HOME
DETAILS

അനധികൃത നിലംനികത്തല്‍, മണല്‍ഖനനം തടയാന്‍ കലക്ടറുടെ കര്‍ശന നിര്‍ദേശം

  
backup
August 23, 2016 | 6:33 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%82%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae


തൊടുപുഴ: ജില്ലയില്‍ അനധികൃത നിലം നികത്തല്‍, മണല്‍ ഖനം, പാറ പൊട്ടിയ്ക്കല്‍, മരംമുറി എന്നിവ തടയുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം അനധികൃത പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇതിനായി രൂപീകരിക്കപ്പെട്ട കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. (ഫോണ്‍ നമ്പര്‍ 04862 233111).
കണ്‍ട്രോള്‍ റൂമിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍, തഹസീല്‍ദാര്‍ എന്നിവരെ വിവരം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് നിരോധന ഉത്തരവ് നല്‍കുന്നതിനും നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത നിലംനികത്തല്‍, മണല്‍ഖനം, മരംമുറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനും വിശദമായ റിപ്പോര്‍ട്ട് കലക്‌ട്രേറ്റില്‍ ലഭ്യമാക്കാനും തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ നിര്‍ദേശം നല്‍കി.നിലങ്ങള്‍ നികത്തിയതും ചെറുകിട ജലസ്രോതസുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതും രൂക്ഷമായ ജല ദൗര്‍ലഭ്യത്തിന് ഇടയാക്കിയതായി വിലയിരുത്തി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നിലങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെയാണ് ജല സ്രോതസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്.
ഇടുക്കി ജില്ലയിലെ ഏറ്റവും വലുതും സ്വഭാവിക ജലസ്രോതസുമായ ഇടവെട്ടിച്ചിറ തന്നെ ഇതിന് ഉദാഹരണമാണ്. അന്താരാഷ്ട്ര വാട്ടര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനായി ഈ ചിറ നശിപ്പിക്കുകയായിരുന്നു. 2008 ഡിസംബര്‍ 19ന് കേരളാ സ്‌പോര്‍ട്‌സ് - യുവജനക്ഷേമ മന്ത്രി എം വിജയകുമാര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ഇടവെട്ടിച്ചിറ അന്താരാഷ്ട്ര വാട്ടര്‍‌സ്റ്റേഡിയം പദ്ധതി ഉദ്യോഗസ്ഥരുടെ ആസൂത്രണമില്ലായ്മയും അഴിമതിയും സര്‍ക്കാരിന്റെ ദീര്‍ഘവിക്ഷണമില്ലായ്മയും മൂലം ജലസ്രോതസിന്റെ നാശത്തിനും 79 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി.
വാട്ടര്‍‌സ്റ്റേഡിയം ജലരേഖയായി മാറിയപ്പോള്‍ കരാറുകാരന്‍ അടക്കം തട്ടിയെടുത്തത് ലക്ഷങ്ങളാണ്.  നിര്‍മാണ പ്രവര്‍ത്തനം ഇപ്പോള്‍ ഉപേക്ഷിച്ച നിലയിലാണ്. ജലസമൃദ്ധമായിരുന്ന ചിറ നഷ്ടമായതോടെ കടുത്ത ജലദൗര്‍ലഭ്യമാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് യുവാക്കള്‍ ഓടിച്ച കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  7 days ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  7 days ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  7 days ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  7 days ago
No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  7 days ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  7 days ago
No Image

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ പണിമുടക്ക്, അത്യാഹിത സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Kerala
  •  7 days ago
No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  7 days ago
No Image

ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ

Cricket
  •  7 days ago