HOME
DETAILS

മഴയോ മഴ; രണ്ടിടത്ത് തീവ്രമഴ മുന്നറിയിപ്പ്, കോഴിക്കോട് മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

  
Web Desk
May 23, 2024 | 2:37 PM

kerala-rain-red-alert-in-ernakulam-and-thrissur

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുന്നു. അറബി കടലില്‍ ന്യൂനമര്‍ദവും രൂപമെടുത്തതോടെ ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 
എറണാകുളത്തും തൃശൂരും തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുറഞ്ഞ സമയത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 228 പേരെ എട്ടു ക്യാംപുകളിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കനത്ത മഴയില്‍ തൃശൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. അശ്വിനി ആശുപത്രിയിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷന്‍ ഗുരുതര വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസിലേക്ക് കുളവാഴ പ്രതിഷേധം നടത്തി.

കനത്ത നാശനഷ്ടമാണ് കഴിഞ്ഞ ദിവസത്തെ മഴ തൃശൂരില്‍ ബാക്കിയാക്കിയത്. നൂറിലധികം വീടുകളിലും കടകളിലും വെള്ളം കയറി. ഏഴു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇരച്ചെത്തിയ വെള്ളം അശ്വിനി ആശുപത്രിയില്‍ മാത്രം വരുത്തിയത് മൂന്നു കോടിക്കു മുകളില്‍ നഷ്ടമുണ്ടായി. നഗരത്തിലാകെയുണ്ടായ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളും മുങ്ങി. 

തേഞ്ഞിപ്പാലം കോഴിക്കോട് റൂട്ടില്‍ രാമനാട്ടുകരയില്‍ മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോം ഗതാഗതം തടസപ്പെട്ടു. അഗ്‌നിശമനസേന ഏറെ പണിപ്പെട്ടാണ് മണ്ണ് നീക്കിയത്. മാവൂരിലെ തെങ്ങിലക്കടവ് ആയംകുളം റോഡിലെ പുതുക്കുടി ഭാഗം പൂര്‍ണമായും ചാലിയാറിന്റ കൈവഴിയായ ചെറുപുഴയിലേക്ക് ഇടിഞ്ഞുതാണു. 

ബാലുശ്ശേരിയില്‍ വീവേഴ്‌സ് കോളനിയില്‍ വെള്ളം കയറി. ഒന്‍പത് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കോട്ടനട പുഴ കരകവിഞ്ഞൊഴുകി. വെള്ളം കയറി രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രത്തിന്റ പ്രവര്‍ത്തനം തടസപ്പെട്ടു. പെരുമണ്ണയിലും വീടുകളില്‍ വെള്ളം കയറി. 

കോഴിക്കോട് തലയാട്- കക്കയം റോഡില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വളവ് തിരിഞ്ഞു വരികയായിരുന്ന ലാലി രാജുവിന് മുന്നിലേക്ക് മരം നിലംപതിക്കുകയായിരുന്നു. ആളുകള്‍ ബഹളം വയ്ക്കുകയും വാഹനം നിര്‍ത്തുകയും ചെയ്തതോടെ അപകടം ഒഴിവായി

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം'; വിഡിയോകോളിലെ 'സിബിഐ' തട്ടിപ്പിൽ നിന്ന് പൊലിസ് ഇടപെടലിൽ രക്ഷപ്പെട്ട് കണ്ണൂർ ഡോക്ടർ ദമ്പതികൾ

crime
  •  2 days ago
No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  2 days ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  2 days ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  2 days ago
No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  2 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  2 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago