HOME
DETAILS

വരുൺ ഗാന്ധി ചോദിക്കുന്നു 'കങ്കണയ്ക്ക് ഭ്രാന്തോ? അതോ പറഞ്ഞത് രാജ്യദ്രോഹമോ'

  
backup
November 12, 2021 | 4:47 AM

%e0%b4%b5%e0%b4%b0%e0%b5%81%e0%b5%ba-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%9a%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ന്യൂഡൽഹി
2014 നാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് പ്രസ്താവിച്ച നടി കങ്കണ റണാവത്തിനെതിരേ ബി.ജെ.പി എം.പി വരുൺ ഗാന്ധി. ഇതിനെ രാജ്യദ്രോഹമെന്നോ ഭ്രാന്തെന്നോ എന്താണ് വിളിക്കേണ്ടതെന്ന് വരുൺ ചോദിച്ചു.
ട്വിറ്ററിലാണ് പിലിഭിത്ത് എം.പിയുടെ പ്രതികരണം. കങ്കണയുടെ പ്രസ്താവനയ്ക്കെതിരേ ബോളിവുഡിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു. അതിനു പിന്നാലെയാണ് ബി.ജെ.പി എം.പി തന്നെ രംഗത്തുവരുന്നത്. ചിലപ്പോൾ കങ്കണ മഹാത്മാ ഗാന്ധിയുടെ ത്യാഗത്തെയും തപസ്യയെയും അപമാനിക്കുകയാകാം. അല്ലെങ്കിൽ ഗാന്ധി ഘാതകനെ ആദരിക്കുകയുമാകാം. മംഗൾ പാണ്ഡെ, റാണി ലക്ഷ്മിഭായ്, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളെയുമാണ് കങ്കണ അപമാനിക്കുന്നതെന്ന് വരുൺ ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014 ലാണ് ഇന്ത്യക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കങ്കണ പറഞ്ഞത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച ശിൽപശാലയിലായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. 1947 ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും ഭിക്ഷയായിരുന്നുവെന്നും രാജ്യത്തിന് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014ലാണെന്നുമാണ് കങ്കണ പറഞ്ഞത്. ഇതാണ് വരുൺ ഗാന്ധിയെ ചൊടിപ്പിച്ചത്.
ലേഖിംപൂരിലെ കർഷക കുരുതിക്കുപിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്കെതിരേയും ഉത്തർപ്രദേശിലെ യോഗി സർക്കാരിനെതിരേയും രൂക്ഷമായി പ്രതികരിച്ച വരുൺ ഗാന്ധി ബി.ജെ.പി ഉന്നതരുടെ അപ്രീതിക്ക് പാത്രമായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  7 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  7 days ago
No Image

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

18 മാസമായി ഫോമിലല്ല, പക്ഷേ ഇന്ന് കളി മാറും!; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽസൺറൈസേഴ്സ് താരത്തെക്കുറിച്ച് പ്രവചനവുമായി ആർ. അശ്വിൻ

Cricket
  •  7 days ago
No Image

വേനല്‍ചൂടില്‍ വിയര്‍ത്തൊലിച്ച് സ്ഥാനാര്‍ഥികള്‍, ആവേശം ചോരാതെ പ്രചാരണം

Kerala
  •  7 days ago
No Image

മൊബൈൽ റീചാർജ് വാലിഡിറ്റി ആദ്യം വാർത്തയാക്കിയത് സുപ്രഭാതം; അഭിനന്ദനങ്ങളുമായി കൊടിക്കുന്നിൽ സുരേഷ് എം.പി

National
  •  7 days ago
No Image

ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  7 days ago
No Image

മുസ്‌ലിം വിദ്യാര്‍ഥിയെ 'തീവ്രവാദി'യെന്ന് വിളിച്ചു; പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത് പി.ഇ.എസ് സര്‍വകലാശാല

National
  •  7 days ago
No Image

വൈദ്യുതീകരിച്ച ഇരട്ടപ്പാത കമ്മിഷൻ; ഇന്ന് മുതൽ ട്രെയിനുകൾക്ക് നിയന്ത്രണം നിരവധി സർവിസുകൾ റദ്ദാക്കി

National
  •  7 days ago
No Image

പാചകവാതക ക്ഷാമം ഹോട്ടൽ ഭക്ഷണത്തിന് തീവില

Kerala
  •  7 days ago