HOME
DETAILS

ഡി.ബി.ടി കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക

  
backup
March 31, 2022 | 5:13 AM

%e0%b4%a1%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%bc%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b5%bd-%e0%b4%aa%e0%b5%8d%e0%b4%b0


നിസാം കെ അബ്ദുല്ല
കൽപ്പറ്റ
കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷന്റെ പ്രതിമാസ ബില്ല് സർക്കാർ അടക്കുന്ന പതിവ് നിർത്തലാക്കിയത് പ്രതിസന്ധികൾക്കിടയിൽ കർഷകർക്ക് വയറ്റത്തടിയാകും.
ഡി.ബി.ടി(ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ) മുഖേന കെ.എസ്.ഇ.ബിക്ക് പണം നൽകാനുള്ള നീക്കമാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. ഇനിമുതൽ സൗജന്യ വൈദ്യുതി പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർ രൂപീകരിക്കുന്ന സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് കൃഷിവകുപ്പ് കൈമാറുന്ന തുകയുപയോഗിച്ച് സംഘം ഭാരവാഹികൾ അതാത് കർഷകരുടെ ബിൽ തുക അടക്കണമെന്നുമാണ് കാർഷിക വികസന വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ഗുണഭോക്താക്കളുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് ചാരിറ്റബിൾ സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റർ ചെയ്യണം. ആനൂകൂല്യം ലഭിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച ഗ്രൂപ്പുകളുടെ പ്രസിഡന്റ്, സെക്രട്ടറി, കൃഷി ഓഫിസർ തുടങ്ങിയവർ ചേർന്ന് ബാങ്കുകളിൽ പ്രത്യേക അക്കൗണ്ടുകൾ ആരംഭിക്കണം. കൃഷി ഭവനുകളിൽ നിന്നും കെ.എസ്.ഇ.ബിക്ക് നൽകുന്ന സ്റ്റേറ്റ്‌മെന്റ് പ്രകാരം മുൻ മാസങ്ങളിലെ വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു മാസത്തേക്ക് മുൻകൂറായി അടക്കേണ്ട തുകയുടെ ഇൻവോയിസും സ്‌റ്റേറ്റുമെന്റും വൈദ്യുതി സെക്ഷൻ ഓഫിസിൽ നിന്നും നൽകും. കൃഷി ഭവനുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സീറോ ബാലൻസ് അക്കൗണ്ടുകളിലേക്ക് ബജറ്റ് വിഹിതത്തിൽ നിന്നുമുള്ള തുക കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുൻകൂറായി നിക്ഷേപിക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. കെ.എസ്.ഇ.ബിയിൽ നിന്നും ബില്ല് ലഭിക്കുന്ന മുറക്ക് ബന്ധപ്പെട്ട ഗ്രൂപ്പുകൾ അക്കൗണ്ടിൽ നിന്നുള്ള തുകയുപയോഗിച്ച് ബില്ലടക്കണം. തുടർന്ന് ഇതിന്റെ വിവരങ്ങൾ കൃഷി ഭവനിൽ അറിയിക്കണം. ഗുണഭോക്താക്കൾ രൂപീകരിച്ച സംഘങ്ങളുടെ അക്കൗണ്ടുകളിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ തുക നിക്ഷേപിക്കുന്നെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർമാർ പരിശോധിക്കുകയും യഥാസമയം പരിശോധനകൾ നടത്തി ഉറപ്പ് വരുത്തേണ്ടതുമാണ്. അഞ്ചിന് മുൻപായി പദ്ധതി പുരോഗതി റിപ്പോർട്ട് കൃഷി അഡീഷണൽ ഡയറക്ടർക്ക് സമർപ്പിക്കുകയും വേണമെന്ന് സർക്കുലറിൽ പറയുന്നത്. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്ന് വിവിധ കർഷക സംഘടനകൾ ആരോപിക്കുന്നു. പാചക വാതക സബ്‌സിഡി പോലെ വൈദ്യുതി സബ്‌സിഡിയും ഭാവിയിൽ ഇല്ലാതാക്കാൻ നീക്കമുണ്ടെന്നാണ് കർഷകർ സംശയിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ ഒന്നുമായില്ലെന്നും കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കൃഷിവകുപ്പ് മന്ത്രിയുമായി കർഷക സംഘടനകൾ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കാർഷിക സബ്‌സിഡികൾ പിൻവലിക്കുന്നതിന് മുന്നോടിയായുള്ള നീക്കമായാണ് ഇതിനെ കർഷകർ കാണുന്നത്. കർണാടകയിലുൾപ്പെടെ കർഷകർക്ക് ആനുകൂല്യങ്ങൾ സർക്കാരുകൾ വാരിക്കോരി നൽകുമ്പോൾ കേരളത്തിൽ തുച്ചമായ തുകപോലും നിഷേധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17ാം മിനുട്ടിൽ മെസിയുടെ വെടിച്ചില്ല് ഗോൾ- റെക്കോഡുമായി താരം

Football
  •  3 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കുമെന്ന് ഇറാന്‍; ഇസ്‌റാഈല്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് ട്രംപ്

International
  •  3 days ago
No Image

എംബാപ്പെക്ക് പിറകെ ഹാളണ്ടിനും ഡബിൾ: ഇറാഖിനെ തകർത്ത് നോർവെ തുടങ്ങി

Football
  •  3 days ago
No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  3 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  3 days ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  3 days ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  3 days ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  3 days ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  3 days ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  3 days ago