HOME
DETAILS

വയനാടിന്റെ ഉള്ളുലച്ച പുത്തുമലയേക്കാള്‍ വലിയ നോവായി മുണ്ടക്കൈയും ചൂരല്‍മലയും

  
Web Desk
July 30, 2024 | 8:04 AM

Mundakai and Churalmala are bigger than puthumala

കല്‍പ്പറ്റ: വയനാടിന്റെ ഹൃദയത്തില്‍ ഇനിയും വറ്റാത്ത കണ്ണീരായി മാറിയ പുത്തുമല ഉരുള്‍പൊട്ടലിന് അഞ്ചാണ്ട് തികയാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ബാക്കുയള്ളൂ. അഞ്ചുവര്‍ഷം മുമ്പ് 2019 ആഗസ്റ്റ് എട്ടിനായിരുന്നു പുത്തുമലയിലെ കണ്ണീര്‍പെയ്ത്ത്. നിനച്ചിരിക്കാത്തൊരു രാവില്‍ ഗാഢമായ നിദ്രയില്‍ മലയെ കുത്തിയമറിച്ച് ഭൂമി സംഹാരതാണ്ഡവമാടിയപ്പോള്‍ അന്ന് ജീവന്‍ നഷ്ടമായത് 17 പേര്‍ക്ക്. പുത്തുമലയിലെ 57 വീടുകള്‍ പൂര്‍ണമായി മണ്ണെടുത്തു പോയി അന്ന്. ഒരു ഗ്രാമം മുഴുവന്‍ ഒലിച്ചു പോയി. 2019 ലെ പുത്തുമല ദുരന്തത്തില്‍ കാണാതായ അഞ്ചുപേര്‍ എവിടെയെന്നത് വയനാടിന്റെ നെഞ്ചില്‍ ഇപ്പോഴും നൊമ്പരമായി അവശേഷിക്കുകയാണ്.

ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് അഞ്ചുവര്‍ഷം തികയാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ചൂരല്‍ മലയെ മണ്ണെടുത്തപ്പോള്‍ നഷ്ടങ്ങള്‍ എത്രയെന്ന് പറയാനായിട്ടില്ല. അന്നത്തെപോലെ ഉറക്കത്തില്‍ തന്നെയാണ് അവരേയും മലവെള്ളം വിഴുങ്ങിയത്. എത്രപേര്‍ മണ്ണിനടിയിലെന്നോ എത്രപേര്‍ ജീവനോടെ ശേഷിക്കുന്നുവെന്നോ അറിയില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പലയിടത്തും എത്താനായിട്ടില്ല. 

പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരല്‍മല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. ചൂരല്‍മലയ്ക്ക് സമീപത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ ചെളിവെള്ളത്തില്‍ മുങ്ങി.

പെരുവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി, രാത്രി ദുരന്തത്തിന്റെ ഞെട്ടലില്‍ വയനാട്; മരണം 41 ആയി
പുലര്‍ച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉല്‍ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതോടെ ഇരുമേഖലകളിലേക്കുമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 


പ്രിയപ്പെട്ടവരെ വീണ്ടെടുക്കാന്‍ വെപ്രാളപ്പെട്ടു പായുന്ന മനുഷ്യര്‍. തകര്‍ന്ന കല്‍ച്ചീളുകള്‍ക്കിടയില്‍ നിന്ന് ജീവനായി കേണ് എത്തുന്ന സന്ദേശങ്ങള്‍.ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍. വാക്കുകള്‍ക്കപ്പുറം ദുരിത ഭൂമിയായ ഇവിടം കേരളത്തിന്റെ മുഴുവന്‍ നോവായിരിക്കുകയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ നാവികസേനയെയും റഡാറുകളെയും അമേരിക്ക തകർത്തു; "ഒരു മണിക്കൂർ കൊണ്ട് ബാക്കിയുള്ളതും ഇല്ലാതാക്കും"; ഡൊണാൾഡ് ട്രംപ്

International
  •  6 hours ago
No Image

ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്നു: എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ ഭീഷണി

International
  •  6 hours ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികക്ക് അംഗീകാരം

Kerala
  •  7 hours ago
No Image

പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന

Kerala
  •  7 hours ago
No Image

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  7 hours ago
No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  8 hours ago
No Image

ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ

Cricket
  •  8 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  8 hours ago
No Image

ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ

uae
  •  8 hours ago
No Image

കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ ഗൂഢാലോചന നടത്തി; പരാതിയുമായി ഉണ്ണികൃഷ്ണൻ പോറ്റി

Kerala
  •  9 hours ago