ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമായി കുറച്ച് കുവൈത്ത്
കുവൈത്തിൽ ജീവപര്യന്തം തടവ് പരമാവധി 20 വർഷമായി കുറക്കാൻ ഉത്തരവിട്ട് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബ. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്.
കുവൈത്തിന്റെ ശിക്ഷാ സമ്പ്രദായത്തിലെ ഒരു പ്രധാന മാറ്റമാണ് ഈ നീക്കം. നീതിയും പുനരധിവാസവും സന്തുലിതമാക്കുക എന്നതാണ് ഇതിലൂടെ അധികാരികൾ ലക്ഷ്യമിടുന്നത്.
ജീവപര്യന്തം തടവ് അനുഭവിക്കുന്ന തടവുകാരുടെ കേസുകൾ 20 വയസ്സ് തികയുന്നതിന് മൂന്ന് മാസം മുമ്പ് അവലോകനം ചെയ്യുന്നതിനായി ഒരു പ്രത്യേക സമിതി രൂപീകരിക്കാനും ഷെയ്ഖ് ഫഹദ് അൽ സബ ഉത്തരവിട്ടു. തടവുകാരുടെ പട്ടികപ്പെടുത്തലും വിലയിരുത്തലും വേഗത്തിലാക്കാൻ കറക്ഷണൽ സ്ഥാപനങ്ങൾക്കും ശിക്ഷാ നിർവ്വഹണ അധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈത്തിന്റെ നീതിന്യായ വ്യവസ്ഥയെ നവീകരിക്കുന്നതിനും ജയിലുകൾക്കുള്ളിലെ പുനരധിവാസ പരിപാടികൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുമായി ഈ തീരുമാനം യോജിക്കുന്നുവെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
"ശിക്ഷാ നയങ്ങൾ നീതിക്കും പരിഷ്കരണത്തിനും സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്, ഇത് തടവുകാർക്ക് അവരുടെ ജീവതം പുനർനിർമ്മിക്കാനും ശിക്ഷാ കാലാവധി തീർന്ന ശേഷം സമൂഹത്തിലേക്ക് തിരിച്ചെത്താനും അവസരം നൽകും." ഷെയ്ഖ് ഫഹദ് അൽ സബ സെൻട്രൽ ജയിൽ സന്ദർശനത്തിനിടെ തടവുകാരുമായും അവരുടെ കുടുംബങ്ങളുമായും കൂടിക്കാഴ്ച നടത്തിയപ്പോൾ പറഞ്ഞു.
In a significant move, Kuwait has reduced the sentence for life imprisonment from life to 20 years, marking a shift in the country's penal code.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."