HOME
DETAILS

ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ യാത്രയയപ്പ് വേളയില്‍ പൊട്ടിക്കരഞ്ഞ് ദുഷ്യന്ത് ദവെ video

  
backup
August 26, 2022 | 9:14 AM

national-senior-advocate-dushyant-dave-breaks-into-tears-while-bidding-adieu-to-cji-ramana

ന്യൂഡല്‍ഹി: തിങ്ങി നിറഞ്ഞ കോടതിമുറിയില്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണക്ക് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ സുപ്രിം കോടതിയിലെ അവസാനത്തെ ഔദ്യോഗിക ദിവസമായ വെള്ളിയാഴ്ച അദ്ദേഹത്തെ യാത്രയാക്കി നടത്തിയ സംസാരത്തിലായിരുന്നു ദവെ വികാരഭരിതനായത്.

താങ്കള്‍ ഒരു സിറ്റിസണ്‍ ജഡ്ജായിരുന്നുവെന്ന് പറഞ്ഞു തുടങ്ങിയ ദവെ രാജ്യത്തെ വലിയ ജനവിഭാഗത്തിന് വേണ്ടി ജസ്റ്റിസ് രമണ എഴുന്നേറ്റു നിന്നുവെന്നും പൗരന്മാരുടെ അവകാശങ്ങളും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേക്ക് തന്നെ ദവെ നിയന്ത്രണം വിട്ടിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ സംസാരം മുഴുവനാക്കിയത്. പലയിടത്തും അദ്ദേഹത്തിന്റെ വാക്കുകള്‍ മുറിഞ്ഞു.

''ചീഫ് ജസ്റ്റിസായി എന്‍.വി രമണ ചുമതലയേറ്റ ദിവസം ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ 'എല്ലാം നഷ്ടപ്പെട്ടു' എന്നായിരുന്നു ലേഖനമെഴുതിയത്. ഏറെ ആത്മാര്‍ഥതയോടെ എഴുതിയതായിരുന്നു അത്. ഞാനൊരു പക്ഷേ വലിയൊരു ദോഷൈകദൃക്കാവാം. പക്ഷെ കോടതികള്‍ക്ക് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ ഈ കോടതിയെ മുന്നോട്ടുനയിച്ചു എന്ന് ഏറെ സംതൃപ്തമായ മനസോടെ പറയാന്‍ കഴിയും. ജസ്റ്റിസ് യു.യു ലളിത് അത് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്'' താനിത്രയും വൈകാരിമകമാവാനുള്ള കാരണം വിശദീകരിച്ച് ദവെ പറഞ്ഞു.

കോടതിക്കും ഭരണകൂടത്തിനും പാര്‍ലമെന്റിനുമിടയിലുള്ള സന്തുലനം കാത്തുസൂക്ഷിച്ചു. കോടതിയോടും അഭിഭാഷകരോടും വ്യക്തിപരമായി കോടതിയില്‍ നേരിട്ട് ഹാജരായ കക്ഷികളോടു പോലും ആദരവ് കാണിച്ചു. ആശ്ചര്യപ്പെടുത്തുന്ന ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചതിന് താങ്കളെന്നും ഓര്‍മിക്കപ്പെടുമെന്നും ദവെ പറഞ്ഞു.

ജസ്റ്റിസ് യു.യു ലളിത്, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഡ്വ. വികാസ് സിങ് തുടങ്ങിയവരും സംസാരിച്ചു.

അങ്ങേഅറ്റം പ്രക്ഷുബ്ധമായ സമയങ്ങളില്‍ സന്തുലനം കാത്തു സൂക്ഷിച്ചതിന് ഈ കോടതി താങ്കളെ ഓര്‍ക്കും- കപില്‍ സിബല്‍ പറഞ്ഞു. ഈ കോടതിയുടെ അന്തസ്സും സത്യസന്ധതയും കാത്തു സൂക്ഷിക്കപ്പെടുന്നുണ്ടെന്ന് താങ്കള്‍ ഉറപ്പു വരുത്തി. സര്‍ക്കാര്‍ പോലും ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരായി- കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ മുഖ്യന്യായാധിപനായി ഒന്നരവര്‍ഷത്തെ സേവനത്തിന് ശേഷമാണ് ജസ്റ്റിസ് എന്‍.വി രമണയുടെ പടിയിറക്കം. ജസ്റ്റിസ് യു.യു.ലളിത് ചീഫ് ജസ്റ്റിസായി നാളെ ചുമതലയേല്‍ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പുകമ്പനിക്ക് തീപിടിച്ചു; ആളപായമില്ല

Kerala
  •  14 days ago
No Image

'ഇവിടെ കുഞ്ഞുങ്ങള്‍ വലുതാവുന്നില്ല' ഗസ്സയിലെ കുട്ടികളെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് ജാക്കി ചാന്‍

International
  •  14 days ago
No Image

'ഞാന്‍ നിങ്ങളുടെ മേയര്‍,എന്നും നിങ്ങള്‍ക്കൊപ്പം, തിവ്രവാദിയെന്ന് വിളിക്കപ്പെടുമെന്നോര്‍ത്ത് നിലപാടുകളില്‍ നിന്ന് വ്യതിചലിക്കില്ല'ന്യൂയോര്‍ക്കിനെ സാക്ഷി നിര്‍ത്തി മംദാനിയുടെ ആദ്യ പ്രസംഗം

International
  •  14 days ago
No Image

ഒരു രൂപ പോലും വാങ്ങിച്ചിട്ടില്ല, സി.പി.എമ്മുമായി യാതൊരു ഡീലും ഇല്ല; ആരോപണം നിഷേധിച്ച് ജാഫര്‍

Kerala
  •  14 days ago
No Image

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്; അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിര

Kerala
  •  14 days ago
No Image

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ  കൊലപ്പെടുത്തിയ 18 കാരി അറസ്റ്റില്‍; വെട്ടിയത് സ്വയം പ്രതിരോധത്തിനിടെ 

National
  •  14 days ago
No Image

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് ആശ്വാസമായി പ്രതിപക്ഷ നേതാവ്;  കൈ വച്ചു കൊടുക്കാനുള്ള ചെലവ് ഏറ്റെടുക്കും

Kerala
  •  14 days ago
No Image

'വീട്ടില്‍ ഊണ്', മുകള്‍നിലയില്‍ 'മിനി ബാര്‍'; റെയ്ഡില്‍ പിടികൂടിയത് 76 കുപ്പി മദ്യം

Kerala
  •  14 days ago
No Image

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവിനെത്തുടര്‍ന്നെന്ന് കുടുംബം

Kerala
  •  14 days ago
No Image

പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി ഗസ്സ ഐക്യദാര്‍ഢ്യ റാലിയുമായി സ്വീഡന്‍ ജനത

International
  •  14 days ago

No Image

'മറക്കില്ല, പിന്‍വാങ്ങില്ല, നിശബ്ദരാവില്ല' പുതുവത്സരനാളില്‍ ഗസ്സക്കായി ഇസ്താംബൂളില്‍ കൂറ്റന്‍ റാലി; കനത്ത തണുപ്പിനെ അവഗണിച്ച് തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍ 

International
  •  14 days ago
No Image

In Depth Story: ബംഗ്ലാദേശികൾ എന്നാരോപിച്ച് നാടുകടത്തലും ആൾക്കൂട്ടമർദനവും, ഒപ്പം മറ്റു നാടുകളിൽനിന്ന് എത്തുന്നവർക്ക് പൗരത്വം കൊടുക്കുന്നു; അനധികൃത കുടിയേറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; വൈരുധ്യങ്ങളുടെ കുടിയേറ്റനയം

National
  •  14 days ago
No Image

മദ്യത്തിൽ മുങ്ങി പുതുവത്സരാഘോഷം! മലയാളികൾ കുടിച്ചത് 125 കോടിയിലേറെ രൂപയുടെ മദ്യം, മുന്നിൽ കൊച്ചി

Kerala
  •  14 days ago
No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  14 days ago