HOME
DETAILS

ലിംഗ മത ഭേദമില്ല, സ്വാതന്ത്ര്യ ദിനത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കുമായി വാതായനങ്ങള്‍ തുറന്നിടുന്ന മുസ്‌ലിം പള്ളി

  
Web Desk
August 15, 2024 | 6:37 AM

Hyderabads Masjid-e-Madina Opens Doors to All on Independence Day

ഹൈദരാബാദ്: ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സന്തോഷാരവങ്ങളിലേക്ക് മിഴി തുറക്കുന്ന ആഗസ്റ്റ് 15. എല്ലാ വര്‍ഷങ്ങളിലും ആ ദിവസമാവുമ്പോള്‍ ഹൈദരാബാദ് ബഞ്ചാര ഹില്‍സിലെ പത്താം നമ്പര്‍ റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന മസ്ജിദ് ഇ മദീനയുടെ വാതായനങ്ങളും തുറന്നിടും. നാട്ടിലെ മുഴുവന്‍ മനുഷ്യര്‍ക്കുമായി. ആ ദിവസം അവിടെ ആര്‍ക്കും കയറിച്ചെല്ലാം.  മതമില്ല ജാതിയില്ല. ലിംഗഭേദമില്ല...കുഞ്ഞുങ്ങളെന്നോ മുതിര്‍ന്നവരെന്നോ ഇല്ല.  രാവിലെ 11 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് മദീന പള്ളി കാണികള്‍ക്കായി തുറന്നുവെയ്ക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഇസ്‌ലാം മത പണ്ഡിതരുമായി സംവദിക്കാനുള്ള അവസരവും പള്ളിയ്ക്കകത്തുണ്ടാകും. 

എല്ലാ മതസമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പള്ളി സന്ദര്‍ശിക്കുവാനും ഇസ്‌ലാമിക സംസ്‌ക്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാനും അവസരം നല്‍കുക എന്നതാണ് ഈ സന്ദര്‍ശനംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മദീന പള്ളിയുടെ ഭരണാധികാരിലൊരാളായ മോഷിന്‍ അലി പറയുന്നു. സമൂഹത്തില്‍ സഹോദര്യത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം സ്ഥാപിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ദര്‍ശകര്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം നേതാക്കള്‍ക്കുള്ള പങ്ക് മനസിലാക്കി കൊടുക്കുന്നതില്‍ 'വിസിറ്റ് മൈ മോസ്‌ക്' എന്ന പദ്ധതി സഹായകമാകുമെന്ന് വിദ്യാഭ്യാസ വിദഗധന്‍ സാക്കിര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ സമര ചരിത്രത്തിലും ഹൈദരാബാദിലെ പള്ളികള്‍ എഴുതപ്പെട്ടവയാണ്. 1857ലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തില്‍ നിര്‍ണായക പങ്കാണ് മക്കാ മസ്ജിദിനുള്ളത്. മസ്ജിദിന്റെ കൈകാര്യകര്‍ത്താക്കളില്‍ പെട്ട മൗലവി അലാവുദീന്‍, തുറേബാസ് ഖാന്‍ എന്നിവര്‍ കോട്ടിയിലെ ബ്രിട്ടീഷ് വസതി ആക്രമിച്ച് കലാപത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇതില്‍ തുറേബാസ് ഖാനെ പിന്നീട് തൂക്കിലേറ്റി. മൗലവി അലാവുദീന്‍ ആന്‍ഡമാന്‍ ദ്വീപിലെ ജയിലില്‍ വര്‍ഷങ്ങളോളം തടവിലാക്കപ്പെട്ടു. ഈ പ്രദേശത്തുനിന്ന് സ്വാതന്ത്ര്യ ദിനത്തില്‍ പങ്കെടുക്കുന്ന ആദ്യ വ്യക്തിയാണ് മൗലവി അലാവുദീന്‍. ജയിലില്‍ കഴിയവേയാണ് അദ്ദേഹം മരണപ്പെട്ടതും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു; വഴിയാത്രക്കാരുടെ തക്കസമയത്തെ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

Kerala
  •  3 days ago
No Image

എസ്.ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Kerala
  •  3 days ago
No Image

'ഓരോ തെരുവുകളില്‍ നിന്നുമുയരുന്ന വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഒരു ഗര്‍ജ്ജനമാക്കാന്‍ ഒത്തു ചേരാം' രാഹുല്‍ ഗാന്ധിയുടെ കോട്ട റാലി ഇന്ന്, തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  3 days ago
No Image

ലഹരിമരുന്ന് കടത്ത് സംഘത്തെ തകര്‍ത്തു: യു.എ.ഇയില്‍ 23 പേര്‍ അറസ്റ്റില്‍

uae
  •  3 days ago
No Image

ശബരിമല ശ്രീകോവില്‍ മേല്‍ക്കൂരയില്‍ നിറവ്യത്യാസം; തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിലെ എസ്.ഐ.ആറും ബി.ജെ.പിയുടെ വിജയവും തമ്മില്‍ ബന്ധമെന്ന് അന്വേഷണ റിപ്പോർട്ട്

National
  •  3 days ago
No Image

മുൻ മന്ത്രി രാജീവിന്റെ തുറന്നുപറച്ചിൽ: ലക്ഷ്യമിടുന്നത് സി.പി.എമ്മിലെ പൊളിച്ചെഴുത്തോ?

Kerala
  •  3 days ago
No Image

ഏരിയ കമ്മിറ്റി അംഗത്തിന് അശ്ലീല സന്ദേശം; ഒടുവില്‍ എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പു തോൽവി: ഗോവിന്ദനെതിരേ സി.പിഎമ്മിൽ പടയൊരുക്കം, പരോക്ഷ വിമർശനവുമായി എം.എ ബേബി

Kerala
  •  3 days ago
No Image

അമാല പദ്ധതി: സഊദിയില്‍ ആദ്യത്തെ ആഡംബര റിസോര്‍ട്ട് തുറന്നു; പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും പുനരുപയോഗ ഊര്‍ജ്ജത്താല്‍ 

Saudi-arabia
  •  3 days ago