HOME
DETAILS

അനധികൃത നിലംനികത്തല്‍, മണല്‍ഖനനം തടയാന്‍ കലക്ടറുടെ കര്‍ശന നിര്‍ദേശം

  
backup
August 23, 2016 | 6:33 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%82%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae


തൊടുപുഴ: ജില്ലയില്‍ അനധികൃത നിലം നികത്തല്‍, മണല്‍ ഖനം, പാറ പൊട്ടിയ്ക്കല്‍, മരംമുറി എന്നിവ തടയുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം അനധികൃത പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇതിനായി രൂപീകരിക്കപ്പെട്ട കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. (ഫോണ്‍ നമ്പര്‍ 04862 233111).
കണ്‍ട്രോള്‍ റൂമിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍, തഹസീല്‍ദാര്‍ എന്നിവരെ വിവരം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് നിരോധന ഉത്തരവ് നല്‍കുന്നതിനും നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത നിലംനികത്തല്‍, മണല്‍ഖനം, മരംമുറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനും വിശദമായ റിപ്പോര്‍ട്ട് കലക്‌ട്രേറ്റില്‍ ലഭ്യമാക്കാനും തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ നിര്‍ദേശം നല്‍കി.നിലങ്ങള്‍ നികത്തിയതും ചെറുകിട ജലസ്രോതസുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതും രൂക്ഷമായ ജല ദൗര്‍ലഭ്യത്തിന് ഇടയാക്കിയതായി വിലയിരുത്തി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നിലങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെയാണ് ജല സ്രോതസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്.
ഇടുക്കി ജില്ലയിലെ ഏറ്റവും വലുതും സ്വഭാവിക ജലസ്രോതസുമായ ഇടവെട്ടിച്ചിറ തന്നെ ഇതിന് ഉദാഹരണമാണ്. അന്താരാഷ്ട്ര വാട്ടര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനായി ഈ ചിറ നശിപ്പിക്കുകയായിരുന്നു. 2008 ഡിസംബര്‍ 19ന് കേരളാ സ്‌പോര്‍ട്‌സ് - യുവജനക്ഷേമ മന്ത്രി എം വിജയകുമാര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ഇടവെട്ടിച്ചിറ അന്താരാഷ്ട്ര വാട്ടര്‍‌സ്റ്റേഡിയം പദ്ധതി ഉദ്യോഗസ്ഥരുടെ ആസൂത്രണമില്ലായ്മയും അഴിമതിയും സര്‍ക്കാരിന്റെ ദീര്‍ഘവിക്ഷണമില്ലായ്മയും മൂലം ജലസ്രോതസിന്റെ നാശത്തിനും 79 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി.
വാട്ടര്‍‌സ്റ്റേഡിയം ജലരേഖയായി മാറിയപ്പോള്‍ കരാറുകാരന്‍ അടക്കം തട്ടിയെടുത്തത് ലക്ഷങ്ങളാണ്.  നിര്‍മാണ പ്രവര്‍ത്തനം ഇപ്പോള്‍ ഉപേക്ഷിച്ച നിലയിലാണ്. ജലസമൃദ്ധമായിരുന്ന ചിറ നഷ്ടമായതോടെ കടുത്ത ജലദൗര്‍ലഭ്യമാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  a month ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  a month ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  a month ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  a month ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  a month ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  a month ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  a month ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  a month ago