HOME
DETAILS

സുധാകരനും സതീശനുമെതിരായ കേസുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്ന് സി.പി.എം, പേര് പുറത്തുവിടുമെന്നും എ.കെ ബാലന്‍, പുച്ഛിച്ച് തള്ളി സുധാകരന്‍

  
backup
June 25, 2023 | 12:52 PM

sudhakaran-dismisses-ak-balans-claim-that-cpm-will-reveal-the-name-of-the-congress-leader-behind-the-cases

സുധാകരനും സതീശനുമെതിരായ കേസുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്ന് സി.പി.എം, പേര് പുറത്തുവിടുമെന്നും എ.കെ ബാലന്‍, പുച്ഛിച്ച് തള്ളി സുധാകരന്‍

 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍. വി.ഡി സതീശനെതിരായ കേസിനു പിന്നിലും കോണ്‍ഗ്രസ്സുകാരാണ്. ഇപ്പോള്‍ സുധാകരന് കിട്ടുന്ന പാര്‍ട്ടി പിന്തുണ വെറും നമ്പര്‍ മാത്രമാണെന്നും കേസുകള്‍ക്ക് പിന്നിലെ കോണ്‍ഗ്രസ് നേതാവിന്റെ വിവരം വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരില്‍ ചിലര്‍ ഈ കോണ്‍ഗ്രസ് നേതാവുമായി ബന്ധമുള്ളവരാണ്. സി.പി.എം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ നേരത്തെ കെ. സുധാകരന് മുന്നറിയിപ്പ് നല്‍കിയത് ഓര്‍മിക്കണം. തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പോരാണെന്നും എ.കം ബാലന്‍ ആരോപിച്ചു. അതേ സമയം ആരോപണത്തെ കെ.സുധാകരന്‍ തന്നെ പുച്ഛിച്ചുതള്ളി. എ.കെ ബാലന്റെ പ്രസ്താവനയല്ലേ, സീരിയസായി കാണേണ്ടതില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

അഞ്ച് നേതാക്കളാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നത്. അല്‍പ്പത്തരമാണ് എകെ ബാലന്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹന്നാന്‍ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ചുമത്തിയ കള്ളക്കേസാണ് സുധാകരനെതിരായ തട്ടിപ്പ് കേസ്. അച്യുതാനന്ദനെ വെട്ടി കസേരയില്‍ കയറി ഇരിക്കുന്നവരാണ് ഇപ്പോള്‍ ഇത് പറയുന്നത്. കെ സുധാകരനെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇട്ടുകൊടുക്കാന്‍ തയ്യാറല്ല. പുറകില്‍ നിന്ന് കുത്തുന്ന പാര്‍ട്ടിക്കാര്‍ തങ്ങളല്ല. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യമാണ്. എ.കെ ബാലന്‍ ഇത്രക്ക് തരം താഴുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ബെന്നി ബഹന്നാന്‍ പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  a day ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  a day ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  a day ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  a day ago
No Image

മന്ത്രിയാക്കമെന്ന് എം.എല്‍.എ വിദ്യയ്ക്ക് 'വാഗ്ദാനം' നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസ് : രണ്ടുപേര്‍ പിടിയില്‍

Kerala
  •  a day ago
No Image

2,895 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

Football
  •  a day ago
No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  a day ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  a day ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  a day ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  a day ago