HOME
DETAILS

അനധികൃത നിലംനികത്തല്‍, മണല്‍ഖനനം തടയാന്‍ കലക്ടറുടെ കര്‍ശന നിര്‍ദേശം

  
backup
August 23, 2016 | 6:33 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%82%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae


തൊടുപുഴ: ജില്ലയില്‍ അനധികൃത നിലം നികത്തല്‍, മണല്‍ ഖനം, പാറ പൊട്ടിയ്ക്കല്‍, മരംമുറി എന്നിവ തടയുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം അനധികൃത പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇതിനായി രൂപീകരിക്കപ്പെട്ട കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. (ഫോണ്‍ നമ്പര്‍ 04862 233111).
കണ്‍ട്രോള്‍ റൂമിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍, തഹസീല്‍ദാര്‍ എന്നിവരെ വിവരം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് നിരോധന ഉത്തരവ് നല്‍കുന്നതിനും നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത നിലംനികത്തല്‍, മണല്‍ഖനം, മരംമുറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനും വിശദമായ റിപ്പോര്‍ട്ട് കലക്‌ട്രേറ്റില്‍ ലഭ്യമാക്കാനും തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ നിര്‍ദേശം നല്‍കി.നിലങ്ങള്‍ നികത്തിയതും ചെറുകിട ജലസ്രോതസുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതും രൂക്ഷമായ ജല ദൗര്‍ലഭ്യത്തിന് ഇടയാക്കിയതായി വിലയിരുത്തി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നിലങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെയാണ് ജല സ്രോതസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്.
ഇടുക്കി ജില്ലയിലെ ഏറ്റവും വലുതും സ്വഭാവിക ജലസ്രോതസുമായ ഇടവെട്ടിച്ചിറ തന്നെ ഇതിന് ഉദാഹരണമാണ്. അന്താരാഷ്ട്ര വാട്ടര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനായി ഈ ചിറ നശിപ്പിക്കുകയായിരുന്നു. 2008 ഡിസംബര്‍ 19ന് കേരളാ സ്‌പോര്‍ട്‌സ് - യുവജനക്ഷേമ മന്ത്രി എം വിജയകുമാര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ഇടവെട്ടിച്ചിറ അന്താരാഷ്ട്ര വാട്ടര്‍‌സ്റ്റേഡിയം പദ്ധതി ഉദ്യോഗസ്ഥരുടെ ആസൂത്രണമില്ലായ്മയും അഴിമതിയും സര്‍ക്കാരിന്റെ ദീര്‍ഘവിക്ഷണമില്ലായ്മയും മൂലം ജലസ്രോതസിന്റെ നാശത്തിനും 79 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി.
വാട്ടര്‍‌സ്റ്റേഡിയം ജലരേഖയായി മാറിയപ്പോള്‍ കരാറുകാരന്‍ അടക്കം തട്ടിയെടുത്തത് ലക്ഷങ്ങളാണ്.  നിര്‍മാണ പ്രവര്‍ത്തനം ഇപ്പോള്‍ ഉപേക്ഷിച്ച നിലയിലാണ്. ജലസമൃദ്ധമായിരുന്ന ചിറ നഷ്ടമായതോടെ കടുത്ത ജലദൗര്‍ലഭ്യമാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ യുവാവിന് നേരെ ക്രൂരമായ 'ഹണി ട്രാപ്പ്' മോഡൽ മർദനവും കവർച്ചയും; വാരിയെല്ല് തകർത്തു, അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തു

crime
  •  14 days ago
No Image

തകർന്നടിഞ്ഞ് ലിവർപൂൾ; ആർനെ സ്ലോട്ട് പുറത്തേക്കോ? സിറ്റിക്കെതിരായ തോൽവിയിൽ ആരാധകർ കടുത്ത അമർഷത്തിൽ

Football
  •  14 days ago
No Image

വറ്റി വരണ്ട് അരുവികൾ; കശ്മീർ വില്ലോയുടെ വിധി ഇനി എന്ത്? കാലാവസ്ഥാ വ്യതിയാനത്തിൽ തകരുന്ന ഒരു പാരമ്പര്യം

Cricket
  •  14 days ago
No Image

ടി-20യിൽ 400 അടിക്കാൻ സഞ്ജു; ചരിത്ര നേട്ടത്തിനരികെ ചേട്ടൻ

Cricket
  •  14 days ago
No Image

വ്യോമാക്രമണത്തെ ചെറുത്തു; അബൂദബി ബൊറൂജ് പെട്രോകെമിക്കല്‍സില്‍ തീപിടിത്തം, പ്രവര്‍ത്തനം നിര്‍ത്തിവച്ചു; ആശങ്ക വേണ്ടതില്ലെന്ന് അധികൃതര്‍

uae
  •  14 days ago
No Image

ഡ്രോണ്‍ പരിശോധനയിലും ഫലമുണ്ടായില്ല:ശരണ്യയെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; ആറ് പേര്‍ക്ക് പുതുജീവനേകി കൃഷ്ണലാല്‍ യാത്രയായി

Kerala
  •  14 days ago
No Image

ചെന്നൈയുടെ രക്ഷകൻ തിരിച്ചെത്തുന്നു; ഇനി കളി കാര്യമാവും! 

Cricket
  •  14 days ago
No Image

ബ്രസീലില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നുവീണു, പിന്നാലെ തീപിടിച്ചു; പൈലറ്റടക്കം 4 പേര്‍ കൊല്ലപ്പെട്ടു

International
  •  14 days ago
No Image

'അവനെ രക്ഷിപ്പെടുത്തി': ഇറാന്‍ വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ ജീവനക്കാരനെ കണ്ടെത്തിയെന്ന് ട്രംപ്

National
  •  14 days ago