HOME
DETAILS

വരുൺ ഗാന്ധി ചോദിക്കുന്നു 'കങ്കണയ്ക്ക് ഭ്രാന്തോ? അതോ പറഞ്ഞത് രാജ്യദ്രോഹമോ'

  
backup
November 12, 2021 | 4:47 AM

%e0%b4%b5%e0%b4%b0%e0%b5%81%e0%b5%ba-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%9a%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ന്യൂഡൽഹി
2014 നാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് പ്രസ്താവിച്ച നടി കങ്കണ റണാവത്തിനെതിരേ ബി.ജെ.പി എം.പി വരുൺ ഗാന്ധി. ഇതിനെ രാജ്യദ്രോഹമെന്നോ ഭ്രാന്തെന്നോ എന്താണ് വിളിക്കേണ്ടതെന്ന് വരുൺ ചോദിച്ചു.
ട്വിറ്ററിലാണ് പിലിഭിത്ത് എം.പിയുടെ പ്രതികരണം. കങ്കണയുടെ പ്രസ്താവനയ്ക്കെതിരേ ബോളിവുഡിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു. അതിനു പിന്നാലെയാണ് ബി.ജെ.പി എം.പി തന്നെ രംഗത്തുവരുന്നത്. ചിലപ്പോൾ കങ്കണ മഹാത്മാ ഗാന്ധിയുടെ ത്യാഗത്തെയും തപസ്യയെയും അപമാനിക്കുകയാകാം. അല്ലെങ്കിൽ ഗാന്ധി ഘാതകനെ ആദരിക്കുകയുമാകാം. മംഗൾ പാണ്ഡെ, റാണി ലക്ഷ്മിഭായ്, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളെയുമാണ് കങ്കണ അപമാനിക്കുന്നതെന്ന് വരുൺ ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014 ലാണ് ഇന്ത്യക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കങ്കണ പറഞ്ഞത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച ശിൽപശാലയിലായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. 1947 ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും ഭിക്ഷയായിരുന്നുവെന്നും രാജ്യത്തിന് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014ലാണെന്നുമാണ് കങ്കണ പറഞ്ഞത്. ഇതാണ് വരുൺ ഗാന്ധിയെ ചൊടിപ്പിച്ചത്.
ലേഖിംപൂരിലെ കർഷക കുരുതിക്കുപിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്കെതിരേയും ഉത്തർപ്രദേശിലെ യോഗി സർക്കാരിനെതിരേയും രൂക്ഷമായി പ്രതികരിച്ച വരുൺ ഗാന്ധി ബി.ജെ.പി ഉന്നതരുടെ അപ്രീതിക്ക് പാത്രമായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ ബെസ്റ്റ് സമയം

uae
  •  3 days ago
No Image

യുദ്ധത്തില്‍ തെഹ്‌റാന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു; അമേരിക്ക കനത്ത തിരിച്ചടി നേരിടുന്നു; മുന്നറിയിപ്പുമായി ജര്‍മന്‍ ചാന്‍സലര്‍ 

International
  •  3 days ago
No Image

പരസ്യപ്രചരണം അവസാനിച്ചു;  ബംഗാള്‍ ബൂത്തിലേക്ക്; രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ 

National
  •  3 days ago
No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  3 days ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  3 days ago
No Image

മഴയെത്തുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു; രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു 

International
  •  3 days ago
No Image

യുഎഇയിൽ ചൂട് കഠിനമാകുന്നു; 'കാനത്ത് അൽ തുറയ്യ' സീസൺ ഏപ്രിൽ 29 മുതൽ ആരംഭിക്കും

uae
  •  3 days ago
No Image

പി.എസ്.സി ടെന്‍ത് ലെവല്‍ പ്രിലിംസ് ജൂലൈ 18ന് ആരംഭിക്കും

Kerala
  •  3 days ago
No Image

ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ യൂണിറ്റ്; മെയ് 1 മുതൽ കർശന പരിശോധന

uae
  •  3 days ago