HOME
DETAILS

ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍ 

  
Web Desk
August 07, 2024 | 3:26 AM

Hamas names Yahya Sinwar as new leader after Ismail Haniyehs killing

ഗസ്സ: ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍. ഹമാസ് പൊളിറ്റ്ബ്യൂറോയാണ് സിന്‍വാറിനെ ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ മേധാവിയായി പ്രഖ്യാപിച്ചത്.  'രക്തസാക്ഷിയായ കമാന്‍ഡര്‍ ഇസ്മാഈല്‍ ഹനിയ്യക്ക് പകരം യഹ്‌യ സിന്‍വാറിനെ രാഷ്ട്രീയകാര്യമേധാവിയായി പ്രഖ്യാപിക്കുകണ്' ഹമാസ് അറിയിച്ചു.

ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രമാണ് 61കാരനായ സിന്‍വാറാണ് എന്നാണ് കരുതപ്പെടുന്നത്.  ആക്രമണത്തില്‍ 1100 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്തിരുന്നു.

ഗസ്സയില്‍ ഹമാസിനെ നയിക്കുന്ന അദ്ദേഹം ഒരു സ്വാധീനമുള്ള സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃസ്ഥാനത്തേക്കുള്ള വരവ് പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്ത് പകരും. ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട് പോകും. റാമല്ലയിലുള്ള ഫലസ്തീന്‍ രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു. 

ഉപരോധങ്ങള്‍ക്ക് നടുവിലുള്ള ഗസ്സ മുനനമ്പില്‍ നിന്നാണ് യഹ്‌യ സിന്‍വാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പോരാളികള്‍ക്കൊപ്പം മുന്‍നിരയിലും തന്റെ മണ്ണിലെ കുഞ്ഞുങ്ങള്‍ക്കിടയിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടിയിലും ഉപരോധങ്ങള്‍ക്കും ഇസ്‌റാഈല്‍ നരമേധങ്ങള്‍ക്കും പട്ടിണിക്കും നടുവില്‍ നാം എപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന നമുക്കിടയില്‍ നിന്നുള്ള ഒരാള്‍. ഹമാസ് ഒരു പ്രസ്താവനയില്‍ പറയുന്നു. 

കഴിഞ്ഞയാഴ്ചയാണ് ലോകത്തെ നടുക്കിയ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വധം. തെഹ്‌റാനില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 
ഹ്രസ്വദൂര പ്രൊജക്ടൈലുകള്‍ ഉപയോഗിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചിരുന്നു. ഹനിയ്യ താമസിച്ചിരുന്ന വീടിന് പുറത്തുനിന്നാണ് ആക്രമണം നടത്തിയത്. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ പ്രൊജക്ടൈല്‍ ഹനിയ്യ താമസിച്ച വസതിയില്‍ പതിച്ചെന്നും അത് പിന്നീട് ഒരു സ്‌ഫോടനമായി മാറിയെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി.

നേരത്തെ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ ഉയര്‍ന്ന പദവിയിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം നിരവധി പേരെ ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തെഹ്‌റാനിലെ സൈനിക ഗെസ്റ്റ് ഹൗസിലെ ജീവനക്കാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.


ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ നരനായാട്ടില്‍ 40,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഗസ്സയില്‍ 23 ലക്ഷം വരുന്ന ജനസംഖ്യ കൊടിയ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

Hamas appoints Yahya Sinwar as new leader after Ismail Haniyeh's death



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  12 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  12 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  12 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  12 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  12 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  12 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  12 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  12 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  12 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  12 days ago