HOME
DETAILS

മുസ്‌ലിം യുവത്വത്തെ തടവറകളില്‍ തള്ളാനായി മാത്രം യോഗി നിര്‍മിക്കുന്ന നിയമങ്ങള്‍

  
backup
September 19, 2021 | 8:52 AM

national-how-the-adityanath-government-created-a-new-category-of-criminals-2021-sep

2020 ജനുവരി 30. ഏതാണ്ട് ഉച്ചക്ക് ഒരു മണി ആയിക്കാണും. മുഹമ്മദ് വാസിഫ് എന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന് ഒരു ഫോണ്‍കാള്‍. വന്നു. (ഉത്തര്‍പ്രദേശ് കാണ്‍പൂരില്‍ സ്വതന്ത്ര സവേര എന്ന ആഴ്ചപ്പതിപ്പ് നടത്തുന്നയാളാണ് വാസിഫ്). അന്‍വര്‍ഗഞ്ച് പൊലിസ് സ്റ്റേഷനില്‍ നിന്നായിരുന്നു കാള്‍. ഒരു പ്രധാന കാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്നും ചുമ്മാ ഒരു കപ്പ് ചായ കുചിച്ചു പോകാമെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്. ഇത്തിരി തിരക്കുണ്ടെന്നും വൈകീട്ട് വരാമെന്നും പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. ഇത്തിരി കടുത്തു പറയാന്‍ തുടങ്ങിയതോടെ വാസിഫ് പോവാന്‍ തീരുമാനിച്ചു.

സ്‌റ്റേഷനിലെത്തിയപ്പോള്‍ ചായയൊന്നുമായിരുന്നില്ല വാസിഫിനെ കാത്തിരുന്നത്. കൈവിലങ്ങായിരുന്നു. തടവിലാക്കിയ വാസിഫിനേയും കൊണ്ട് ആ നഗരം മുഴുവന്‍ ചുറ്റി പൊലിസ്.

അടുത്ത ദിവസം ഒദ്യോഗികമായി വാസിഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൗരത്വ ബില്ലിനെതിരായ സമരത്തിനിടെ ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നതായിരുന്നു വാസിഫിനു മേല്‍ ചുമത്തിയ കുറ്റം. വാസിഫിനെ കൂടാതെ സമീപത്തെ അഞ്ച് മുസ്‌ലിം യുവാക്കളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 20 ന് മൂന്ന് മുസ്‌ലിം ചെറുപ്പക്കാരുടെ ജീവനെടുത്ത സമരത്തില്‍ പ്രകോപനമുണ്ടാക്കിയത് ഇവരാണെന്നാണ് പൊലിസ് പറയുന്നത്.

മോദി സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയ 2019 ഡിസംബര്‍ ആദ്യം മുതല്‍ രാജ്യം പ്രതിഷേധത്തിന്റെ പിടിയിലായിരുന്നു. ഭേദഗതി ചെയ്യപ്പെട്ട നിയമം ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ എടുത്തുകളയാന്‍ ഉപയോഗിക്കുമെന്ന് പലരും ഭയപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടികളാണ് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായത്. മുസ്‌ലിം വീടുകളില്‍ പൊലിസ് അതിക്രമിച്ചു കയറുന്നതിന്റേയും സ്വത്ത് നശിപ്പിക്കുന്നേതിന്റേയും ആലുകളെ ഉപദ്രവിക്കുന്നതിന്റേയും വീഡിയോകള്‍ വരെ പുറത്തു വന്നിരുന്നു. 22 പേരാണ് പൗരത്വ നിയമ സമരക്കാര്‍ക്കെതരിയാ പൊലിസി ആക്രമണങ്ങളില്‍ ജീവന്‍ വെടിഞ്ഞത്. അവരില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചിട്ടില്ലെന്നാണ് പൊലിസ് വാദിച്ചത്. എന്നാല്‍ മരിച്ചവരില്‍ പലര്‍ക്കും വെടിയേറ്റ മുറിവുകളുണ്ടായിരുന്നു.

തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ 900 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അവരില്‍ ഭൂരിഭാഗവും വാസിഫിനെ പോലെ ചെറുപ്പക്കാരുമായിരുന്നു. ലഹള, കൊലപാതകം, ആയുധം കൈവശം വെക്കല്‍ തുടങ്ങി ഭീകര വകുപ്പുകളാണ് ഈ ചെറുപ്പക്കാര്‍ക്കു മേല്‍ ചുമത്തിയതും. ഒരു വര്‍ഷത്തോളമാണ് വാസിഫ് ജയിലില്‍ കഴിഞ്ഞത്. ആ സംയത്ത് ഗുണ്ടാആക്ടും ചുമത്തി പൊലിസ് ആ ചെറുപ്പക്കാരനുമേല്‍.

തൊനൊരിക്കലും ഈ സമരങ്ങളുടെ ഭാഗമായിരുന്നില്ലെന്ന് പറയുന്നു വാസിഫ്. സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും താന്‍ പോയിട്ടില്ല. ഡിസംബര്‍ 20ന് എന്ത് സംഭവിച്ചു എന്ന അന്വേഷണത്തിലായിരുന്നു താന്‍. അതിനാലാണ് തന്റെ മേല്‍ കേസ് ചുമത്തിയതും തടവിലിട്ടതും- വാസിഫ് പറയുന്നു.

അന്ന് പൊലിസ് അറസ്റ്റ് ചെയ്ത് തടവിലിട്ടവരില്‍ 76 വയസ്സുള്ള ഒരു മുന്‍ പൊലിസ് ഓഫിസര്‍ പോലും ഉണ്ടായിരുന്നു. കാന്‍സര്‍ രോഗിയായിരുന്നു അദ്ദേഹം. ഇപ്പോഴും ജയിലില്‍ കഴിയുകയാണ് 76കാരനായ എസ്.ആര്‍ ധരാപുരി. പ്രതിഷേധിക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുക എന്നതാണ് യോഗി സര്‍ക്കാറിന്റെ രീതിയെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം, അതങ്ങിനെയല്ല. പൗരത്വ നിയമ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ യു.പി.യില്‍ മുസ്‌ലിം സമൂഹം ഭീതിയിലും ആശങ്കയിലുമായിരുന്നു. അവരുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ഗോവധം മുതല്‍ 'ലൗ ജിഹാദ്' വരെ ആദിത്യനാഥ് സര്‍ക്കാരിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്ന നിരവധി നിയമങ്ങളും നയങ്ങളും കുറ്റവാളികളാക്കപ്പെട്ട സമൂഹം വല്ലാത്തൊരു ആധിയിലാണ് അന്നുമിന്നും കഴിയുന്നത്.

അനധികൃത അറവുശാലകളില്‍ തുടങ്ങിയതാണ് യോഗി. ഗോവധത്തിന്റെ പേരില്‍ മര്‍ദ്ദിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും നിരവധിയാണ് സംസ്ഥാനത്ത്. മുസ് ലിം സമൂഹത്തിനെതിരായഒരായുധമായാണ് ഈ നിയമത്തെ യോഗി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന സമൂഹം ഒരേസ്വരത്തില്‍ പറയുന്നു. പലവീടുകളിലും ഒരു മുന്നറിയിപ്പുമില്ലാതെ കയറിച്ചെല്ലാനും നിരങ്ങാനും ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവാനുമുള്ള ഒരു ലൈസന്‍സ് ആയി നിയമം അവര്‍ക്ക്.

ഇപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് യോഗിയുടെ ആയുധം. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച ആദ്യ മാസം തന്നെ 51ലേറെ ചെറുപ്പക്കാരെ തടവിലാക്കി യോഗി പൊലിസ്. പലതിലും തങ്ങള്‍ സ്വന്തമിഷ്ടപ്രകാരം ഇറങ്ങിവന്നതാണെന്ന് യുവതികള്‍ പറഞ്ഞിട്ടു പോലും യോഗി പൊലിസിന് കുലുക്കമില്ല. സ്‌നേഹത്തെ പോലും ക്രിമിനലൈസ് ചെയ്തിരിക്കുന്ന യോഗി. ലക്‌നൗവിലെ ആക്ടിവിസ്റ്റായ സന്ദീപ് പാണ്ഡെ പറയുന്നു.

ശരിക്കും പറഞ്ഞാല്‍ അടുത്ത രാവ് പുലരുന്നത് സ്വന്തമിടത്തോ യോഗിയുടെ തടവറയിലോ എന്നൊരു ഭീതി പറ്റിയാണ് യോഗി കാലത്ത് യു.പിയിലെ മുസ്‌ലിം ചെറുപ്പം കഴിയുന്നത്. മുസ്‌ലിം ചെറുപ്പങ്ങളെ തടവറകളില്‍ തള്ളാന്‍ ഒന്നിനു പുറകെ ഒന്നായി നിയമങ്ങള്‍ പാസാക്കുകയാണല്ലോ യോഗിയും കൂട്ടരും.

കടപ്പാട് ദ സ്‌ക്രോള്‍


How the Adityanath government created a new category of criminals in Uttar Pradesh



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  3 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  3 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  3 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  3 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  3 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  3 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  3 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  3 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  3 days ago
No Image

പവർപ്ലേയിലെ സിക്‌സർ രാജാവ്; ഒന്നിലധികം സീസണുകളിൽ അപൂർവ്വ റെക്കോർഡ് നേട്ടവുമായി അഭിഷേക് ശർമ്മ

Cricket
  •  3 days ago


No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  3 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  3 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  3 days ago
No Image

രാഹുൽ ഗാന്ധിയുടെ പി.എ ചമഞ്ഞ് രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളെ കബളിപ്പിച്ചു; ലക്ഷങ്ങളുടെ തട്ടിപ്പ്, ഒടുവിൽ വ്യാജ 'കനിഷ്ക് സിംഗ്' പിടിയിൽ

National
  •  3 days ago