HOME
DETAILS

ഡി.ബി.ടി കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക

  
backup
March 31, 2022 | 5:13 AM

%e0%b4%a1%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%bc%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b5%bd-%e0%b4%aa%e0%b5%8d%e0%b4%b0


നിസാം കെ അബ്ദുല്ല
കൽപ്പറ്റ
കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷന്റെ പ്രതിമാസ ബില്ല് സർക്കാർ അടക്കുന്ന പതിവ് നിർത്തലാക്കിയത് പ്രതിസന്ധികൾക്കിടയിൽ കർഷകർക്ക് വയറ്റത്തടിയാകും.
ഡി.ബി.ടി(ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ) മുഖേന കെ.എസ്.ഇ.ബിക്ക് പണം നൽകാനുള്ള നീക്കമാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. ഇനിമുതൽ സൗജന്യ വൈദ്യുതി പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർ രൂപീകരിക്കുന്ന സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് കൃഷിവകുപ്പ് കൈമാറുന്ന തുകയുപയോഗിച്ച് സംഘം ഭാരവാഹികൾ അതാത് കർഷകരുടെ ബിൽ തുക അടക്കണമെന്നുമാണ് കാർഷിക വികസന വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ഗുണഭോക്താക്കളുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് ചാരിറ്റബിൾ സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റർ ചെയ്യണം. ആനൂകൂല്യം ലഭിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച ഗ്രൂപ്പുകളുടെ പ്രസിഡന്റ്, സെക്രട്ടറി, കൃഷി ഓഫിസർ തുടങ്ങിയവർ ചേർന്ന് ബാങ്കുകളിൽ പ്രത്യേക അക്കൗണ്ടുകൾ ആരംഭിക്കണം. കൃഷി ഭവനുകളിൽ നിന്നും കെ.എസ്.ഇ.ബിക്ക് നൽകുന്ന സ്റ്റേറ്റ്‌മെന്റ് പ്രകാരം മുൻ മാസങ്ങളിലെ വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു മാസത്തേക്ക് മുൻകൂറായി അടക്കേണ്ട തുകയുടെ ഇൻവോയിസും സ്‌റ്റേറ്റുമെന്റും വൈദ്യുതി സെക്ഷൻ ഓഫിസിൽ നിന്നും നൽകും. കൃഷി ഭവനുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സീറോ ബാലൻസ് അക്കൗണ്ടുകളിലേക്ക് ബജറ്റ് വിഹിതത്തിൽ നിന്നുമുള്ള തുക കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുൻകൂറായി നിക്ഷേപിക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. കെ.എസ്.ഇ.ബിയിൽ നിന്നും ബില്ല് ലഭിക്കുന്ന മുറക്ക് ബന്ധപ്പെട്ട ഗ്രൂപ്പുകൾ അക്കൗണ്ടിൽ നിന്നുള്ള തുകയുപയോഗിച്ച് ബില്ലടക്കണം. തുടർന്ന് ഇതിന്റെ വിവരങ്ങൾ കൃഷി ഭവനിൽ അറിയിക്കണം. ഗുണഭോക്താക്കൾ രൂപീകരിച്ച സംഘങ്ങളുടെ അക്കൗണ്ടുകളിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ തുക നിക്ഷേപിക്കുന്നെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർമാർ പരിശോധിക്കുകയും യഥാസമയം പരിശോധനകൾ നടത്തി ഉറപ്പ് വരുത്തേണ്ടതുമാണ്. അഞ്ചിന് മുൻപായി പദ്ധതി പുരോഗതി റിപ്പോർട്ട് കൃഷി അഡീഷണൽ ഡയറക്ടർക്ക് സമർപ്പിക്കുകയും വേണമെന്ന് സർക്കുലറിൽ പറയുന്നത്. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്ന് വിവിധ കർഷക സംഘടനകൾ ആരോപിക്കുന്നു. പാചക വാതക സബ്‌സിഡി പോലെ വൈദ്യുതി സബ്‌സിഡിയും ഭാവിയിൽ ഇല്ലാതാക്കാൻ നീക്കമുണ്ടെന്നാണ് കർഷകർ സംശയിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ ഒന്നുമായില്ലെന്നും കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കൃഷിവകുപ്പ് മന്ത്രിയുമായി കർഷക സംഘടനകൾ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കാർഷിക സബ്‌സിഡികൾ പിൻവലിക്കുന്നതിന് മുന്നോടിയായുള്ള നീക്കമായാണ് ഇതിനെ കർഷകർ കാണുന്നത്. കർണാടകയിലുൾപ്പെടെ കർഷകർക്ക് ആനുകൂല്യങ്ങൾ സർക്കാരുകൾ വാരിക്കോരി നൽകുമ്പോൾ കേരളത്തിൽ തുച്ചമായ തുകപോലും നിഷേധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരുമോ? മറുപടിയുമായി കോഹ്‌ലി

Cricket
  •  4 days ago
No Image

പശ്ചിമേഷ്യൻ സംഘർഷത്തിന് ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രൂപീകരണം മാത്രം: പോപ്പ് ലിയോ

International
  •  4 days ago
No Image

പാലക്കാട് നിന്ന് രാഹുല്‍ പോയ ചുവന്ന പോളോ കാര്‍ സിനിമാ താരത്തിന്റേതെന്ന് സംശയം;അന്വേഷണം ഊര്‍ജിതം

Kerala
  •  4 days ago
No Image

ക്രൗഡ് ഫണ്ടിങ്ങിൽ ചരിത്രം കുറിച്ച് 'തഹിയ്യ' ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 40 കോടിയിലധികം

Kerala
  •  4 days ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 95,000 കടന്ന് തന്നെ

Economy
  •  4 days ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ

Cricket
  •  4 days ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  4 days ago
No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  4 days ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  4 days ago
No Image

'രാജ്ഭവന്‍ ഇനി ലോക്ഭവന്‍': ഇന്ന് മുതല്‍ പേര് മാറ്റം, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം ഇറക്കും

Kerala
  •  4 days ago