HOME
DETAILS

ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍ 

  
Web Desk
August 07, 2024 | 3:26 AM

Hamas names Yahya Sinwar as new leader after Ismail Haniyehs killing

ഗസ്സ: ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍. ഹമാസ് പൊളിറ്റ്ബ്യൂറോയാണ് സിന്‍വാറിനെ ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ മേധാവിയായി പ്രഖ്യാപിച്ചത്.  'രക്തസാക്ഷിയായ കമാന്‍ഡര്‍ ഇസ്മാഈല്‍ ഹനിയ്യക്ക് പകരം യഹ്‌യ സിന്‍വാറിനെ രാഷ്ട്രീയകാര്യമേധാവിയായി പ്രഖ്യാപിക്കുകണ്' ഹമാസ് അറിയിച്ചു.

ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രമാണ് 61കാരനായ സിന്‍വാറാണ് എന്നാണ് കരുതപ്പെടുന്നത്.  ആക്രമണത്തില്‍ 1100 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്തിരുന്നു.

ഗസ്സയില്‍ ഹമാസിനെ നയിക്കുന്ന അദ്ദേഹം ഒരു സ്വാധീനമുള്ള സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃസ്ഥാനത്തേക്കുള്ള വരവ് പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്ത് പകരും. ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട് പോകും. റാമല്ലയിലുള്ള ഫലസ്തീന്‍ രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു. 

ഉപരോധങ്ങള്‍ക്ക് നടുവിലുള്ള ഗസ്സ മുനനമ്പില്‍ നിന്നാണ് യഹ്‌യ സിന്‍വാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പോരാളികള്‍ക്കൊപ്പം മുന്‍നിരയിലും തന്റെ മണ്ണിലെ കുഞ്ഞുങ്ങള്‍ക്കിടയിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടിയിലും ഉപരോധങ്ങള്‍ക്കും ഇസ്‌റാഈല്‍ നരമേധങ്ങള്‍ക്കും പട്ടിണിക്കും നടുവില്‍ നാം എപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന നമുക്കിടയില്‍ നിന്നുള്ള ഒരാള്‍. ഹമാസ് ഒരു പ്രസ്താവനയില്‍ പറയുന്നു. 

കഴിഞ്ഞയാഴ്ചയാണ് ലോകത്തെ നടുക്കിയ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വധം. തെഹ്‌റാനില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 
ഹ്രസ്വദൂര പ്രൊജക്ടൈലുകള്‍ ഉപയോഗിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചിരുന്നു. ഹനിയ്യ താമസിച്ചിരുന്ന വീടിന് പുറത്തുനിന്നാണ് ആക്രമണം നടത്തിയത്. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ പ്രൊജക്ടൈല്‍ ഹനിയ്യ താമസിച്ച വസതിയില്‍ പതിച്ചെന്നും അത് പിന്നീട് ഒരു സ്‌ഫോടനമായി മാറിയെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി.

നേരത്തെ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ ഉയര്‍ന്ന പദവിയിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം നിരവധി പേരെ ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തെഹ്‌റാനിലെ സൈനിക ഗെസ്റ്റ് ഹൗസിലെ ജീവനക്കാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.


ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ നരനായാട്ടില്‍ 40,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഗസ്സയില്‍ 23 ലക്ഷം വരുന്ന ജനസംഖ്യ കൊടിയ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

Hamas appoints Yahya Sinwar as new leader after Ismail Haniyeh's death



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് വാർഷികാവധി പ്രഖ്യാപിച്ചു; പരീക്ഷകൾ ഓൺലൈനായി പൂർത്തിയാക്കും

uae
  •  2 days ago
No Image

നാട്ടികയില്‍ പെയ്‌മെന്റ് സീറ്റ് വിവാദം; പാര്‍ട്ടി വിടാന്‍ സി.സി മുകുന്ദന്‍; പാളയത്തില്‍ എത്തിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും

Kerala
  •  2 days ago
No Image

ഇന്ത്യയുടെ ഈ ലോക കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു: ഗംഭീർ

Cricket
  •  2 days ago
No Image

പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  2 days ago
No Image

ഫുജൈറ ഓയിൽ ടാങ്ക് മേഖലയിൽ തീപിടുത്തം; പ്രദേശത്ത് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ട്

uae
  •  2 days ago
No Image

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പരി​ഗണനയിൽ; ഇന്ന് 50 സർവീസുകൾ നടത്തും

uae
  •  2 days ago
No Image

തകർന്നു പോയ സമയങ്ങളിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

ഉത്സവപ്പറമ്പിലെ തല്ലിനിടെ തലക്ക് അടിയേറ്റ യുവാവ് മരിച്ചു; കൊലപാതകമെന്ന് നിഗമനം, വഴിത്തിരിവ്

crime
  •  2 days ago
No Image

'തെരഞ്ഞെടുത്തത് യു.എസിന്റെ അനുമതിയില്ലാതെ, മുജ്തബ ഖാംനഈയെ അധികകാലം വാഴിക്കില്ല' ഭീഷണി ആവര്‍ത്തിച്ച് ട്രംപ്; ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എപ്സ്റ്റീന്‍ സംഘമല്ലെന്ന് ഇറാന്‍ സ്പീക്കര്‍ 

International
  •  2 days ago
No Image

ഏത് തരത്തിലുമുള്ള പ്രകോപനവും നേരിടാൻ സൈന്യം സജ്ജം, സംഘർഷം വർദ്ധിച്ചാൽ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കുമെന്നും സഊദി അറേബ്യയുടെ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago