HOME
DETAILS

അനധികൃത നിലംനികത്തല്‍, മണല്‍ഖനനം തടയാന്‍ കലക്ടറുടെ കര്‍ശന നിര്‍ദേശം

  
backup
August 23, 2016 | 6:33 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%82%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae


തൊടുപുഴ: ജില്ലയില്‍ അനധികൃത നിലം നികത്തല്‍, മണല്‍ ഖനം, പാറ പൊട്ടിയ്ക്കല്‍, മരംമുറി എന്നിവ തടയുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം അനധികൃത പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇതിനായി രൂപീകരിക്കപ്പെട്ട കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. (ഫോണ്‍ നമ്പര്‍ 04862 233111).
കണ്‍ട്രോള്‍ റൂമിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍, തഹസീല്‍ദാര്‍ എന്നിവരെ വിവരം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് നിരോധന ഉത്തരവ് നല്‍കുന്നതിനും നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത നിലംനികത്തല്‍, മണല്‍ഖനം, മരംമുറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനും വിശദമായ റിപ്പോര്‍ട്ട് കലക്‌ട്രേറ്റില്‍ ലഭ്യമാക്കാനും തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ നിര്‍ദേശം നല്‍കി.നിലങ്ങള്‍ നികത്തിയതും ചെറുകിട ജലസ്രോതസുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതും രൂക്ഷമായ ജല ദൗര്‍ലഭ്യത്തിന് ഇടയാക്കിയതായി വിലയിരുത്തി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നിലങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെയാണ് ജല സ്രോതസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്.
ഇടുക്കി ജില്ലയിലെ ഏറ്റവും വലുതും സ്വഭാവിക ജലസ്രോതസുമായ ഇടവെട്ടിച്ചിറ തന്നെ ഇതിന് ഉദാഹരണമാണ്. അന്താരാഷ്ട്ര വാട്ടര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനായി ഈ ചിറ നശിപ്പിക്കുകയായിരുന്നു. 2008 ഡിസംബര്‍ 19ന് കേരളാ സ്‌പോര്‍ട്‌സ് - യുവജനക്ഷേമ മന്ത്രി എം വിജയകുമാര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ഇടവെട്ടിച്ചിറ അന്താരാഷ്ട്ര വാട്ടര്‍‌സ്റ്റേഡിയം പദ്ധതി ഉദ്യോഗസ്ഥരുടെ ആസൂത്രണമില്ലായ്മയും അഴിമതിയും സര്‍ക്കാരിന്റെ ദീര്‍ഘവിക്ഷണമില്ലായ്മയും മൂലം ജലസ്രോതസിന്റെ നാശത്തിനും 79 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി.
വാട്ടര്‍‌സ്റ്റേഡിയം ജലരേഖയായി മാറിയപ്പോള്‍ കരാറുകാരന്‍ അടക്കം തട്ടിയെടുത്തത് ലക്ഷങ്ങളാണ്.  നിര്‍മാണ പ്രവര്‍ത്തനം ഇപ്പോള്‍ ഉപേക്ഷിച്ച നിലയിലാണ്. ജലസമൃദ്ധമായിരുന്ന ചിറ നഷ്ടമായതോടെ കടുത്ത ജലദൗര്‍ലഭ്യമാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  3 days ago
No Image

ചരിത്രം വാഴ്ത്തും ഈ ഉയിർത്തെഴുന്നേൽപ്പ്; സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  3 days ago
No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  3 days ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  3 days ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  3 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  3 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  3 days ago
No Image

യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും  ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live

International
  •  3 days ago
No Image

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

Kerala
  •  3 days ago