HOME
DETAILS

വയനാടിന്റെ ഉള്ളുലച്ച പുത്തുമലയേക്കാള്‍ വലിയ നോവായി മുണ്ടക്കൈയും ചൂരല്‍മലയും

  
Web Desk
July 30, 2024 | 8:04 AM

Mundakai and Churalmala are bigger than puthumala

കല്‍പ്പറ്റ: വയനാടിന്റെ ഹൃദയത്തില്‍ ഇനിയും വറ്റാത്ത കണ്ണീരായി മാറിയ പുത്തുമല ഉരുള്‍പൊട്ടലിന് അഞ്ചാണ്ട് തികയാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ബാക്കുയള്ളൂ. അഞ്ചുവര്‍ഷം മുമ്പ് 2019 ആഗസ്റ്റ് എട്ടിനായിരുന്നു പുത്തുമലയിലെ കണ്ണീര്‍പെയ്ത്ത്. നിനച്ചിരിക്കാത്തൊരു രാവില്‍ ഗാഢമായ നിദ്രയില്‍ മലയെ കുത്തിയമറിച്ച് ഭൂമി സംഹാരതാണ്ഡവമാടിയപ്പോള്‍ അന്ന് ജീവന്‍ നഷ്ടമായത് 17 പേര്‍ക്ക്. പുത്തുമലയിലെ 57 വീടുകള്‍ പൂര്‍ണമായി മണ്ണെടുത്തു പോയി അന്ന്. ഒരു ഗ്രാമം മുഴുവന്‍ ഒലിച്ചു പോയി. 2019 ലെ പുത്തുമല ദുരന്തത്തില്‍ കാണാതായ അഞ്ചുപേര്‍ എവിടെയെന്നത് വയനാടിന്റെ നെഞ്ചില്‍ ഇപ്പോഴും നൊമ്പരമായി അവശേഷിക്കുകയാണ്.

ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് അഞ്ചുവര്‍ഷം തികയാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ചൂരല്‍ മലയെ മണ്ണെടുത്തപ്പോള്‍ നഷ്ടങ്ങള്‍ എത്രയെന്ന് പറയാനായിട്ടില്ല. അന്നത്തെപോലെ ഉറക്കത്തില്‍ തന്നെയാണ് അവരേയും മലവെള്ളം വിഴുങ്ങിയത്. എത്രപേര്‍ മണ്ണിനടിയിലെന്നോ എത്രപേര്‍ ജീവനോടെ ശേഷിക്കുന്നുവെന്നോ അറിയില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പലയിടത്തും എത്താനായിട്ടില്ല. 

പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരല്‍മല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. ചൂരല്‍മലയ്ക്ക് സമീപത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ ചെളിവെള്ളത്തില്‍ മുങ്ങി.

പെരുവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി, രാത്രി ദുരന്തത്തിന്റെ ഞെട്ടലില്‍ വയനാട്; മരണം 41 ആയി
പുലര്‍ച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉല്‍ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതോടെ ഇരുമേഖലകളിലേക്കുമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 


പ്രിയപ്പെട്ടവരെ വീണ്ടെടുക്കാന്‍ വെപ്രാളപ്പെട്ടു പായുന്ന മനുഷ്യര്‍. തകര്‍ന്ന കല്‍ച്ചീളുകള്‍ക്കിടയില്‍ നിന്ന് ജീവനായി കേണ് എത്തുന്ന സന്ദേശങ്ങള്‍.ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍. വാക്കുകള്‍ക്കപ്പുറം ദുരിത ഭൂമിയായ ഇവിടം കേരളത്തിന്റെ മുഴുവന്‍ നോവായിരിക്കുകയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  3 days ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  3 days ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  3 days ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  3 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  3 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  3 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  3 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  3 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  3 days ago