HOME
DETAILS

കെ ഫോണില്‍ താല്‍പര്യം അറിയിച്ച് തമിഴ്‌നാടും, തെലങ്കാനയും

  
August 07, 2024 | 3:12 PM

Tamil Nadu and Telangana have expressed interest in K phone

കേരള സര്‍ക്കാരിന്റെ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കായ കെ.ഫോണ്‍ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് തെലങ്കാന. തെലങ്കാനയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം തിരുവനന്തപുരത്തെത്തി കെ. ഫോണ്‍ മാനേജിംഗ് ഡയരക്ടര്‍ ഡോ.സന്തോഷ് ബാബുവുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിന് കീഴില്‍ ഈ പദ്ധതി നേരിട്ടു നടത്തുമ്പോഴുള്ള സാമ്പത്തിക ബാധ്യതകള്‍, വരുമാനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണ് സംഘം മടങ്ങിയത്. കെ ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. 

കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ക്കിടയിലാണ് കെ ഫോണ്‍ പദ്ധതി ആരംഭിച്ചത് എന്നാല്‍ സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിച്ചില്ല. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥാപിക്കേണ്ട കേബിളുകളുടെ ദൂരം, നല്‍കേണ്ട കണക്ഷനുകളുടെ എണ്ണം, നിയമിക്കേണ്ട ജീവനക്കാരുടെ എണ്ണം എന്നിവ കണക്കാക്കിയിട്ടില്ലെന്ന് കഴിഞ്ഞ വര്‍ഷം നല്‍കിയ സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 20 ലക്ഷത്തോളം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഫോണ്‍ കണക്ഷന്‍ എത്തിച്ചു നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ 30,000 ബി.പി.എല്‍ കുടുംബങ്ങളില്‍ കണക്ഷന്‍ എത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കെ ഫോണ്‍ ഇതുവരെ അയ്യായിരം സര്‍ക്കാര്‍ ഓഫീസുകളിലും, 20,000 വാണിജ്യ കേന്ദ്രങ്ങളിലും കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.

നേരത്തെ തമിഴ്‌നാടും കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ മുന്നോട്ട് വന്നിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ആഗസ്റ്റില്‍ തമിഴ്‌നാട് ഐ.ടി മന്ത്രിയും, മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടത്തിയിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍  ടിഫോണ്‍ എന്ന പേരില്‍ ഈ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്.

The states of Tamil Nadu and Telangana have expressed interest in adopting Kerala's K-FON (Kerala Fibre Optic Network) model to enhance digital connectivity. This initiative aims to provide high-speed internet access to underserved regions, bridging the digital divide and promoting socio-economic development.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago