HOME
DETAILS

കാണാം മുല്ല ഒമറിന്റെ ഖബറിടം; ഒമ്പത് വര്‍ഷത്തെ രഹസ്യം വെളിപ്പെടുത്തി താലിബാന്‍. പ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുത്തു

  
Web Desk
November 07 2022 | 10:11 AM

taliban-reveal-burial-place-of-founder-mullah-omar-nine-years-after-death-2022

കാബൂള്‍: താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഉമറിന്റെ ഖബറിടം ജനങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതിനായി തുറന്നുകൊടുത്തു. ഖബര്‍ എവിടെയാണെന്ന കാര്യം ഒമ്പത് വര്‍ഷമായി താലിബാന്‍ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഈ സ്ഥലത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. പ്രാര്‍ത്ഥിക്കാന്‍ അനുമതിയും ഇവര്‍ക്ക് മാത്രമായിരുന്നു.

സാബുല്‍ പ്രവിശ്യയിലെ സൂരി ജില്ലയിലെ ഒമര്‍സോയ്ക്ക് സമീപമാണ് അന്ത്യവിശ്രമസ്ഥലം. ഞായറാഴ്ച ഉവിടെ നടന്ന ചടങ്ങില്‍ താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിച്ചതായി വക്താവ് സബീഹുല്ല മുജാഹിദ് വെളിപ്പെടുത്തി. രാജ്യത്തിനകത്തും പുറത്തും ശത്രുക്കള്‍ ഉള്ളതിനാലും രാജ്യം അധിനിവേശ ശക്തികള്‍ക്കു കീഴിലായതിനാലും ഖബറിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഇതുവരെ രഹസ്യമാക്കിവെച്ചതെന്നും മുജാഹിദ് എ.എഫ്.പിയോട് പറഞ്ഞു.

മുല്ല ഉമര്‍ മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞാണ് മരണവാര്‍ത്ത പോലും താലിബാന്‍ പുറത്തുവിടുന്നത്. അപ്പോഴും ഖബറിടം എവിടെയാണെന്ന കാര്യം മറച്ചുവച്ചു. 2001ല്‍ അമേരിക്ക അധിനിവേശത്തിലൂടെ താലിബാനെ പുറത്താക്കിയതു മുതല്‍ മുല്ല ഉമര്‍ കൊല്ലപ്പെട്ടുവെന്ന തരത്തിലും മറ്റുമായി നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 2015ലാണ് രണ്ട് വര്‍ഷം അദ്ദേഹം മരിച്ചതായി താലിബാന്റെ സ്ഥിരീകരണം വരുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് താലിബാന്‍ വീണ്ടും അഫ്ഗാനിസ്താന്റെ ഭരണത്തിലേറുന്നത്. 20 വര്‍ഷത്തിനു ശേഷമുള്ള താലിബാന്റെ തിരിച്ചുവരവായിരുന്നു ഇത്.

മുല്ല ഉമറിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ ചിത്രങ്ങളും അധികൃതര്‍ പുറത്തുവിട്ടു. വെളുത്ത ചെറിയ ഇഷ്ടികകള്‍ കൊണ്ട് ഖബറിനു ചുറ്റും കെട്ടി നടുവില്‍ ചരല്‍ക്കല്ലുകള്‍ നിരത്തിയിട്ടുണ്ട്. ഖബറിന് അല്‍പം പുറത്തായി എല്ലാ ഭാഗവും ഇരുമ്പ് കൊണ്ട് വേലി കെട്ടി അടച്ച് പച്ച പെയിന്റ് നല്‍കിയതായും കാണാം.

ഇനി മുതല്‍ ജനങ്ങള്‍ക്ക് ഖബറിടം സന്ദര്‍ശിക്കാമെന്നും മുജാഹിദ് പറഞ്ഞു. 1993ല്‍ താലിബാന്‍ സ്ഥാപിച്ച മുല്ല ഉമര്‍ 55ാം വയസ്സിലാണ് മരിക്കുന്നത്. ഒരു പതിറ്റാണ്ട് നീണ്ട സോവിയറ്റ് അധിനിവേശത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര ആഭ്യന്തരയുദ്ധത്തിന് മറുമരുന്നായിട്ടായിരുന്നു താലിബാന്റെ ജനനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  8 minutes ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  29 minutes ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  34 minutes ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  an hour ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago