HOME
DETAILS

കേരള വി.സി സെർച്ച് കമ്മിറ്റി; ഇടത് അംഗങ്ങൾ വിട്ടുനിന്നു; സെനറ്റ് ക്വാറം തികയാതെ പിരിഞ്ഞു

  
backup
October 12, 2022 | 8:26 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b5%86%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1

സ്വന്തം ലേഖകൻ
തിരുവനന്തപുരം • കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചേർന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞു. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന ഗവർണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ യോഗം ചേർന്നത്. എന്നാൽ ഗവർണറുടെ തീരുമാനത്തെ എതിർക്കുന്നതിന്റെ ഭാഗമായി ഇടത് സെനറ്റ് അംഗങ്ങൾ ക്വാറം തികയാതിരിക്കാൻ യോഗത്തിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. 21 പേരാണ് ക്വാറത്തിൽ വേണ്ടത്. 11 പേർ മാത്രമാണ് ഹാജരായത്.
പ്രൊ വൈസ് ചാൻസലറും ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ രണ്ടുപേർ ഒഴികെ 11 പേരും വിട്ടുനിന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർ സർവകലാശാലയിൽ എത്തിയെങ്കിലും യോഗഹാളിൽ പ്രവേശിച്ചില്ല.
രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടത് സെനറ്റ് അംഗങ്ങൾ വിട്ടുനിന്നത്. സെനറ്റിന്റെ പ്രതിനിധി ഇല്ലാതെ ഗവർണർ രൂപീകരിച്ച രണ്ടംഗ വി.സി നിയമന സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്ന് കഴിഞ്ഞ സെനറ്റ് യോഗത്തിന്റെ തീരുമാനം ഗവർണർ അംഗീകരിക്കാത്തതിനാൽ പ്രതിനിധിയെ നിർദേശിക്കേണ്ടതില്ലെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്.


പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അജൻഡയുടെ അടിസ്ഥാനത്തിൽ ചേരുന്നതായതിനാൽ യോഗം ചേർന്നാൽ പ്രതിനിധിയെ നിർബന്ധമായും തിരഞ്ഞെടുക്കേണ്ടിവരും.
യോഗം ചേർന്നാൽ ഇടത് അംഗങ്ങൾ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയും യു.ഡി.എഫ് അംഗങ്ങൾ പ്രതിനിധിയുടെ പേര് നിർദേശിക്കുകയും ചെയ്യുമായിരുന്നു. ഇത് അംഗീകരിക്കാൻ വി.സി ബാധ്യസ്ഥനാകുന്നത് ഒഴിവാക്കാനാണു യോഗത്തിനു ക്വാറം ഇല്ലാതാക്കിയത്.
ഇടത് അംഗങ്ങളുടേത് ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. എം.എൽ.എമാരായ എം.വിൻസെന്റ്, സി.ആർ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സെനറ്റ് ഹാളിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പട നയിച്ചവൻ നാട് നയിക്കട്ടെ'; ഹൈക്കമാൻഡ് നിർദേശം തള്ളി പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

Kerala
  •  13 days ago
No Image

'മയ്യിത്തുകള്‍ക്ക് പോലും സമാധാനം നല്‍കാത്ത സയണിസ്റ്റ് ഭീകരര്‍' ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ ഖബറുകള്‍ കുഴിക്കുന്നു

International
  •  13 days ago
No Image

'ഭരണപരാജയം മറയ്ക്കാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു'; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  13 days ago
No Image

പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി; മൃതദേഹം തൊട്ടടുത്ത് സംസ്‌കരിക്കണമെന്ന് കുറിപ്പ്

Kerala
  •  13 days ago
No Image

കേരളത്തിന്റെ അമരത്തേക്ക് കെ.സി? മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക്; നടപടികൾ വേ​ഗത്തിലാക്കി ഹൈക്കമാൻഡ്

Kerala
  •  13 days ago
No Image

നിര്‍ദ്ദേശങ്ങളല്ല, ഭരണപരാജയത്തിന്റെ തെളിവ്; മോദിയുടെ ആഹ്വാനങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

National
  •  13 days ago
No Image

ഹന്റാ വൈറസ്: ക്രൂയിസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ സുരക്ഷിതര്‍, രോഗലക്ഷണങ്ങളില്ല

International
  •  13 days ago
No Image

കേരളത്തിൽ വി.ഡി. സതീശൻ തരംഗം; എംഎൽഎമാരുടെ പിന്തുണയല്ല, ജനപിന്തുണ നോക്കണമെന്ന് ഹൈക്കമാൻഡിന്  പ്രത്യേക ഏജൻസി റിപ്പോർട്ട്

Kerala
  •  13 days ago
No Image

കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലി: കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി

National
  •  13 days ago
No Image

'സി.സി.ടി.വി ചതിക്കുമെന്ന് കരുതിയില്ല'; കെ.സി വേണുഗോപാലിന്റെ പേരില്‍ ഫഌക്‌സ് വെച്ച സി.പി.എമ്മുകാരന്റെ സന്ദേശം പുറത്ത്

Kerala
  •  13 days ago