരിക്കുമെന്ന് സമരം ചെയ്യുന്ന നാല്പത്തൊന്ന് കര്‍ഷക സംഘടനകള്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ കോടതിയെ അറിയിക്കുകയുണ്ടായി. നിയമ ഭേദഗതി സ്റ്റേ ചെയ്യുമെന്ന നിലപാടില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഉറച്ചുനിന്നതോടെ ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വിദഗ്ധ സമിതിയിലേക്ക് പേര് നല്കാന് ഒരു ദിവസത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇപ്പോള്‍ സമരം നടത്തുന്ന വേദി മാറ്റാനും സമരത്തില്‍ നിന്ന് കുട്ടികളെയും സ്ത്രീകളെയും ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷകര്‍ ഇത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. കര്‍ഷകരെ അറിയിച്ചതിനു ശേഷം അവരുടെ തീരുമാനം എന്താണെന്ന് കോടതിയെ അറിയിക്കാമെന്നാണ് കര്‍ഷകര്‍ക്കു വേണ്ടി വാദിച്ച അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. വിശദമായ ഉത്തരവ് ഇന്നോ നാളെയോ ഉണ്ടായേക്കാം. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു വിദഗ്ധ സമിതി ഉണ്ടാക്കാമെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം ഇരുവിഭാഗവും അംഗീകരിച്ചിട്ടുണ്ട്. നിയമത്തെക്കുറിച്ചുള്ള എല്ലാ വശങ്ങളും പഠിക്കുകയും എല്ലാവര്ക്കും പറയാനുള്ളത് കേട്ടശേഷം അഭിപ്രായം സുപ്രിംകോടതിയെ വിദഗ്ധ സമിതി അറിയിക്കുക എന്നാണ് ഇപ്പോള്‍ ഉരിത്തിരിഞ്ഞുവന്ന ധാരണ.
നിയമം പൊതുജന താല്പര്യ പ്രകാരമാണോ കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം ഉണ്ടാകൂവെന്നുമുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാട് പ്രതീക്ഷ ഉളവാക്കുന്നതാണ്. ഇതിനിടെ നേരിട്ടുള്ള കൃഷിക്കോ കരാര്‍ അടിസ്ഥാനത്തിലോ കൃഷി ചെയ്യാനില്ലെന്നും കാര്ഷികോല്പന്നങ്ങള് വാങ്ങാനില്ലെന്നും അറിയിച്ച റിലയന്‍സ് മണ്ടികളില്‍ നല്കുന്നതിനേക്കാള് കൂടുതല്‍ വിലക്ക് കര്‍ണാടകയില്‍ നിന്നും കാര്ഷികോല്പന്നങ്ങള് വാങ്ങിക്കൂട്ടുകയാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
കര്‍ഷകസമരം ശക്തമായപ്പോള്‍ പഞ്ചാബിലെയും ഹരിയാനയിലെയും ആയിരക്കണക്കിന് റിലയന്‍സ് ടവറുകള്‍ കര്‍ഷകര്‍ തകര്‍ക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് കാര്‍ഷിക മേഖലയില്‍ വിപണി തുറക്കില്ലെന്ന നിലപാടുമായി റിലയന്‍സ് മുന്നോട്ടുവന്നത്. സര്‍ക്കാരിന്റെ വിവാദ നിയമങ്ങള്‍ റദ്ദാക്കാന്‍ സുപ്രിംകോടതി തുനിഞ്ഞിട്ടില്ലെങ്കിലും അതിലേക്കുള്ള ആദ്യ ചുവടായി ഇപ്പോഴത്തെ സ്റ്റേ ചെയ്യാനുള്ള ആവശ്യത്തെ കാണാം. കര്‍ഷകര്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് സുപ്രിം കോടതിയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 9 days ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 9 days ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• 9 days ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 9 days ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 9 days ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• 9 days ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• 9 days ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• 9 days ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• 9 days ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• 9 days ago
നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്ഐആര്‍ റിപ്പോര്‍ട്ട്
Kerala
• 9 days ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• 9 days ago
റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു
Football
• 9 days ago
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
Kerala
• 9 days ago
ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്
auto-mobile
• 9 days ago
അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ
Football
• 9 days ago
അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്
uae
• 9 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം
National
• 9 days ago
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ
uae
• 9 days ago
അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്
Cricket
• 9 days ago
മെഴ്സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ
auto-mobile
• 9 days ago