HOME
DETAILS

ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍ 

  
Web Desk
August 07 2024 | 03:08 AM

Hamas names Yahya Sinwar as new leader after Ismail Haniyehs killing

ഗസ്സ: ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍. ഹമാസ് പൊളിറ്റ്ബ്യൂറോയാണ് സിന്‍വാറിനെ ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ മേധാവിയായി പ്രഖ്യാപിച്ചത്.  'രക്തസാക്ഷിയായ കമാന്‍ഡര്‍ ഇസ്മാഈല്‍ ഹനിയ്യക്ക് പകരം യഹ്‌യ സിന്‍വാറിനെ രാഷ്ട്രീയകാര്യമേധാവിയായി പ്രഖ്യാപിക്കുകണ്' ഹമാസ് അറിയിച്ചു.

ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രമാണ് 61കാരനായ സിന്‍വാറാണ് എന്നാണ് കരുതപ്പെടുന്നത്.  ആക്രമണത്തില്‍ 1100 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്തിരുന്നു.

ഗസ്സയില്‍ ഹമാസിനെ നയിക്കുന്ന അദ്ദേഹം ഒരു സ്വാധീനമുള്ള സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃസ്ഥാനത്തേക്കുള്ള വരവ് പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്ത് പകരും. ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട് പോകും. റാമല്ലയിലുള്ള ഫലസ്തീന്‍ രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു. 

ഉപരോധങ്ങള്‍ക്ക് നടുവിലുള്ള ഗസ്സ മുനനമ്പില്‍ നിന്നാണ് യഹ്‌യ സിന്‍വാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പോരാളികള്‍ക്കൊപ്പം മുന്‍നിരയിലും തന്റെ മണ്ണിലെ കുഞ്ഞുങ്ങള്‍ക്കിടയിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടിയിലും ഉപരോധങ്ങള്‍ക്കും ഇസ്‌റാഈല്‍ നരമേധങ്ങള്‍ക്കും പട്ടിണിക്കും നടുവില്‍ നാം എപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന നമുക്കിടയില്‍ നിന്നുള്ള ഒരാള്‍. ഹമാസ് ഒരു പ്രസ്താവനയില്‍ പറയുന്നു. 

കഴിഞ്ഞയാഴ്ചയാണ് ലോകത്തെ നടുക്കിയ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വധം. തെഹ്‌റാനില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 
ഹ്രസ്വദൂര പ്രൊജക്ടൈലുകള്‍ ഉപയോഗിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചിരുന്നു. ഹനിയ്യ താമസിച്ചിരുന്ന വീടിന് പുറത്തുനിന്നാണ് ആക്രമണം നടത്തിയത്. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ പ്രൊജക്ടൈല്‍ ഹനിയ്യ താമസിച്ച വസതിയില്‍ പതിച്ചെന്നും അത് പിന്നീട് ഒരു സ്‌ഫോടനമായി മാറിയെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി.

നേരത്തെ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ ഉയര്‍ന്ന പദവിയിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം നിരവധി പേരെ ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തെഹ്‌റാനിലെ സൈനിക ഗെസ്റ്റ് ഹൗസിലെ ജീവനക്കാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.


ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ നരനായാട്ടില്‍ 40,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഗസ്സയില്‍ 23 ലക്ഷം വരുന്ന ജനസംഖ്യ കൊടിയ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

Hamas appoints Yahya Sinwar as new leader after Ismail Haniyeh's death



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  6 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  6 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  6 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  6 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  6 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  6 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  6 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  6 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  6 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  6 days ago