HOME
DETAILS

വയനാടിന്റെ ഉള്ളുലച്ച പുത്തുമലയേക്കാള്‍ വലിയ നോവായി മുണ്ടക്കൈയും ചൂരല്‍മലയും

  
Web Desk
July 30, 2024 | 8:04 AM

Mundakai and Churalmala are bigger than puthumala

കല്‍പ്പറ്റ: വയനാടിന്റെ ഹൃദയത്തില്‍ ഇനിയും വറ്റാത്ത കണ്ണീരായി മാറിയ പുത്തുമല ഉരുള്‍പൊട്ടലിന് അഞ്ചാണ്ട് തികയാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ബാക്കുയള്ളൂ. അഞ്ചുവര്‍ഷം മുമ്പ് 2019 ആഗസ്റ്റ് എട്ടിനായിരുന്നു പുത്തുമലയിലെ കണ്ണീര്‍പെയ്ത്ത്. നിനച്ചിരിക്കാത്തൊരു രാവില്‍ ഗാഢമായ നിദ്രയില്‍ മലയെ കുത്തിയമറിച്ച് ഭൂമി സംഹാരതാണ്ഡവമാടിയപ്പോള്‍ അന്ന് ജീവന്‍ നഷ്ടമായത് 17 പേര്‍ക്ക്. പുത്തുമലയിലെ 57 വീടുകള്‍ പൂര്‍ണമായി മണ്ണെടുത്തു പോയി അന്ന്. ഒരു ഗ്രാമം മുഴുവന്‍ ഒലിച്ചു പോയി. 2019 ലെ പുത്തുമല ദുരന്തത്തില്‍ കാണാതായ അഞ്ചുപേര്‍ എവിടെയെന്നത് വയനാടിന്റെ നെഞ്ചില്‍ ഇപ്പോഴും നൊമ്പരമായി അവശേഷിക്കുകയാണ്.

ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് അഞ്ചുവര്‍ഷം തികയാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ചൂരല്‍ മലയെ മണ്ണെടുത്തപ്പോള്‍ നഷ്ടങ്ങള്‍ എത്രയെന്ന് പറയാനായിട്ടില്ല. അന്നത്തെപോലെ ഉറക്കത്തില്‍ തന്നെയാണ് അവരേയും മലവെള്ളം വിഴുങ്ങിയത്. എത്രപേര്‍ മണ്ണിനടിയിലെന്നോ എത്രപേര്‍ ജീവനോടെ ശേഷിക്കുന്നുവെന്നോ അറിയില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പലയിടത്തും എത്താനായിട്ടില്ല. 

പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരല്‍മല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. ചൂരല്‍മലയ്ക്ക് സമീപത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ ചെളിവെള്ളത്തില്‍ മുങ്ങി.

പെരുവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി, രാത്രി ദുരന്തത്തിന്റെ ഞെട്ടലില്‍ വയനാട്; മരണം 41 ആയി
പുലര്‍ച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉല്‍ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതോടെ ഇരുമേഖലകളിലേക്കുമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 


പ്രിയപ്പെട്ടവരെ വീണ്ടെടുക്കാന്‍ വെപ്രാളപ്പെട്ടു പായുന്ന മനുഷ്യര്‍. തകര്‍ന്ന കല്‍ച്ചീളുകള്‍ക്കിടയില്‍ നിന്ന് ജീവനായി കേണ് എത്തുന്ന സന്ദേശങ്ങള്‍.ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍. വാക്കുകള്‍ക്കപ്പുറം ദുരിത ഭൂമിയായ ഇവിടം കേരളത്തിന്റെ മുഴുവന്‍ നോവായിരിക്കുകയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകത്ത് കാവിക്കൊടി താഴ്ത്തി ജനവിധി; ബി.ജെ.പിയെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ച് ജനം

National
  •  5 days ago
No Image

'ഞാന്‍ തോറ്റിട്ടില്ല, രാജിവയ്ക്കില്ല'; നടന്നത് ഗൂഢാലോചനയെന്ന് മമത ബാനര്‍ജി

National
  •  5 days ago
No Image

'ഒന്‍പതാമത്തെ അച്ചടക്ക നടപടി ലോട്ടറിയെപ്പറ്റി ലേഖനം എഴുതിയതിന്':തുറന്നുപറഞ്ഞ് പ്രശാന്ത് എന്‍. ഐ.എ.എസ്

Kerala
  •  5 days ago
No Image

ആരാകും മുഖ്യമന്ത്രി?; കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചകള്‍, കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ 

Kerala
  •  5 days ago
No Image

'യു.ഡി.എഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികള്‍...'; രൂക്ഷമായി വിമര്‍ശിച്ച് എം.എം. മണി

Kerala
  •  6 days ago
No Image

കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍, മറ്റുള്ളവര്‍ക്ക് ഒന്നു വീതം, നാല് മുതല്‍ ആറ് വരെ സഹമന്ത്രിമാര്‍?; തമിഴ് രാഷ്ട്രീയ ചരിത്രത്തില്‍ പുതു അധ്യായം കുറിക്കാന്‍ വിജയ്, ചര്‍ച്ചകള്‍ സജീവമായി തുടരുന്നു

National
  •  6 days ago
No Image

തീവണ്ടി യാത്രികര്‍ ശ്രദ്ധിക്കുക! ട്രെയിന്‍ സമയത്തില്‍ മാറ്റം

info
  •  6 days ago
No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  6 days ago