HOME
DETAILS

സഊദിയിൽ ഗാര്‍ഹിക തൊഴിൽ നിയമം പരിഷ്കരിക്കുന്നു,പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

  
Web Desk
October 07 2023 | 14:10 PM

domestic-work-law-reforms-in-saudi-arabia

ജിദ്ദ: സഊദി അറേബ്യയില്‍ 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ 20,000 റിയാല്‍ പിഴ.വീട്ടുവേലക്കാരികള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച നിയമാവലി ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തിയ നിയമത്തിലൂടെ പുറത്തിറക്കി.
ജോലിസമയം, വിശ്രമ സമയം എന്നിവ വേര്‍തിരിച്ച് നിശ്ചയിക്കുകയും ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ദിവസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കരുതെന്ന് പരിഷ്‌കരിച്ച നിയമാവലിയിൽ പറയുന്നു.
തുടര്‍ച്ചയായി അഞ്ചു മണിക്കൂറില്‍ കൂടുതല്‍ ജോലിചെയ്യിക്കരുത്. വിശ്രമത്തിനും ഭക്ഷണത്തിനും ആരാധനാകര്‍മങ്ങള്‍ക്കും അര മണിക്കൂറില്‍ കുറയാത്ത ഇടവേള നല്‍കാതെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യിക്കരുതെന്ന് നിയമത്തില്‍ പറയുന്നു. ഇതിനനുസൃതമായി ജോലിസമയം ക്രമീകരിക്കണം.
ഇടവേളകളിലെ വിശ്രമത്തിനു പുറമേ ദിവസത്തില്‍ എട്ടു മണിക്കൂറില്‍ കുറയാത്ത തുടര്‍ച്ചയായ വിശ്രമവും അനുവദിക്കണം. ജോലിസമയവും വിശ്രമ സമയവും വെവ്വേറെയാണ് പരിഗണിക്കേണ്ടത്. ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണ വേതനത്തോടെ അവധി നല്‍കണം. തുടര്‍ച്ചയായി 24 മണിക്കൂറില്‍ കുറയാത്ത വിശ്രമദിനമാണ് അനുവദിക്കേണ്ടത്. ആഴ്ചയിലുള്ള അവധി ഏത് ദിവസമാണെന്ന് തൊഴിലാളിയും തൊഴിലുടമയും പരസ്പര ധാരണയിലൂടെ തീരുമാനിക്കണം. വാരാന്ത അവധി ദിവസത്തില്‍ ജോലി ആവശ്യമായി വന്നാല്‍ പകരം മറ്റൊരു ദിവസം അവധി നല്‍കുകയോ അധിക വേതനം നല്‍കുകയോ വേണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
വാര്‍ഷിക അവധി രണ്ടു വര്‍ഷം കൂടുമ്പോള്‍ 30 ദിവസം അനുവദിക്കണം. അവധിയെടുക്കാന്‍ തൊഴിലാളി ഉദ്ദേശിക്കുന്നില്ലെങ്കില്‍ പ്രസ്തുത മാസത്തെ പൂര്‍ണമായ ശമ്പളം നല്‍കാനും തൊഴിലുടമ ബാധ്യസ്ഥനാണ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിദേശ ജോലിക്കാര്‍ക്ക് സ്വദേശത്തേക്ക് പോയി മടങ്ങിവരാനുള്ള വിമാന ടിക്കറ്റും നല്‍കണം. ജോലി അവസാനിപ്പിച്ച് ഫൈനല്‍ എക്‌സിറ്റില്‍ പോകുമ്പോള്‍ വണ്‍വേ ടിക്കറ്റ് മതിയാവും. രാജ്യത്തിന് പുറത്തുപോകാതെയാണ് വാര്‍ഷികാവധി പ്രയോജനപ്പെടുത്തുന്നതെങ്കില്‍ ടിക്കറ്റിനോ ടിക്കറ്റ് തുകക്കോ തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കില്ല.
ഗാര്‍ഹിക ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 30 ദിവസം മെഡിക്കല്‍ ലീവുണ്ട്. രോഗാവധി അനുവദിക്കുക മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. മെഡിക്കല്‍ ലീവ് ഒരുമിച്ച് എടുക്കുന്നതിനും തടസമില്ല. ആദ്യ 15 ദിവസത്തിന് പൂര്‍ണ വേതനവും തുടര്‍ന്ന് പകുതി വേതനവുമാണ് ലഭിക്കുക. ഒരു മാസത്തില്‍ കൂടുതല്‍ മെഡിക്കല്‍ ലീവ് എടുക്കുന്നവരെ ആവശ്യമെങ്കില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചയക്കാവുന്നതാണ്. വിമാന ടിക്കറ്റും നിയമാനുസൃതമായ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കിയാണ് പിരിച്ചുവിടേണ്ടത്. ഓരോ നാലു വര്‍ഷത്തെ സേവനത്തിനും ഒരു മാസത്തെ വേതനം എന്ന തോതില്‍ സേവനാനന്തര ആനുകൂല്യത്തിനും തൊഴിലാളിക്ക് അര്‍ഹതയുണ്ട്.

content highlights: domestic work law reforms in Saudi Arabia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  4 hours ago
No Image

400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ

Cricket
  •  4 hours ago