
എന്താണ് ക്രിപ്റ്റോ കറൻസി? ഇന്ത്യയിൽ നിയമ വിരുദ്ധമാണോ? അറിയേണ്ടതെല്ലാം

ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകൾ പെരുകുന്ന വാർത്തകൾ ദിനേന പുറത്തുവരുന്നു. എന്താണ് ക്രിപ്റ്റോ കറൻസി? അതിന്റെ മൂല്യം എന്താണ്? നിയമപരമായി സാധുതയുണ്ടോ? നാം ക്രിപ്‌റ്റോ കറൻസിയുമായി ഇടപെട്ടാലും ഇല്ലെങ്കിലും ഇവ നാം അറിഞ്ഞിരിക്കണം. സാങ്കൽപിക കറൻസികളായ ക്രിപ്‌റ്റോ കറൻസി ഇന്ന് ലോകം കീഴടക്കി കഴിഞ്ഞു. ഇന്ന് ലോകത്ത് 15000 ത്തോളം ക്രിപ്‌റ്റോ കറൻസികൾ ഉണ്ടത്രെ. ഓരോന്നിന്റെയും വില വിവിധ രാജ്യങ്ങളുടെ കറൻസികളെ പോലെ തന്നെ വ്യത്യാസപ്പെടും.
ആരാണ് ക്രിപ്‌റ്റോ കറൻസി ആരംഭിച്ചത്?
ജപ്പാനിലെ സതോഷി നാക്കോമോട്ടോ എന്ന സാങ്കൽപിക വ്യക്തിയാണ് 2008 ൽ ബിറ്റ്കോയിൻ എന്ന പോരിൽ ആദ്യ ക്രിപ്റ്റോ കറൻസി ആവിഷ്‌ക്കരിച്ചത്. ഇത് ഒരാൾ ആണോ അതോ ഒരു സംഘം ആളുകൾ ആണോ എന്നത് ഇപ്പോഴും വ്യക്തമല്ല. അതിനെക്കുറിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്. ഗണിതം, കമ്പ്യൂട്ടർ സയൻസ്, ക്രിപ്‌റ്റോഗ്രാഫി എന്നിവയിൽ വൈദഗ്ധ്യമുള്ള ഷിനിച്ചി മൊചിസുകി ആണ് ഇതെന്ന് പറയപ്പെടുന്നു. ഒരു സംഘം ആണെങ്കിൽ ആ സംഘത്തിൽ ഗവേഷകർ, എഞ്ചിനീയർമാർ, സാമ്പത്തിക വിദഗ്ധർ എന്നിവർ ഉൾപ്പെടുന്നുണ്ടാകാം. ചിലർ നാക്കോമോട്ടോ ഒരു കൃത്രിമബുദ്ധി (എ.ഐ) സംവിധാനമാണെന്ന് സൂചിപ്പിക്കുന്നു. ഈ എ.ഐ സംവിധാനം സ്വയം പഠിക്കുകയും ക്രിപ്‌റ്റോ കറൻസിയുടെ ആശയം സൃഷ്ടിക്കുകയും ചെയ്തു.
എന്താണ് ക്രിപ്റ്റോ കറൻസി?
ക്രിപ്റ്റോ അഥവാ ഡാറ്റാ എൻക്രിപ്ഷൻ, കൈമാറ്റ മാധ്യമമായ കറൻസി എന്ന രണ്ട് പദങ്ങൾ ചേർന്നതാണ് ക്രിപ്റ്റോ കറൻസി. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ ഇലക്ട്രോണിക് 'വെർച്വൽ' പണമാണ് ക്രിപ്റ്റോ കറൻസി. ബിറ്റ് കോയിന് പിന്നാലെ വന്ന നെയിംകോയിൻ, ലിറ്റ്‌കോയിൻ, പീർകോയിൻ എന്നിവ തുടർന്നുള്ള വർഷങ്ങളിൽ ബിറ്റിനെ പിന്തുടരുകയും ക്രിപ്റ്റോ കറൻസികളുടെ വളർച്ചക്ക് ആക്കം കൂട്ടുകയും ചെയ്തു. 2013 അവസാനത്തോടെ, 50 വ്യത്യസ്ത ക്രിപ്റ്റോ കറൻസികൾ ഉണ്ടായിരുന്നു. 2014 അവസാനത്തോടെ, ഈ കണക്ക് ഏകദേശം 10 മടങ്ങ് വർദ്ധിച്ച് 500 ആയി.
ക്രിപ്‌റ്റോ കറൻസികളുടെ വളർച്ചയുടെ കണക്ക് ഇങ്ങനെയാണ്:
മാസം, വർഷം, ക്രിപ്‌റ്റോ കറൻസികളുടെ എണ്ണം എന്ന ക്രമത്തിൽ
(Month, Year and Number of Cryptocurrencies)
April 2013 - 7
January 2014 - 67
January 2015 - 501
January 2016 - 572
January 2017 - 636
January 2018 - 1,359
January 2019 - 2,086
January 2020 - 2,403
January 2021 - 4,154
January 2022 - 8,714
January 2023 - 8,856
January 2023 - 9,002
March 2024 - 14882
coingecko പ്രകാരം ഉള്ള കണക്കാണിത്. വിവിധ എക്‌സ്‌ചേഞ്ചുകളിലും വെബ്‌സൈറ്റുകളും ദിനേനെയെന്നോണം പുതിയ കോയിനുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകാണ്.
ക്രിപ്‌റ്റോ മാർകറ്റിൽ ഇന്നത്തെ ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) പത്ത് ക്രിപ്‌റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവയാണ് താഴെ കൊടുത്തിരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ ഇന്ന് ബിറ്റ്‌കോയിന്റെ വില അറിയാൻ 56589.43 ഡോളറിനെ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ മതി. 47ലക്ഷം രൂപയിൽ അധികം വരുമിത്. പക്ഷെ ഇതിന് മിക്ക രാജ്യങ്ങളും ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടില്ല. അതിനാൽ തന്നെ അതിന് ആന്തരികമൂല്യമൊന്നുമില്ല എന്നതാണ് സത്യം. രാജ്യം ബിറ്റ്‌കോയിൻ നിരോധിച്ചാൽ അവ പ്രസക്തിയില്ലാത്ത കേവലം ലെഡ്ജർ ചെയ്ത കണക്ക് മാത്രമായിരിക്കും. ഇവയുടെ മൂല്യത്തിന് അനുസരിച്ച് സ്വർണമോ മറ്റ് വസ്തുക്കളോ ഒന്നും ആരും ഉറപ്പ് നൽകുന്നില്ല. കേവലം വിപണിമൂല്യം ഉണ്ട് എന്ന ഒരു പ്രതീക്ഷ മാത്രം. റിസർവ് ബാങ്ക് പോലുള്ള കേന്ദ്രബാങ്കുകൾ അംഗീകാരിക്കാത്തത് കൊണ്ടുതന്നെ അപകട സാധ്യത കൂടുതലാണ്.
ക്രിപ്‌റ്റോ കറൻസി ഉണ്ടാക്കുന്നത് എങ്ങനെ?
ക്രിപ്‌റ്റോ കറൻസി ഉൽപ്പാദനം 'ഖനനം' ആണ്. വ്യക്തമായി പറഞ്ഞാൽ ഭൂമിയിൽ നിന്ന് ലോഹങ്ങൾ കുഴിച്ചെടുക്കുന്നതുപോലെ സങ്കീർണ്ണമായ ഗണിത പ്രശ്‌നങ്ങൾ പരിഹരിച്ചുള്ളതായിരുന്നു. ഓരോ ഉത്തരവും 'ബിറ്റ്‌കോയിൻ' എന്ന പുതിയ നാണയം സൃഷ്ടിക്കാൻ കാരണമായി. ഇതിന് ഉപയോഗിച്ച സാങ്കേതിക വിദ്യായാണ് ബ്ലോക്ക്ചെയിൻ. ബിറ്റ്‌കോയിൻ ഇടപാടുകൾ രേഖപ്പെടുത്തുന്ന ഒരു പൊതു ഇലക്ട്രോണിക് ലെഡ്ജറാണ് 'ബ്ലോക്ക്ചെയിൻ' എന്ന് നമുക്ക് മനസിലാക്കാം. ഈ ലെഡ്ജറിൽ ഓരോ ഇടപാടും ശരിയാണോ എന്ന് ഉറപ്പാക്കാൻ ക്രിപ്‌റ്റോ ഗ്രാഫിക് സാങ്കേതികവിദ്യ ഉപയോഗിച്ച് 'ഹാഷിംഗ്' നടത്തുന്നു. സാങ്കേതിക പരിജ്ഞാനമുള്ള ആർക്കും ബ്ലോക്ക്ചെയിനിൽ അംഗമാകാൻ സാധിക്കും. ഓരോ ഇടപാടും ശരിയാണോ എന്ന് പരിശോധിക്കുന്നതിനും ബ്ലോക്ക്ചെയിനിൽ പുതിയ ബ്ലോക്കുകൾ ചേർക്കുന്നതിനും ഈ അംഗങ്ങൾ 'മൈനിങ്' നടത്തുന്നു. ഓരോ പുതിയ ബ്ലോക്ക് ചേർക്കുന്നതിനും, മൈനർമാർക്ക് പ്രതിഫലമായി പുതിയ ക്രിപ്‌റ്റോകറൻസി നാണയങ്ങൾ ലഭിക്കും. ഈ പ്രക്രിയയാണ് ക്രിപ്‌റ്റോ കറൻസി സൃഷ്ടിക്കുന്നത്. സ്വർണ്ണവും വെള്ളിയും പോലുള്ള ലോഹങ്ങൾ ഖനനം ചെയ്യുന്നത് പോലെ, ബിറ്റ്‌കോയിൻ 'ഖനനം' ചെയ്യുന്നത് സമയം കഴിയും തോറും കൂടുതൽ ബുദ്ധിമുട്ടുള്ളതായി മാറും. ലഭ്യത കുറയും. അപ്പോൾ കൂടുതൽ ആഴങ്ങളിലേക്ക് ഖനനം ചെയ്യുന്നത് പോലെ ഇവിടെയും മൈനിങ് വേണ്ടി വരും. ഇത് 21 ദശലക്ഷം കോയിനുകൾ മാത്രമേ സൃഷ്ടിക്കാൻ കഴിയൂ എന്ന് നിശ്ചയിച്ചിട്ടുണ്ട്. ഭൂരിഭാഗവും ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അഥവാ 210 ലക്ഷം കോയിനുകൾ നിർമിച്ചാൽ ഈ പ്രക്രിയ നിലക്കും. അതിന് 2140 വരെ കാത്ത് നിൽക്കണമെന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാൽ പുതിയ എ.ഐകൾ ഈ രംഗത്ത് എന്ത് ചെയ്യും എന്ന് കാത്തിരുന്ന് കാണണം.
ബ്ലോക്ക്‌ചെയിൻ എങ്ങനെ പ്രവർത്തിക്കുന്നു
ബ്ലോക്ക്‌ചെയിൻ എന്നത് ഇടപാടുകളുടെ ഒരു വിതരണ ലെഡ്ജറാണ്, അത് ഡാറ്റാ ബ്ലോക്കുകളുടെ ഒരു ചങ്ങലയായി രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ ബ്ലോക്കും ഇടപാടുകളുടെ ഒരു ടൈംസ്റ്റാമ്പും മുമ്പത്തെ ബ്ലോക്കിന്റെ ഹാഷും ഉൾക്കൊള്ളുന്നു, ഇത് ലെഡ്ജർ അഴിമതി പ്രതിരോധവും സുതാര്യവുമാക്കുന്നു. ഒരു ഇടപാട് നടക്കുമ്പോൾ, അത് നെറ്റ് വർക്കിലെ എല്ലാ നോഡുകളിലേക്കും (കമ്പ്യൂട്ടറുകൾ) അയക്കുന്നു. നോഡുകൾ ഇടപാട് സാധുവാണെന്ന് പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. സാധുവാക്കിയ ഇടപാട് ഒരു പുതിയ ബ്ലോക്കിൽ ചേർക്കുന്നു. പുതിയ ബ്ലോക്ക് ലെഡ്ജറിലേക്ക് ചേർക്കുകയും എല്ലാ നോഡുകളിലും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. ലെഡ്ജർ ഒരു കേന്ദ്ര അധികാരിയിലും സൂക്ഷിക്കുന്നില്ല, മറിച്ച് നെറ്റ് വർക്കിലെ എല്ലാ നോഡുകളിലും പകർത്തി സൂക്ഷിക്കുന്നു. ഓരോ ബ്ലോക്കും മുമ്പത്തെ ബ്ലോക്കുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ലെഡ്ജർ മാറ്റാൻ പ്രയാസമാണ്. ലഡ്ജറിലെ എല്ലാ ഇടപാടുകളും എല്ലാ നോഡുകൾക്കും കാണാൻ കഴിയും. ഇത് സുതാര്യമാണ് എന്നതിന് തെളിവായി ഉദ്ധരിക്കുന്നു. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ലെഡ്ജർ സുരക്ഷിതമാക്കിയിരിക്കുന്നു.
ക്രിപ്‌റ്റോ കറൻസി നിയമപരമാണോ?
വിപണി ആവശ്യവും ലഭ്യതയും അനുസരിച്ച് ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം വ്യത്യാസപ്പെടുന്നു. ക്രിപ്‌റ്റോ കറൻസിയുടെ നിയമപരമായ നില വിവിധ രാജ്യങ്ങളിൽ വ്യത്യാസപ്പെടുന്നു. ചില രാജ്യങ്ങൾ ക്രിപ്‌റ്റോ കറൻസിക്ക് നിയമപരമായ അംഗീകാരം നൽകിയിട്ടുണ്ട്, മറ്റുള്ളവ ഇത് നിരോധിച്ചിട്ടുണ്ട്, ചിലത് ഇതിനെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി നിയമവിരുദ്ധമല്ല, എന്നാൽ ഇത് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ ഇതുവരെ നിലവിലില്ല. 2022 ഫെബ്രുവരിയിൽ, ഇന്ത്യൻ റിസർവ് ബാങ്ക് ക്രിപ്‌റ്റോ കറൻസികൾ 'വിപണന അപകടസാധ്യതകൾക്ക് സാധ്യതയുണ്ട്' എന്ന് മുന്നറിയിപ്പ് നൽകി. ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് സർക്കാർ ഇപ്പോഴും പഠനം നടത്തുകയാണ്. ഇടക്കാലത്ത് റിസർവ് ബാങ്ക് കർശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിനെ സുപ്രിം കോടതിയിൽ ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഇടപെട്ടാണ് മറികടന്നത്.
ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നതിനുള്ള അപകടസാധ്യതകൾ
ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നത് ഉയർന്ന അപകടസാധ്യതയുള്ളതാണ്. വിലയിലെ വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുന്നതിനാൽ ക്രിപ്‌റ്റോ കറൻസി വളരെ അസ്ഥിരമാണ്. നിക്ഷേപം നഷ്ടപ്പെടാനുള്ള സാധ്യത എല്ലായ്‌പ്പോഴും ഉണ്ട്. ക്രിപ്‌റ്റോ കറൻസിയുടെ നിയമപരമായ നില രാജ്യങ്ങളിൽ വ്യത്യാസപ്പെടുന്നു. നിയന്ത്രണങ്ങൾ മാറുകയോ ക്രിപ്‌റ്റോ കറൻസി നിരോധിക്കുകയോ ചെയ്യാനുള്ള സാധ്യത എല്ലായ്‌പ്പോഴും ഉണ്ട്. ക്രിപ്റ്റോ കറൻസി വിപണിയിൽ വളരെ കരുതലോടെ മാത്രമേ മുന്നോട്ട് പോകാവൂ. ഇലോൺ മസ്‌കിന്റെ 'ടെസ്‌ല' കമ്പനി 2021 മെയ് മാസം ഇടപാടുകൾക്ക് ബിറ്റ്കോയിൻ സ്വീകരിക്കില്ല എന്ന് ട്വീറ്റ് വന്നതോടെ ബിറ്റ്കോയിന്റെ വില 40 ശതമാനം ഇടിഞ്ഞിരുന്നു.
ക്രിപ്‌റ്റോ കറൻസി എക്സ്ചേഞ്ചുകൾ ഹാക്കിംഗിന് ഇരയാകാൻ സാധ്യതയുണ്ട്, ഇത് നിങ്ങളുടെ നിക്ഷേപം നഷ്ടപ്പെടുന്നതിന് കാരണമാകും. ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകൾ സാധാരണമാണ്, അതിനാൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് ശ്രദ്ധയോടെ പരിശോധിക്കേണ്ടതുണ്ട്.
*കിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാനുള്ള ലേഖനം മാത്രമാണിത്. 'സുപ്രഭാതം' ക്രിപ്‌റ്റോ കറൻസിയെ പ്രോത്സാഹിപ്പിക്കുന്നില്ല. അതത് ഭരണകൂടങ്ങളുടെ അംഗീകാരമില്ലാത്ത ക്രിപ്‌റ്റോ കറൻസികൾ മൈൻ ചെയ്യുന്നതും അവ വിനിമയം നടത്തുന്നതും സുരക്ഷിതമല്ല. രാജ്യങ്ങൾ നേരിട്ട് പുറത്തിറക്കുന്നതോ സെൻട്രൽ ബാങ്കുകൾ വിനിമയമൂല്യം ഉറപ്പുതരുന്നതോ ആയ ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം
Kerala
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു
Kerala
• 2 days ago
നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം
Kerala
• 2 days ago
പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം
Kerala
• 2 days ago
പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി
Kerala
• 2 days ago
പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം
Football
• 2 days ago
കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ
Kerala
• 2 days ago
മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി
Kerala
• 2 days ago
ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 2 days ago
സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി
Kerala
• 2 days ago
നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
Kerala
• 2 days ago
സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ
Kuwait
• 2 days ago
അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
International
• 2 days ago
കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം
Kerala
• 2 days ago
ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം
uae
• 2 days ago
സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി
National
• 2 days ago
ഓസ്ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്
Cricket
• 2 days ago
സഊദി അറേബ്യ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം
uae
• 2 days ago
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
National
• 2 days ago
ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• 2 days ago