
പേരുമാറ്റാം; ചരിത്രം മായ്ക്കാനാവില്ല
രാഷ്ട്രപതിഭവനിലെ ചരിത്രപ്രസിദ്ധ മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റി അമൃത് ഉദ്യാന്‍ എന്നാക്കിയിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ. ഡല്‍ഹിയിലെ മുഗള്‍ചരിത്രം പേറുന്ന യൂസഫ് സരായ്, മസൂദ്പൂര്‍, സംറൂദ്പൂര്‍, ബേഗംപൂര്‍, സെയ്ദുല് അജാബ് തുടങ്ങി 40 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനും സർക്കാരിന് പദ്ധതിയുണ്ട്. അലഹബാദിന്റെ പേര് നേരത്തെ പ്രയാഗ്രാജ് എന്നാക്കിയിരുന്നു. ഡല്‍ഹിയിലെ പ്രശസ്ത ഔറംഗസീബ് റോഡ് ഇപ്പോള്‍ എ.പി.ജെ അബ്ദുല്‍ കലാം റോഡാണ്. അക്ബര്‍ റോഡും ഹുമയൂണ്‍ റോഡും ഷാജഹാന് റോഡുമെല്ലാം വൈകാതെ പുതിയ പേരുകളിലറിയപ്പെടും. ഖുതുബുദ്ദീന്‍ ഐബക് നിര്‍മിച്ച ഖുതുബ് മിനാര്‍ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന വാദവും അന്തരീക്ഷത്തിൽ സജീവമാണ്. താജ്മഹല്‍ ക്ഷേത്രമാണെന്ന അവകാശവാദവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംഘ്പരിവാർ സംഘടനകൾ.
മുഗളന്മാരുടേത് മാത്രമല്ല, രാജ്യം ഭരിച്ച മുസ്ലിം ഭരണാധികാരികളുടെ ശേഷിപ്പുകളെല്ലാം നീക്കണമെന്നാണ് സംഘ്പരിവാര്‍ താല്പര്യം. ഏഴു മുസ്ലിം രാജവംശങ്ങള്‍ ഭരിച്ച സുന്ദരമായ ചരിത്രമുണ്ട് ഡല്‍ഹിക്ക്. ഇതെല്ലാം അധികാരം ഉപയോഗിച്ച് മായ്ക്കാനാണ് ശ്രമം. അഭിമാനിക്കാവുന്ന ചരിത്രമില്ലാത്തവര്‍ വ്യാജചരിത്രവും തിരക്കഥകളും എഴുതുന്ന തിരക്കിലാണ്. മുഗള്‍ ഗാര്ഡന് മുഗള്‍ രാജാക്കന്മാരുടെ നിര്‍മിതിയല്ല, അവഗണിക്കാനാവാത്ത മുഗള്‍ സൗന്ദര്യത്തിന്റെ ബാക്കിയാണ്. 1911ല്‍ ബ്രിട്ടിഷ് ഇന്ത്യയുടെ ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ച ശേഷം റൈസിനാ കുന്നില്‍ നിര്‍മിച്ച വൈസ്രോയ് ഹൗസിന്റെ ഭാഗമായി ല്യൂട്ടന്‍സ് ഡല്‍ഹിയുടെ ശില്പി എഡ്വിന് ലാന്‍ഡ്സീര്‍ ല്യൂട്ടന്‍സാണ് മുഗള്‍ ഗാര്ഡന് രൂപകല്പന ചെയ്തത്. 4000 ഏക്കറില്‍ പണിയുന്ന വൈസ്രോയി ഹൗസില്‍ മുഗളന്മാര് നിര്‍മിച്ച പൂന്തോട്ടം മാതൃകയില്‍ വലിയ പൂന്തോട്ടം വേണമെന്നത് അന്നത്തെ വൈസ്രോയി ചാള്‍സ് ഹാര്‍ഡിങ്ങിന്റെ ഭാര്യ ലേഡി ഹാര്‍ഡിങ്ങിന്റെ താല്പര്യമായിരുന്നു.
ബ്രിട്ടിഷ് മാതൃകയിലൊരു പൂന്തോട്ടമായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ ലേഡി ഹാര്‍ഡിങ്ങിന് താല്പര്യം മുഗള്‍-പേര്‍ഷ്യന്‍ മാതൃകകളോടായിരുന്നു. കോണ്‍സ്റ്റന്‍സ് വില്ലിയേഴ്സ് സ്റ്റുവര്‍ട്ടിന്റെ ഗാര്‍ഡന്‍സ് ഓഫ് ഗ്രേറ്റ് മുഗള്‍ എന്ന പുസ്തകത്തില്‍ കണ്ട ചിത്രങ്ങളില്‍ നിന്നാണ് അവര്‍ മുഗള്‍ പൂന്തോട്ടങ്ങളില്‍ ആകൃഷ്ടയാവുന്നത്. പിന്നാലെ അവര്‍ ലാഹോറിലെയും ശ്രീനഗറിലെയും പൂന്തോട്ടങ്ങള്‍ സന്ദര്‍ശിച്ചു. 1917ല്‍ ഇതിന്റെ രൂപകല്പന പൂര്‍ത്തിയായെങ്കിലും പൂച്ചെടികള്‍ വച്ചുപിടിപ്പിക്കുന്ന പണി പൂര്‍ത്തിയാക്കാന്‍ 1929 വരെ സമയമെടുത്തു.
മുഗള്‍ ഗാര്ഡന് ബ്രിട്ടിഷ് കാലത്തിന്റെ മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെയും ചരിത്രത്തിന്റെ ഭാഗമാണ്. 1857ല്‍ അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെ തോല്‍പ്പിച്ച് ഡല്‍ഹി പിടിച്ചെടുത്ത ബ്രിട്ടിഷുകാര്‍ പക്ഷേ ഔന്നത്യം നിറഞ്ഞ മുഗള്‍ സ്മാരകങ്ങളെ നശിപ്പിച്ചില്ല. തോല്‍വികൊണ്ട് അവസാനിക്കുന്നതായിരുന്നില്ല ഇന്ത്യയിലെ മുഗള്‍ ചരിത്രം. മുഗള്‍ ഗാര്ഡന് മാത്രമല്ല, എഡ്വിന് ട്യൂട്ടണ്‍സ് അന്നത്തെ വൈസ്രോയി ഹൗസായ ഇന്നത്തെ രാഷ്ട്രപതിഭവന് രൂപകല്പന ചെയ്തതുപോലും ഉയര്‍ന്ന കുംഭങ്ങളുള്ള മുഗള്‍ വാസ്തുശില്പകല കടമെടുത്താണ്.
വാസ്തുശില്പത്തില് മാത്രമൊതുങ്ങുന്നതല്ല ഇന്ത്യയിലെ മുഗള്‍ ഭരണത്തിന്റെ മഹത്വം. മുഗള്‍ ഭരണകാലത്ത്, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 23 ശതമാനമായിരുന്നു ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യയുടെ വിഹിതം. യൂറോപ്പിന്റെ മൊത്തം സാമ്പത്തിക വിഹിതം കൂട്ടിച്ചേര്‍ത്താലും അത്ര വരുമായിരുന്നില്ല. 17ാം നൂറ്റാണ്ടില്‍ ഇത് 27 ശതമാനമായിരുന്നു. എന്നാല്‍, മുഗള്‍ ഭരണം ഇല്ലാതായി 200 വര്‍ഷത്തെ ഭരണത്തിനുശേഷം ബ്രിട്ടിഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യയുടെ വിഹിതം വെറും മൂന്നു ശതമാനമായിരുന്നു. അത്ര ഭീകരമായിരുന്നു ഇന്ത്യയില്‍ ബ്രിട്ടിഷുകാര്‍ നടത്തിയ കൊള്ള. ഇന്ത്യയില്‍ നിന്ന് കട്ടുകടത്തിയ സ്വത്തുക്കളായിരുന്നു 18ാം നൂറ്റാണ്ടിലെ ബ്രിട്ടിഷ് വാണിജ്യവത്കരണത്തിന്റെ അടിസ്ഥാന മൂലധനം. എന്നാല്‍, സംഘ്പരിവാർ കണക്കില്‍ അന്നും ഇന്നും ഇന്ത്യക്കാരുടെ ശത്രു മുഗള്‍ ഭരണമാണ്.
മുഗള്‍കാലത്ത് ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലോകത്ത് ഏറ്റവും മികച്ചതായിരുന്നു. കൊതിപ്പിക്കുന്നതായിരുന്നു ഇന്ത്യന്‍ ശില്പികള് രൂപം കൊടുത്ത ആഭരണങ്ങള്‍. ശില്പഭംഗി നിറഞ്ഞ കെട്ടിടങ്ങള്‍, മികച്ച കച്ചവടക്കാര്‍, നല്ല സാമ്പത്തിക വിദഗ്ധര്‍, കപ്പല്‍ നിര്‍മാണത്തില്‍ ലോകത്ത് ഏറ്റവും മികച്ച രാജ്യം. ലോക തുണിവിപണി ഓഹരിയുടെ 25 ശതമാനമായിരുന്നു ഇന്ത്യയുടെ കൈയില്‍.
1600 ല്‍ ഈസ്റ്റിന്ത്യാ കമ്പനി രാജ്ഞി എലിസബത്ത് 1 ന് കീഴിലുള്ള റോയല്‍ ചാര്‍ട്ടറുമായി സഖ്യമുണ്ടാക്കിയതോടെയാണ് മഹത്തായ ഇന്ത്യന്‍ കൊള്ളയ്ക്ക് തുടക്കമാവുന്നത്. ഇന്ത്യയില്‍ നിന്ന് പട്ടും സുഗന്ധദ്രവ്യങ്ങളും മറ്റും കയറ്റുമതി ചെയ്യുകയെന്നതായിരുന്നു കരാര്‍. കൊല്‍ക്കത്ത, മദ്രാസ്, ബോംബെ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളില്‍ കമ്പനി ഫാക്ടറികള്‍ സ്ഥാപിച്ചു. സഹായത്തിന് സൈനികരും എത്തി. അതോടെ വാണിജ്യം പിടിച്ചെടുക്കലുകള്‍ക്ക് വഴിമാറി. ഇന്ത്യയിലെ തുണിവ്യവസായം, കയറ്റുമതി തുടങ്ങിയവ സമര്‍ഥമായി തകര്‍ത്ത ബ്രിട്ടിഷ് ഭരണകര്‍ത്താക്കള്‍ ബ്രിട്ടിഷ് കമ്പനികളെ പകരം പ്രതിഷ്ഠിച്ചു. ഇന്ത്യയില്‍ നിന്ന് ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോകുകയും തുണികള്‍ നിര്‍മിച്ച് ഇന്ത്യയിലേക്കുതന്നെ ഇറക്കുമതി ചെയ്തു വില്പന നടത്തുകയും ചെയ്തു. വൈകാതെ ലോകവിപണിയില്‍നിന്ന് ഇന്ത്യന്‍ തുണിത്തരങ്ങള്‍ അപ്രത്യക്ഷമായി. തുണിവിപണി മാത്രമല്ല, വജ്രമേഖലയിലും ഇന്ത്യയ്ക്കുണ്ടായിരുന്ന ആധിപത്യം നികുതികള്‍ അടിച്ചേല്‍പ്പിച്ച് തകര്‍ക്കുകയായിരുന്നു ബ്രിട്ടിഷുകാര്‍.
മൂന്ന് മില്യന്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട ബംഗാള്‍ പട്ടിണി ബ്രിട്ടിഷുകാര്‍ മനപ്പൂര്‍വം ഉണ്ടാക്കിയതാണ്. അന്നും ബ്രിട്ടിഷുകാരുടെ സുഹൃത്തുക്കളായിരുന്നു സംഘ്പരിവാര്‍. കോളനിവൽക്കരണത്തിന്റെ അടയാളങ്ങള്‍ നീക്കുകയാണ് പേരുമാറ്റത്തിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമെങ്കില്‍ ഇന്ത്യക്കാരായി ജീവിച്ച് ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തിയ മുഗള്‍ ഭരണാധികാരികളുടെ ചരിത്രസ്മാരകങ്ങളല്ല നീക്കേണ്ടത്. ബ്രിട്ടിഷുകാരാണ് ഇന്ത്യയെ കോളനിയാക്കിവച്ചവര്. അവരാണ് കൊള്ള നടത്തിയവര്‍. അത് മറച്ചുവച്ചുള്ള ചരിത്രം കള്ളമാണ്. സംഘ്പരിവാറിൻ്റെ കൊളോണിയല്‍ വിരുദ്ധത കാപട്യമാണ്. മുസ്ലിം വിരുദ്ധതയല്ലാതെ ഇതിനു പിന്നില്‍ മറ്റൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 6 days ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 6 days ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്റാഈൽ
International
• 6 days ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 6 days ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 6 days ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• 6 days ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• 6 days ago
'ഇസ്റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 6 days ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 6 days ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 6 days ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 6 days ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 6 days ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 6 days ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• 6 days ago
യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
uae
• 6 days ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• 6 days ago
സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• 6 days ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• 6 days ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• 6 days ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• 6 days ago
സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി
National
• 6 days ago