HOME
DETAILS

വയനാടിന്റെ ഉള്ളുലച്ച പുത്തുമലയേക്കാള്‍ വലിയ നോവായി മുണ്ടക്കൈയും ചൂരല്‍മലയും

  
Web Desk
July 30, 2024 | 8:04 AM

Mundakai and Churalmala are bigger than puthumala

കല്‍പ്പറ്റ: വയനാടിന്റെ ഹൃദയത്തില്‍ ഇനിയും വറ്റാത്ത കണ്ണീരായി മാറിയ പുത്തുമല ഉരുള്‍പൊട്ടലിന് അഞ്ചാണ്ട് തികയാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ബാക്കുയള്ളൂ. അഞ്ചുവര്‍ഷം മുമ്പ് 2019 ആഗസ്റ്റ് എട്ടിനായിരുന്നു പുത്തുമലയിലെ കണ്ണീര്‍പെയ്ത്ത്. നിനച്ചിരിക്കാത്തൊരു രാവില്‍ ഗാഢമായ നിദ്രയില്‍ മലയെ കുത്തിയമറിച്ച് ഭൂമി സംഹാരതാണ്ഡവമാടിയപ്പോള്‍ അന്ന് ജീവന്‍ നഷ്ടമായത് 17 പേര്‍ക്ക്. പുത്തുമലയിലെ 57 വീടുകള്‍ പൂര്‍ണമായി മണ്ണെടുത്തു പോയി അന്ന്. ഒരു ഗ്രാമം മുഴുവന്‍ ഒലിച്ചു പോയി. 2019 ലെ പുത്തുമല ദുരന്തത്തില്‍ കാണാതായ അഞ്ചുപേര്‍ എവിടെയെന്നത് വയനാടിന്റെ നെഞ്ചില്‍ ഇപ്പോഴും നൊമ്പരമായി അവശേഷിക്കുകയാണ്.

ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് അഞ്ചുവര്‍ഷം തികയാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ചൂരല്‍ മലയെ മണ്ണെടുത്തപ്പോള്‍ നഷ്ടങ്ങള്‍ എത്രയെന്ന് പറയാനായിട്ടില്ല. അന്നത്തെപോലെ ഉറക്കത്തില്‍ തന്നെയാണ് അവരേയും മലവെള്ളം വിഴുങ്ങിയത്. എത്രപേര്‍ മണ്ണിനടിയിലെന്നോ എത്രപേര്‍ ജീവനോടെ ശേഷിക്കുന്നുവെന്നോ അറിയില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പലയിടത്തും എത്താനായിട്ടില്ല. 

പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരല്‍മല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. ചൂരല്‍മലയ്ക്ക് സമീപത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ ചെളിവെള്ളത്തില്‍ മുങ്ങി.

പെരുവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി, രാത്രി ദുരന്തത്തിന്റെ ഞെട്ടലില്‍ വയനാട്; മരണം 41 ആയി
പുലര്‍ച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉല്‍ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതോടെ ഇരുമേഖലകളിലേക്കുമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 


പ്രിയപ്പെട്ടവരെ വീണ്ടെടുക്കാന്‍ വെപ്രാളപ്പെട്ടു പായുന്ന മനുഷ്യര്‍. തകര്‍ന്ന കല്‍ച്ചീളുകള്‍ക്കിടയില്‍ നിന്ന് ജീവനായി കേണ് എത്തുന്ന സന്ദേശങ്ങള്‍.ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍. വാക്കുകള്‍ക്കപ്പുറം ദുരിത ഭൂമിയായ ഇവിടം കേരളത്തിന്റെ മുഴുവന്‍ നോവായിരിക്കുകയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  11 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  11 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  11 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  11 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  11 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  11 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  11 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  11 days ago
No Image

How an airline with legacy of punctuality ended up in cancellation of many flights in a single week: The story of Indigo Airlines

National
  •  11 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  11 days ago