
വിഷയം ദലിതൻ്റേതാവുമ്പോൾ എല്ലാവർക്കും മൗനം
ടി.കെ ജോഷി
കേരളത്തിലെ കാംപസുകളിലും ദലിതർ സംവരണ അട്ടിമറിയും ജാതിവിവേചനവും നേരിടുന്നുവെന്ന് കോട്ടയത്തെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടരുന്ന വിദ്യാർഥി സമരം അടിവരയിടുന്നു. അധഃസ്ഥിത വിഭാഗങ്ങളെ മുന്നോട്ട് നയിക്കാനുള്ള ചാലകശക്തിയായ സംവരണത്തെ അട്ടിമറിക്കാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ.ആർ നാരായണന്റെ നാമധേയത്തിലുള്ള സ്ഥാപനത്തിൽ പോലും വരേണ്യവർഗത്തിന് കഴിയുന്നുവെന്നതാണ് ആശ്ചര്യകരം. ജാതിവിവേചനവും സംവരണ അട്ടിമറിയും ആരോപിച്ചുള്ള വിദ്യാർഥി സമരം ഇവിടെ രണ്ടാഴ്ചയിലേറെയായി തുടരുമ്പോഴും സർക്കാർ കുറ്റകരമായ അനാസ്ഥയിലാണുള്ളത്. കേരളം വർഷങ്ങൾക്ക് മുമ്പ് അറബിക്കടലിൽ എറിഞ്ഞുവെന്ന് അഭിമാനിക്കുന്ന ജാതീയതയുടെ പേരിൽ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽ തുടരുന്ന സമരം പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെങ്കിലും ഒരു മന്ത്രിയും ഉചിതമായി പ്രതികരിച്ചിട്ടില്ല, ഒരു രാഷ്ട്രീയ പാർട്ടിക്കും ഇതൊരു പ്രശ്‌നമേയല്ല. വിഷയം ദലിതന്റെ ആകുമ്പോൾ ഭരണവർഗം നിശബ്ദമാകുകയാണിവിടെയും.
എങ്ങനെയാണ് സർക്കാർ ദലിതുവിരുദ്ധ നിലപാടിന്റെ വക്താക്കളാകുന്നതെന്ന് ശരത് എന്ന വിദ്യാർഥിയുടെ കാര്യം പരിശോധിച്ചാൽ മതി. യോഗ്യതയില്ലെന്ന് പറഞ്ഞ് കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒഴിവാക്കിയ ദലിത് വിദ്യാർഥിയായ ശരത്തിന് കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചതെങ്ങനെയെന്നെങ്കിലും വിശദീകരിക്കാൻ സർക്കാർ തയാറാകണം.
ശരത് പറയുന്നു: 'കേസിന് പോയപ്പോൾ എനിക്കെതിരേ ഇൻസ്റ്റിറ്റ്യൂട്ട് വക്കീലിനെ ഏർപ്പെടുത്തി. അതുപോലെ എനിക്കെതിരേ നിന്നത് സ്റ്റേറ്റിന്റെ വക്കീലാണ്. ആലോചിച്ചു നോക്കൂ, ശരിക്കും നമ്മുടെ ശത്രു ആരാണ്? നമ്മുടെ ശത്രു കേരള സ്റ്റേറ്റാണെന്നാണ് എനിക്കഭിപ്രായമുള്ളത്. സ്റ്റേറ്റാണ് നമ്മുടെ അവകാശങ്ങളെ നശിപ്പിക്കുന്നത്. അവർക്ക് ബാക്കിയെല്ലാം പുറത്ത് കാണിക്കാനുള്ള പ്രഹസനങ്ങളാണ്. ഇത്ര നാളായിട്ടും ഇതിനെതിരേ ഏതെങ്കിലും മന്ത്രിമാർ പ്രതികരിച്ചോ? പ്രമുഖ ദലിത് സംഘടനകൾ ഒന്നും ഇടപെടാത്തത് എന്താണെന്നും എനിക്ക് മനസിലാവുന്നില്ല. പലയിടത്തും ഇന്റർവ്യൂ എന്നത് ഞങ്ങളെപ്പോലത്തെ വിദ്യർഥികൾക്ക് അഡ്മിഷൻ നിഷേധിക്കാനാണുപയോഗിക്കുന്നത്. എൻട്രൻസിൽ നല്ല മാർക്ക് സ്‌കോർ ചെയ്താലും ഇന്റർവ്യൂവിന് നമ്മുടെ നിറവും ജാതിയും അച്ഛന്റെ പേരും കണ്ടാണ് വിലയിരുത്തുന്നത്. ഞാൻ ക്വാളിഫൈ ചെയ്യണമെങ്കിൽ നായർ ആയിട്ട് ജനിക്കേണ്ടിവരും'.
എഡിറ്റിങ് കോഴ്‌സിൽ ആകെയുള്ള പത്ത് സീറ്റുകളിൽ നാലെണ്ണം ഒഴിച്ചിട്ടപ്പോഴും ശരത്തിന് അർഹതപ്പെട്ട സംവരണ സീറ്റ് നൽകിയില്ല എന്നതാണ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെതിരേ ഉയർന്ന പരാതി. ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ശങ്കർ മോഹൻ പറഞ്ഞതുപോലെ യോഗ്യത ഇല്ലാത്ത വിദ്യാർഥിയായിരുന്നു ശരത് എങ്കിൽ എങ്ങനെയാണ് കൊൽക്കത്തയിലെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് പോലെ മികച്ച സ്ഥാപനത്തിൽ സീറ്റ് ലഭിച്ചത്?
നിയമത്തിന്റെ വഴിയിലൂടെ നീങ്ങിയാൽ സംവണത്തിന്റെ മാത്രമല്ല കഴിവിന്റെ മിടുക്കിൽ ശരത്തിന് വേണമെങ്കിൽ ഇവിടെ എഡിറ്റിങ് വിദ്യാർഥിയായി പഠിക്കാമായിരുന്നു. എന്നാൽ രോഹിത് വെമുലയാകാൻ ഇല്ലെന്ന് പറഞ്ഞ് ശരത് മറ്റൊരു കാംപസ് തേടിപ്പോകുമ്പോൾ കുനിയുന്നത് പരിഷ്‌കൃതസമൂഹത്തിന്റെ തലയാണ്. ഇവിടെ മാത്രമല്ല, കേരളത്തിലെ പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്റർവ്യൂവിന്റെ മറവിൽ സംവരണം അട്ടിമറിക്കപ്പെടുന്നുണ്ട്. അർഹമായ ഇ ഗ്രാൻഡും സ്‌കോളർഷിപ്പും മറ്റും നിഷേധിച്ച് മിടുക്കരയായ ദലിത് വിദ്യാർഥികളുടെ പഠനം പാതിവഴിയിൽ അവസാനിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ജാതിയില്ലെന്ന പ്രസ്താവന തെറ്റാണ്. ജാതി എല്ലായിടത്തുമുണ്ട്. പോയിട്ടൊന്നുമില്ല, അത് പലരുടെയും മനസിലാണെന്നേയുള്ളൂവെന്ന് ശരത് അനുഭവംകൊണ്ട് അടിവരയിടുന്നു.
സ്‌കോളർഷിപ്പ് തടഞ്ഞുവയ്ക്കുന്നു എന്ന പ്രശ്‌നം ഉന്നയിച്ചാണ് ഇതേ സ്ഥാപനത്തിലെ പൂർവ വിദ്യാർഥി അനന്തപത്മനാഭൻ സമരം ചെയ്തത്. പഠിക്കാൻ നിർവാഹമില്ലാത്തതുകൊണ്ട്, ഇ ഗ്രാന്റ്‌സ് നടപ്പാക്കണമെന്ന അടിസ്ഥാന അവകാശത്തിന്റെ പേരിൽ സമരം ചെയ്ത ദലിത് വിദ്യാർഥിയായ അനന്തപത്മനാഭനെ പുറത്താക്കുകയാണ് ചെയ്തത്. ഇതൊന്നും വാർത്തകളായതേയില്ല, വിദ്യാർഥി സംഘടനകളുടെ പ്രക്ഷോഭത്തിനും കാരണമായില്ല. കേരളത്തിലെ സർവകലാശാലകൾക്കുള്ളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയ നിയമനങ്ങളുടെയും ദുർഗന്ധം വമിക്കുന്ന കഥകൾ സമീപകാലത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ കരിനിഴലായിട്ടുണ്ട്. എന്നാൽ ഇതിനേക്കാൾ ലജ്ജാകരമായ ജാതിവിവേചനം കൊടികുത്തി വാഴുകയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ കാംപസുകളിലുമെന്ന് കെ.ആർ നാരായണൻ ഇസ്റ്റിറ്റ്യൂട്ട് ഓർമിപ്പിക്കുന്നു.
ചരിത്രപരവും സാമൂഹികവുമായ കാരണങ്ങൾകൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങൾ അടിമമനോഭാവം പുലർത്തുന്നതായി ഡോ. അംബേദ്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാറ്റത്തിനുള്ള ഭൂമികയാകേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപോലും ഇപ്പോഴും ജാതിമേൽക്കോയ്മയും ജാതിവിവേചനവും നിലനിൽക്കുമ്പോൾ ദലിതർക്ക് നീതിക്കായി ഇനിയുമെത്രെ കാത്തിരിക്കേണ്ടി വരും.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം
National
• 4 days ago
ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്‍' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍
qatar
• 4 days ago
ദിവസങ്ങൾ നീണ്ട തെരച്ചിൽ വിഫലം, കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം
Kerala
• 4 days ago
വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മഹാനഗരം കാണാന്‍ ആഗ്രഹം; മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല
uae
• 4 days ago
സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം
Business
• 4 days ago
മലപ്പുറത്ത് പുലിയുടെയും കാട്ടാനകളുടെയും ആക്രമണം; ജനങ്ങൾ ആശങ്കയിൽ
Kerala
• 4 days ago
രണ്ടാം സെമസ്റ്റര്‍ സ്‌കൂള്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
uae
• 4 days ago
'ലഹരി വ്യാപനം തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണം; വരുമാനമുണ്ടാക്കാന്‍ മദ്യവും ലോട്ടറിയുമല്ല മാര്‍ഗം' സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക ബാവ
Kerala
• 4 days ago
താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കും
Kerala
• 4 days ago
തനിച്ചായി പോകുമെന്ന ആശങ്കയല്ല, അഫാന് ഫര്‍സാനയോടും വൈരാഗ്യം
Kerala
• 4 days ago
സഹ. ബാങ്കുകളിലെ നിയമനരീതിയിൽ മാറ്റം; അപ്രൈസർ നിയമനവും ഇനി ബോർഡിന്
Kerala
• 4 days ago
'വംശീയ ഉന്മൂലം,അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' ; ട്രംപിന്റെ ഗസ്സ പദ്ധതി തള്ളി ഒ.ഐ.സി
International
• 4 days ago
തിരക്ക് കുറയ്ക്കാൻ റയിൽവേ; സ്റ്റേഷനിലേക്ക് പ്രവേശനം കൺഫോം ടിക്കറ്റുള്ളവർക്ക് -തിരക്ക് നിയന്ത്രിക്കാൻ യൂണിഫോമിട്ട ജീവനക്കാർ
Kerala
• 4 days ago
തെങ്ങിന് തൈകള്‍ക്ക് വില വർധിപ്പിക്കുമ്പോഴും കൃഷി വകുപ്പിന് മൗനം; പിന്നില്‍ സ്വകാര്യ നഴ്സറി ലോബി
Kerala
• 4 days ago
സമനില, മഴമുടക്കം: ചാംപ്യൻസ് ട്രോഫി ജേതാവിനെ എങ്ങനെ തീരുമാനിക്കും
Cricket
• 5 days ago
ആറ്റുകാൽ ഉത്സവത്തിന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നു വനിതാ പൊലീസുകാർക്ക് നേരെ കയ്യേറ്റം ; സിപിഎം കൗൺസിലർക്കെതിരെ കേസ്
Kerala
• 5 days ago
ഗുജറാത്ത്: പള്ളിയില്‍ തറാവീഹ് നിസ്കരിച്ചവരെ ജയ്ശ്രീറാം വിളിച്ച് ആക്രമിച്ചത് മാധ്യമങ്ങളോട് വിശദീകരിച്ച യുവാവ് അറസ്റ്റില്‍; പരാതി കൊടുത്തിട്ടും അക്രമികള്‍ക്കെതിരേ കേസില്ല
National
• 5 days ago
മതപരമായ ചോദ്യങ്ങൾക്ക് ഉത്തരം ഇനി റോബോട്ട് പറയും, ഒന്നല്ല ഒട്ടനവധി ഭാഷകളിൽ; ഗ്രാൻഡ് മോസ്കിൽ മനാര റോബോട്ടിനെ അവതരിപ്പിച്ചു
Saudi-arabia
• 5 days ago
സി.പി.എം സംസ്ഥാന സമ്മേളനത്തന് ഇന്ന് കൊടിയിറക്കം; സെക്രട്ടറിയായി എം.വി ഗോവിന്ദന് തന്നെ തുടര്‍ന്നേക്കും
Kerala
• 4 days ago
റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍
National
• 5 days ago
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് രാത്രിയിലും മഴ സാധ്യത
Kerala
• 5 days ago