HOME
DETAILS

'വംശീയ ഉന്മൂലം,അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' ; ട്രംപിന്റെ ഗസ്സ പദ്ധതി തള്ളി ഒ.ഐ.സി 

  
Web Desk
March 09, 2025 | 2:53 AM

Arab Nations Reject Trumps Middle East Riviera Plan for Gaza

ഗസ്സ സിറ്റി: ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കി അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ട്രംപിന്റെ 'മിഡില്‍ ഈസ്റ്റ് റിവേര' പദ്ധതി തള്ളി അറബ് രാജ്യങ്ങള്‍.  ട്രംപിന്റെ നീക്കത്തിന് ബദലായി ഗസ്സ പുനര്‍നിര്‍മാണത്തിന് ഈജിപ്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പദ്ധതിക്ക് 57 അംഗ ഒ.ഐ.സി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫലസ്തീന്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ ഗസ്സ പുനര്‍നിര്‍മാണ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന് മുസ്‌ലിം രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. സഊദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഇസ്‌ലാമിക സഹകരണ ഓര്‍ഗനൈസേഷന്റെ (ഒ.ഐ.സി) പ്രത്യേക സമ്മേളനത്തിലാണ് തീരുമാനം. ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ നിലനില്‍പ് ഇനിയും തീരുമാനമാവാതെ തുടരുന്ന സാഹചര്യത്തിലാണ് ഒ.ഐ.സി സമ്മേളനം നടക്കുന്നത്. 

ഫലസ്തീനികളെ ഒഴിപ്പിക്കാന്‍ പട്ടിണി ആയുധമാക്കുന്ന ഇസ്‌റാഈല്‍ നീക്കത്തെയും സമ്മേളനം അപലപിച്ചു. ഫലസ്തീന്‍ ജനതയെ ഒഴിപ്പിക്കാനുള്ള നീക്കം വംശീയ ഉന്മൂലനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. 

വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കന്‍ ജറൂസലം എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണകൂടങ്ങളെ കണ്ടെത്താനും പദ്ധതിയുണ്ട്.  ഘട്ടങ്ങളായി ഗസ്സയെ പുനര്‍നിര്‍മിക്കനാണ് ഈജിപ്ത് നിര്‍ദ്ദേശിച്ച പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇസ്‌റാഈലി അധിനിവേശത്തില്‍ എല്ലാം നഷ്ടമായ ഫലസ്തീനികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുക എന്നതാണ് പ്രധാനം. 

അതിനാല്‍ ആദ്യ ആറു മാസം നീളുന്ന ഒന്നാം ഘട്ടത്തില്‍ താല്‍ക്കാലിക വീടുകളൊരുക്കുന്നതിനാണ് പ്രാധാന്യം കല്‍പിക്കുന്നത്. ഗസ്സയിലെ 90 ശതമാനം വീടുകളും തകര്‍ക്കപ്പെട്ട നിലയിലാണ് ഇപ്പോഴുള്ളതെന്ന് യു.എന്‍ പറയുന്നു. മാത്രമല്ല, സ്‌കൂളുകള്‍, ആശുപത്രികള്‍, മലിനജല സംവിധാനങ്ങള്‍, വൈദ്യുതി എന്നിവയെല്ലാം തകര്‍ന്ന നിലയിലാണ്. അഞ്ചു കോടി ടണ്‍ മാലിന്യങ്ങളാണ് പ്രദേശത്തു നിന്ന് നീക്കാനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  20 hours ago
No Image

യു.എസ്-ഇറാന്‍ മാരത്തണ്‍ ചർച്ച; 60 DAYS FOR PEACE

International
  •  20 hours ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  20 hours ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  20 hours ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  20 hours ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  21 hours ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  21 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  21 hours ago
No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  a day ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago