HOME
DETAILS

മഴയോ മഴ; രണ്ടിടത്ത് തീവ്രമഴ മുന്നറിയിപ്പ്, കോഴിക്കോട് മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

  
Web Desk
May 23, 2024 | 2:37 PM

kerala-rain-red-alert-in-ernakulam-and-thrissur

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുന്നു. അറബി കടലില്‍ ന്യൂനമര്‍ദവും രൂപമെടുത്തതോടെ ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 
എറണാകുളത്തും തൃശൂരും തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുറഞ്ഞ സമയത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 228 പേരെ എട്ടു ക്യാംപുകളിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കനത്ത മഴയില്‍ തൃശൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. അശ്വിനി ആശുപത്രിയിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷന്‍ ഗുരുതര വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസിലേക്ക് കുളവാഴ പ്രതിഷേധം നടത്തി.

കനത്ത നാശനഷ്ടമാണ് കഴിഞ്ഞ ദിവസത്തെ മഴ തൃശൂരില്‍ ബാക്കിയാക്കിയത്. നൂറിലധികം വീടുകളിലും കടകളിലും വെള്ളം കയറി. ഏഴു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇരച്ചെത്തിയ വെള്ളം അശ്വിനി ആശുപത്രിയില്‍ മാത്രം വരുത്തിയത് മൂന്നു കോടിക്കു മുകളില്‍ നഷ്ടമുണ്ടായി. നഗരത്തിലാകെയുണ്ടായ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളും മുങ്ങി. 

തേഞ്ഞിപ്പാലം കോഴിക്കോട് റൂട്ടില്‍ രാമനാട്ടുകരയില്‍ മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോം ഗതാഗതം തടസപ്പെട്ടു. അഗ്‌നിശമനസേന ഏറെ പണിപ്പെട്ടാണ് മണ്ണ് നീക്കിയത്. മാവൂരിലെ തെങ്ങിലക്കടവ് ആയംകുളം റോഡിലെ പുതുക്കുടി ഭാഗം പൂര്‍ണമായും ചാലിയാറിന്റ കൈവഴിയായ ചെറുപുഴയിലേക്ക് ഇടിഞ്ഞുതാണു. 

ബാലുശ്ശേരിയില്‍ വീവേഴ്‌സ് കോളനിയില്‍ വെള്ളം കയറി. ഒന്‍പത് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കോട്ടനട പുഴ കരകവിഞ്ഞൊഴുകി. വെള്ളം കയറി രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രത്തിന്റ പ്രവര്‍ത്തനം തടസപ്പെട്ടു. പെരുമണ്ണയിലും വീടുകളില്‍ വെള്ളം കയറി. 

കോഴിക്കോട് തലയാട്- കക്കയം റോഡില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വളവ് തിരിഞ്ഞു വരികയായിരുന്ന ലാലി രാജുവിന് മുന്നിലേക്ക് മരം നിലംപതിക്കുകയായിരുന്നു. ആളുകള്‍ ബഹളം വയ്ക്കുകയും വാഹനം നിര്‍ത്തുകയും ചെയ്തതോടെ അപകടം ഒഴിവായി

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറിയ കുറ്റങ്ങളെ ക്രിമിനൽക്കുറ്റങ്ങളുടെ കൂട്ടത്തിൽ നിന്ന് മാറ്റി സിവിൽ കുറ്റമാക്കുന്ന ജൻവിശ്വാസ് ബിൽ ലോക്‌സഭ പാസാക്കി

Kerala
  •  24 days ago
No Image

അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ തകർത്ത് പ്രതിരോധസേന

uae
  •  24 days ago
No Image

ബേപ്പൂരിൽ പോര് കടുക്കുന്നു; തന്നെയും, മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും അധിക്ഷേപിച്ചു; പി.വി. അൻവറിനെതിരെ മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും

Kerala
  •  24 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  24 days ago
No Image

പയ്യന്നൂരിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആധാർ നിർമ്മാണം; ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ

Kerala
  •  24 days ago
No Image

കരുണാനിധിയാകാൻ നോക്കി, കിട്ടിയത് എട്ടിന്റെ പണി; മൻസൂർ അലിഖാന് ആർപിഎഫിന്റെ 'സ്നേഹോപഹാരം'

National
  •  24 days ago
No Image

പട്ടാളക്കാരോടുള്ള ആദരവ്: ട്രെയിനില്‍ ടോയ്‌ലറ്റിന് സമീപം കിടന്നുറങ്ങിയ ജവാന്മാര്‍ക്ക് സീറ്റ് നല്‍കി ടിടിഇ; കൈയടിച്ച് സോഷ്യല്‍ മീഡിയ

Kerala
  •  24 days ago
No Image

കണ്ണാടിപ്പറമ്പില്‍ കൊമ്പന്റെ അഴിഞ്ഞാട്ടം: വാഹനങ്ങള്‍ തകര്‍ത്തു; പുലര്‍ച്ചെയോടെ ആനയെ തളച്ചു

Kerala
  •  24 days ago
No Image

നായനാർക്കൊപ്പം ഭിലായി നാളുകൾ

Kerala
  •  24 days ago
No Image

ഇന്ദിര ഗ്യാരണ്ടി സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കും: ശശി തരൂർ

Kerala
  •  24 days ago